Monday, March 16, 2015

ചിത്രാപൌര്‍ണ്ണമി





















പൊന്‍ വെയില്‍ വിതറുമാ സായന്തനത്തില്‍
അന്തിമലരിന്‍ മാറില്‍ ചേര്‍ന്നൊരു 
സുഖ നിദ്ര കൊതിച്ച പകല്‍ മേഘങ്ങള്‍ 
നീലപ്പുതിനുള്ളിലലിയാന്‍ തിടുക്കം കൂട്ടവേ,

ചിത്രാപൌര്‍ണ്ണമി പട്ടുടയാടകള്‍ ‍
ഞൊറിഞ്ഞുടുത്തുവന്നു... 
ശ്രുതി മീട്ടി രാപ്പാടികള്‍ , 
കാറ്റു കവിതയും മൂളവേ, 
പനിമതി വാനിലുദിച്ചുവല്ലോ....

തടവറ

















ശോണ മേഘങ്ങള്‍ പോലെയുള്ള
കുന്നിന്‍ ചരുവുകള്‍

പ്രകൃതിയുടെ  വശ്യത 
പുല്ലുകളുടെ  സമൃദ്ധി

ഈ പ്രകൃതി സൌന്ദര്യം 
കണ്‍ കുളിര്‍ക്കെകണ്ടിട്ടും

ഓര്‍മ്മകളുടെ തടവറ ഭേദിച്ച്
എനിക്ക് പുറത്തിറങ്ങാനവുന്നില്ല.