Monday, December 31, 2012

വിടപറയുന്ന സന്ധ്യ




















ഒരു വര്‍ഷത്തിലെ അവസാന സന്ധ്യയും
ഡിസംബറിലെ നനുത്ത മഞ്ഞിന്‍ കുളിരിനൊപ്പം 
അര്‍ദ്രയായെന്നെ വിട്ടൊഴിഞ്ഞപ്പോള്‍
മനസ്സെന്തിനോ വിതുമ്പുന്നു ...

ഓര്‍മ്മയില്‍ ഒരു കനവായി തെളിയുന്ന 
സ്നേഹ തീരത്തില്‍ ഏകയായി നില്‍ക്കുമ്പോള്‍
ഉള്ളിലുയരുന്ന ആര്‍ദ്രനാദങ്ങള്‍ക്കൊടുവില്‍
ഇന്നിന്‍റെ  നൊമ്പരം എന്നെ അടുത്തറിയുന്നു ...

തുറിച്ചു നോക്കുന്ന പകലുകള്‍ക്കിടയിലെവിടെയോ,
വീണു ഉടഞ്ഞു ചിതറിയ ബന്ധവും
അടരാന്‍ വെമ്പുന്ന ഹൃദയത്തില്‍നിന്നു മിറ്റു 
വീഴുന്ന നിണവും ഇന്നെനിക്ക്‌ സ്വന്തം ...

കരഞ്ഞു തീര്‍ക്കുന്ന സന്ധ്യകള്‍ക്കിടയിലൂടെ
ഇന്നലെയുടെ നീറുന്ന നിനവുകള്‍
വെട്ടി തിളക്കുമീ ജ്വാലാമുഖികള്‍ക്കു നടുവില്‍
ഇന്നിന്‍റെ നഷ്ടത്തെ  ചേര്‍ത്തു പിടിക്കുന്ന പാഴ്മനസ്സ് ...

കാലത്തിന്‍റെ  കറുത്ത പുകക്കുള്ളില്‍ എവിടെയോ 
മറഞ്ഞു പോയൊരു നനുത്ത വര്‍ണ്ണം
ഇനിയും മരിച്ചു ദ്രവിക്കാത്ത ഓര്‍മ്മകള്‍ക്കു 
നടുവില്‍വീണു പിടയുന്ന മനസ്സ് ...

മുറിഞ്ഞ മൌനത്തിന്‍റെ   സംഗീതത്തിനോടുവില്‍,
തേങ്ങി തളര്‍ന്ന രാഗങ്ങള്‍ക്കു നടുവില്‍
തിളച്ചു പൊന്തുന്ന സ്നേഹാഗ്നിയില്‍ 
ഒരു വേനല്‍ പക്ഷി വെന്തുയെരിയുന്നു ...

മിഴി നീരു ഇറ്റു വീണ കാലത്തിന്‍റെ കല്‍പടവില്‍ 
ആരോ മറന്നു വെച്ചൊരു തൂലികത്തുമ്പും  പിടിച്ചു,
ഒരു ജന്മത്തിന്‍റെ  കാവ്യം തീര്‍ക്കാന്‍ ...
ഇന്നിന്‍റെ നിറവിലൂടൊരു പ്രയാണം ആരംഭിക്കട്ടെ!














ഒരു നല്ല പുലരിക്കായി കാത്തിരിക്കാം ....

സാന്ദ്രരാഗം


















നിശ്ചലം ,നിരാലംബം , ശൂന്യമീവേള
ഓര്‍മ്മകളില്‍ വൃശ്ചികക്കാറ്റടിക്കുന്നു 

നിന്‍ സൌമ്യദാര മൃദുസ്പര്‍ശം 
ആത്മവിലേക്കൊഴുകും പാല്‍പുഞ്ചിരി 

വാര്‍ന്നുവീഴും ഇളവെയില്‍ച്ചിളുകള്‍ 
എത്രയെത്ര സാന്ദ്രരാഗ സന്ധ്യകള്‍ ....

കാലിട്ടടിക്കുന്നത്‌  ദു:ഖ പ്രളയാബ്ദിയില്‍ ..
അലറുന്നതെന്ത് ? കറുത്ത വാവോ ..??

ഓര്‍മ്മതന്‍ കടല്‍ത്തിരകളില്‍ 
ജതകത്തിന്‍ കറുത്ത നക്ഷത്രം 

ദശകളില്‍ രാഹും ,ശനിയുടെ നോട്ടവും
അസ്തമിച്ചല്ലോ സപ്തവര്‍ണ്ണങ്ങള്‍ 

അലയാമിനി ഏകാകിനിയായി....
ഇരുളില്‍ കാന്താരസീമകളില്‍ ...  

Saturday, December 29, 2012

ഓര്‍മ്മച്ചെപ്പ്


















നക്ഷത്രങ്ങള്‍ പാട്ടു മറന്ന 
കറുത്ത സന്ധ്യയുടെ മുറ്റത്തു 
നിലവിളക്കിന്‍ തിരി നീട്ടി 
എന്‍റെ വിഷാദ മൌനം...

