Saturday, March 2, 2013

താണ്ടവം






ആരാണെനിക്കി വേദി ഒരുക്കിയത്
എന്തിനു വേണ്ടി വേദിയോരുക്കി 
കാലമോ ...?? അതോ വിധിയൊ.. ??
പകലിന്‍റെ  തമ്പുരാനുമൊത്ത് ഞന്‍ 
ഈ ജീവിത തീരം താണ്ടുമ്പോള്‍...
ജീവിതമെന്ന അരങ്ങില്‍ ആടിയ വേഷങ്ങള്‍ക്കും 
കണ്ടുമുട്ടിയ രൂപങ്ങള്‍ക്കുമിടയില്‍
അഴകാര്‍ന്ന ശോഭയില്‍ അറിവിന്‍റെ 
കേദാരമായ ഒരു കാവി വസ്ത്രധാരി... 
ആരാണു നീ... ? 
ഗോമേയം ചൂടിയ ശശികലാചൂഢനോ നീ...
ചൊല്ലുക ..!! നീ, 
വ്യഥകളുടെ ഭാണ്ഡങ്ങള്‍ ചുമലിലേറ്റി...
ജീവിത യാത്ര തുടരുമ്പോള്‍ 
നിഴല്‍ പോലും കൂട്ടനില്ലാതെ 
നീറുന്ന നൊമ്പര കടലിലേ 
ആഞ്ഞടിക്കും  തിരമാലകളാണെന്‍ ജീവിതം...
വിതുമ്പി ഞാനാദിനങ്ങള്‍ നീക്കുന്ന വേളയില്‍...
അറിവിന്‍ നിലാവായി വേദാന്ത പണ്ടിതനായി 
കവലയം ഹാരമായണിഞ്ഞു ഹിമഗിരി ശ്രുഗേ
ജടാധരനായി അമ്പിളിക്കലചൂടി തൃക്കണ്ണ് തുറന്നാടിയ 
തണ്ടവത്തില്‍ നിന്‍ കാലൊച്ച ചൊല്ലിയ
മന്ത്രത്തിന്‍ പൊരുളറിയാതെ 
നിഴലുകള്‍ കളമെഴുതുന്നോരെന്‍ മുന്നില്‍ 
മറ്റൊരു നിറ സന്ധ്യയില്‍ ശശികാണ്ഡമൌലിയായി
നീയെന്‍ മുന്നില്‍ വന്നു.... ആരു  നീ... ? ചൊല്ലുക... !! 
കൂടണയാന്‍  അര നാഴികനേരം ബാക്കി നില്‍ക്കേ 
പകലിന്‍റെ വെളിച്ചം പോരാഞ്ഞിട്ടാ-
തൃക്കണ്ണിന്‍ നേരിന്‍റെ വെളിച്ച
മെന്നിലേക്കിറ്റിച്ചു  നീയെന്നെ 
ഉമയാക്കിയോ...നിരഞ്ജനാ... ??
ആരും കേള്‍ക്കാത്തൊരു കടങ്കഥയിലെ
ആരും ചോല്ലാത്തൊരു ഉത്തരം തേടി
ആരും കാണാത്തൊരു തീരത്ത്‌
തപസ്സിരിക്കവേ... 
മനസ്സുകൊണ്ട് മനസ്സിനെ അറിയുമ്പോഴും...
സ്നേഹംകൊണ്ട് സ്നേഹത്തെ അറിയുമ്പോഴും...
തമ്മില്‍ കണ്ടില്ല എന്ന കാരണത്താല്‍ 
അവസാനിപ്പിക്കരുത്  ഈ സ്നേഹം......
നിന്‍ ഹൃദയത്തിലെ ഭാവനകള്‍ 
എന്‍ കരാംഗുലംങ്ങളാല്‍ കൊച്ചു 
കടലാസ്സില്‍ പര്‍ത്തിയ വരികള്‍ക്ക് 
ജീവനുള്ളതുപോലെ തോന്നുന്നുണ്ടോ നിനക്ക് ..??
ഒരുപാട് അകലെ ഇരുന്നു നീ ഇതെല്ലം കാന്നുന്നുണ്ടാകും 
അല്ലേ .........??
എന്‍റെ  വരികളെ കണ്ടു നീ കുളിര്‍ 
കോരുനുണ്ടകും അല്ലേ ....??
എ ന്നിട്ട്‌ നീ താനെ അറിയാതെ മൊഴിഞ്ഞു പോകും......
എടി പോത്തേ ഇതു വരികളല്ല.... മനസാണെന്ന്....!!





















(പ്രിയപ്പെട്ട കൂട്ടുകാരേ... 


എന്‍റെ കൂട്ടകരികള്‍ക്കു  വേണ്ടി എഴുതിയ വരികള്‍. അവര്‍ രണ്ടാളും ശിവ ഭക്തര്‍ ആണ് . അവരെ ഞാന്‍ ശിവനായും , ഉമയായും ഉപമിച്ചു എഴുതി എന്നുമാത്രം. അവര്‍ അതു വായിച്ചിട്ടു എന്നോടു പറഞ്ഞ വരിയാണ് ഇതിലേ അവനത്തെ വരി..., അതു അവര്‍ പറഞ്ഞ പോലെ തന്നെ ഞാന്‍ എഴുതി.)





  

2 comments:

  1. ദൈവത്തോടുള്ള ചോദ്യങ്ങളാണല്ലോ കവിതയിൽ നിറയെ..

    ദൈവാനുഗ്രഹമുണ്ടാകട്ടെ.കൂട്ടുകാർക്കും..


    ശുഭാശംസകൾ...

    ReplyDelete
  2. പോത്തിന്റെ മനസ്സ് എന്നാണോ....

    ReplyDelete