Saturday, December 15, 2012

വഴി തെറ്റി വന്നവര്‍





















മിഴിനീര്‍ കണങ്ങളെ തൊട്ടു തലോടുവാന്‍ ...
വെറുതെ വഴിതിറ്റി വന്നൊരു ഓര്‍മ്മകളേ  ‍
കോരിയെടുത്തു ഞാന്‍‍ മനചെപ്പിലടക്കട്ടെ.
ഇനിയും തിരിച്ചുവരാത്തോരാ ഉഷസ്സന്ധ്യകള്‍ ‍.
കാത്തോരാ സൂര്യനെ തേടി കണ്ണടച്ചതും...
വിഷാദത്തിനു  വിരല്‍പ്പാടു  പോലെ ....
സ്വപ്നങ്ങളണഞ്ഞതും, ഓര്‍മ്മിക്കുന്നു ഞാന്‍‍,
കണ്ണെത്താ ദൂരത്തു കണ്ണും നാട്ടു ,
തനിയെ നൊക്കിയിരുന്നു ... 
നീ പോയ വഴിയെ ഞാന്‍ നൊക്കിയിരുന്നു .....
വെറുതെ ഒരു മോഹമെന്നു  അറിയാമെങ്കിലും ..
നീ എന്‍  അരുകത്തു വരുമെന്നു  നിനച്ചു പോയി .........
അറിയാതെ പറയാതെ എന്‍ അരുകില്‍ 
നിന്നും പാറി പറന്നു നീ ...
ഒരു മഴവില്ലു  പോലെ എങ്ങോ മറഞ്ഞു പോയി ..
പുലര്‍കാല വേളയില്‍നിന്നെ പ്രതീക്ഷിച്ചു 
വെറുതേ ഇരുന്നു ഞാന്‍  ഇന്നും ....
അടുത്തറിയാന്‍  കൊതിച്ചിരുന്നു ഞാന്‍ ‍ ‍ ‍
നിന്‍ മധുരമാം മൊഴികള്‍ കേള്‍ക്കുവാനും .... 
എന്തിനീ മൌനം നിനക്കെന്നുമെന്നും 
എന്‍  ‍സൌഹ്രദം നീ കൊതിചിരുന്നില്ലയോ .??
മനസിലെ പേമാരിയെ ഒടുവില്‍ 

ഞാന്‍വിധി എന്നു വിളിച്ചു
നീ എന്ന ഓര്‍മ്മകള്‍ മാത്രം ബാക്കി 
എന്‍  ‍ഹൃദയത്തില്‍ ...ഓര്‍മ്മകള്‍മാത്രം ..!!!






നക്ഷത്ര കണ്ണുള്ള കൂട്ടുകാര്‍






















നക്ഷത്ര കണ്ണുള്ള കൂട്ടുകാര്‍
നിലാവു  പറഞ്ഞതും കളവല്ലാ .......
ലച്ചു പറഞ്ഞതും കളവല്ലാ .............
പോക്കുവെയില്‍  കേട്ടതും കളവല്ലാ .....
പൂനിലാവത്തു കിനാവിന്‍റെ   മുത്തുകള്‍ ......
നൂറു നൂറു ആയി പകുത്തു നല്‍കാന്‍ 
കൊന്നകള്‍ പൂക്കുന്ന നേരം ഏത്......
പക്ഷികള്‍ പാടുന്ന നിമിഷം ഏത് ...
ഒരു വരി സ്നേഹത്തിന്‍റെ 
കീര്‍ത്തനം  പാതി പകര്‍ന്നു നല്‍കാന്‍ ‍....
നേരം ഏതെന്നു പറഞ്ഞിടാതെ.......
കാലം ഏതെന്നു ഉരിയാടാതെ...........
മിഴി തുറന്നൊന്നു ഞാന്‍  കാത്തു നില്‍ക്കാം .....
വഴിത്താരയില്‍  കാത്തു നില്‍ക്കാം 
നിലാവു  പറഞ്ഞതും കളവല്ലാ..........
ലച്ചു പറഞ്ഞതും കളവല്ലാ............
പോക്കുവെയില്‍  കേട്ടതും കളവല്ലാ..............

