Wednesday, January 9, 2013

വാനമ്പാടി




















മോഹം ഒരു പൂവിതള്‍ത്തണ്ടുപോല്‍ പൊട്ടിവിടര്‍ന്നൂ ..
ആ വാനമ്പാടി എന്‍റെ മനം കവര്‍ന്നൂ ..
ചിറകൊടിഞ്ഞ വാനമ്പാടി 
പഴയ ഓര്‍മ്മകളില്‍ നീ മാത്രമൊരു സ്വപ്നം 
മിഴിനീരിന്‍ തുമ്പില്‍ വിടരും ഓര്‍മ്മതന്‍ 
പനിനീര്‍ പൂവിനുഎന്തു സുഗന്ധം 
നീയെന്‍ സ്വപ്നത്തിന്‍ ചാരുതയെന്നു ആരാനും അറിഞ്ഞുവോ??
കനവുകള്‍ മെനയുന്ന കഥകളില്‍ 
മനസ്സിന്‍റെ കൂട്ടിലെ മായാത്ത നിറങ്ങളില്‍ 
നിന്‍ പേരു ഞാന്‍ എഴുതീടട്ടേ  വാനമ്പാടി ...
ഒരു പൂക്കാലം പോലെ നെഞ്ചിലേറ്റിയ 
എന്‍ ആശകള്‍ പോട്ടിച്ചിതറുമോ ..??
എന്‍ ഉള്ളു തേങ്ങുന്നതു ആരാനും അറിഞ്ഞുവോ  ..??
ആദ്യം പൊട്ടിത്തകര്‍ന്നു എന്‍ മനം 
പിന്നെ ഭ്രാന്തിയായ്ഞ്ഞു ഞാന്‍ 
രാവുകള്‍ അറിയാതേ ദിക്കുകള്‍ അറിയാതേ 
ആരോരുമില്ലാത്തൊരു കാട്ടു പക്ഷിപ്പോല്‍  
കണ്ണില്‍ ഇരുള്‍ മൂടുന്നു ....
എന്‍റെ കവിതകള്‍ പൊട്ടിച്ചിതറുന്നു 
ഒരു പൂവിതള്‍ പോലേ ..

ഉത്തരം


















അന്നൊരിക്കല്‍ ...
അവന്‍ എന്നോടു  ചോദിച്ചു
മരണം നിര്‍വചിക്കുമ്പോള്‍ ജീവിതത്തിന്‍റെ 
അര്‍ഥം തിരയേണ്ടാതുണ്ടോ ...??
ഞാന്‍ നല്‍കിയ ഉത്തരം ഇതായിരുന്നു ..

അറിയില്ല.....!!

വീണ്ടും  അടുത്ത ചോദ്യം ?
നീ പറയുന്ന മരണത്തിനു 
ഇരകണ്ട കഴുകന്‍റെ കണ്ണിലെ 
കൊതിപിടിപ്പിക്കുന്ന ഭാവമാണ് അല്ലെ  ??

അതുനുള്ള ഉത്തരവും അറിയില്ല ...!!

നിന്‍റെ ചിന്തകള്‍ എപ്പോഴും ആകാശത്തിന്‍റെ  
അതിരുകള്‍ക്കു  അപ്പുറത്ത  യിരുന്നില്ലേ ?? 
ഒരിക്കല്‍ നീ പറഞ്ഞില്ലേ അതിരുകള്‍ 
വിട്ടുപറക്കുന്നതായി പിന്നീടു  
നീ ഉണര്‍ന്നിട്ടില്ല എന്നും 
അതും നീ പറയുന്ന മരണത്തിന്‍റെ
വേറൊരു മുഖം അല്ലേ .??
ഇതിനുള്ള  ഉത്തരവും അറിയില്ല ..!!

കറുകനാമ്പിലെ  കുഞ്ഞു സുര്യന്‍ പെട്ടന്നു  
അസ്തമിച്ചപോലെ ..
ദേഷ്യത്തോടുകൂടി ...
പിന്നെ..നിനക്കു എന്തറിയാം ...??
എന്നായി ചോദ്യം ...???

