Friday, November 9, 2012

ചക്രവാളം ചുവക്കുന്നതും കാത്ത്





















രാത്രിയിരുട്ടെന്നെ  തൊട്ടുതലോടി 
ഒരു പുതപ്പായി മൂടാറുണ്ട്
ഇരുട്ടിനുണ്ടോരായിരം  കൈകള്‍,
നനുത്ത നിശ്വസ്സമായ്
സാന്ത്വനത്തിന്‍ കുളിര്‍മ്മയേകുമത്.
സ്നേഹത്തിന്‍ വായ്പും
താരാട്ടിന്‍ ഈണവുമുണ്ടതിന്.

എന്‍റെ കണ്ണുകള്‍ 
സ്നേഹിച്ചാതായിരുട്ടിനെ.
അവ സ്നേഹിച്ചതോ 
വെളിച്ചത്തെയും നിറങ്ങളേയും,
എന്നിട്ടും രാത്രികളില്‍ അവയോ, 
ഇരുട്ടിന്‍ അടിമകകളായി
പിന്നെയെപ്പോഴോ ഞാനുണര്‍ന്നനേരം 
ഇരുള്‍ മരിച്ചിരുന്നു ...

നയനങ്ങള്‍ പൊട്ടി ചിരിച്ചുകൊണ്ടിരുന്നു
അങ്ങകലെ ആകാശച്ചരുവില്‍ 
ആരോ വിലപിക്കുന്നുവോ ...??
അവര്‍ പതിതകള്‍ ...
നക്ഷത്രസുന്ദരിമാര്‍ ...
തമസ്സിനെ പ്രണയിച്ചു പരിണയിച്ചവര്‍ ...!
അവരുടെ മോഹങ്ങള്‍, കൂടിലടച്ച
കിളികളെപ്പോല്‍ ചിറകടിച്ചു പിടയുന്നു ..

ഇവിടെ,
താരകങ്ങളറിയാതെ 
മേഘങ്ങളറിയാതെ 
ആത്മാവില്‍, 
ഒത്തിരി സ്നേഹത്തിന്‍ വെട്ടവുമായി 
മിന്നാമിന്നികള്‍ കുഞ്ഞിചിറകിലായിരം 
സ്വപ്നങ്ങള്‍ നെയ്തു.
ഞാനോ, 
ചക്രവാളം ചുവക്കുന്നതും കാത്തിരിന്നു.

















































1 comment:

  1. ഇത്തിരി വെട്ടവുമായി മിന്നാംമിന്നികള്‍

    ReplyDelete