Friday, December 14, 2012

അരുണോദയം




















ഞാന്‍ പൂച്ചെട്ടിയില്‍ വളരുന്ന 
സുന്ദരമായൊരു ചെടി 
ചോരച്ചുവപ്പുള്ള പൂക്കള്‍ 
നിറം മങ്ങിയ പച്ചിലകള്‍ 
വെയിലും മഴയും 
എനിക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു 
തുഷാരമടങ്ങുന്ന പ്രഭാതങ്ങളും 
നിലാവുതിരുന്ന രാവുകളും 
വിലക്കപ്പെട്ടിരിക്കുന്നു 
ഇളം തണ്ടുകള്‍ കത്രികത്തുമ്പുകളില്‍ 
തലയറ്റു വീഴുന്നു 
വേരുകള്‍ ചിന്തകള്‍ പോലെ 
എവിടെയൊക്കെയോ മുട്ടിത്തിരയുന്നു 
നീണ്ടു വരുന്ന നഖമുനകളില്‍ 
പൂക്കള്‍ പിടഞ്ഞു തീരുന്നു 
ചായം പൂശിയ കമ്പി വലകളില്‍ 
സ്വാതന്ത്ര്യം കെട്ടുപിണയുന്നു 
അകന്നകന്നു പോകുന്ന ശലഭങ്ങള്‍ 
എന്നോടൊന്നു  മാത്രം പറയുന്നു .....

ഇല്ലാ ....!!!

നിന്‍റെ അരുണോദയം ആയിട്ടില്ല ....!!   

Thursday, December 13, 2012

കിളികള്‍ ചേക്കേറാത്ത സായന്തനം
















വെന്തുരുകുമൊരു പകലറുതിയില്‍
എന്‍  തിരിച്ചറിവിന്‍ ഭിത്തികളില്‍
ചിതലരിച്ച ഓര്‍മ്മകള്‍ തട്ടിച്ചിതറിയപ്പോഴാണ്‌ 
എന്‍റെ കരിപിടിച്ച മനസ്സില്‍ വീണ്ടും
നീ , ഉയര്‍ത്തെഴുന്നേറ്റത് 

ഒരു ഇളം തെന്നലായ് 
ഇറ്റു വേഴുന്ന ഓരോ മഴത്തുള്ളിയിലും 
നിന്‍റെ സ്നേഹത്തിന്‍റെ ഗന്ധമുണ്ട് 

പുഴയിലൂടെ ഒഴികിയലയും
പൂവിതലുകളിലെല്ലാം നിന്‍റെ 
ഘനീഭവിച്ച സ്വപ്നങ്ങളുടെ 
മഞ്ഞുകണങ്ങളുണ്ട് ....

കരിമേഘങ്ങളിഴയുന്ന 
നിന്‍റെ കണ്ണുകളില്‍ തിരയടങ്ങിയ
കടലിന്‍റെ ശാന്തയാണ് 

എന്‍റെ നെഞ്ചില്‍ നീ തിരുകിയ 
മയില്‍പ്പീലിത്തുണ്ടില്‍ നിന്‍റെ 
മോഹങ്ങളുടെ നിലക്കാത്ത തുടിപ്പുകള്‍ ഉണ്ട് ...

ഒടുവില്‍ ...
കിളികള്‍ ചേക്കേറാത്ത ഈ സായന്തനത്തില്‍ 
ഞാന്‍ തിരിച്ചറിയുന്നു,
കണ്ടു പോയ എന്‍ സ്വപ്നങ്ങള്‍ 
യാഥാര്‍ത്ഥ്യമാവുകയില്ലോരിക്കലും.



Wednesday, December 12, 2012

നന്ദിത


















ആരു  നീയെന്നെന്‍  കണ്ണു കാത്തു പൊകുന്നൂ വീണ്ടും 
ആര്‍ദ്രമായനാഥമായ്  പൂവിടും വിഷാദമേ ...

ആരിലും മിഴിനീരിന്‍ന്നാഴങ്ങള്‍  തേടിത്തേടി
നീ അലയുകയാണോ മേഘമായ് സുതാര്യതേ ...

ആകെ ഞാനറിയുവതൊന്നു നിന്‍ മിഴിക്കോണില്‍
കാവലും വിലക്കുമെന്‍ പാതയില്‍ പതിക്കുന്നു ...

ദൂരെദൂരത്തായിതേ വീഥിയിലൊരു താരം
നേരിന്‍റെ നേര്‍ക്കെന്നും ചാട്ടുളിയെറിയുന്നൂ...

ഓരിതള്‍ പൂവിന്‍ കരള്‍ നീട്ടുമീ നിശീഥിനീ 
നോവായി ,നിലാവായെന്‍ കണ്‍കളില്‍ നിറയുമ്പോള്‍ ...