ഏതിനെങ്കിലും ഉള്ള ഉത്തരം നല്‍കിയില്ലങ്കില്‍  
അവനു സംങ്കടം വരും ...!!
ഞാന്‍ നല്‍കിയ ഉത്തരം  ഇതായിരുന്നു ...

നിന്‍റെ  സ്നേഹം പോലെ ശ്വസംമുട്ടിക്കുന്ന 
ഒരുനുഭവമാണെന്നറിയാം
നിന്‍റെതുപോലെ മരണത്തിന്‍റകണ്ണിലെ 
സ്നേഹാര്‍ദ്ര ഭാവവും എനിക്കു 
നിഷേധിക്കാനാവില്ലന്നും  അറിയാം ...

ഇതൊരു  യാത്രയാണു എന്നും അറിയാം ..
അതിലേ വെറും സഞ്ചരികള്‍ ആണുനാമെല്ലാം
കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ നിയോഗിക്കപ്പെട്ട 
വെറും കര്‍മ്മയോഗികള്‍ ആണെന്നും അറിയാം ...   

ഹൃദയത്തിനുകുറുകേ വേലി തീര്‍ത്തു 
അതിരുകള്‍ തിരിക്കുന്നവന്‍ , 
അവനാണ് മരണം....
ആ അതിരുകള്‍ ഭേദിക്കുവാന്‍ 
എനിക്കോ നിനക്കോ കഴിയില്ലന്നും അറിയാം ...

നേരും നുണയും തിരിച്ചറിയാതെ 
കാലത്തിന്‍ കണ്ണടിയില്‍ തെളിയുന്ന 
ദിക്കറിയാതെ , വാക്കറിയാതെ 
ഉഴലുന്ന വെറും പേക്കോലങ്ങള്‍ 
ആണുനാമെല്ലാം എന്നുമാറിയാം ...
എന്താ ശരിയാണോ ... ??


Saturday, January 5, 2013

നിര്‍വികാരത





















പ്രപഞ്ചം  മുഴുവന്‍ പ്രകാശം ചൊരിയുന്ന 
സുര്യനു പോലും ഒരു പകലിന്‍റെ 
ആയുസ്സേ ഉള്ളു നീ തിരിച്ചറിയുന്നില്ലേ ??
മിഴിതുറന്ന താരങ്ങള്‍ സന്ധ്യയുടെ
വാതായനങ്ങള്‍ തുറക്കുന്നതും നീയറിഞ്ഞില്ലേ  ??

നിലാവിന്‍റെ നെഞ്ചിലൂടെ രാത്രി മഴ 
ഒരു കുഞ്ഞു കാറ്റായി നിന്നെ തഴുകുന്നതും 
നീ അറിയുന്നില്ലേ ..?

അലറുന്ന കടലിലേക്കവള്‍ മിഴി നട്ടിരുന്നു ..
പറയാന്‍ മറന്ന പരിഭവങ്ങളില്‍ 
അവളുമൊരു കടലായിരുന്നു ..
ഹൃദയ തീരത്തു  വേദനകളുടെ 
തിരമാലകള്‍ ആഞ്ഞടിക്കുന്ന കടല്‍
അതായിരുന്നു അവള്‍ ..!!!

പിന്നീട് ,
രാവിന്‍റെ ഉടു വസ്ത്രത്തിനു കട്ടികൂടിയും ..
താരങ്ങള്‍ കൂടുതല്‍ തിളങ്ങുകയും ചെയ്യതനേരം ..
അലറുന്ന കടലിലേക്കവള്‍ നോക്കി നിന്നു ഏറെനേരം..
നിമിഷങ്ങള്‍ യുഗങ്ങളായി മാറുന്ന നേരത്തു 
അലറുന്ന കടലിലേക്കവള്‍ നടന്നു ..
രാവിന്‍റെ അന്ത്യയാമങ്ങളില്‍ 
എപ്പോഴോ ..അനുവാദത്തോടെ 
അങ്ങനെ  രണ്ടു കടലുകളും ഒന്നയിത്തിര്‍ന്നു ..
ഫലമായി നല്ലൊരു പുലരി വിരിഞ്ഞൂ ..

