Thursday, January 31, 2013

കുറുമ്പുകള്‍






























മാരിവില്ലിന്‍ വര്‍ണ്ണങ്ങളാല്‍ 
ചാലിച്ചോരു സൌന്ദര്യമേ, 
മിഴിവേകി മായുമൊരു മഴവില്ലേ 
നീ മാനത്തിനേകുമോ നിന്നുടെ വ്യഥകള്‍...??

കുങ്കുമം ചൊരിയും ശോഭയില്‍
നാണം  ചാര്‍ത്തി വന്നൊരു  സന്ധ്യയേ, 
നീ പകലിനേകുമോ നിന്‍ വേദനകള്‍...??

ശ്യാമവര്‍ണ്ണം ചൂടും പൂനിലാവില്‍ 
വെഞ്ചാമരം ചൂടിയ രാവേ 
നീ നിഴലായ് അലയുമോ...??
മൌനത്തിന്‍റെ ചൂടില്‍, കുളിര്‍ തേടിപ്പറന്ന 
നിശാശലഭമേ വേനലില്‍  
നീ നോവായി മാറുമോ ...??

കണ്ണിരിന്‍ താഴ് വരയിലെ നന്മയാം,
തെന്നലിന്‍ താരാട്ടിലെ മണിമുത്തേ 
എന്‍ കണ്ണിരും ദു:ഖവും 
നീയ്യേറ്റുവാങ്ങുമോ...??

































Wednesday, January 30, 2013

സ്വപ്നംകൊണ്ടൊരു കളിവീട്
















കൊഴിഞ്ഞു വീണൊരു  സ്വപ്നങ്ങളാല്‍
എന്‍ മനസ്സിലൊരു കളിവീടുണ്ടാക്കി 
ദു:ഖത്താലതിനു അടിത്തറപാകി,
വേദനയാല്‍ ഞാനതിനെ കെട്ടിപ്പൊക്കി.

കണ്ണുനീരാലതിനെ ദിനവും നനച്ചു 
മൌനത്താല്‍ ഞാനതിനെ തേച്ചുമിനുക്കി 
ക്ഷമ കൊണ്ട് ഞാനതിനു നിറമേകി; 
മനസ്സാലൊരു സുന്ദരമാം ജീവിത ചിത്രം വരച്ചു ...

പുഞ്ചിരി തണലൊരുക്കും കളിവീടിന്‍ മുറ്റത്തോ,
ഞാന്‍ വേരുകള്‍ മുളക്കാത്ത ചെടികള്‍ നട്ടു. 
ഇലകള്‍ തളിര്‍ക്കാത്ത ചെടികകളാല്‍,
പൊന്‍വസന്തം തീര്‍ക്കാനായി കാത്തിരുന്നു.

മിന്നാമിനുങ്ങുകള്‍ ചെടിക്കു പ്രകാശമേകി, 
അപ്പൂപ്പന്‍ താടികള്‍ ഇളം കാറ്റായി വന്നു. 
ഗ്രിഷ്മത്തിന്‍ തൂശനിലത്തൂമഞ്ഞു തുള്ളികളിറ്റിച്ചു;
ചെടികളില്‍ കിനാവിന്‍ മോഹ പൂക്കളേ സൃഷ്ടിച്ചു
എന്‍ സ്വപ്നവസന്തം ആവോളം നുകരാന്‍ 
കിളികള്‍ പറന്നെത്തി ദൂരെ നിന്നും.
പൂവിന്‍ നറുതേന്‍ നുകരാന്‍ അളികളുമെത്തി ...
കാത്തുവെച്ച പൊന്‍ വസന്തവുമായി മഴയുടെ 
വരവിനായി കാത്തിരുന്നു നിറക്കണ്ണുമായി.

നിനച്ചിരിക്കേ വര്‍ണ്ണങ്ങള്‍ വാരി വിതറിയോരാ, 
വാര്‍മഴവില്ല് എന്നെനോക്കി ചിരിപ്പൂ കളിയോടെ. 
വഴിതെറ്റിവന്നൊരു  മഴക്കാറിനോടു പരിഭവം ചൊല്ലവേ,
മഴമേഘം എന്നോട്  മൌനമായി മൊഴിഞ്ഞു,
മറ്റാര്‍ക്കോ സ്വന്തമാം  സ്വപ്നം,
നിനക്കായ്‌ പെയ്തിറങ്ങി അറിയാതെ.....






Tuesday, January 29, 2013

അപര്‍ണ്ണ



















അങ്ങ് ..,
ദൂരേ ആകാശത്ത് തിളങ്ങുന്ന ഒറ്റ നക്ഷത്രം ..
കൈകളില്‍ ചോരയിറ്റുന്ന -
ചൂഴ്ന്നെടുക്കപ്പെട്ട കണ്ണുകള്‍ 
പറിച്ചെടുക്കപ്പെട്ട ഹൃദയം 
മനസ്സില്‍ ഒരായിരം 
കടലുകളുടെ വേലിയേറ്റങ്ങള്‍....!! 


















