ഇരുളിന്‍ അന്ത്യയാമത്തില്‍
അനുവാദത്തിനായ് കാത്തു നില്‍ക്കാതെ
കടന്നുവരാറുള്ള സ്വപ്നമെന്‍ കൂട്ടുക്കാരി
രാവെളുക്കുവോളം, അവളെന്‍
കാതിലോതും കഥകളും,
അവളുടെ മൊഴികളും, കുസൃതിയും
വാശിയും, പരിഭവവും
പിന്നെയൊരേങ്ങിക്കരച്ചിലും,
അവള്‍ക്കു മാത്രം സ്വന്തം.
അവസാനമായവളെ കണ്ടുനില്‍ക്കെ,
ഇനിയൊരിക്കലും എന്നരികില്‍
വരില്ലെന്ന് ചൊല്ലി പുലരിയില്‍
പടിയിറങ്ങിപ്പോയവള്‍...