ഓര്‍മ്മകളുടെ ചെപ്പില്‍ 
നിന്നും ഒരുപിടി ഓര്‍മ്മകള്‍ 
എന്നിലേക്കു ഓടിയെത്തുന്നു 
കളഭം അണിഞ്ഞു എത്തുന്ന ഇളവെയില്‍ 
ഇളവെയില്‍ കാണാതെ ഇലകളില്‍ 
ഒളിച്ചിരിക്കുന്ന മഞ്ഞു തുള്ളികള്‍
ഇളവെയില്‍ മഞ്ഞുതുള്ളികള്‍ക്ക്
ഏഴു വര്‍ണ്ണങ്ങള്‍ ...
പാട്ടുമറക്കാത്ത കുയിലിന്‍റെപാട്ട് ...

നാണിച്ചു പൂകുന്ന മുല്ലയും
പിച്ചിയും പരിജതവും 
എന്നെ തേടി എന്നിലെക്കുതുന്ന 
അവയുടെ നറും മണം
ജാലകത്തിന്നുള്ളിലൂടെ എന്നിലേക്കു  
എന്‍റെ  ആത്മാവിലേക്ക് 
ഉടലാകെ കുളിര്‍ പെയ്യിക്കുന്ന മഴത്തുള്ളികള്‍ 
എല്ലാം എന്നെ തേടി എത്തുന്ന എന്‍റെ ഓര്‍മ്മകള്‍ ...

ജ്യോ തിസ്സ്

















ഞാനൊരു  തീജ്വലയായിരുന്നു 
സ്നേഹന്വേക്ഷകയും 
നിത്യതപ്തയും മായ ഒരുവള്‍ ... 

കടന്നുപോയ കാറ്റുകള്‍ക്കൊരിക്കലും 
കെടുത്തുവാനോ , പടര്‍ത്തുവാനോ 
കഴിയാതെ പോയവള്‍ ....

സ്‌നേഹത്തിന്‍ നറകുടമായതും നീ
കോപത്തിന്‍ വിളനിലമായതും നീ 
നന്മയും തിന്മയും നിന്നിലെ വര്‍ണ്ണങ്ങള്‍
വെണ്‍മയാം ജീവിതവും നിന്‍റെ കരങ്ങളില്‍ 
പവിത്രമാം ഈശ്വരധര്‍മ്മമെന്നു കരുതിയവള്‍...


അലൌകികമായ ഏതോ കൈകളുടെ 
അദൃശ്യമാം കോട്ടക്കുള്ളില്‍ 
അനന്ത  കാലമായ് അഭയം തേടിയോള്‍ ...

ലഭിക്കാതെയിരിക്കുന്ന സ്നേഹത്തെ മറന്നു 
നിറവാണ്  , നിറവാണെന്നു ഭാവിച്ചവള്‍ 
ആകാശ നീലിമയില്‍ നിന്നുമഗ്നി  
നക്ഷത്രമായ്‌ നീ വന്നുചെരുവോളം 
വിറച്ചു ജ്വലിച്ചവള്‍ ...

ജ്യോ തിസ്സ് !!!!!
സ്വന്തംമെന്നഭിമാനിച്ചവള്‍ 
ആ തിരുമാറിന്‍  ചൂടില്‍ തന്‍ 
താപങ്ങളോക്കെയും അറിയതെയറിയതെ 
അതിലലിയിച്ചു പോയവള്‍ ...

പെന്നെയും ഒരുനാളമായ് 
തുടരുന്നു ഞാന്‍ നിന്നിലെ ജ്വാലയില്‍ 
നഷ്ട്ടമാം ഗ്രിഷമ ത്തോടെ !!!...

Friday, December 28, 2012

അനസൂയ



















നക്ഷത്രങ്ങള്‍ ആകാശത്തു  പൂക്കളമിടുമ്പോള്‍ ..
മഞ്ഞക്കിളികള്‍ മണ്ണില്‍ കളം വരക്കുമ്പോള്‍ ..
സന്ധ്യ നിശയെ പുണര്‍ന്നപ്പോള്‍ ..
തുലാമഴക്കാറുകള്‍ മാനത്തു മാഞ്ഞുപോകുംപോലേ 
മനസ്സു മായ്ക്കുന്ന വാക്കുകളുമായി...

നിറങ്ങളില്‍മുങ്ങിക്കുളിച്ചു വരുന്ന സായം സന്ധ്യയെപ്പോലേ 
ഒരു മനോഹര പുഞ്ചിരിയുമായി 
ഒരു കൊച്ചു കളി വള്ളം തുഴഞ്ഞുനീയെന്നരികില്‍ വന്നു ...
പക്ഷേ... ഞാന്‍ എന്തേ നിന്നെ തിരിച്ചറിഞ്ഞിലാ ..??
ഞാന്‍ ഓടിതീര്‍ത്ത പാതകളിലും ...
കാലം കോഴിയിച്ച  പകലുകളിലും...
പുലരാന്‍ കൊതിച്ച രാത്രികളിലും...
പറയാന്‍ മറന്ന വാക്കുകളിലും...