ഇങ്ങു..,
ചാരേ ആകാശത്ത് വിതുമ്പുന്ന  ഒറ്റ നക്ഷത്രം .
കൈകളില്‍ അടഞ്ഞ കണ്ണുകള്‍ 
തുടിക്കാത്ത ഹൃദയം 
മരുഭൂമിയില്‍ നീ വിടരുമെന്ന് 
പ്രതീക്ഷിച്ച വസന്തങ്ങള്‍ക്കായ് 
കാത്തിരിക്കുന്ന  പാഴ് മനസ്സ് ...
തണുപ്പ് മരവിപ്പാകുന്നു രാത്രികളില്‍ 
ഗന്ധങ്ങള്‍ക്കു  ഭേദങ്ങളില്ലാതാവുന്നു 
എന്നോ ചോരവറ്റി സ്പന്ദനങ്ങള്‍ -
നിലച്ചുപോയ ഹൃദയമാണ് 
എന്‍റെ വരികള്‍ ...!!

Monday, January 28, 2013

നിലവും രാത്രിയും




















രാത്രി ചോദിച്ചു നിന്‍റെ നിഗൂഡതക്കു 
എന്തു നിറമാണെന്നു ???
നീല ആകാശത്തിന്‍റെ  പ്രണയ നിറം 
   
എന്നു  നിലാവ്..!!!
നിലാവു ചോദിച്ചു നിന്‍റെ അഗാധതക്കു

എന്തു നിറമാണ് ???
ജഡഗന്ധമുളള വയലെറ്റ്‌ നിറം
എന്നു  രാത്രി ..!!!
പക്ഷേ .................!!!!!!!!!!!!!!!!!!!
രാത്രിയും ..പകലും ..പ്രണയത്തില്‍ ആണല്ലോ ????
രാത്രി പറഞ്ഞു അതു ഒരു സത്യം ആണ്‌ ..
നിലവും ..നക്ഷത്രവും പോലെ....!!!!!

Friday, January 25, 2013

സായാഹ്നം














കൂടാണയാന്‍ ചിറകു വീശി പറക്കും 
പറവകളെപ്പോലെയാണ് സായാഹ്നം
സുന്ദരമായ സായാഹ്നത്തില്‍ സുര്യന്‍റെപ്രഭ
ആഴകടലിന്‍റെ അനന്തതയിലേക്കു  
നീങ്ങി അപ്രതയക്ഷമാകുന്നു. 
ഞാന്‍ ഏകയാണ് .. 
കൂട്ടിന്നു എന്‍റെ സ്വപങ്ങള്‍ മാത്രം ..
കല്ലും മുള്ളും നിറഞ്ഞ വീഥികളിലെ വിഘ്നങ്ങളും
തിരിച്ചടികളും മനക്കരുത്താല്‍ 
വകഞ്ഞു മാറ്റി ജീവിതത്തില്‍ മുന്നേറിയവര്‍ 
ആണു  നമ്മളില്‍ പലരും.....
ഇളം കാറ്റു  വന്നു ചെവിയില്‍ 
ഒരു പ്രണയമന്ത്രം പോലെ നീ തനിച്ചാണ് ..
കൂട്ടിന്  ആരും ഇല്ലായെന്നുഓതിയെങ്കില്‍ ... 
ദേഹത്തിനും ദേഹിക്കുമിടയിലെ അന്തരം... 
ആഴിയും ആകാശവും പോലെ- 
അനന്തമായ വിഹായസ്സിലെ കോടാനുകോടി 
നക്ഷത്രങ്ങളെ പോലെ ആണ്‌ 
എന്നു  മനസ്സിലാക്കാന്‍  മറന്നു പോകുന്നു നമ്മള്‍……
എല്ലാം വെട്ടിപ്പിടിക്കാന്‍ ഉള്ള ആവേശത്തിന്‍റെ 
മറവില്‍ നിഷ്ട്ടങ്ങള്‍ എന്തൊക്കെയെന്നു 
നമ്മള്‍ തിരിച്ചറിയുമ്പോഴേക്കും 
കാലം നമ്മെ പിന്‍ തള്ളി പോയിട്ടുണ്ടാകും ..
ഇവിടെ ഓരോരുത്തര്‍ക്കും നഷ്ട്ടങ്ങള്‍ ഓര്‍ത്തു 
മിഴി നനയുമ്പോള്‍ ലാഭം 
എന്ന പുസ്തകില്‍ എന്ത് എഴുതിടാം......!!!

Wednesday, January 23, 2013

നീതിദേവത മുഖംമൂടി അണിഞ്ഞപ്പോള്‍

















പിന്നിട്ട വഴികളില്‍ ഒരു വട്ടം കൂടി 
ഞാന്‍ വീണ്ടും ഒന്നു നടന്നു 
അന്നു  ഞാന്‍ നടന്നോരാ  വഴികള്‍ക്കു 
ഇന്നെന്തോ പഴയൊരു ചന്തമില്ലല്ലോ ...??
വഴിയില്‍ പുഞ്ചിരി തൂവിയ 
പൂക്കളുമെങ്ങുമില്ലല്ലോ ...??