അകലുമാര്‍ഭാടം, ആയതിന്‍ പേരോ .?? സ്നേഹം
വിളിച്ചത്തിന്‍ ദീപ്തധാരകള്‍ വിതറുന്നു ... 

എഴുതാം , മായ്ക്കാം , ജീവിതരേഖകള്‍ 
മനസ്സാകുമഴലിന്നോളങ്ങളില്‍  നീ പുനര്‍ജ്ജനിക്കുക ... 

മാരിവില്‍ മഴക്കണ്ണില്‍ സുര്യബിംബങ്ങള്‍ കാത്തു 
എരിവേനല്‍ ശില്പചാ തുരി തുടരുമ്പോള്‍ ...

എരിഞ്ഞു തിര്‍ന്ന പകലില്‍
കരിഞ്ഞു പോയത് എന്‍റെ സ്വപ്നങ്ങള്‍ ...

മറന്നു പോയത് തിരികെ വാങ്ങാതിരുന്ന 
ഓര്‍മ്മകളുടെ ക്ലാവു പിടിച്ച മനസ്സ് ...

നിനച്ചിരിക്കാത്ത മഴയില്‍ ഒലിച്ചു പോയത് 
ആരും കാണാതിരുന്ന എന്‍റെ ഹൃദയ നൊമ്പരങ്ങള്‍ ...

Saturday, December 8, 2012

സ്നേഹം ഒരു സ്വപ്നം















സ്നേഹം എനിക്കെന്നുമൊരു സ്വപ്നം
ചരട് പൊട്ടി അകലെ പറക്കുമൊരു 
പട്ടം പോല്‍.
പച്ചക്കുന്നിന്‍ നെറുകയില്‍ നെല്ലിമര കീഴില്‍;
സ്വപ്നത്തിന്‍ ചരടും തെരുപ്പിടിച്ചു,
വിതുംമ്പുമൊരു കുട്ടി ഞാന്‍.
മിഴിനീരിന്‍ മേഘതുണ്ടുകള്‍ക്കിടയില്‍
മഴവില്ലായി നിന്ന പട്ടം,
എന്‍ വിജനമാം വഴിത്താരയില്‍
വീണു കിട്ടുമൊരു പൂവിതള്‍ പോല്‍.
നീലവാനില്‍ വര്‍ണ്ണച്ചിറകു 
വിടര്‍ത്തിയെന്‍ സ്നേഹ പട്ടം.
എന്‍ നീലക്കണ്ണില്‍ വിരിയും നിന്‍ മുഖം;
നിന്‍ സ്നേഹ ചിറകിലേറി പറന്നു;
ഒരു താരകമാകാന്‍ കൊതിപ്പൂ ഞാന്‍.
പട്ടത്തിന്‍റെ ചരടില്‍ തൂങ്ങി
ആകാശത്തിലേക്ക് പറക്കും നേരമെന്‍,
നിന്‍റെ വിരല്‍ തുമ്പില്‍ തീരത്തൊരു;
സ്നേഹബന്ധം എന്നില്‍ നിന്നും 
പറന്നകലുന്നു............
മാഞ്ഞുപോം സ്വപ്നത്തിന്‍ തുണ്ടില്‍;
പൊട്ടിയ പട്ടത്തിന്‍ ചരടും പിടിച്ചു
ഈ വിരഹത്തിന്‍ മലമുകളില്‍,

ഒരു താരകമാകാന്‍ കൊതിച്ചു ഞാനും.

Friday, December 7, 2012

മൌനഗീതങ്ങള്‍


















ഉയിരിലൂറും അനര്‍ഘ സ്മൃതികള്‍ 
തന്നുറവിലൂടിതള്‍  പൊട്ടും വാക്കുകള്‍ 
ഇലവുകള്‍ പുളഞ്ഞാടുന്ന വീഥിയില്‍ 
പുലരി കൈതൊട്ട പച്ചിലപ്പെയ്ത്തുകള്‍

നദികളേ, നിങ്ങള്‍ കാക്കുമജ്ഞാതമാം 
കുളിരകങ്ങള്‍ നിനച്ചിരിക്കുന്നു ഞാന്‍ ...
ചെറിയ തൂവല്‍ പൊഴിക്കും മുകില്‍ കിളിക്ക്

