നിന്‍റെ മൗനം നിമിഷങ്ങള്‍ ആയി ചിതറിയപ്പോള്‍,
പതറി പോയത് എന്‍റെ നിശ്വാസങ്ങള്‍ ആണ് ...
നിദ്രയില്‍ അവ്യക്തം ആയി ഞാന്‍ വിതുമ്പിയതും
ഒരു പക്ഷേ നീ അറിഞ്ഞിട്ടു ഉണ്ടാവില്ലാ ....
കടല്‍ കരയിലെ മണല്‍തരിയില്‍ വിരിയുന്ന
നക്ഷത്രങ്ങളുടെ മിന്നലില്‍ നീ ഇന്നലകളിലേക്ക് പോവുക ..
ഒരു പക്ഷേ നിനക്ക് അവിടെ വെച്ചു
എന്നെ തിരിച്ചറിയാന്‍ കഴിഞ്ഞേക്കാം ..
മായുന്ന സ്വപ്നങ്ങളുമായി പടിവാതില്‍ക്കല്‍
ദിവസങ്ങളോളം കാത്തുനിന്നു ഞാന്‍ നിന്നെ...
കൊഴിയുന്ന ഇലകളുടെ നിറച്ചാര്‍ത്തലില്‍
അറിയാതെ എങ്ങോഓടി മറഞ്ഞില്ലേ നീ...
നട വഴിയില്‍ വീണ വാടിയ പൂവിതളില്‍
ഇടവമാസപെരുമഴയില്‍ കവിഞ്ഞൊഴുകും
നിളയുടെ ഈണത്തില്‍ നിനക്കിനി
എന്നെ തിരിച്ചറിയാന്‍ പിന്നിലേക്ക് പോക്ണ്ടി വരില്ലേ
തിരിഞ്ഞു നോക്കിയില്ല ഞാന്‍
പിന്‍വിളികള്‍ ഉണ്ടാവില്ല എന്നറിയാം
മനസ്സു വല്ലാതെ പിടക്കുന്നുണ്ടായിരുന്നു
ഒരു പാട് സ്നേഹിച്ചതെന്തോ നഷ്ട്ടപെട്ട പോലെ
കുറച്ചു നേരം ഒറ്റയ്ക്കിരിക്കണമെന്നു തോന്നി
നഷ്ട്ടപെട്ടതൊന്നും നേടിയെടുക്കാന്‍ പറ്റില്ല
ഒരിക്കലും നഷ്ട്ടപെടുത്താന്‍ പാടില്ലാത്തതെല്ലാം
അപ്പഴേക്കും എന്നില്‍ നിന്നും നഷ്ട്ടം വന്നു കഴിഞ്ഞിരുന്നു
നിറയെ ചോദ്യങ്ങള്‍ ആയിരുന്നു മനസ്സില്‍
ചോദ്യങ്ങളുടെ കൂര്‍ത്ത മുനകള്‍
എന്നെ കുത്തി നോവിച്ചു കൊണ്ടിരുന്നു
ഒരിക്കലും ഉത്തരം കണ്ടെത്താന്‍ കഴിയില്ലെന്നറിയാം
എങ്കിലും എന്‍റെ മനസ്സ് ഒരു ഉത്തരത്തിനായിലഞ്ഞു
എന്താണ് എനിക്ക് സംഭവിച്ചത്?
അനന്തതയിലോട്ട് മറഞ്ഞു പോവുകയാണോമനസ്സ്
മനസ്സിന്‍റെ യാത്ര എങ്ങോട്ടാണ് ?
ഓരോ ഉത്തരങ്ങളുടെയും അവസാനം
ഒരു പുതിയ ചോദ്യം ആണെന്ന് ഞാന്‍ മനസ്സിലാക്കി ...
പിന്നെയും തുടര്‍ന്നു ഞാന്‍ ആ യാത്ര
ജീവിതമെന്ന വ്യര്‍ഥമായ യാത്ര
കോമാളി വേഷങ്ങള്‍ മാത്രം
അണിയാന്‍ വിധിക്കപ്പെട്ട യാത്ര
ഒടുവില്‍ ഒരു നാള്‍ ഈ യാത്രയും അവസാനിക്കും
ഒരു പിന്‍വിളികളും ഇല്ലാതെ..
പുനര്‍ജനിയിലേക്കുള്ള യാത്രയുടെ സമയം
അതിക്രമിച്ചിരിക്കുന്നു ഇനി എനിക്ക്
യാത്രയുടെ ആരംഭം , യാത്ര തുടങ്ങുന്നു ...
പുനര്‍ജനിയിലേക്കുള്ള യാത്ര...
ആരെയും മറക്കുവാനും തേടുവാനും ഇല്ലാ...
എന്നെ കണ്ടെത്തണം... എന്നെ മാത്രം
ഒടുവില്‍ ഞാന്‍ കണ്ടെത്തിയ സത്യങ്ങള്‍
ഒരു സ്വപ്നം പോലെ മറക്കണം ...
എല്ലാം ദൈവഹിതമെന്നറിയുന്നവർ സുഖദുഃഖങ്ങളെ ഒന്നുപോൽ സമീപിക്കുന്നു.ഒരു നല്ല തോട്ടക്കാരൻ പനിനീർപുഷ്പത്തെ പൂച്ചെണ്ടിലും,മുള്ള് നിറഞ്ഞ അതിന്റെ തണ്ട്,തോട്ടത്തിന്റെ സംരക്ഷണവേലിയിൽ തിരുകാനും ഉപയോഗിക്കുന്ന പോലെ.
ReplyDeleteനല്ല കവിത
ശുഭാശംസകൾ.....
Thank You Sowgandhikam....
Delete