ഇഷ്ട്ട സ്വപനങ്ങള്‍ 
ചിറകൊടിഞ്ഞു എന്‍ കണ്ണില്‍നിന്നും 
കണ്ണുനീരിറ്റിറ്റു വീഴുന്നു...


മായിക സ്വപ്നം നെയ്യും മനസ്സില്‍
ഇന്നൊരു ജീവിത സ്വപ്നവുമില്ല;
ഇനിയെത്ര നാളുകളെന്നറിവതില്ലാ, 
ആ വേദനയില്‍ നിന്നും മോചനം നേടുവാന്‍
മാറില്ല ഒരിക്കലുമാ വേദന 
എരിഞ്ഞുതീരുന്ന നാള്‍ വരേയും
കനലായി എരിഞ്ഞടങ്ങുമെന്നുള്ളില്‍;


അസത്യത്തിന്‍റെ തീച്ചൂളയില്‍ നിന്നാണ് 
സത്യസന്ധതയുടെ  ചാരം കോരിയെടുത്തത്‌ 
നീതിയുടെ തുലാസില്‍ തന്‍റെ ചെയ്തികളുടെ 
തൂക്കംകുറഞ്ഞുവെന്നു തോന്നുമ്പോഴാണ് 
ഒളിഞ്ഞും തെളിഞ്ഞും നീതി ദേവതയെ നീ 
കല്ലെറിയാന്‍ തുനിയുന്നത്... 

നീയോ ഞാനോ എന്നധര്‍മ്മയുദ്ധത്തില്‍ 
തകര്‍ന്നടിഞ്ഞതാകട്ടെ മാന്യതയുടെ 
പളുങ്കു  കൊട്ടാരവും 
നന്മയുടെ റോസാ പുഷ്പ്പത്തിന്‍ 
ഇതളുകളില്‍ നീ ദുഷിച്ച വാക്കുകള്‍ 
ചൊരിഞ്ഞപ്പോള്‍ ,
അറിഞ്ഞില്ലേ  നീയെന്നേ...?
ഉതിര്‍ന്നകണ്ണീരില്‍ അലിഞ്ഞതു 
എന്‍ ജീവസ്വപ്നം ...

പ്രിയമുള്ള ആശകള്‍ കൊഴിയുമ്പോള്‍ 
നിലാവിനെ നോക്കി ഞാന്‍ നിന്നൊരാ കാലം.
ജീവനില്‍ കുളിരുള്ള നിലാവു പൂത്ത കാലം.

ഇന്നു നിലാവിനെ ഞാന്‍ നോക്കി നിക്കുമ്പോള്‍....
കൈനീട്ടി മരണമെന്നേ വിളിക്കുന്ന പോല്‍....
പാരിജാത മലര്‍ പൂക്കുന്ന രാവുകളില്‍ .
ചിലപ്പോള്‍ സുഖമുള്ള ഓര്‍മ്മകളെന്‍ നോവുകളായി ...
ചിലപ്പോള്‍ കൈപ്പുള്ള കണ്ണുനീരായി മാറി  ..
ആശകള്‍ മനസ്സില്‍ പേമാരി തീര്‍ത്തപ്പോള്‍
അറിയാതെ വീണു പോയി ഞാന്‍....
ഇരുള്‍മൂടിയ വഴിയില്‍ ...
കൈതാങ്ങിനായി 
ഒരു പിടിവള്ളിയില്ലാതെ ....





Tuesday, January 22, 2013

തിരിനാളം തേടുന്ന ഉത്തരങ്ങള്‍




















ഉത്തരമില്ലാതെയലയുമീ യാത്രയില്‍,
നിഴലിന്‍ പരുധിക്കുള്ളില്‍, വിശാലമാം ലോകം 
പണിതുയര്‍ത്തുവാന്‍ മോഹം കൊണ്ടൊരു മനസ്സേ ..!!

അറിവിന്‍റെ ആഴിയില്‍ മുങ്ങിത്തപ്പി 
അക്ഷരങ്ങള്‍ വാരിയെടുത്തു,
ഇന്നെന്‍ ചിന്തകളില്‍ കോര്‍ത്തിണക്കുവാനായി,
എന്നിട്ടുമെന്തേ എനിക്കായില്ല........

വെളിച്ചത്തിന്‍ മുഖംമൂടിയണിഞ്ഞു പതിയിരിക്കും 
അന്ധകാരമാം മായാജലത്തിന്‍
പടിയിറങ്ങും രാവിനെ നോക്കി പുഞ്ചിരിക്കാന്‍ 
എനിക്കെന്തേ കഴിഞ്ഞില്ലാ  ....

എന്തെനെന്നറിയാതെ പെയ്യുന്നൊരെന്‍ മിഴികളേ 
നിങ്ങളേ ഏതു പുഞ്ചിരിക്കൂട്ടില്‍ അടക്കും ഞാന്‍.
ജീവിതമാകും പുസ്തകത്തിലെ അടര്‍ന്നുപോയൊരു, 
താളുകള്‍ തുന്നിച്ചേര്‍ക്കുവാന്‍ തിരയുവതാരെ ഞാന്‍.