കടല്‍ പോല്‍ ഇളകി മറിയുന്ന ഒരുകുന്നോര്‍മ്മകളിലും.. 
ഒരു പേമാരിയായ് പെയ്യ്തുതോരുന്ന എന്‍റെ മനസ്സിലും...
ഈ കാലമത്രയും നിന്നെ  തിരഞ്ഞു ഞാന്‍.... 
കൊതിക്കുകയാണ് ഒരു പുനര്‍ജന്മത്തിനായി 
ഞാനീ മണ്ണില്‍ ...



Thursday, December 27, 2012

പൌര്‍ണ്ണമി

















കിനാവുകള്‍ മറഞ്ഞൊരാ നിശകളില്‍ 
വെറുതെ നിനച്ചു ഞാന്‍ നിന്നെ ...
വെറുതെ നിനച്ചു ഞാന്‍ നിന്നെ ...
തിരികെ വരത്തോരാ ദിനങ്ങളെന്‍ 
മനതാരില്‍  നിറഞ്ഞു നിന്നു. 
വെറുതെയെന്നറിഞ്ഞിട്ടും 
അരുതെന്നുപറഞ്ഞിട്ടും 
എന്‍ മനം നിനക്കായ്‌ കൊതിച്ചു.

എന്‍ മനസ്സില്‍ നിറഞ്ഞോരാശകളെല്ലാം 
വെറുതെയെന്‍ മനസ്സില്‍ കോറിയിട്ട 
കാവ്യാമായി മാറി.....
പിന്നെ ഒരു കവിതയായി 
അതെന്നില്‍ നിറഞ്ഞൊഴുകി.....

അറിയാതെയറിയാതെ ....
ഞാനറിയാതെയാ  കവിത 
നിന്‍ കാതിലോതുവാന്‍ ഞാനൊരു 
നേര്‍ത്ത കാറ്റിനെ കടമെടുത്തു ...
മാമലകള്‍ക്കപ്പുറം ...കാടുകള്‍ക്കപ്പുറം ...
കടലുകള്‍ക്കപ്പുറം ... കരകള്‍ക്കുമപ്പുറം ...
ആ കാറ്റു നിന്നെ തേടിയെത്തി ...
ആ കാറ്റു നിന്നെ തേടിയെത്തി ...

അറിയുന്നുവോ നീ 
എന്‍ പ്രാണനില്‍ പിറന്ന കാവ്യം  
കേള്‍ക്കുന്നുവോ നീ 
എന്‍ ഹൃദയതാളത്തില്‍ പിറന്ന കവിത.
ആ കാറ്റിനൊപ്പം പോരുവാന്‍നേറെ-
ക്കൊതിച്ചു ഞാന്‍ വൃഥാ ...

ഒരു ജന്മമത്രയും ഞാനെഴുതി
വെച്ചോരാ കാവ്യമെല്ലാം  
നിന്നരുകില്‍ ഒരു കുഞ്ഞു തെന്നലായ് ...
നേര്‍ത്ത തലോടലയ് മഞ്ഞുതുള്ളിയായ് ..
അടര്‍ന്നു വീഴും കണ്ണുനീര്‍ത്തുള്ളികളായി 
നിന്‍ മുന്നില്‍ കാവ്യമായ് 
ചൊല്ലിത്തിര്‍ക്കുന്നു ഞാന്‍ 
നിന്‍ മുന്നില്‍ കവിതയായി 
ചൊല്ലിത്തിര്‍ക്കുന്നു ഞാന്‍ ..



































Wednesday, December 26, 2012

അരുകില്‍ വന്നെത്തുമോ??






















കിനിയുന്ന കണ്ണിരില്‍ 
നനയാത്ത രാവുകളില്‍  
അരികില്‍ വന്നെത്തുമോ വസന്തമേ .......

ഒരു മുള്ളുമേശതെ 
നിറയുന്ന ചന്തങ്ങള്‍ 
ഹൃദയത്തില്‍ വിരിയുമോ വസന്തമേ .....

ഉണരുന്ന നിനവുകളെല്ലാം 
ത്രിസന്ധ്യയില്‍ വരിയുന്ന 
കൂരിരുളായി മാറി
പുഴകളും മലകളും 
പൂക്കാല ഭംഗിയും 
പുകയുമെന്‍ ഹൃദയത്തില്‍ 
വരണ്ടു പോയി..... 

തരിവളച്ചാര്‍ത്തു കിലുങ്ങുന്ന 
വാസന്ത നദികളും 
നിശ്ചലരായി മാറി ..
ഘനമൂകയാമി.... നീ....
വീചിയിലോര്‍മ്മകള്‍ തന്‍ 
കളിവഞ്ചി യേറിത്തുഴഞ്ഞു പോയി ...

