Tuesday, December 9, 2014

സ്വപ്നമെന്‍ കൂട്ടുക്കാരി



















ഇരുളിന്‍ അന്ത്യയാമത്തില്‍ 
അനുവാദത്തിനായ്‌ കാത്തു നില്‍ക്കാതെ 
കടന്നുവരാറുള്ള സ്വപ്നമെന്‍ കൂട്ടുക്കാരി

രാവെളുക്കുവോളം, അവളെന്‍
കാതിലോതും കഥകളും,
അവളുടെ മൊഴികളും, കുസൃതിയും
വാശിയും, പരിഭവവും  
പിന്നെയൊരേങ്ങിക്കരച്ചിലും, 
അവള്‍ക്കു മാത്രം സ്വന്തം.

അവസാനമായവളെ കണ്ടുനില്‍ക്കെ,
ഇനിയൊരിക്കലും എന്നരികില്‍
വരില്ലെന്ന് ചൊല്ലി പുലരിയില്‍ 
പടിയിറങ്ങിപ്പോയവള്‍...