നിദ്രയെന്നില്‍ നിന്നും  തുടച്ചു കളഞ്ഞൊരു കനവുകള്‍    
എന്നേക്കുമായി നഷ്ട്ടമാക്കിയതെന്‍ പ്രിയ 
നിനവുകളേയായിരുന്നില്ലേ .....

എങ്ങോമറഞ്ഞോരാ സ്വപ്നമിന്നെന്‍ചാരേ ....
കണ്ണോരംപൊത്തി ക്കളിച്ചീടുമ്പോള്‍ 
പറയാന്‍ കൊതിച്ചൊരാ പരിഭവമൊക്കെയും 
തപസ്സില്‍ നിന്നുണര്‍ന്നൊരു മനസ്സിന്‍ കൂട്ടില്‍ ഒളിച്ചിരിപ്പൂ.

അപ്പൂപ്പന്‍താടി പോല്‍ പാറി നടക്കും മനസ്സേ
ഒറ്റപ്പെട്ടൊരു ഹൃദയത്തിന്‍ ലോല വികാരങ്ങള്‍ 
അന്ത്യവിശ്രമത്തിനായ് ഇടം തേടുവതെവിടേ....












Saturday, January 19, 2013

നിഴല്‍ ചിത്രങ്ങള്‍

























ഹൃദയം പൊട്ടിയോഴുകിയ
കണ്ണുനീരിന്‍ പുഴക്കരയില്‍
ഒന്നുമേ ചൊല്ലാതെ കുമ്പിട്ടിരിക്കുമീ
നിഴല്‍ ചിത്രത്തിനുള്‍ത്തടത്തില്‍..
പുഴ തന്‍ ഓളങ്ങളില്‍ നിന്‍റെ
പ്രതിബിംബം ഞാനാദ്യമായ്‌  കണ്ടു
പിന്നെ കണ്ണുകളിലെ മൌനവും ....
കെടാവിളക്കെന്ന പോലെ
അണയാതെകത്തുന്ന നിന്‍റെ നിഴലില്‍ 
പൊട്ടിച്ചിരികളോ, കുസ്രിതികളോ ,
ഒരുനേര്‍ത്തതേങ്ങലിന്‍ മാറ്റൊലിയോ ?
ഇല്ലാത്ത നിന്‍റെ മൌനം ...
എന്‍റെ  കാഴ്ച്ചകളില്‍ നീ അന്യനായിരുന്നു
ആരെന്നു തിരഞ്ഞു നീ പോകയോ..?
ചൊല്ലുക നിഴല്‍  ചിത്രമേ
എന്താണിന്നു നിന്‍ ഉള്‍ത്തടത്തില്‍ ......"
വീണ്ടും മറയുന്ന കാഴ്ചകള്‍ക്കു  പിന്നില്‍  ...........
പൊന്‍മണി ചെപ്പിലെ ഓര്‍മ്മകളോ ??
മുറിഞ്ഞപകലിന്‍റെ  മുഷിഞ്ഞ ഓര്‍മ്മകളുമായി
ജലരേഖപോലെന്നോ മറഞ്ഞു കളഞ്ഞാരോ  നിന്നേ ..!!
കഥയായി, നീ... എനിക്ക്
അകഥയില്‍ ഞാനില്ലായിരുന്നു
തിരഞ്ഞു നീ പോകയോ.., എന്നേ ??
ചൊല്ലുക നിഴല്‍  ചിത്രമേ...
എന്താണിന്നു നിന്‍ ഉള്‍ത്തടത്തില്‍ ......"!!
കാലം വലകെട്ടിത്തീര്‍ത്ത
ചിത്രങ്ങളെ നോക്കിയിരിക്കെ
നീ മരണത്തെ പറ്റി പറഞ്ഞു ..
പിന്നെ പിന്നെ ജീവിതത്തെ പറ്റിയും ......
മായിക സൌന്ദര്യമുള്ള മരണത്തെ പറ്റി
പറയാതെ പറഞ്ഞതും കാട്ടിക്കൊതിപ്പിച്ചതും നീയാണ്..!"
നിഴലുകള്‍ക്ക്  പിന്നില്‍   ഒരു തണലില്ലായിരുന്നുവെങ്കില്‍
എന്നേ മണ്ണോടു ചേര്‍ന്നേനെ
ആ വെളിച്ചത്തില്‍ മാത്രം ചലിക്കുന്ന
ജീവിതങ്ങള്‍ ......""
എന്‍റെ കാഴ്ച്ചകളില്‍ നീ അന്യനായിരുന്നു
വീണ്ടുംകണ്ടത് മറയുന്ന കാഴ്ചകള്‍
കാഴ്ചകള്‍ക്ക് പിന്നിലും ...........
അടഞ്ഞ ചില്ലുവാതിലിനിപ്പുറം
ജീവിതത്തിനു കാവലിരുന്നു ഞാന്‍  
ഇരുളില്‍ മരണത്തെ തിരഞ്ഞു...

Thursday, January 17, 2013

മനസ്സു പറഞ്ഞ സ്നേഹം .....
