Friday, January 4, 2013

വേദിക ഒരു മഞ്ഞുതുള്ളി
















മഞ്ഞുതുള്ളിപോല്‍ നറു 
മഞ്ഞുവീണലിയുന്ന
കുഞ്ഞു പൂവുപോല്‍ 
പൂവിന്‍പിഞ്ചു തളിരില പോലേ
ദൂരെ ദൂരെ നിന്നെത്തും 
സൗമ്യമാം സുഗന്ധത്തില്‍ 
ഗൂഡമായി മയങ്ങുന്നോരോര്‍മ്മ 
പോല്‍ എന്‍ വിഷാദം....

വേദികനിലക്കവേ നീറിയ വീണാനാദം
കേട്ടു  കേണലിഞ്ഞൂറും 

വായുവില്‍ സ്പര്‍ശം പോലേ  
നീരവ വിശാലമാം കായലില്‍ തോണിക്കുള്ളില്‍
പാതിരാമയക്കത്തില്‍ ഞെട്ടിയപാന്തന്‍ കാണ്‍കേ
ശ്യാമള പ്രപഞ്ചത്തിന്‍ സീമയില്‍ 

ഘനശ്യാമരേഖയാം തീരത്തെങ്ങും 
മിന്നിടും ദീപം പോലേ  
ഒതുവാനാവില്ലല്ലോ ഭാഷതന്‍  
മുനയെങ്ങാനുടിഞ്ഞാല്‍ പിഞ്ചി പോകും
സന്നിഗ്ദ്ധതേ ... 

നിന്നെപ്പറ്റി ഭദ്രമെന്നു വാത്സല്യത്തിന്‍  
പു ഞ്ചിരിക്കോതുങ്ങുന്നു നിത്യവും 
ഞാന്‍ മുഗ്ദ്ധതേനിന്നെ ചുറ്റി ...

എന്തിനൊരു കൂട്ടുകാരി??













ഒരു കിനാവിന്‍റെ മുറ്റത്തു 
നിന്നു ഞാന്‍ നിരൂപിക്കാറുണ്ട് 
വേണമെനിക്കൊരു കൂട്ടുകാരി ...

നിലാവുള്ള രാത്രികളില്‍ 
നിശാഗന്ധികള്‍ പൂക്കുമ്പോള്‍ 
ഞാനോര്‍ക്കാറുണ്ട് 
വേണമെനിക്കൊരു കൂട്ടുകാരി ...

കുംഭമാസ നിലാവു പാരിനേ 
പുണരുമ്പോള്‍ എന്‍റെ 
മനസ്സു ചൊല്ലാറുണ്ട്  
വേണമെനിക്കൊരു കൂട്ടുകാരി ...

ഒരു ചാറ്റല്‍ മഴ വന്നെന്‍റെ 
മേനി പുണരുമ്പോള്‍ ഓര്‍ക്കാറുണ്ട് 
വേണമെനിക്കൊരു കൂട്ടുകാരി ... 

അല്ലാ...!
എന്‍ മനസ്സിലിന്നു നിറയേ 
ചാരുറ്റ കവിതയുള്ളപ്പോള്‍ 
എനിക്കു കൂട്ടിന്നു 
എന്തിനൊരു കൂട്ടുകാരി ...?