ഇരവു താങ്ങാന്‍ കൊടുത്തതാണെന്‍ മനം ...
കവിതയിലീറന്‍ മുടി വിതര്‍ത്താനന്ദ
നടനമാടും കുളിര്‍ മഴ ,കൈകളില്‍ 
പതിയെ എന്‍ മുഖം ചേര്‍ത്തു വെച്ചത്ര നേരമങ്ങു
മിഴിതുറക്കുവാന്‍ കാത്തിരിപ്പു ഞാന്‍ 

കരളിലാടുമനന്തമാം നോവിന്‍റെ 
മുഖപടങ്ങള്‍  നടുക്കുന്ന നേരുകള്‍ 
അകലെ രാവുകള്‍ നേദിച്ച കുങ്കുമം 
നെറുകയില്‍ത്തൊട്ടു പോരും പുലരികള്‍ 

പടവിലായിരം പൂവിതളുകള്‍ വീണലി-
ഞ്ഞാടിപ്പതറിപ്പതിച്ചു പോം പ്രേമമേ
ഒരു കുടക്കിഴിലിരുവരും നനയുമെന്നറിയവേ ...
പോക വന്‍ മരക്കിഴില്‍ ഇരുവരും മഴ നനയാതെ....





















































Thursday, December 6, 2012

കനവിന്‍റെ വാതില്‍





















ഒരു മനോമോഹിനി കനവിന്‍റെ
വാതിലില്‍ മലരിട്ടു മലരിട്ടു നിന്നു 
മഴവില്ലഴകുകള്‍ തൂകിയെന്നഴലുകള്‍
മധുരിതമാക്കിച്ചമച്ചത് ആരാനും കണ്ടുവോ ...??

നിറ തിങ്കളേന്തിച്ചിരിച്ചോരെന്‍  
രാത്രികള്‍ നവനീത ആര്‍ദവമായിരുന്നു 
ഒരു മാത്രാ നറു മലര്‍ മറയുമെന്നാരാനു 
ഓര്‍ത്തുവോ ...??

മഴവില്ലു പടിടുമെന്നും
അഴലുണ്ട് വന്നോരാ മഴ മേഘ മാലകള്‍ 
പ്രണയ നിശ്വാസം പൊഴിക്കുമെന്നും
ആരാനും അറിഞ്ഞുവോ ...??

വിധുര സ്മൃതികള്‍ തന്‍ നീലവനികളില്‍ 
വിരിയുകയാണല്ലോ കിനാക്കള്‍
അതുമതി ജീവിതം മധുമയമാക്കുവാന്‍ 
കൌതുകങ്ങള്‍ ഗാനമാക്കാനും ...

Wednesday, December 5, 2012

നീര്‍പളുങ്കുകള്‍























<<<""ചിലതുണ്ട് ....."">>>

ബലൂണ്‍ പോലെ എളുപ്പം വലുതാകുന്നത് , 
പക്ഷേ വേഗത്തില്‍ പൊട്ടിപ്പോകുന്നത് ...??


<<<""ചിലതിങ്ങനെ...."">>>

മഴപോലെ ഇരമ്പി പെയ്യും ...
സംഗീതം പോലെ ഉള്ളം നിറയ്ക്കും 
തണുപ്പായി മൂര്‍ധാവില്‍ വീഴും , 
കിനാവുപോല്‍ ചുറ്റും തളിര്‍ക്കും പക്ഷേ .....!!  
 മഴക്കാലം തീരാരുണ്ടല്ലോ ??


 <<<""ചിലതാവട്ടെ ....."">>>

മണല്‍ക്കടുപോലെ എത്ര മഴ വീണാലും നനവു കാണാത്തത് ..
ചിലതാവട്ടെ മരുപച്ച പോലെ നോവു മാത്രമാവും ഒടുക്കം ..


<<<""ഇനിയും ചിലതുള്ളത് ....."">>>

സാഗരം പോലെ ചിലപ്പോള്‍ വേലിയേറ്റവും .. വേലിയിറക്കവും ..
എന്നാലും സാഗരങ്ങള്‍ ഇരമ്പിക്കോണ്ടിരിക്കും എല്ലായ്പ്പോഴും ... 