ചെടികള്‍ മഴയെ സ്നേഹിക്കുന്നു
മഴ അതു അറിയുന്നുണ്ടാവുമോ..??
പൂവുകള്‍ പുലരിയെ പുണരാന്‍ കൊതിക്കുന്നു 
പുലരികള്‍ അതു അറിയുന്നുണ്ടാവുമോ..??
രാവുകള്‍ സന്ധ്യയെ പരിണയിക്കാനഗ്രഹിക്കുന്നു 
സന്ധ്യ അതു അറിയുന്നുണ്ടാവുമോ..??

















നക്ഷത്രങ്ങള്‍ നിലാവിനെ പ്രണയിക്കുന്നു  
നിലാവു അതു അറിയുന്നുണ്ടാവുമോ..??
മയിലിനെപ്പോലെ എല്ലാ പക്ഷികള്‍ക്കും 
നൃത്തം ചെയ്യാന്‍ കഴിയില്ല ..
അതു പക്ഷികള്‍ അറിയുന്നുണ്ടാവുമോ..??























പനിനീര്‍  പുഷ്പ്പത്തിനെപ്പോലെ 
പ്രണയം  കൈ മാറുവന്‍ 
എല്ലാ പൂക്കള്‍ക്കും കഴിയില്ലന്നു 
അവര്‍  അറിയുന്നുണ്ടാവുമോ..??
അടര്‍ത്തി എടുക്കുവാന്‍ ആവില്ല എന്നില്‍  നിന്നും 
നിന്‍റെ സ്നേഹത്തെ അതു നീ  അറിയുന്നുണ്ടാവുമോ..??
ഒരുനാളും നോക്കാതെ നീ നീക്കിവച്ച പ്രണയത്തിന്‍
പുസ്തകം അതു നീ അറിയുന്നുണ്ടാവുമോ..??















എത്ര ഇഷ്ട്ട പ്പെടാം ഒരാള്‍ക്ക് ഒരാളെ
അതു പറയാന്‍ നിനക്കു  അറിയുമോ ...??
ഒരു നിമിഷം പോരെ നിന്നെ ഓര്‍ക്കാന്‍ ‍...
അതും നീ അറിയുന്നുണ്ടാവുമോ..??
നിന്നെ തഴുകിയകന്ന രാക്കാറ്റിനോപ്പം
ഇരുട്ടിന്‍റെ നേര്‍ത്ത തേങ്ങല്‍..
അതു നീ അറിയുന്നുണ്ടാവുമോ..??
നിലാവിനോട് പിണങ്ങിയ തമസ്സ് 
പരിഭവത്തോടെ മരചുവട്ടിലൊളിച്ചതും  
ഒപ്പം കൂട്ടാന്‍ സമ്മതം ചോദിച്ചുതും 
നീ അറിയുന്നുണ്ടാവുമോ..??
നിദ്രയുടെ ആഴങ്ങളില്‍ ഊളിയിടാന്‍  
മടിയില്‍ തലചായ്യച്ചു ഉറങ്ങിയപ്പോള്‍  
മുടിയിഴകള്‍ക്കിടയിലൂടെ എന്‍റെ  
നേര്‍ത്ത വിരല്‍ സ്പര്‍ശം ..
തഴുകിയതു  നീ അറിയുന്നുണ്ടാവുമോ..??




















ഒന്നു ഉണരാന്‍ വെമ്പുന്ന വെളിച്ചത്തിനോടെന്നും 
ഇരുട്ടിനു പിണക്കമാണെന്നും 
നീ അറിയുന്നുണ്ടാവുമോ..??
ഒരു തരിനഷ്ട്ട ബോധംപോലും ഇല്ലാ എനിക്കു 
എനിക്കു നിന്നെ കിട്ടിയില്ലല്ലോ എന്നുഓര്‍ത്തു..
ഒരിക്കലും എന്നെ വിട്ടു പോകില്ലന്നു ഉറപ്പുള്ള 
എവിടെയോ   ഒരു നൊമ്പരം ..മാത്രം 
സുഖമുള്ള ഒരു നോവ്.. ഒരു നോവു മാത്രം 
അതു നീ അറിയുന്നുണ്ടാവുമോ..??









Tuesday, January 15, 2013

മനസ്സില്‍ വിരിയുന്നോരോര്‍മ്മകള്‍



















എന്നോടൊത്തു ഉണരുന്ന പുലരികളില്‍ 
നിന്‍റെ  കൈപിടിച്ചു തൊടിയിലൂടെ നടക്കുമ്പോള്‍ 
പേരറിയാത്ത കാട്ടുപൂക്കളും, 
കരിയിലക്കിളികളും, വണ്ണാത്തിപ്പുള്ളുകളും 
വാഴകൈയില്‍ ഊഞ്ഞാലാടും അണ്ണാറകണ്ണനും, 
എന്‍ മനസ്സില്‍ വിരിയുന്നോരോര്‍മ്മകള്‍ മാത്രം.......

ഏകാന്തതയുടെ ഗീതങ്ങള്‍ക്കിടയില്‍ 
ഒരുമുളം തണ്ടില്‍ ഉതിരും 
ഓടക്കുഴല്‍ നാദം പോലെ....
നിന്‍ കിളിക്കോഞ്ച ലുകള്‍....
എന്‍ മനസ്സില്‍ വിരിയുന്നോരോര്‍മ്മകള്‍ മാത്രം.....