Thursday, January 3, 2013

വര്‍മുകില്‍





















മഴയായി മഴമുകിലായി നീയെന്നില്‍ വാ ..
ഒരു പൂവിന്‍ ഗന്ധം പോലെ നീയെന്നില്‍ വാ ..
കാറ്റായി..ഒരു കുളിര്‍ കാറ്റായി  നീയെന്നില്‍ വാ ..
ഒരു പാട്ടിന്‍ ഈണം പോല്‍ നീയെന്നില്‍ വാ....
നിന്‍ നിനവില്‍ പുതച്ചു മൂടാന്‍
നിന്‍ ചുണ്ടില്‍ മധുരമേല്‍കാന്‍
നിന്‍ നിറുകയില്‍ മെല്ലേ തലോടനായി അഴകേ ...
എന്‍ അഴകേ..നീയെന്‍ മുന്നില്‍ വാ..
കാതില്‍ നീ മൂളുന്ന പ്രണയ കാവ്യത്തില്‍ ...
നെഞ്ചില്‍ നീ മീട്ടുന്ന സ്നേഹ വീണ നാദമായി ...
ഇണയായി  ഞാന്‍ അരുകില്‍എത്തുമ്പോള്‍ ...
മയിലായി നീ പീലിവിടര്‍ത്തിയാടില്ലേ...
ശോഭയായി മിന്നുന്ന സ്വപ്നഹംസമായി ..
തിങ്കളായി എന്‍  മാനത്തേ അഴകിന്‍ താരമായി...
വണ്ടായി ഞാന്‍ അരികില്‍ എത്തുമ്പോള്‍
പൂവായി നീ വിടരില്ലേ ....



തനിയാവര്‍ത്തനം














ഞാന്‍  നിനക്കു  ആരാണ് ...??

ചോദ്യങ്ങള്‍ നിന്‍റെ നേരെ നീളുമ്പോള്‍  

നിശബ്ദതയില്‍ കൂടു കൂട്ടുന്നു നീ ...


ആരോ ഒരാള്‍ ...!!

വഴിയാത്രക്കാരിയെന്നോ 

സഹയാത്രികയെന്നോ ...

എന്താണു പറയേണ്ടത് ... ???


ബന്ധങ്ങള്‍ ... 

ഇപ്പോള്‍ തീര്‍ത്തും 

ലളിതമായ വലകളല്ലേ

പഴയവ പൊട്ടിച്ചെറിയുന്ന 

നിമിഷത്തില്‍ പുതിയവമെനയാം ...

 

കാഴ്ചയില്‍ നിന്നു മറയും 

മുന്‍പേ മറവിയില്‍ പെടുന്നു

പലരും ഒരേ വേഗതയില്‍ 

ഇരു ദിശകളിലേക്കു നടന്നു 

അടുക്കുകയും അകലുകയും 

ചെയ്യുന്ന വെറും രൂപങ്ങള്‍ മാത്രം ....


വന്നു ചേരലിന്‍റെ  ലഹരിയില്‍

നഷ്ടങ്ങള്‍  അറിയുന്നതേയില്ല 

ആരാലും ഉപേക്ഷിച്ചവരും 

ഉപേക്ഷിക്കപ്പെട്ടവരും 

മുഖങ്ങള്‍  മാത്രമേ മാറുന്നുള്ളൂ ...


കഥയും കഥാപാത്രങ്ങളും ഒന്നു തന്നേ 

ഇവിടെ നഷ്ടപ്പെടലും സ്വന്തമാക്കലുമില്ല...

വെറും വേദനയുടെ ഒഴുക്കുകള്‍ മാത്രം ....!!!

നീയും ഞാനും ഇല്ല ,


നമ്മുടെതായി 

സ്നേഹവും സങ്കല്പങ്ങളും ഇല്ല 

ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് 

ഒഴുകി മാറുന്ന രൂപങ്ങള്‍ മാത്രം 


പഴയതു മറന്നു പുതിയ തുടക്കങ്ങളിലേക്ക്  

നിനക്കു  നടന്നു കയറാം അവിടെ

ഞാന്‍  ഒരു തടസ്സം ആവില്ല....

എന്നാലും ആരും ആര്‍ക്കും നല്‍കിയിട്ടില്ലാത്ത 
ഒരു സമ്മാനം നിനക്കായി ഞാന്‍ കാത്തു സൂക്ഷിക്കുന്നുടു...
അതിനു സമയം ആവുമ്പോള്‍ നിന്‍റെ മുന്നില്‍ ‍നീപോലും 
അറിയാതെ വന്നുകൊള്ളും... 
ബന്ധത്തെ ചൊല്ലി വിളിക്കാന്‍ഒരു പേരില്ലാ 
എങ്കിലും നമ്മുക്കു സ്നേഹം എന്നു  വിളിക്കാം...!!!!!! 
അല്ലേ.............???