മുകില്‍ ചുരക്കാതെയും , 
കുയില്‍ പടിടാതെയും 
കദനകാലത്തിന്‍ കളിയരങ്ങായിപ്പോയി .... 

ഇനിയുമീ പാലാഴി 
ആര്‍ത്തൊഴുകീടുവാന്‍ 
ഇനിയും നറും പൂകള്‍ 
ചിരി പൊഴിക്കാന്‍  
കിനിയുന്ന കണ്ണിരില്‍ 
നനയാത്ത രാവുകളില്‍ 
അരികില്‍ വന്നെത്തുമോ വസന്തമേ .......

Monday, December 24, 2012

ക്രിസ്തുമസ് ആശംസകള്‍


























മണി മാറില്‍ നിറയെ പൂത്തിളിര്‍   
ചാര്‍ത്തിയ വസന്ത കാലം .. 
നദിയോരത്തെ മാമരം നിറയെ 
മാമ്പൂ..കോഴിയും സുഗന്ധം ..
പിന്നെ തുടുത്ത ഫലങ്ങളായ് 
നിറഞ്ഞു നില്‍ക്കുന്നൊരു ഏദന്‍തോട്ടം ..
നീലാകാശച്ചരുവില്‍ മാരി വില്ലിന്‍ 
വര്‍ണ്ണ വൈചിത്ര്യമര്‍ന്ന വിസ്മയം 
തണുപ്പു  മരവിപ്പകുന്ന മഞ്ഞിന്‍ കുളിരിനോപ്പം...
നിലരാവിന്‍  നീശിഥത്തില്‍ നീ പാടിയ കരോള്‍ 

പട്ടിന്‍ ഈണത്തില്‍ വിണ്ണിന്‍ മാലാഖമാര്‍ 
നൃത്തം വെക്കുന്ന പുണ്യരാവില്‍ 
നിലാവു ചുംബിച്ചു ഉണര്‍ത്തുന്ന നക്ഷത്രങ്ങളാല്‍...
നിറഞ്ഞു നിലക്കുന്നരു  ഡിസംമ്പറിന്‍റെ 
പുണ്യമായ ദിനം വരവായി .....
ക്രിസ്തുമസ് ദിനം ....വരവായി ......

















"" എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും  ഹൃദയം നിറഞ്ഞ
     ക്രിസ്തുമസ് ആശംസകള്‍"" 


എരിവെയില്‍




















ഒടുവില്‍ലെന്‍റെയീ  പൂക്കൂടയില്‍ നിന്നു -
മൊരു മണിപൂവ് കാഴ്ച്ച വെക്കുന്നു ഞാന്‍
അടരിലെപ്പൊഴേ തോറ്റുപോയ്  പിന്നിട്ട
പടികളൊക്കെയും കണ്ണുനീര്‍ തന്നു പോയ്‌ ..
തണലു നീ തന്നെ ...നീ തന്നെയെന്നിതാ ..
പുതു വെളിച്ചമെന്‍ കണ്‍കള്‍ തുറക്കെയായ്...
അറിവു നോവുകള്‍ നല്കുമീ വീഥി ..
തന്നൊടുവിലിപ്പോഴേ വന്നു നില്‍ക്കുന്നു ഞാന്‍
അറിവതൊക്കെയുമൊക്കെയും മങ്ങുന്ന
സുഖ; മുറക്കം കൊതിച്ചു നില്‍ക്കുന്നു ഞാന്‍
പ്രിയമോടോന്നു നീ പുല്‍കുമോ... നാഥാ ഞാന്‍
എരിവെയില്‍ നെഞ്ചിലേറ്റുന്ന യാത്രിക
അരികിലെപ്പോഴുമ പ്രിയം കണ്ടു
കണ്‍ കവിയുമേകാന്ത ഗാഥ തന്‍ നായിക ...
ഒടുവിലീ മുള്‍മുനമ്പില്‍ നിന്നൊറ്റയ്ക്കു
കനിവുതോന്നി.. തിരഞ്ഞു പോരുന്നു ഞാന്‍ .... 



Saturday, December 22, 2012

വേപഥു



















എന്നെത്തിരഞ്ഞിടായ്കെന്നു  കേണിടുമീ 
വാക്കിന്നരങ്ങളേ ...ഒന്നറിഞ്ഞിടുക 
നിന്‍റെ മൌനത്തിന്‍ വിശുദ്ധിയിലെന്‍റെയീ 
നൊമ്പരം കൂടി ശപിചെറിഞ്ഞീടുക 
വസന്തമില്ലാ വരള്‍ച്ചകള്‍ മാത്രമാം 
എന്നിന്‍റെ ചെപ്പിലനേകം  ചുഴലികള്‍ 
ചുറ്റിപ്പിണയുമിരമ്പനങ്ങള്‍ മാത്രമാം 
എന്നോ കിളിയൊഴിഞ്ഞു ഏകാന്ത ശൂന്യമായ് ...
തെക്കോട്ട് നോക്കിയിരിക്കുന്ന പഞ്ജരം 
വാക്കിന്‍റെ നെഞ്ചിലുമൂറും 
ചുവപ്പിലാളുന്ന ശാന്തത ...
നീയറിഞ്ഞിടുമോ ...!!എന്‍റെ ഏകാന്തത 