ഇനിയുമുടയാത്ത കുപ്പിവളകൈകളില്‍  
മിന്നിത്തിളങ്ങുന്ന വര്‍ണ്ണ വളച്ചീളുകളില്‍ 
മറഞ്ഞിരുന്നൊരു മിഴിനീര്‍ത്തുള്ളികള്‍ 
എന്‍ മനസ്സില്‍ വിരിയുന്നോരോര്‍മ്മകള്‍ മാത്രം....

കാവിനുള്ളില്‍ നാഗത്തറക്കുമേല്‍ ചുവന്ന 
പവിഴം പോല്‍ ചിതറിക്കിടക്കുന്ന
മഞ്ചാടിമണികളും...കുന്നിക്കുരുവും ..
ഉള്ളംക്കയ്യില്‍ നിനക്കായി കരുതിയ
മഞ്ചാടി മണികളില്‍ ചിന്നി തെറിക്കുന്നു
മഞ്ഞുതുള്ളികളും മഞ്ഞള്‍ പ്രസാദവും 
എന്‍ മനസ്സില്‍ വിരിയുന്നോരോര്‍മ്മകള്‍ മാത്രം....

മുറ്റത്തേച്ചെടിയില്‍ പാതിരാവില്‍ വിരിയുന്ന  
ഭൂമിയെപ്രണയിച്ച അപ്സര കന്യകയായ 
നിശാഗന്ധി പൂവിന്‍ നറു മണം വിതറുന്ന 
രാത്രികള്‍ക്കു എന്തൊരു ഭംഗി ..
എല്ലാംമെന്‍ മനസ്സില്‍ വിരിയുന്നോരോര്‍മ്മകള്‍ മാത്രം..

ശരിതെറ്റുകളെ  വേര്‍തിരിച്ചറിയാന്‍ 
സ്വപ്നങ്ങള്‍ക്കാവില്ലായെങ്കിലും 
തണുത്ത മഴത്തുള്ളികള്‍ സ്വപ്നങ്ങളായ്
പെയ്തിറങ്ങി ഒരു പുഴയായ് ഒഴുകിപ്പടര്‍ന്നതും 
മഴത്തുള്ളികളെന്നേ  ആലിംഗനം ചെയ്യുന്ന 
പ്രിയപ്പെട്ട മഴയായ് മാറിയതും....
നടന്നു വന്ന വഴികളിലൂടെ തിരിഞ്ഞു നടക്കുമ്പോള്‍ 
എവിടെയും നിറഞ്ഞു നില്‍ക്കുന്നത് 
ഇനിയും മരിക്കാത്ത എന്‍ ഓര്‍മ്മകള്‍ മാത്രം....."












Saturday, January 12, 2013

ഒരുമാത്രയെങ്കിലും...














ആളാരവങ്ങളില്‍ നിന്നുമകന്നുമാറി,
നടന്നുതീര്‍ത്തോരാ വഴികളില്‍ക്കൂടി 
ഭ്രാന്തിതന്‍  ലാഘവത്തോടെ
അലഞ്ഞു നടക്കുമ്പോള്‍ 
അങ്ങ്,
ആകാശച്ചരുവിങ്കലാരോ ചാരി വെച്ച 
കോണിയിലൂടൂര്‍ന്നിറങ്ങുന്നു മഴവള്ളികള്‍. 
രൌദ്രഭാവംപൂണ്ട് ഉറഞ്ഞുതുള്ളുന്നു  
തുലാവര്‍ഷമഴയും...കൂട്ടരും.

കഥയെന്തെന്നറിയാതെ ആടിത്തീര്‍ത്ത 
വേഷങ്ങള്‍ കാഴ്ച്ചക്കാരിപോല്‍ കണ്ടിടേണം!  
മൂടുപടത്തിന്‍റെ  അഭാവത്തില്‍ 
അവ്യക്തതവന്നൊരു കാഴ്ച്ചകളേ 
ഹൃദയത്തിന്‍റെ  കണ്ണുകളാല്‍ ഒപ്പിയെടുക്കേണം!

പ്രാണശ്വാസമെടുക്കും തിരിനാളം 
ചുവരില്‍കോറിയിടും മായക്കാഴ്ച്ചകള്‍ക്കു നടുവില്‍ ,
ശ്വാസമില്ലാതെ പാറി നടക്കുമ്പോള്‍,

ഇങ്ങുതാഴെ;

തിങ്കളും താരങ്ങളും ,പാതിരാപ്പൂക്കളുമില്ലാതെ 
ചമയങ്ങളുപേക്ഷിച്ച വിധവയെപ്പോല്‍
ഏകാന്തമീ രാവില്‍ ആത്മാഹുതി ചെയ്തൊരു 
നിശാശലഭത്തെ സാക്ഷിയാക്കി,
അക്ഷരങ്ങളാല്‍, ചിന്തയുടെമുത്തുകള്‍ 
കോര്‍ത്തെടുക്കുവാന്‍ ശ്രമിക്കുന്നെന്‍ 
മതിഭ്രമം ബാധിച്ച മനസ്സ് !

