Wednesday, November 7, 2012

കൂട്ടുകാരി





















കൂട്ടുകാരി , നിനക്കയ്  മനസ്സിന്‍റെ 
ചീല്ലു കൊട്ടാരം നിത്യവും മെല്ലെ തുറന്നിടാം 
തെച്ചി, ചെമ്പകം, മുല്ല   നിറച്ചൊരു 
കൂട നിക്കായ്‌ തുറക്കട്ടെ നിത്യവും 

ദൂരെയാണ്  നീയെങ്കിലും സദാ
നിന്‍റെ  മൊഴിക്കായ്‌ തുടിക്കുമെന്‍ മാനസ്സം 
വീണു പോകുന്നു ഞാന്‍ ദു:ഖകയത്തില്‍
പാതിവെന്ത ജഡവുമായി തേങ്ങുന്നു ...!!

ഇനിയുദിപ്പീലാ കൌമാരത്തിലെ 
ആര്‍ക്കനോരിക്കലും മെന്നു കലികാലം 
വന്നു പാടിപ്പോകുന്ന കാലത്തിന്‍ ‍ഗീതികള്‍ ...

മണി മാറില്‍ നിറയെ പൂത്തു
തളിര്‍ത്ത  വസന്തകാലം 
വഴിയോരാത്തെ മാമരം നിറയെ മാമ്പൂ, 
കോഴിയും പൂവിലെ സുഗന്ധം, 
തുടുത്ത ഫലങ്ങള്‍ രുചിച്ചു തീര്‍ത്ത 
കൌമാരത്തിലെ ഓര്‍മ്മകള്‍ ....

ചേലത്തുമ്പാല്‍ മിഴി തുടച്ചും
കുസൃതിക്കൂട്ടാല്‍ സ്നേഹമൊളിച്ചും
എന്നും എനിക്കു ചുറ്റും നീയുണ്ടായി...
മഴവില്ലിനെക്കാള്‍, മഞ്ഞുതുള്ളിയെക്കാള്‍ 
പ്രിയമുള്ളതായിരുന്നു നിന്‍റെ സൌഹൃദം...

കാലങ്ങള്‍ ഒന്നൊന്നായി കൊഴിയവേ 
മനസ്സില്‍ചേര്‍ത്തു വച്ചുചിന്തേറിട്ട 
കൂട്ടുകാരെല്ലാം പടിയിറങ്ങിപ്പോയെങ്കിലും
ഓര്‍മ്മയിലിട്ടു താലോലിച്ചരാ രൂപം...
നിന്‍റെതു മാത്രമായിരുന്നു...

പുല്‍നാമ്പിന്‍ കുളിരിലൂടെ നക്ഷത്രങ്ങള്‍ 
അലുക്കിട്ട പാവാട വട്ടംചുറ്റി 
കണ്ണിണ രണ്ടിലും കരിമഷിയിട്ട്
കടമിഴിക്കോണില്‍ കുസൃതിഒളിപ്പിച്ച
ഹൃദയത്തിലെ കൂട്ടുകാരി നീമാത്രം...
നിനക്കായ്  ചിത്തത്തില്‍ പണിഞ്ഞു ഞാനൊരു 
സ്നേഹത്തിന്‍ ചീല്ലു കൊട്ടാരം 
ധന്യമീ...സൌഹൃദത്തിന്‍ ഓര്‍മ്മക്കായ്‌..