Friday, January 11, 2013

വിധികല്പനകള്‍ .




















മനസ്സില്‍ പലപല നിറ വര്‍ണ്ണങ്ങളാല്‍ 
ശോഭയാത്ര നടത്തും സ്വപ്‌നങ്ങള്‍.
സഫലമാകില്ലെന്നറിയുകില്‍ 
യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നടുവില്‍ 
എനിക്കെന്നെ  കൈവിട്ടു പോകുന്നു.

കറുത്ത കാര്‍മേഘങ്ങള്‍ കണ്ണില്‍ 
അന്ധകാരം തീര്‍ക്കുംമ്പോഴും 
കെട്ടിയിട്ട ചങ്ങലക്കണ്ണികള്‍ പൊട്ടിച്ചെടുത്ത് 
ആനന്ത നൃത്തമാടുന്നെന്‍ മനസ്സ്  .

സാധ്യമാകാത്തോരാ സക്ഷാത്ക്കാരങ്ങള്‍ക്കായി
ഉണരുമൊരു ബോധമണ്ഡലത്തിലേറ്റു മുട്ടും 
യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലേക്കാവാഹിക്കാ-
നാവാതെ മുഖം തിരിക്കും മസ്തിഷ്കം.

കരുതിവച്ചതും വന്നുചേര്‍ന്നതുമായൊരു  
സ്നേഹബന്ധങ്ങള്‍ ...മിഥ്യയാണെന്നറിയവേ,
മുന്നോട്ടുള്ള വഴി ശൂന്യമാകുന്നു.

പകപ്പുകയറി , 
കണ്ണില്‍ ശൂന്യതയുടെ തമസ്സ് മൂടുമ്പോഴും  
അനുസരിക്കാത്ത മനസ്സ്,  പ്രതീക്ഷയോടെ...
കഴിഞ്ഞകാല മധുരസ്മൃതിയിലും
ഭാവികാലത്തിന്‍റെ  കൈപിടിയിലുമൊതുങ്ങുന്നു.

സ്മരണകളില്‍ നിന്നും മോചനമില്ലാതെ 
തകര്‍ന്നടിയുമെന്നറിയാമെങ്കിലും,
ആ സുന്ദര സ്മൃതിയില്‍ ആഴ്ന്നിറങ്ങിങ്ങുന്നു,
മോചനമില്ലാതെ .....
ഒരിക്കലും  മോചനമില്ലാതെ!! 

സ്നേഹത്തിന്‍  തടവറയില്‍ 
നിന്നുടെ വിധികല്പന കാത്തു കഴിയുമെന്നില്‍
കാരുണ്യം കാണിക്കുന്നതെപ്പോഴാണു നീ.

കാത്തിരിപ്പിന്‍റെ മനസ്സില്‍ തളര്‍ച്ചയേകുന്നു,
പഴകിയ സ്വപ്‌നങ്ങള്‍ സൂക്ഷിക്കും മനസ്സിന്‍റെ നിലവറകള്‍,
മരവിപ്പിന്‍ തണുപ്പിനാല്‍ ചിതല്‍പ്പുറ്റുകയറിയിരിക്കുന്നു.
വര്‍ണ്ണചിത്രങ്ങളാല്‍ തീര്‍ക്കപ്പെട്ട മോഹനചിത്രങ്ങള്‍ 
ആയുസ്സിന്‍  മദ്ധ്യാഹ്നത്തില്‍ നിറംകെട്ടു പോയിരിക്കുന്നു.

യൌവനത്തിന്‍റെ പൂന്തോട്ടത്തില്‍ പ്രണയത്താല്‍ 
മൊട്ടിട്ടു വിരിഞ്ഞ സ്വപ്നത്തിന്‍ പൂക്കള്‍ 
തണ്ടോടോടിഞ്ഞുവാടിത്തുടങ്ങിയിരിക്കുന്നു. 
ശേഷിച്ചെന്‍  ആയുസ്സു  സ്നേഹവായ്പിനായ് മാത്രം.
