നീര്‍ച്ചോലയിലെ തെളിനീരില്‍ കാണുന്ന 
പ്രതിബിംബ ത്തെ ഒന്നു തൊട്ടാല്‍ മാഞ്ഞു പോകും പോലെ  




<<<""നില നില്‍ക്കുന്ന ചിലതോ....."">>>

കുളിര്‍മഴ പെയ്യുന്ന മഞ്ഞു പോലെ കുളിരണിയിക്കുന്നത് 
കുളിര്‍ കാറ്റു പോലെ നാണത്തില്‍ തഴുകുന്നത് 
മഴവില്ലിന്‍ ഏഴു വര്‍ണ്ണങ്ങള്‍ പോല്‍ 
നീലരാവില്‍ നക്ഷത്രങ്ങളാല്‍ നിറഞ്ഞൊരു വാനം പോല്‍ ...



""ഇവയെല്ലാം സ്നേഹത്തെ കുറിച്ച് എഴുതിയതാണ് , ജീവിതത്തില്‍ നാം ഓരോരുത്തര്‍ക്കും കിട്ടുന്നതും, നമ്മള്‍ തിരികെ കൊടുക്കുന്നതുമായ സ്നേഹത്തെ കുറിച്ച് എന്‍റെ മനസ്സില്‍ തോന്നിയ ഭാവനയില്‍ എഴുതിയ വരികള്‍ ആണ്. ശരിയോ?? തെറ്റോ?? എന്നറിയില്ല  എന്‍റെ ഭാവനകള്‍ ...!!""

Tuesday, December 4, 2012

കനിവുപൂക്കുന്ന തീരം















ഇനിയുമെത്രയോ ദൂരം നടക്കണം 
കനിവു പൂക്കുന്ന തീരത്തിലെത്തുവാന്‍ 

വ്രണിതപാദങ്ങള്‍ നീറുന്നു മാമകം ,
കഥ പറയുന്ന നാലു ദിക്കുകള്‍ 

കഥ മൊഴിഞ്ഞു വരുന്ന മൂവന്തികള്‍ 
കവിത പാടിയുറക്കുന്ന  രാവുകള്‍ 

തളിര്‍ വിരലാലെന്നേ തഴുകിയുണര്‍ത്തും 
ഹിമകണം പുല്‍കിയ പൊന്‍പുലരികള്‍ 

ശംഖിന്‍ പ്രതിധ്വനി പോല്‍ കാതിനു 
കുളിരേകും കിളികള്‍ തന്‍ ആരവം 

ഹരിത ഭംഗി നിറഞ്ഞോരീ 
കളകള്‍ തന്‍  കര്‍മ്മവിള നിലം 

പഴയരോര്‍മ്മയായ് മങ്ങിപ്പോലിഞ്ഞു പോയ്‌ 
പഴമൊഴികള്‍ തന്‍  ഉണ്‍മകളറ്റു പോയ്‌..... 

Monday, December 3, 2012

എന്‍റെ ഓര്‍മ്മകള്‍





















ഓലവലന്‍ കിളികളും  ഒരിലഞ്ഞി പൂക്കളും 
കൂടുവച്ചു താമസ്സിക്കും  നാട്ടില്‍ 
ഓടു മേഞ്ഞ എന്‍റെ ഈ പൂമുഖത്തിരുന്നു ഞാന്‍ 
ഓര്‍ത്തിടുന്നു പോയ കാലം ..
പിച്ച വെച്ച നടുമിറ്റമില്ല ..ഊഞ്ഞാല്‍ 
കെട്ടിയാടും ഒട്ടുമവുമില്ലാ ..
കൊച്ചു വെളുപ്പാന്‍ കാലത്ത് എന്നെ 
നുള്ളിയുണര്‍തുന്ന മുത്തശ്ശിയും ഇന്നില്ലാ ......
നഷ്ട്ടങ്ങള്‍ ഓര്‍ത്തെന്‍റെ മിഴി നനയുമ്പോള്‍ 
ലാഭമെന്ന പുസ്തകത്തില്‍ എന്തെഴുതീടാം
ചിരിക്കും കാളിന്ദിയെപ്പോല്‍ യൌവനത്തിന്‍ 
മോഹമെല്ലാം ഒഴുകും നിമ്മല നിലാവു പോല്‍ 
ഒന്നായ് വാങ്ങിവെക്കാന്‍ ഒരാളുമുണ്ടായില്ലാ.... 
ഒന്നു കൊതിച്ചാല്‍ പിന്നെ എന്നെ വിട്ടു 
പിരിയാത്ത സ്വപ്നങ്ങളുമില്ലാ...
നഷ്ട്ടങ്ങള്‍ ഓര്‍ത്തെന്‍റെ മിഴി നനയുമ്പോള്‍ 
ലാഭമെന്ന പുസ്തകത്തില്‍ എന്തെഴുതീടാം

തേന്‍ മഴ

















മേടുകള്‍ തോറും 
തുള്ളിയലക്കും തേന്‍ മഴ
എന്തിനീ 
കാര്‍കൂന്തലഴിച്ചിട്ടെന്നങ്കണത്തില്‍ 
തേങ്ങലായ്  അലയുന്നു ...

