Saturday, July 13, 2013

സ്നേഹംമെന്ന വാക്ക്





























സ്നേഹമെന്ന വാക്കിന്‍റെ കാര്യം പറയാന്‍  നല്ല രസമാണ്,
ഒരുനാള്‍  ആദിയില്‍ കുമിളപോലെ പൊങ്ങി വന്നു
പൂവുപോലെ പൊട്ടിവിരിഞ്ഞു, 
നമ്മേ നോക്കി കൊതിപ്പിച്ച് ചിരിക്കും എന്നാലോ..??
പറിച്ചെടുക്കുന്നവന്‍റെ കയ്യില്‍ കരിഞ്ഞുണങ്ങികൊണ്ട് 
കള്ളച്ചിരി ചിരിക്കുന്ന പൂവ്പോലെയാണ് 
സ്നേഹം നിര്‍വചിക്കപ്പെടുമ്പോള്‍ ...!!, 

ചിലതാകട്ടെ അനന്തതയില്‍ മഞ്ഞായുറഞ്ഞ് , 
പാല്‍തുള്ളിയായ് പെയ്യാനോരുങ്ങിനില്‍ക്കുന്നു ...
പക്ഷേ ...പലതുംഭാവിച്ച് , പലരേയും കൊതിപ്പിച്ച് 
പൊടുന്നനെ മാഞ്ഞുപോകും , 
ജലത്തില്‍ വരയ്ക്കും വരപോലെ 
ചിലപ്പോള്‍ പെയ്യാനും മറയാനുമകാതെ 
കനത്തു കിടക്കും നെഞ്ചിന്‍കൂടിനുള്ളില്‍ ...
ഇത്തിരി പോന്ന ചുടു നോമ്പരമായി ...
ചില ജന്മ ബന്ധങ്ങള്‍ അങ്ങിനെയാണ്
മറ്റുചിലപ്പോള്‍ ആത്മശാന്തിക്കുവേണ്ടി 
അലയും പിതൃക്കളെപ്പോലെയാണ് സ്നേഹം...
  
എന്നാല്‍ ചിലരുണ്ടോ പൊരുളിന്‍റെ ഭാരത്തില്‍ 
ഞെ രിഞ്ഞ്‌ മുള്‍ക്കിരീടത്തില്‍ വിങ്ങി, 
മരുഭൂമിയുടെ വരള്‍ച്ച അപ്പാടെ ഏറ്റുവാങ്ങി 
ഒടുവിലൊരു കൂരിരുമ്പിന്‍റെ മൂര്‍ച്ചയില്‍ 
പടവെട്ടി തളര്‍ന്നു വീഴുന്നവര്‍ ...
പിന്നെ വല്ലപ്പോഴുമൊരിക്കലാണ് ഉടയാതെയും ... 
പൊടിയാതെയും ഇവര്‍ക്ക് ഒരു 
ആശ്വാസമെന്നപോലെ ഒരുവാക്ക് കിട്ടുന്നത് ....
അക്ഷരക്കൂട്ടങ്ങളില്‍ ബന്ധങ്ങളുടെ നര്‍മ്മരസം ചാലിച്ച
അര്‍ഥം എന്നപോലെയാണ് ആ വാക്ക് ...
ആ വാക്കിനെ നല്ല രീതിയില്‍ ഉള്‍ക്കൊള്ളാന്‍
കഴിയുമെങ്കിലേ  അതിന്‍റെതായ പരിശുദ്ധി, 
പവിത്രത, നൈര്‍മല്യവും ഏതോരാള്‍ക്കും കിട്ടു... 
ആ വാക്കിനെ  ചൊല്ലി വിളിക്കാം സ്നേഹംമെന്ന് ...

അനാമിക






മനമെന്നവാനം തെളിഞ്ഞോന്നു കാണട്ടെ
ദു:ഖ കാര്‍മേഘമേ നീ വഴിമാറില്ലേ ...
വിങ്ങിപ്പൊട്ടി നില്‍ക്കുമെന്‍ ഹൃദയം 
മങ്ങിയ കാഴ്‌ചകള്‍ കണ്ടു നില്‍പ്പൂ.

