Friday, April 19, 2013

താമര



















കനവു പാകിയ വഴിയിലായി ഞാന്‍ 
മിഴികളില്‍ പൂവിട്ട സ്വപ്നവും പേറി 
സ്നേഹം പൂക്കുന്ന താഴ് വരയില്‍  
കാത്തിരുന്ന നാളില്‍, എന്‍ സ്വപ്നച്ചരുവില്‍  
പൂത്തിറങ്ങാറുള്ള മാനത്തെ പൊന്‍ താരങ്ങള്‍ 
എന്നെ നോക്കി മിഴിചിമ്മുമ്പോള്‍ 

കറുത്ത പേക്കിനാവുകള്‍ വകഞ്ഞുമാറ്റി 
പാരിന്‍റെ  നീലിമയിലലിയുമ്പോള്‍  
ഞനൊന്നുകൊതിച്ചു ദൂരേയുള്ളോരാ
മാനത്തെ തമ്പുരാനും തരക മക്കളും 
ചൊരിയുന്നൊരു തൂവെണ്‍ നിലവിലലിയാന്‍ 
ഞാനറിയാതെ അറിയാതെ അലിയാന്‍  

നാണത്തില്‍ ഞനൊന്നു മിഴികൂമ്പുപോള്‍ 
എന്‍ നെറുകയില്‍ ഒരു മുത്തം തരുവാനും   
മടിയില്‍ തലചായ്ക്കും മാന്‍പേടയാകുവാനും 
പുലര്‍ മഞ്ഞു പോലെയെന്‍ ഓര്‍മ്മകളില്‍ 
ഒരു ഹിമകണമായി നീയെന്‍ വിരല്‍ത്തുമ്പുതൊടു-
വതിനായി ഞനൊന്നുകൊതിച്ച നേരം 

പോരുളറിയാത്തോരെന്‍  മൊഴികള്‍
മുറ്റത്ത് ദിക്കറിയാതെയെത്തുന്ന കാറ്റില്‍ 
ദിശയറിയാതെ പാറിപ്പറന്നു പോകുമ്പോള്‍
പേരറിയാത്തൊരു മൌനനൊമ്പരം മെന്‍-
നെഞ്ചുനോവിക്കുമ്പോള്‍ ഒരു പിന്‍ വിളിക്കായ് 
കാതോര്‍ക്കാതേ എന്നേത്തനിച്ചാക്കി നീ പോകയോ...!!