Friday, May 17, 2013

സൈകത പൂവിലേക്ക് ഒരുയാത്ര


















പാതിരാക്കിളികള്‍ പാട്ടുപാടിയ നേരത്തു 
പാതിരാവില്‍ കണ്ടൊരു സുന്ദര സ്വപ്നം ...

ചിത്തിരമട്ടുപ്പാവിലെ പോന്നു തമ്പുരാന്‍ 
ധരിത്രിയിലെ നിശാഗന്ധിയെ പ്രണയിക്കുന്നത്‌...

വെള്ളിതിങ്കള്‍ പൂനിലാവ്‌ വിടര്‍ത്തിയ രാവില്‍ 
നിശാഗന്ധി പൂവ്  പതിയെ പതിയേ വിരിയുന്നതും 
മെല്ലെ മെല്ലേ  നറുഗന്ധംപരത്തി നാണത്താല്‍ 
ഇതളുകള്‍ വിടര്‍ന്നതും, കൊതിയോടെ 
പൂവിന്‍ ഗന്ധം ആവോളം നുകരുന്നതും ...

കുളിരോടെ പെയ്യുമാമഞ്ഞുതുള്ളികളായി 
പൂവിന്‍ ഇതളുകളിലോഴുകുവാന്‍ മൂകമാം 
എന്‍ മനം ഒരുമാത്ര വെറുതേ കൊതിച്ചു പോയ്‌...

ഗര്‍വ്വോടെ വിടര്‍ന്ന നിശാഗന്ധി മാനത്തേ തമ്പുരാനോട്‌ 
മൌനമായി ചൊല്ലി , 
വര്‍ഷങ്ങള്‍ കാത്തിരുന്ന് 
വിടരും മുമ്പേ മിഴികൂമ്പും 
പൂവിന്‍ വേദനകള്‍ നീ അറിഞ്ഞിലയോ ...
തേങ്ങും ഹൃദയത്താല്‍ ഞാനെഴുതി
പൂവിന്‍ വേദന വിങ്ങുംമെന്‍ഹൃദയ-
നൊമ്പരമതില്‍ ചേര്‍ത്തെഴുതി ...

തുല്യമായി നീന്തുന്ന ദു:ഖക്കടലില്‍ നമ്മള്‍ 
ശാന്തിതന്‍ തീരത്തണയുവാനായ് പരസ്‌പര 
നോവുകളള്‍ക്കൊരന്ത്യമുണ്ടെന്നേന്‍
മനമെന്നോടോതുന്നതു നീ അറിഞ്ഞുവോ...??

നിന്‍റെഗര്‍വ്വ്‌  ദൂരെത്തെറിഞ്ഞിട്ട്‌  നിന്‍മനം 
എന്‍ ചാരത്തായി എന്നേറെ കൊതിയോടെ
പറയുവാന്‍ വെമ്പുമ്പോള്‍ , 
സത്യമെന്തെന്നു ...!
തിരിച്ചറിഞ്ഞു കണ്ടതാവാം സ്വപ്നത്തേ 
സ്വപ്‌നത്തെ  തഴുകി തലോടി ശയനത്തെ  
വീണ്ടും കാത്തു കാത്തുകിടന്നു ...

വീണ്ടും ഒരുവേള മയങ്ങിയ വേളയില്‍  കാണാതെകണ്ടു  നിന്‍ മുഖം 
കേള്‍ക്കാതേ കേട്ടു  ശ്രുതിയായി 
രാക്കിളി സ്വരം മെന്‍ മനതാരില്‍ ...
രാത്രിതന്‍മേനില്‍ നീപകര്‍ന്ന 
സുഗന്ധവു മറിഞ്ഞു ഞാന്‍...

ഒക്കെയും ഹൃദ്യമായി തോന്നിയോരാനേരത്ത് 
തല്‍ക്ഷണമെത്തണം നിന്നുടെചാരത്ത് 
എന്നേറേക്കൊതിയോടെ മോഹിച്ചു പോയി...
എന്നേറെ കൊതിയോടെ പറയുവാന്‍ 
വെമ്പുമ്പോള്‍ സത്യമെന്തെന്നു തിരിച്ചറിഞ്ഞു 
കണ്ട സ്വപ്‌നത്തേ തഴുകിത്തലോടി ശയനത്തേ 
വീണ്ടും കാത്തു കാത്തു കിടന്നു ...