നിന്‍റെ മൌനത്തിനു കൂട്ടാവതെങ്ങനെ ...??
എന്നില്‍ തിളക്കും കനലാണു  നീയെങ്കില്‍ 
നിന്‍റെ കണ്ണുനീര്‍ ഞാനുണക്കുവതെങ്ങനെ ...??
എന്നെത്തിരഞ്ഞിടായ്കെന്നു  കേണിടുമീ
അരുള്‍വിളിയെന്‍റെതു  മാത്രമായ് നീയറിഞ്ഞിടുക 
നീന്‍റെ മോഹത്തിന്‍ അതിര്‍വരമ്പാകുവാന്‍ 
എന്നേ  അനശ്വരയാക്കാതിരിക്കുക.....

മഴ മേഘമേ...

















പെയ്തു  പെയ്തിറങ്ങവേ മഴ മേഘമേ ...
നിയില്ലതെയായ് ..
മണ്ണിതിന്‍ കുറേ വെള്ള -
ത്തുള്ളിയായ്ടുങ്ങിപ്പോയ് ..
ആര്‍ദ്ര യായപ്പോള്‍  മഞ്ഞു കട്ടയോ ..
കണമാട്ടില്‍ മണ്ണിതിന്‍ കുളിര്‍മ്മതന്‍ ..
വെള്ളമായ് ഒഴുകി നീ ...

വെന്തു വെന്തെരിഞ്ഞപ്പോള്‍ ..
മര്‍ത്യ ദേഹമേ !! നിയും ..
മണ്ണിതിന്‍ കുറേ ..ചാരപ്പോടിയായ് ..
അടങ്ങിപ്പോയ് ...

നിരാശ ബാധിച്ചപ്പോള്‍ ..
കരളില്‍ തിരിയിട്ട മോഹമേ !!!!!
ഇനിയും   കാണാനില്ലാത്ത 
താമസ്സായി ഞാനും എന്‍  മഴമേഘമേ ... 
ഓര്‍മ്മകള്‍ ചിതറുന്ന ഉച്ച വെയിലിലേക്ക്‌ 
പടിയിറങ്ങുമ്പോള്‍ കരുതലിന്‍റെ 
തണല്‍ എന്നില്‍ നിന്നും കൈവിടുന്നു....



Friday, December 21, 2012

എനിക്കു പ്രണയം രാത്രിയോട്














സിന്ധൂര സന്ധ്യ പകലിനെ 
കൈ വെടിഞ്ഞു പോകുമ്പോള്‍ ....
വൈഡൂര്യ കമ്മലണിഞ്ഞെത്തുന്ന  രാത്രിയുടെ 
വരവു  മെല്ലേ മെല്ലേ നമ്മള്‍ അറിയുന്നു ...
രാത്രിക്കു  മനോഹാരിത നല്‍കാന്‍ 
നിലവും നക്ഷത്രങ്ങളും വന്നു ...
ഒരു പുതു പെണ്ണിനെ പോലെ നാണത്തോടെ
നിലാവുള്ള രാത്രിയില്‍  പല ഭാവങ്ങളില്‍ 
വരുന്ന അവളുണ്ടല്ലോ ആ രാത്രി ..
അവളെയാണു  എനിക്കു ഏറെ ഇഷ്ട്ടം ...
നിലാവിനേയും നക്ഷത്രങ്ങളെയും
ഇഷ്ട്ടപ്പെടാത്തവര്‍ ഉണ്ടോ ??
മിന്നാമിനുങ്ങുകളെപ്പോലെ മിന്നി
പ്രകാശിക്കുന്ന നക്ഷത്രങ്ങളെ നിങ്ങളേ 
പ്രണയിക്കാത്തവര്‍ ഉണ്ടോ..??
രാത്രിയുടെ നിശബ്ദത എനിക്കേറെ ഇഷ്ടമാണ്....
കാരണം എന്‍റെ  സങ്കടങ്ങള്‍ അപ്പാടെ 
ആ ഇരുളില്‍മാഞ്ഞില്ലതെയാവുന്നു..
നീലാകാശത്തെക്കാള്‍ എനിക്കേറേയിഷ്ടം
നക്ഷത്രങ്ങള്‍ കൂടു  കൂട്ടിയ ആകാശമാണ് .... 
അവിടേക്കും കണ്ണും നട്ടു  ഇരിക്കുമ്പോള്‍ 
പ്രതീക്ഷകള്‍ മനസ്സില്‍ പൂക്കുന്ന പോലെ 
ഒരു പാടു കഥകള്‍ അവര്‍ എന്നോടു പറയാറുണ്ട്‌..
നാമെല്ലാം ഉറങ്ങുമ്പോള്‍ അവള്‍ 
നമ്മളെ നോക്കി പുഞ്ചിരിതൂകികൊണ്ടിരികും .
പ്രകാശം വിടര്‍ത്തി നില്‍ക്കുന്ന ചന്ദ്രനും ..
ആ നീലനക്ഷത്രങ്ങളും ആ നിഷ്ബ്ദതകളും 
രാത്രിക്കു  മാത്രം സ്വന്തമാണ്.....






