Tuesday, January 1, 2013

പൊന്‍പുലരി



















കോട മഞ്ഞിന്‍ തണുത്ത പുലരിയില്‍
പുലര്‍ക്കാലം ഇലത്തുമ്പില്‍ മറന്നുവെച്ചോരു  
കുഞ്ഞു മഞ്ഞിന്‍ കണമേ നിന്നെ,
തൊട്ടെടുക്കാന്‍ മടിച്ചു നിന്ന് ഞാന്‍ ഒരു വേള.
എന്‍റെ വിരല്‍ത്തുമ്പിന്‍ ചൂടില്‍ 
നീ  മാഞ്ഞു  പോവതു സഹിപ്പതില്ലെനിക്ക്.
പിന്നെയെപ്പോഴോ ഒരു മഴയായ് വീശി,
പാടത്തും പറമ്പിലും മുറ്റത്തും പെയ്തുതിമിര്‍ക്കെ,
അവസാനമെന്‍ മനസ്സിലേക്കും....

നനയാതിരിക്കാന്‍ ആവില്ലെനിക്ക്
ഓരോ മഴക്കാലത്തിനും അപ്പുറം എനിക്കായ് 
മാത്രം കാത്തിരിക്കും  വേനലിന്‍ ഊഷരതയില്‍ 
പാടത്തേ നെല്ലിനും മുറ്റത്തെ പൂക്കള്‍ക്കും 
മഞ്ഞു തുള്ളിയുടെ മുത്തുകള്‍ സമ്മാനിച്ചു നീ,
തിരിച്ചിറങ്ങാന്‍  പോകുമ്പോള്‍ ഞാനോര്‍ത്തു
വെറുതെ, 

കാത്തിരുന്ന എനിക്കായ് 
ഒരു വാക്കുപോലും ബാക്കി വെക്കാതെ 
പടികടന്നു പോകുമ്പോഴും,
ഒരു മാത്രാ ഞാന്‍ കൊതിച്ചു,
ഒന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കിലെന്ന്.

പക്ഷേ, 
നീ ..ഞാനായിരുന്നില്ലേ...
ഈ ലോകം മുഴുവന്‍ നിന്‍ 
കൈപ്പിടിയില്‍ ഒതുങ്ങുമൊരു നാള്‍ 
സ്വപ്നം കണ്ടു  തിരിച്ചു നടന്നേന്‍  കൂട്ടിലേക്ക് .
തിരിഞ്ഞു നടന്ന നേരമെന്‍ കണ്‍പീലിയിലും
ഉണ്ടായിരുന്നല്ലോ,  
നീ തന്നു പോയൊരു ചെറുമഴത്തുള്ളി ...































Monday, December 31, 2012

വിടപറയുന്ന സന്ധ്യ




















ഒരു വര്‍ഷത്തിലെ അവസാന സന്ധ്യയും
ഡിസംബറിലെ നനുത്ത മഞ്ഞിന്‍ കുളിരിനൊപ്പം 
അര്‍ദ്രയായെന്നെ വിട്ടൊഴിഞ്ഞപ്പോള്‍
മനസ്സെന്തിനോ വിതുമ്പുന്നു ...

ഓര്‍മ്മയില്‍ ഒരു കനവായി തെളിയുന്ന 
സ്നേഹ തീരത്തില്‍ ഏകയായി നില്‍ക്കുമ്പോള്‍
ഉള്ളിലുയരുന്ന ആര്‍ദ്രനാദങ്ങള്‍ക്കൊടുവില്‍
ഇന്നിന്‍റെ  നൊമ്പരം എന്നെ അടുത്തറിയുന്നു ...

തുറിച്ചു നോക്കുന്ന പകലുകള്‍ക്കിടയിലെവിടെയോ,
വീണു ഉടഞ്ഞു ചിതറിയ ബന്ധവും
അടരാന്‍ വെമ്പുന്ന ഹൃദയത്തില്‍നിന്നു മിറ്റു 
വീഴുന്ന നിണവും ഇന്നെനിക്ക്‌ സ്വന്തം ...