വസന്തം വരുമെന്ന പ്രതീക്ഷ




















നമ്മള്‍ ‍ ജീവനെക്കാളേറെ സ്നേഹിച്ച 
ഒരാള്‍ നമ്മേ വിട്ടകലുമ്പോള്‍ ഉള്ള 
വേദന നിങ്ങള്‍ക്കറിയാമോ?? 
ജീവിതം അതിന്‍റെ പരക്കം പാച്ചിലില്‍ 
പാഞ്ഞുകൊണ്ടേയിരുന്നു 
ഞാനും വിട്ടുകൊടുത്തില്ല...!!
മുന്നോട്ടു നോക്കിയപ്പോള്‍ പ്രതീക്ഷയുടെ 
ഇത്തിരി വെട്ടം മുന്നില്‍തെളിഞ്ഞു കാണാം
പിന്തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ണീരാര്‍‍ന്ന
കുറെ ഓര്‍‍മ്മകള്‍, ‍നഷ്ട്ടപെട്ട ഒരു ജീവിതം. 
പാതി വഴിക്കു  മാഞ്ഞു പോയ ചിന്തകള്‍, 
പറക്കാന്‍ ശ്രമിച്ചിട്ടും, പറക്കാന്‍ തയ്യറാവാതെ
ചിറകറ്റു വീണ സ്വപ്നങ്ങള്‍..... 
വസന്തം വരുമെന്നു പ്രതീക്ഷിച്ചു 
വഴി മാറിക്കൊടുത്ത ശിശിരം, 
ഞാന്‍ അങ്ങനെ ഒറ്റക്കു ഇരുന്നു 
ഈ ജീവതം എനിക്കു നഷട്ടത്തിന്‍റെ അല്ലെങ്കില്‍ ‍ 
ഒരു ദുഖത്തിന്‍റെ നേര്‍ത്ത നിഴല്‍ വീഴ്ത്തിയിരുന്നു
പോയ കാലത്തില്‍?? 
ചിലപ്പോള്‍ ‍.!!അനിശ്ചിതത്തിന്‍റെ കലയാണു  ജീവിതം.
അതിനുമപ്പുറം ഇതിനെ എങ്ങെനെ ആണു വിശേഷിപ്പിക്കുക ? 
അറിയില്ലാ??......ഒരുപക്ഷെ ഇനിയുമറിയുമായിരിക്കും ?
ചിന്തകളുടെ വേലി പടര്‍പ്പു എന്നിലേക്ക്‌ പടന്നു കയറി 
കടിഞ്ഞാണിനില്ലാത്ത കുതിരെയെ പോലെ 
മനസ്സു  പാഞ്ഞു കൊണ്ടേയിരുന്നു .
ആരുടെയൊക്കെയോ വേദനിക്കുന്ന 
മുഖങ്ങള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. 
ആരാണവര്‍..?? എന്‍റെ സുഹൃത്തുക്കളോ?? ബന്ധുക്കള്‍ളോ??
പ്രാണന്‍ ‍ പറിഞ്ഞു പോകുമ്പോഴും 
ആശ്വസിപ്പിക്കാന്‍ ഓടിയെതിയവര്‍ .
പകരം തരാന്‍ ഒന്നുമില്ലാതെ ഞാന്‍ ‍
ഏറ്റുവാങ്ങിയ നിങ്ങളുടെ സ്നേഹം .
കിട്ടിയിട്ടും കിട്ടിയിട്ടും മതിവരാതെ വീണ്ടും 
ഈ സ്നേഹ മഴയില്‍ നനയണം എന്നു കൊതിച്ചു ഞാന്‍ 
എനിക്കു സൌഹൃദം ആകുന്ന തണല്‍ മരത്തിലേ 
ചില്ലയില്‍ ചേക്കേറാന്‍ അവര്‍ ഒരു ചില്ല തന്നു .
അതില്‍ ഞാന്‍ അവരോടൊപ്പം  ഒത്തു ചേര്‍‍ന്നു..
സന്തോഷത്തിന്‍റെ അലകള്‍ അതില്‍ ‍ തിരയടിച്ചു .
ഒരു നാള്‍ വീശിയടിച്ച വിധി എന്ന കൊടുങ്കാറ്റില്‍ 
എല്ലാം തകര്‍‍ന്നു പോയി.....തകര്‍ന്നു പോയി...
വീണ്ടും വസന്തത്തെ പ്രതീക്ഷിച്ചുകൊണ്ട്
സന്തോഷത്തിന്‍റെ ദിനങ്ങള്‍ നമ്മുക്കായി
കാത്തിരിക്കുന്നുണ്ട് എന്ന വിശ്വാസത്തില്‍...
അവരുടെ  വരവുകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു .
എന്നിരുന്നാലും നാം ഒന്നാണ് .
നിങ്ങള്‍ ‍ എന്നോടൊപ്പം ഉണ്ടെങ്കില്‍ ‍ 
ഞാന്‍ ‍ തളരുകയില്ല നമ്മുക്കു പോകാം കുറച്ചു ദുരം ഒന്നിച്ചു, 
നമ്മുക്കു പറക്കാം ഈ ആകാശകുടക്കീഴില്‍ 
ഒരു നാള്‍ വസന്തം വരുമെന്ന പ്രതീക്ഷയില്‍ .........