"ഹോ !! ഈ രാത്രി" ഇവള്‍ എത്ര  സുന്ദരിയാണ്‌.... 
ഇവിടെ ഈ കടല്‍ കരയിലിരുന്നു രാത്രിയെ
സ്നേഹികുമ്പോള്‍ എനിക്കു  നിന്നോട് 
അസൂയ തോന്നുന്നു...കാരണം 
നീ അത്രയ്ക്ക് ഭാഗ്യവതിയാണ്‌.
കയ്യില്‍ വളകള്‍ വേണ്ടാ  ...........
കണ്ണില്‍ കരിമഷി വേണ്ടാ  .........
നെറ്റിയില്‍ പൊട്ടു വേണ്ടാ ....
എങ്കിലും എന്തു  അഴകാണു  നിനക്കു .. ..
നിലാവുള്ള രാത്രികളില്‍ തനിച്ചു ഇരിക്കുമ്പോള്‍
മനസിന്‍റെ ഏതോ ഒരു കോണില്‍നിന്നും 
രാത്രിയോടു  തോന്നുന്ന ... പ്രണയം 
ഒരു നിലാവായി തെളിയാറില്ലേ ? 
നക്ഷത്ര പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന 
നിലാവിന്‍റെ  നീലിമയുള്ള തണുത്ത രാത്രി 
നിന്നെ കണ്ടു എനിക്കു  കൊതിതീരുന്നില്ല......
അറിയില്ല ഇതെന്‍റെ ചാപല്യമാണോ എന്നു .....
പക്ഷെ എന്‍റെ  മനസ്സു പോലെ നിനക്കും 
എന്നെ പിരിഞ്ഞിരിക്കാന്‍ കഴിയില്ല 
എന്നു  മനസ്സിലാക്കിയ അന്നു  മുതല്‍ 
ഞാന്‍ നിന്‍റെ  കൂടെ തന്നെ ഉണ്ടായിരുന്നു ............
നിന്‍റെ സാമീപ്യം എനിക്കു സന്തോഷം 
പകുരുമെങ്കില്‍ പിന്നെ ഞാന്‍ 
എന്തിനു നിന്നെ പിരിഞ്ഞു ഇരിക്കണം............
പിരിയില്ലനമ്മള്‍ മരണത്തിനു ശേഷവും......
അന്നും നിന്നില്‍ അലിയാന്‍ ഒരു നക്ഷത്രം
ആയി ഞാന്‍ കൂടെ ഉണ്ടാവും .... 

നിര്‍വൃതി































നെഞ്ചിനുള്ളിലെയിത്തിരി ചൂടില്‍
വെന്തു നീറുന്ന മോഹങ്ങള്‍ മാത്രം...
കണ്ണുനീര്‍ വെറുതെ കളഞ്ഞു ..
കാക്ക കൂടിനുമൊരേറു കൊടുത്തു
കാലുകൊണ്ടിടമൊക്കെയളന്നു
കാത്തിരുന്നു ദിവസങ്ങളോളം
കാലനെങ്കിലുമെത്തുവാന്‍ വേണ്ടി 
കാര്യാമില്ലാതോടുവിലായെന്‍റെ 
കത്തിരിപ്പിന്‍റെ നീളം കുറച്ചു  
നെഞ്ചിനുള്ളിലെയിത്തിരി ചൂടില്‍
വെന്തു നീറുന്ന മോഹങ്ങള്‍ളെല്ലാം 
ചീന്തിപ്പാറും ചിതയിലമര്‍ന്നു ..
വെന്തെരിഞ്ഞപ്പോള്‍ നിര്‍വൃതിയായി .. 

എന്‍റെ ആകാശം






















എനിക്ക് 
എവിടം  വരെ 
പറക്കാനാവും അവിടം 
വരെയാണ് എന്‍റെ  ആകാശം ...

എനിക്ക്
എവിടം  വരെ നടക്കാനാവും 
അവിടം വരെയാണ്  
എന്‍റെ വഴി ...

എന്‍റെ അളവറ്റ 
ആഹ്ലാദം കരയുന്നത് 
എന്‍റെ ഹൃദയത്തിലാണ് ...

എന്‍റെ പിണക്കത്തിന്‍റെ 
മറവിലാണ് സ്നേഹം 
ഒളിഞ്ഞിരിക്കുന്നത് ...