കരഞ്ഞു തീര്‍ക്കുന്ന സന്ധ്യകള്‍ക്കിടയിലൂടെ
ഇന്നലെയുടെ നീറുന്ന നിനവുകള്‍
വെട്ടി തിളക്കുമീ ജ്വാലാമുഖികള്‍ക്കു നടുവില്‍
ഇന്നിന്‍റെ നഷ്ടത്തെ  ചേര്‍ത്തു പിടിക്കുന്ന പാഴ്മനസ്സ് ...

കാലത്തിന്‍റെ  കറുത്ത പുകക്കുള്ളില്‍ എവിടെയോ 
മറഞ്ഞു പോയൊരു നനുത്ത വര്‍ണ്ണം
ഇനിയും മരിച്ചു ദ്രവിക്കാത്ത ഓര്‍മ്മകള്‍ക്കു 
നടുവില്‍വീണു പിടയുന്ന മനസ്സ് ...

മുറിഞ്ഞ മൌനത്തിന്‍റെ   സംഗീതത്തിനോടുവില്‍,
തേങ്ങി തളര്‍ന്ന രാഗങ്ങള്‍ക്കു നടുവില്‍
തിളച്ചു പൊന്തുന്ന സ്നേഹാഗ്നിയില്‍ 
ഒരു വേനല്‍ പക്ഷി വെന്തുയെരിയുന്നു ...

മിഴി നീരു ഇറ്റു വീണ കാലത്തിന്‍റെ കല്‍പടവില്‍ 
ആരോ മറന്നു വെച്ചൊരു തൂലികത്തുമ്പും  പിടിച്ചു,
ഒരു ജന്മത്തിന്‍റെ  കാവ്യം തീര്‍ക്കാന്‍ ...
ഇന്നിന്‍റെ നിറവിലൂടൊരു പ്രയാണം ആരംഭിക്കട്ടെ!














ഒരു നല്ല പുലരിക്കായി കാത്തിരിക്കാം ....

സാന്ദ്രരാഗം


















നിശ്ചലം ,നിരാലംബം , ശൂന്യമീവേള
ഓര്‍മ്മകളില്‍ വൃശ്ചികക്കാറ്റടിക്കുന്നു 

നിന്‍ സൌമ്യദാര മൃദുസ്പര്‍ശം 
ആത്മവിലേക്കൊഴുകും പാല്‍പുഞ്ചിരി 

വാര്‍ന്നുവീഴും ഇളവെയില്‍ച്ചിളുകള്‍ 
എത്രയെത്ര സാന്ദ്രരാഗ സന്ധ്യകള്‍ ....

കാലിട്ടടിക്കുന്നത്‌  ദു:ഖ പ്രളയാബ്ദിയില്‍ ..
അലറുന്നതെന്ത് ? കറുത്ത വാവോ ..??

ഓര്‍മ്മതന്‍ കടല്‍ത്തിരകളില്‍ 
ജതകത്തിന്‍ കറുത്ത നക്ഷത്രം 

ദശകളില്‍ രാഹും ,ശനിയുടെ നോട്ടവും
അസ്തമിച്ചല്ലോ സപ്തവര്‍ണ്ണങ്ങള്‍ 

അലയാമിനി ഏകാകിനിയായി....
ഇരുളില്‍ കാന്താരസീമകളില്‍ ...  

Saturday, December 29, 2012

ഓര്‍മ്മച്ചെപ്പ്


















നക്ഷത്രങ്ങള്‍ പാട്ടു മറന്ന 
കറുത്ത സന്ധ്യയുടെ മുറ്റത്തു 
നിലവിളക്കിന്‍ തിരി നീട്ടി 
എന്‍റെ വിഷാദ മൌനം...

ഓര്‍മ്മകളുടെ ചെപ്പില്‍ 
നിന്നും ഒരുപിടി ഓര്‍മ്മകള്‍ 
എന്നിലേക്കു ഓടിയെത്തുന്നു 
കളഭം അണിഞ്ഞു എത്തുന്ന ഇളവെയില്‍ 
ഇളവെയില്‍ കാണാതെ ഇലകളില്‍ 
ഒളിച്ചിരിക്കുന്ന മഞ്ഞു തുള്ളികള്‍
ഇളവെയില്‍ മഞ്ഞുതുള്ളികള്‍ക്ക്
ഏഴു വര്‍ണ്ണങ്ങള്‍ ...
പാട്ടുമറക്കാത്ത കുയിലിന്‍റെപാട്ട് ...

