Tuesday, January 1, 2013

പൊന്‍പുലരി



















കോട മഞ്ഞിന്‍ തണുത്ത പുലരിയില്‍
പുലര്‍ക്കാലം ഇലത്തുമ്പില്‍ മറന്നുവെച്ചോരു  
കുഞ്ഞു മഞ്ഞിന്‍ കണമേ നിന്നെ,
തൊട്ടെടുക്കാന്‍ മടിച്ചു നിന്ന് ഞാന്‍ ഒരു വേള.
എന്‍റെ വിരല്‍ത്തുമ്പിന്‍ ചൂടില്‍ 
നീ  മാഞ്ഞു  പോവതു സഹിപ്പതില്ലെനിക്ക്.
പിന്നെയെപ്പോഴോ ഒരു മഴയായ് വീശി,
പാടത്തും പറമ്പിലും മുറ്റത്തും പെയ്തുതിമിര്‍ക്കെ,
അവസാനമെന്‍ മനസ്സിലേക്കും....

നനയാതിരിക്കാന്‍ ആവില്ലെനിക്ക്
ഓരോ മഴക്കാലത്തിനും അപ്പുറം എനിക്കായ് 
മാത്രം കാത്തിരിക്കും  വേനലിന്‍ ഊഷരതയില്‍ 
പാടത്തേ നെല്ലിനും മുറ്റത്തെ പൂക്കള്‍ക്കും 
മഞ്ഞു തുള്ളിയുടെ മുത്തുകള്‍ സമ്മാനിച്ചു നീ,
തിരിച്ചിറങ്ങാന്‍  പോകുമ്പോള്‍ ഞാനോര്‍ത്തു
വെറുതെ, 

കാത്തിരുന്ന എനിക്കായ് 
ഒരു വാക്കുപോലും ബാക്കി വെക്കാതെ 
പടികടന്നു പോകുമ്പോഴും,
ഒരു മാത്രാ ഞാന്‍ കൊതിച്ചു,
ഒന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കിലെന്ന്.

പക്ഷേ, 
നീ ..ഞാനായിരുന്നില്ലേ...
ഈ ലോകം മുഴുവന്‍ നിന്‍ 
കൈപ്പിടിയില്‍ ഒതുങ്ങുമൊരു നാള്‍ 
സ്വപ്നം കണ്ടു  തിരിച്ചു നടന്നേന്‍  കൂട്ടിലേക്ക് .
തിരിഞ്ഞു നടന്ന നേരമെന്‍ കണ്‍പീലിയിലും
ഉണ്ടായിരുന്നല്ലോ,  
നീ തന്നു പോയൊരു ചെറുമഴത്തുള്ളി ...