എല്ലാ ഭാവങ്ങളുമാടിതീര്‍ത്ത് 
വേഷങ്ങള്‍ ഓരോന്നായി ഉപേക്ഷിക്കുകില്‍
ഒട്ടുനേരത്തേക്കെങ്കിലും 
നനയാന്‍ കൊതിച്ച മഴച്ചാറ്റലും 
മൂളാന്‍മറന്ന രാഗങ്ങളും , 
ആടാന്‍ മറന്ന നാട്യങ്ങളും 
അണിയാന്‍ കൊതിച്ച വേഷങ്ങളും 
ഒരുമാത്രയെങ്കിലും......
മാറോടുചേര്‍ത്തോന്നു പൊട്ടിക്കരയണം 
ഒരുമാത്രയെങ്കിലും.....


























Friday, January 11, 2013

വിധികല്പനകള്‍ .




















മനസ്സില്‍ പലപല നിറ വര്‍ണ്ണങ്ങളാല്‍ 
ശോഭയാത്ര നടത്തും സ്വപ്‌നങ്ങള്‍.
സഫലമാകില്ലെന്നറിയുകില്‍ 
യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നടുവില്‍ 
എനിക്കെന്നെ  കൈവിട്ടു പോകുന്നു.

കറുത്ത കാര്‍മേഘങ്ങള്‍ കണ്ണില്‍ 
അന്ധകാരം തീര്‍ക്കുംമ്പോഴും 
കെട്ടിയിട്ട ചങ്ങലക്കണ്ണികള്‍ പൊട്ടിച്ചെടുത്ത് 
ആനന്ത നൃത്തമാടുന്നെന്‍ മനസ്സ്  .

സാധ്യമാകാത്തോരാ സക്ഷാത്ക്കാരങ്ങള്‍ക്കായി
ഉണരുമൊരു ബോധമണ്ഡലത്തിലേറ്റു മുട്ടും 
യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലേക്കാവാഹിക്കാ-
നാവാതെ മുഖം തിരിക്കും മസ്തിഷ്കം.

കരുതിവച്ചതും വന്നുചേര്‍ന്നതുമായൊരു  
സ്നേഹബന്ധങ്ങള്‍ ...മിഥ്യയാണെന്നറിയവേ,
മുന്നോട്ടുള്ള വഴി ശൂന്യമാകുന്നു.

പകപ്പുകയറി , 
കണ്ണില്‍ ശൂന്യതയുടെ തമസ്സ് മൂടുമ്പോഴും  
അനുസരിക്കാത്ത മനസ്സ്,  പ്രതീക്ഷയോടെ...
കഴിഞ്ഞകാല മധുരസ്മൃതിയിലും
ഭാവികാലത്തിന്‍റെ  കൈപിടിയിലുമൊതുങ്ങുന്നു.

സ്മരണകളില്‍ നിന്നും മോചനമില്ലാതെ 
തകര്‍ന്നടിയുമെന്നറിയാമെങ്കിലും,
ആ സുന്ദര സ്മൃതിയില്‍ ആഴ്ന്നിറങ്ങിങ്ങുന്നു,
മോചനമില്ലാതെ .....
ഒരിക്കലും  മോചനമില്ലാതെ!! 

സ്നേഹത്തിന്‍  തടവറയില്‍ 
നിന്നുടെ വിധികല്പന കാത്തു കഴിയുമെന്നില്‍
കാരുണ്യം കാണിക്കുന്നതെപ്പോഴാണു നീ.

കാത്തിരിപ്പിന്‍റെ മനസ്സില്‍ തളര്‍ച്ചയേകുന്നു,
പഴകിയ സ്വപ്‌നങ്ങള്‍ സൂക്ഷിക്കും മനസ്സിന്‍റെ നിലവറകള്‍,
മരവിപ്പിന്‍ തണുപ്പിനാല്‍ ചിതല്‍പ്പുറ്റുകയറിയിരിക്കുന്നു.
വര്‍ണ്ണചിത്രങ്ങളാല്‍ തീര്‍ക്കപ്പെട്ട മോഹനചിത്രങ്ങള്‍ 
ആയുസ്സിന്‍  മദ്ധ്യാഹ്നത്തില്‍ നിറംകെട്ടു പോയിരിക്കുന്നു.

യൌവനത്തിന്‍റെ പൂന്തോട്ടത്തില്‍ പ്രണയത്താല്‍ 
മൊട്ടിട്ടു വിരിഞ്ഞ സ്വപ്നത്തിന്‍ പൂക്കള്‍ 
തണ്ടോടോടിഞ്ഞുവാടിത്തുടങ്ങിയിരിക്കുന്നു. 
ശേഷിച്ചെന്‍  ആയുസ്സു  സ്നേഹവായ്പിനായ് മാത്രം.
