നാണിച്ചു പൂകുന്ന മുല്ലയും
പിച്ചിയും പരിജതവും 
എന്നെ തേടി എന്നിലെക്കുതുന്ന 
അവയുടെ നറും മണം
ജാലകത്തിന്നുള്ളിലൂടെ എന്നിലേക്കു  
എന്‍റെ  ആത്മാവിലേക്ക് 
ഉടലാകെ കുളിര്‍ പെയ്യിക്കുന്ന മഴത്തുള്ളികള്‍ 
എല്ലാം എന്നെ തേടി എത്തുന്ന എന്‍റെ ഓര്‍മ്മകള്‍ ...

ജ്യോ തിസ്സ്

















ഞാനൊരു  തീജ്വലയായിരുന്നു 
സ്നേഹന്വേക്ഷകയും 
നിത്യതപ്തയും മായ ഒരുവള്‍ ... 

കടന്നുപോയ കാറ്റുകള്‍ക്കൊരിക്കലും 
കെടുത്തുവാനോ , പടര്‍ത്തുവാനോ 
കഴിയാതെ പോയവള്‍ ....

സ്‌നേഹത്തിന്‍ നറകുടമായതും നീ
കോപത്തിന്‍ വിളനിലമായതും നീ 
നന്മയും തിന്മയും നിന്നിലെ വര്‍ണ്ണങ്ങള്‍
വെണ്‍മയാം ജീവിതവും നിന്‍റെ കരങ്ങളില്‍ 
പവിത്രമാം ഈശ്വരധര്‍മ്മമെന്നു കരുതിയവള്‍...


അലൌകികമായ ഏതോ കൈകളുടെ 
അദൃശ്യമാം കോട്ടക്കുള്ളില്‍ 
അനന്ത  കാലമായ് അഭയം തേടിയോള്‍ ...

ലഭിക്കാതെയിരിക്കുന്ന സ്നേഹത്തെ മറന്നു 
നിറവാണ്  , നിറവാണെന്നു ഭാവിച്ചവള്‍ 
ആകാശ നീലിമയില്‍ നിന്നുമഗ്നി  
നക്ഷത്രമായ്‌ നീ വന്നുചെരുവോളം 
വിറച്ചു ജ്വലിച്ചവള്‍ ...

ജ്യോ തിസ്സ് !!!!!
സ്വന്തംമെന്നഭിമാനിച്ചവള്‍ 
ആ തിരുമാറിന്‍  ചൂടില്‍ തന്‍ 
താപങ്ങളോക്കെയും അറിയതെയറിയതെ 
അതിലലിയിച്ചു പോയവള്‍ ...

പെന്നെയും ഒരുനാളമായ് 
തുടരുന്നു ഞാന്‍ നിന്നിലെ ജ്വാലയില്‍ 
നഷ്ട്ടമാം ഗ്രിഷമ ത്തോടെ !!!...

Friday, December 28, 2012

അനസൂയ



















നക്ഷത്രങ്ങള്‍ ആകാശത്തു  പൂക്കളമിടുമ്പോള്‍ ..
മഞ്ഞക്കിളികള്‍ മണ്ണില്‍ കളം വരക്കുമ്പോള്‍ ..
സന്ധ്യ നിശയെ പുണര്‍ന്നപ്പോള്‍ ..
തുലാമഴക്കാറുകള്‍ മാനത്തു മാഞ്ഞുപോകുംപോലേ 
മനസ്സു മായ്ക്കുന്ന വാക്കുകളുമായി...