കനത്ത  മൌനമാണ് 
എനിക്കുള്ളത് എങ്കില്‍ 
അത്രയക്കു  ആഴമാണ്
എന്‍റെ വാക്കുകള്‍ ...

കൊത്തിയുടച്ച 
പവിഴപ്പുറ്റുകള്‍ 
കണ്ണില്‍ തറച്ചപ്പോള്‍ 
ഒറ്റക്കണ്ണില്‍ ചുടുചോര 
കിനിഞ്ഞ പോലേയാണ് 
എന്നിലെ വാശികള്‍ ... 

വാത്സല്യത്തിനു  
കൃഷ്ണ മണിയില്‍ വീണ 
മഞ്ഞുതുള്ളികളെ പോലെ 
നിര്‍മ്മലവും നിഷ്കളങ്കവും 
കുസൃതിയും നിറഞ്ഞതാണ്
എന്‍റെ സ്നേഹം ...

എവിടെ എത്തിയപ്പോഴാണ് 
ഞാന്‍ തിരിഞ്ഞു നടന്നത്
അവിടം വരെയാണ്
എന്‍റെ ജീവിതം ...!!

Wednesday, December 19, 2012

മഴവില്ലു പോലൊരു പെണ്‍കുട്ടി ..




















ചന്നം പിന്നം ചാറുന്ന ചാറ്റല്‍ മഴക്കുമുന്നേ ...
ഏഴു വര്‍ണ്ണങ്ങള്‍ ചക്രവളത്തില്‍ 
പ്രത്യക്ഷപ്പെടുന്ന പോലെ 
സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന 
മഴവില്ലു പോലൊരു പെണ്‍കുട്ടി ...
പാറിനടക്കും ശലഭമല്ലയോ നീ ..
ചെറിയ ഓളങ്ങളും അലകളും പോലെയാണ് നീ ..
ഒരുനാള്‍ പറയാതെ വന്നതും ..നീ 
പറയതെ അറിയാതെ പോയതും.. നീ...അല്ലേ ...??

നീ നക്ഷത്രമായി ചിരിക്കുമ്പോള്‍ 
എത്രയോ രാവില്‍ നിന്നെഞാന്‍ കാത്തിരുന്നു 
നിലാവു പരക്കുന്ന  എന്‍റെ പൂമുറ്റത്തു 
മഞ്ഞിന്‍റെ പാദസ്വരങ്ങള്‍ ഇട്ടും 
ഒഴുകുന്ന പുഴയോടു  കിന്നാരം ചൊല്ലിയും 
എത്രയോ രാവില്‍ നിന്നെ ഞാന്‍ കാത്തിരുന്നു 
സ്വപ്നങ്ങള്‍ക്കും ..പ്രതിക്ഷകള്‍ക്കും
ചിറകു മുളക്കുമെങ്കില്‍ ഒരിക്കല്‍ക്കൂടി 
പറന്നേന്‍ അരികില്‍ വരുമോ  ശലഭമേ ..നീ ...

ചന്ദനനിറവും ചെന്താമരപോല്‍ വിടര്‍ന്ന കണ്ണുകളും
ചെമ്പരത്തി പൂവുപോലെ ചുവന്ന ചുണ്ടുകളും 
അതില്‍ വിരിയും പാല്‍ പുഞ്ചിരിയും 
വിടര്‍ന്ന ശംഖുപുഷപ കണ്ണില്‍ കരിമഷിഎഴുതിയും  
ഇറന്‍ മുടിയില്‍ തുളസിക്കതിര്‍ ചൂടി
നെറ്റിയില്‍ ചന്ദനക്കുറി തൊട്ടു
കുലുങ്ങിച്ചിരിക്കുന്ന കരിവളകള്‍ ഇട്ടു
പവിഴമല്ലി പൂക്കള്‍ വിരിഞ്ഞ എന്‍റെ പൂമുറ്റത്തു 
എത്രയോ രാവില്‍ നിന്നെ ഞാന്‍ കാത്തിരുന്നു 
ഒരിക്കല്‍ക്കൂടി പറന്നേന്‍ അരികില്‍
 വരുമോ  ശലഭമേ ..നീ ...






Tuesday, December 18, 2012

മിഴിനീര്‍















ഓര്‍മ്മകള്‍ കൊച്ചോളമായി 
അലയടിക്കുമീ  മനസ്സില്‍ 
ഒരു നേര്‍ത്ത മഴത്തുള്ളി കണക്കേ 
ഒരു പൊന്‍ മയിപ്പീലി പോലെ ഒരുനാള്‍ 
എനിക്കൊരു പോന്നോമാനെയേ കിട്ടി ...