വസന്തം വരുമെന്ന പ്രതീക്ഷ




















നമ്മള്‍ ‍ ജീവനെക്കാളേറെ സ്നേഹിച്ച 
ഒരാള്‍ നമ്മേ വിട്ടകലുമ്പോള്‍ ഉള്ള 
വേദന നിങ്ങള്‍ക്കറിയാമോ?? 
ജീവിതം അതിന്‍റെ പരക്കം പാച്ചിലില്‍ 
പാഞ്ഞുകൊണ്ടേയിരുന്നു 
ഞാനും വിട്ടുകൊടുത്തില്ല...!!
മുന്നോട്ടു നോക്കിയപ്പോള്‍ പ്രതീക്ഷയുടെ 
ഇത്തിരി വെട്ടം മുന്നില്‍തെളിഞ്ഞു കാണാം
പിന്തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ണീരാര്‍‍ന്ന
കുറെ ഓര്‍‍മ്മകള്‍, ‍നഷ്ട്ടപെട്ട ഒരു ജീവിതം. 
പാതി വഴിക്കു  മാഞ്ഞു പോയ ചിന്തകള്‍, 
പറക്കാന്‍ ശ്രമിച്ചിട്ടും, പറക്കാന്‍ തയ്യറാവാതെ
ചിറകറ്റു വീണ സ്വപ്നങ്ങള്‍..... 
വസന്തം വരുമെന്നു പ്രതീക്ഷിച്ചു 
വഴി മാറിക്കൊടുത്ത ശിശിരം, 
ഞാന്‍ അങ്ങനെ ഒറ്റക്കു ഇരുന്നു 
ഈ ജീവതം എനിക്കു നഷട്ടത്തിന്‍റെ അല്ലെങ്കില്‍ ‍ 
ഒരു ദുഖത്തിന്‍റെ നേര്‍ത്ത നിഴല്‍ വീഴ്ത്തിയിരുന്നു
പോയ കാലത്തില്‍?? 
ചിലപ്പോള്‍ ‍.!!അനിശ്ചിതത്തിന്‍റെ കലയാണു  ജീവിതം.
അതിനുമപ്പുറം ഇതിനെ എങ്ങെനെ ആണു വിശേഷിപ്പിക്കുക ? 
അറിയില്ലാ??......ഒരുപക്ഷെ ഇനിയുമറിയുമായിരിക്കും ?
ചിന്തകളുടെ വേലി പടര്‍പ്പു എന്നിലേക്ക്‌ പടന്നു കയറി 
കടിഞ്ഞാണിനില്ലാത്ത കുതിരെയെ പോലെ 
മനസ്സു  പാഞ്ഞു കൊണ്ടേയിരുന്നു .
ആരുടെയൊക്കെയോ വേദനിക്കുന്ന 
മുഖങ്ങള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. 
ആരാണവര്‍..?? എന്‍റെ സുഹൃത്തുക്കളോ?? ബന്ധുക്കള്‍ളോ??
പ്രാണന്‍ ‍ പറിഞ്ഞു പോകുമ്പോഴും 
ആശ്വസിപ്പിക്കാന്‍ ഓടിയെതിയവര്‍ .
പകരം തരാന്‍ ഒന്നുമില്ലാതെ ഞാന്‍ ‍
ഏറ്റുവാങ്ങിയ നിങ്ങളുടെ സ്നേഹം .
കിട്ടിയിട്ടും കിട്ടിയിട്ടും മതിവരാതെ വീണ്ടും 
ഈ സ്നേഹ മഴയില്‍ നനയണം എന്നു കൊതിച്ചു ഞാന്‍ 
എനിക്കു സൌഹൃദം ആകുന്ന തണല്‍ മരത്തിലേ 
ചില്ലയില്‍ ചേക്കേറാന്‍ അവര്‍ ഒരു ചില്ല തന്നു .
അതില്‍ ഞാന്‍ അവരോടൊപ്പം  ഒത്തു ചേര്‍‍ന്നു..
സന്തോഷത്തിന്‍റെ അലകള്‍ അതില്‍ ‍ തിരയടിച്ചു .
ഒരു നാള്‍ വീശിയടിച്ച വിധി എന്ന കൊടുങ്കാറ്റില്‍ 
എല്ലാം തകര്‍‍ന്നു പോയി.....തകര്‍ന്നു പോയി...
വീണ്ടും വസന്തത്തെ പ്രതീക്ഷിച്ചുകൊണ്ട്
സന്തോഷത്തിന്‍റെ ദിനങ്ങള്‍ നമ്മുക്കായി
കാത്തിരിക്കുന്നുണ്ട് എന്ന വിശ്വാസത്തില്‍...
അവരുടെ  വരവുകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു .
എന്നിരുന്നാലും നാം ഒന്നാണ് .
നിങ്ങള്‍ ‍ എന്നോടൊപ്പം ഉണ്ടെങ്കില്‍ ‍ 
ഞാന്‍ ‍ തളരുകയില്ല നമ്മുക്കു പോകാം കുറച്ചു ദുരം ഒന്നിച്ചു, 
നമ്മുക്കു പറക്കാം ഈ ആകാശകുടക്കീഴില്‍ 
ഒരു നാള്‍ വസന്തം വരുമെന്ന പ്രതീക്ഷയില്‍ .........