നിറങ്ങളില്‍മുങ്ങിക്കുളിച്ചു വരുന്ന സായം സന്ധ്യയെപ്പോലേ 
ഒരു മനോഹര പുഞ്ചിരിയുമായി 
ഒരു കൊച്ചു കളി വള്ളം തുഴഞ്ഞുനീയെന്നരികില്‍ വന്നു ...
പക്ഷേ... ഞാന്‍ എന്തേ നിന്നെ തിരിച്ചറിഞ്ഞിലാ ..??
ഞാന്‍ ഓടിതീര്‍ത്ത പാതകളിലും ...
കാലം കോഴിയിച്ച  പകലുകളിലും...
പുലരാന്‍ കൊതിച്ച രാത്രികളിലും...
പറയാന്‍ മറന്ന വാക്കുകളിലും...

കടല്‍ പോല്‍ ഇളകി മറിയുന്ന ഒരുകുന്നോര്‍മ്മകളിലും.. 
ഒരു പേമാരിയായ് പെയ്യ്തുതോരുന്ന എന്‍റെ മനസ്സിലും...
ഈ കാലമത്രയും നിന്നെ  തിരഞ്ഞു ഞാന്‍.... 
കൊതിക്കുകയാണ് ഒരു പുനര്‍ജന്മത്തിനായി 
ഞാനീ മണ്ണില്‍ ...



Thursday, December 27, 2012

പൌര്‍ണ്ണമി

















കിനാവുകള്‍ മറഞ്ഞൊരാ നിശകളില്‍ 
വെറുതെ നിനച്ചു ഞാന്‍ നിന്നെ ...
വെറുതെ നിനച്ചു ഞാന്‍ നിന്നെ ...
തിരികെ വരത്തോരാ ദിനങ്ങളെന്‍ 
മനതാരില്‍  നിറഞ്ഞു നിന്നു. 
വെറുതെയെന്നറിഞ്ഞിട്ടും 
അരുതെന്നുപറഞ്ഞിട്ടും 
എന്‍ മനം നിനക്കായ്‌ കൊതിച്ചു.

എന്‍ മനസ്സില്‍ നിറഞ്ഞോരാശകളെല്ലാം 
വെറുതെയെന്‍ മനസ്സില്‍ കോറിയിട്ട 
കാവ്യാമായി മാറി.....
പിന്നെ ഒരു കവിതയായി 
അതെന്നില്‍ നിറഞ്ഞൊഴുകി.....

അറിയാതെയറിയാതെ ....
ഞാനറിയാതെയാ  കവിത 
നിന്‍ കാതിലോതുവാന്‍ ഞാനൊരു 
നേര്‍ത്ത കാറ്റിനെ കടമെടുത്തു ...
മാമലകള്‍ക്കപ്പുറം ...കാടുകള്‍ക്കപ്പുറം ...
കടലുകള്‍ക്കപ്പുറം ... കരകള്‍ക്കുമപ്പുറം ...
ആ കാറ്റു നിന്നെ തേടിയെത്തി ...
ആ കാറ്റു നിന്നെ തേടിയെത്തി ...

അറിയുന്നുവോ നീ 
എന്‍ പ്രാണനില്‍ പിറന്ന കാവ്യം  
കേള്‍ക്കുന്നുവോ നീ 
എന്‍ ഹൃദയതാളത്തില്‍ പിറന്ന കവിത.
ആ കാറ്റിനൊപ്പം പോരുവാന്‍നേറെ-
ക്കൊതിച്ചു ഞാന്‍ വൃഥാ ...

ഒരു ജന്മമത്രയും ഞാനെഴുതി
വെച്ചോരാ കാവ്യമെല്ലാം  
നിന്നരുകില്‍ ഒരു കുഞ്ഞു തെന്നലായ് ...
നേര്‍ത്ത തലോടലയ് മഞ്ഞുതുള്ളിയായ് ..
അടര്‍ന്നു വീഴും കണ്ണുനീര്‍ത്തുള്ളികളായി 
നിന്‍ മുന്നില്‍ കാവ്യമായ് 
ചൊല്ലിത്തിര്‍ക്കുന്നു ഞാന്‍ 
നിന്‍ മുന്നില്‍ കവിതയായി 
ചൊല്ലിത്തിര്‍ക്കുന്നു ഞാന്‍ ..