പരിഭവമോ, കിന്നരമോ , 
നൊമ്പരമോ , ചൊല്ലൂ നീ..??
കാണാക്കിനാക്കളാം മേഘങ്ങള്‍
തന്‍ കണ്ണീര്‍ക്കണങ്ങളോ  ...

ഈ രാവില്‍ പുതുഗന്ധവുമായി 
ഞാനറിയാതെ  നീയെന്‍ 
മുന്നിലെത്തുമ്പോള്‍ 
ആനന്ദാശ്രുക്കളോ  അതോ നിന്‍ 
ദു:ഖമോ പൊഴിയുന്നു ...

മഴേ.....
നിന്നെയെനിക്കേറെയിഷ്ട്ടം ...
നിന്‍റെ സ്വകാര്യതയും ...

Saturday, December 1, 2012

നക്ഷത്രക്കിടവുകള്‍





















ഉത്തുഗ ശൈലങ്ങള്‍ക്കും ..
അപ്പുറത്തെങ്ങോ പോയി 
അസ്തമിക്കുന്ന ചായം 
മങ്ങിയ സായം സന്ധ്യ ...
ഇത്തിരി വെട്ടതിനായ് 
അറ്റുനോറ്റു....ശാന്തയായ് 
ഒറ്റക്കു വിതുമ്പുന്ന 
ഭൂമിയെക്കാണാന്‍ 
കൈത്തിരികത്തിച്ചുകൊണ്ട് 
എത്തിനോക്കുന്നു ചുറ്റും ..
ചിത്തിര മട്ടുപ്പാവില്‍ ..
നക്ഷത്രക്കിടവുകള്‍ ..

മുറിവുകള്‍






























ഞാന്‍ രാത്രികളെ ഭയക്കുന്നു....
ഇരുണ്ട ഇടവഴി കളിവിടെയോവച്ച് 
എന്‍റെ മരണത്തിന്‍റെ അലര്‍ച്ച 
കാതോര്‍ക്കുകയാണ് ...

ജാലകപ്പഴുതിലൂടെ ഇഴഞ്ഞെത്തുന്ന കാറ്റിന് 
കട്ടപിടിച്ച  രക്തത്തിന്‍റെ ഗന്ധം 
കനലെരിയുന്ന നെഞ്ചിനു മീതേ 
നിസ്സഹായതയുടെ ബന്ധനം ...   

നീയെനിക്കായ്‌ കരുതിവെച്ച 
സൌഗന്ധികങ്ങള്‍ ആരൊക്കെയോ 
ചേര്‍ന്ന് പിച്ചിചീന്തി ചവിട്ടിയരക്കുന്നു 
എന്‍റെ സ്വപ്നങ്ങളും ,ചിന്തകളും 
ആരൊക്കെയോ പങ്കിട്ടെടുക്കുന്നു ...
നിറിയെ മുറിവുകള്‍ നിറഞ്ഞ എന്‍റെ 
ഹൃദയം മാത്രം ആര്‍ക്കും വേണ്ടാതെ
അനാഥമാകുന്നു ...

താഴ്വരയില്‍ നിന്നൊഴുകുന്ന 
ഇടയന്‍റെ ദു:ഖ ഗാനം പോലും 
എനിക്കാന്യമായിരിക്കുന്നു ...
ഒടുവില്‍ ,
ക്ലാവുപിടിച്ച വാതില്‍പ്പളികള്‍ തള്ളിത്തുറന്ന് 
ആര്‍ത്തു വരുന്ന അമ്പിനുനേരെ 
നെഞ്ചു വിരിച്ചു നില്‍ക്കാന്‍ 
ഞാന്‍ ഒരുങ്ങുകയാണ് ...

ഇപ്പോഴും ,
മുറിവുകള്‍ നിറഞ്ഞ എന്‍റെ 
ഹൃദയം മാത്രം ആര്‍ക്കും വേണ്ടാതെ
ആര്‍ക്കും വേണ്ടാതെയാവുന്നു ...