വീണ്ടും കൊച്ചോളങ്ങള്‍ പൊട്ടിച്ചിരിച്ചു 
പണ്ടത്തെ ഏതോ പാട്ടിന്‍റെ വരികള്‍ 
ചുണ്ടത്തുവന്നു പുഞ്ചിരിയീണത്തില്‍
പിന്നെയും തുള്ളിക്കൊരുകുടം കണക്കേ 
ആര്‍ത്തു ചിരിച്ചും രസിച്ചും ഞാന്‍

ഒടുവിലൊരു മഴവില്‍ തുള്ളി 
അല്ല തുള്ളിയിലൊരു മഴവില്ല് ;
ഒരു മാത്ര നേരം കൊണ്ട് 
എല്ലാം എന്നില്‍ നിന്നും തട്ടിയെടുത്തു 
മഴ പോലെ എന്‍റെ മിഴിനീര്‍ പെയ്യതു 
കറുത്ത വാവിന്‍ കൂരിരുള്‍ പോല്‍ 
നിറഞ്ഞു എന്‍ ആത്മ നൊമ്പരം ...

നെഞ്ചോടു ചേര്‍ത്ത് ഞാന്‍ കെഞ്ചി
എന്‍ ഓമനതന്‍ പ്രാണനു വേണ്ടി 
ഒരുനാള്‍ ഞാനറിയാതെ തൂ മഞ്ഞു പോല്‍ 
ആ മിഴി കൂമ്പിയടഞ്ഞു 
നിലത്തു വീണുടഞ്ഞു തെറിച്ച
കണ്ണാടി തുണ്ടുകള്‍ പോലെന്‍ മനം ചിതറി ...

ഇനിയെത്ര നാളുകളെന്നറിയില്ല 
ആ വേദനയില്‍ നിന്നും മോചനം നേടുവാന്‍ 
മാറില്ല ഒരിക്കലുമാവേദന 
എരിഞ്ഞു  തീരുന്ന നാള്‍ വരേയും 
കനലായി എന്നുമെന്നുള്ളില്‍
ഇതു തന്നെയല്ലേ  ജീവിതം ..... !!


മഴ പോലെ ഒരു പ്രണയം



























വേനല്‍  കുടിച്ചു വറ്റിച്ച പുഴ....
ഞാന്‍  വൃഥാനിന്‍റെ  കടലാസ്സു 
വഞ്ചി കളുടെ കാവല്‍ക്കാരി ആവുന്നു 
കൊടും കാറ്റിന്‍റെ  ശീലുകള്‍ നമ്മുക്കിടയിലെ 
ചൂടു മണല്‍ക്കുന്നില്‍ ജീവിതം വരയ്ക്കുന്നു 
നിലച്ചു പോയ ഓളത്തിനും പ്രണയത്തിനും
ഇടയിലെ കവിത വളപ്പൊട്ടുകള്‍ പോലെ ...

ഓട്ടിന്‍ പുറത്തു വന്നുവീണു ചിന്നിച്ചിതറുന്ന പുതുമഴ. 
ജാലകത്തിനപ്പുറം മഴ പെയ്യുമ്പോള്‍ അറിയുന്നു,.....
മഴ എന്‍റെ ഹൃദയത്തിലേക്കു തന്നെയാണു പെയ്യുന്നതെന്നു...
കാലം ആത്മാവില്‍ വീഴ്ത്തിയ മുറിവുകളിള്‍  
അമര്‍ത്തിയ നിര്‍മ്മലമായ നിന്‍റെ 
കൈപ്പടമാണെനിക്കു പ്രണയം ...

എന്‍റമുറിവുകളുടെ വേദന ചോദിച്ചു വാങ്ങി 
നിറകണ്ണുകളോടെ നീ വിടര്‍ത്തിയ
പുഞ്ചിരിയാണെനിക്കു  പ്രണയം 
ഒറ്റപ്പെട്ടുപോയ ജീവിതത്തിന്‍റെഊഷരഭൂമിയില്‍   
വന്യമായ ഉഷ്ണക്കാറ്റ് വിഴുങ്ങാതെ
എന്നിലെത്തിയ നിന്‍റവാക്കുകളാണെനിക്കു  പ്രണയം......
ഇതു എന്‍റെപ്രണയം നീ പൂവും ഞാന്‍ മഞ്ഞുതുള്ളിയും ...
നിന്നെ സ്നേഹിച്ചതുപോലെ ഇതുവരെ
ഞാന്‍ആരെയും സ്നേഹിച്ചിട്ടില്ലായിരുന്നു..
ഇനി ആരെയെങ്കിലും അങ്ങിനെ 
സ്നേഹിക്കാനുള്ള ധൈര്യവും ഇല്ല....
നിന്നോടു  എനിക്കു  എന്നും നന്ദിയുണ്ട്..
ഞാന്‍ പഠിക്കാന്‍മറന്നുപോയ 
ഒരു പാഠം എനിക്കു  പഠിപ്പിച്ചു തന്നതിനു ...




















"""വേദനിപ്പിക്കാന്‍ വേണ്ടി ആരെയും സ്നേഹിക്കരുതു
സ്നേഹിക്കാന്‍വേണ്ടി ആരെയും വേദനിപ്പിക്കുകയും അരുതു, 
മറിച്ചു  മനസ്സു അറിയുന്നതു ആയിരക്കണം സ്നേഹം """""