കൂരിരുള്‍ കരിമ്പടം ദൂരേക്കു മാറ്റുവാന്‍ 
സാന്ത്വന തെന്നലായ്‌ ചാരത്തു വന്നവന്‍
മന്ദസ്‌മിതം തൂകി മെല്ലെമെല്ലേത്തലോടി
പ്രേമത്തിന്‍ രോമാഞ്ചം നല്‍കീടവേ.

ഈരേഴു പതിന്നാലു ലോകവും കീഴടക്കിയ 
യോദ്ധാവായി  മാറിയ പോലെയായി ഞാന്‍
ഇനിയും വേണമോ നിന്‍ പരീക്ഷണ-
നിരീക്ഷണങ്ങള്‍ ഈ അശരണക്കു മുന്നില്‍.

നൂലുപൊട്ടിയ പട്ടമായ്‌  വാനില്‍ ദിക്കറിയാതെ
പാറിപ്പറക്കവേ, പാരിത്‌ വിട്ടു ഞാന്‍
ആകാശം കണ്ടപ്പോള്‍....!! ഒരുവേള 
ഞാനെന്തോ ആണെന്നു നിനച്ചുപോയ് 

ഗര്‍വ്വിന്‍റെ  കൂമ്പാരക്കുന്നില്‍ നിന്നു നോക്കവേ
ലോകമെന്‍  കാല്‍ച്ചുവട്ടിലായ പോല്‍, 
മദിച്ചുതുള്ളിയെന്നെ മെരുക്കുവാന്‍;
വിധിതന്‍ നിയോഗം, നീയ്യെന്‍ ചാരെയണഞ്ഞു.

സ്നേഹത്തിന്‍  പൊന്നായ പൊന്നേ നീ 
കാണാമറയത്തുനിന്നെന്നു വരും 
എന്‍ കണ്ണുകളെ തമസ് പുല്‍കും മുന്‍പേ
നീയാകും ചിത്രത്തേ കാട്ടീടുമോ.

കേള്‍ക്കുമ്പോള്‍ പിന്നെയും കേള്‍ക്കുവാന്‍ 
കൊതിതോന്നും ശ്രുതി മധുരമല്ലൊ നിന്‍ സ്വരങ്ങള്‍
കണ്ടാലും കണ്ടാലും മതിവരാത്തൊരു 
ദാരു ശില്‌പമാണോ നിന്‍റെ രൂപം ...

പാതിവിരിഞ്ഞൊരു മുല്ലമൊട്ടിന്‍റെ 
ചാരുതയുണ്ടല്ലോ  നിന്‍ ചിരിയില്‍...
ഇളങ്കാറ്റിലാടുന്ന ആലിലമര്‍മ്മരമോ..
അതോ കിലുകിലാരവമോ നിന്‍ മൊഴികള്‍
ചൊല്ലുക വേഗം നീയോമലേ...!!

അങ്ങകലെ സൂര്യ  കിരണങ്ങള്‍  
കണ്ണിനേറെ കുളിര്‍മ്മയാണെന്നാകിലും
നീയെന്‍ ഹൃത്തിലുദിച്ചതാം നേരത്തെ, 
ചന്തമെനിക്കു മെല്ലമെല്ലേ തെളിയുന്ന പാരിതില്‍. 

സുവര്‍ണ്ണ വര്‍ണം വാരിവിതറിയോമലെ 
നിന്‍ തൂമന്ദഹാസം കണ്ണിനേറെ 
കുളിര്‍മയാണെന്നാകിലും;
മനതാരില്‍ മാരിവില്‍ വര്‍ണ്ണമതേകിലും. 

അന്ത്യമാകുന്നോരസ്തമയം 
കണുവാനെനിക്കാവതില്ല!!
കണ്ണിതില്‍ കണ്ടതിനെക്കാളെത്രയോ ഭംഗി, 
ഉള്‍ക്കണ്ണാല്‍  നിന്‍ കാഴ്ചകള്‍ കാണാന്‍ 
നിനക്കു ഞാനാരാണീ പാരില്‍,
ചൊല്ലുക വേഗം നീയോമലേ...!!