Tuesday, March 24, 2015

വൃദ്ധ


















കരം പുണര്‍ന്നു നടക്കുവാനീ 
ക്ഷണിക ജീവിതത്തില്‍ ആരുമേയില്ലെനിക്ക്

നീറിയമരും കിനാവിന്‍  ചെങ്കനല്‍  
നിറച്ചതിടനെഞ്ചില്‍ ഇത്തിരി ചൂടുള്ള ചാരം 

ഉറവ പോലൊഴുകിയതൊത്തിരി കണ്ണുനീര്‍
ഓര്‍ക്കവേ പടരുമെന്‍ തൊണ്ടയില്‍ നനവുനീര്‍
  
ബലിയിലച്ചോറിനായ്  കൂട്ടയോട്ടമോ,
കലപില കൂട്ടുമീ കാക്കക്കൂട്ടങ്ങളെ!!

കാലടി കൊണ്ട് ഞാന്‍ ആറടി കോറിയും 
കാലനെ കാത്തെന്റെ കാഴ്ചയും കരിയലായ് 

ചിതയില്‍ ചികഞ്ഞു ഞാന്‍ ശവമായ് ശയിക്കവേ 
ചിതലരിച്ചവസാനം ചിതയും ചെമ്മണ്ണായ്

No comments:

Post a Comment