Friday, August 23, 2013

പ്രിയ കുസുമം
















ഞാന്‍ മുകുന്ദന്‍ മേനോന്‍. ഒരു പ്രവാസിയാണ്. ചെര്‍പ്പുളശ്ശേരിയില്‍ ആണ് വീട്, അച്ഛന്‍, അമ്മ ,ഓപ്പോള്‍ ഇവര്‍ അടങ്ങുന്ന ഒരു കൊച്ചു കുടുംബം . അവിടെ ഇപ്പോള്‍ അവര്‍ക്കൊപ്പം  എന്‍റെ സഹധര്‍മ്മിണിയായ നന്ദിനിയും, തീര്‍ത്ഥ മോളും ഉണ്ട്. നാട്ടിലെ സാമ്പത്തിക സ്ഥിതി മോശമായപ്പോള്‍, രണ്ടും കല്‍പ്പിച്ചു കടല്‍ കടന്നതാണ് ഞാന്‍.  


ഇപ്പോള്‍ എല്ലാം കരക്കടുപ്പിച്ചുകൊണ്ട് വരുന്നു. അധികം വൈകാതെ ചെര്‍പ്പുളശ്ശേരിയിലേക്ക് മടക്കയാത്ര ഉണ്ട്. ഈ പ്രവാസ ജീവിതത്തിനിടയില്‍ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും  ഞാന്‍ നാട്ടിലേക്ക് വിളിക്കുമ്പോള്‍, നന്ദിനിയോടു പറയുക പതിവാണ്. അവളുടെ പ്രാരാബ്ദങ്ങള്‍ കേട്ടതിനു ശേഷം മാത്രമേ പറയാറുള്ളൂ.

അതുപോലെ ഞാന്‍ പറയാന്‍ പോവുന്ന ഈ  കഥയും ആദ്യം അവളോടാണ് പറഞ്ഞത്. 

അറബി നാട്ടില്‍ വെച്ച് എന്റെ ജീവിതത്തില്‍ നടന്ന ഒരു കഥയാണ്.  
എന്നെ പറ്റി പറയുകയാണെങ്കില്‍, കുറച്ചു സാഹിത്യവും , കലയും , അല്പസ്വല്പ്പം പാചകവും , സങ്കടം വന്നാല്‍ കരയാനും, ചിരിവന്നാല്‍ ഉള്ളുതുറന്നു ചിരിക്കാനും, സ്നേഹം തോന്നിയാല്‍ ഉള്ളുതുറന്നു സ്നേഹിക്കാനും , സൌന്ദര്യം കണ്ടാല്‍ ആസ്വദിക്കാനും , എന്താടാ എന്ന് ചോദിക്കുന്നവന്‍റെ മുന്നില്‍ ലുങ്കിമടക്കികുത്തി ഒരു തലേക്കെട്ടും കെട്ടി തന്‍റെടത്തോടെ ഇറങ്ങി ചെല്ലാന്‍ മടിയില്ലാത്തവനുമായ ഒരു തനി നാടന്‍ ചെര്‍പ്പുളശ്ശേരിക്കാരന്‍.


സൌദിയില്‍ ആണ് ഞാന്‍ ജോലി നോക്കുന്നത്, റിയാദില്‍  നിന്നും കുറേ ദൂരം ഉണ്ട് എന്റെ ജോലി സ്ഥലത്തേക്ക്. ഞാന്‍ ജോലി ചെയ്യുന്നത് ഒരു ആശുപത്രിയിലെ, വരവ് ചെലവു കണക്കു വിഭാഗത്തില്‍ കണക്കപിള്ളയായിട്ടാണ് .  ഞാന്‍ ഇവിടെ വന്നിട്ട് ഒരു പന്ത്രണ്ട് വര്‍ഷത്തോളം ആയി കാണും. ഓഫീസ് സംബന്ധമായ  എല്ലാ കാര്യങ്ങള്‍ക്കും ഞാനാണ്‌ പുറത്തു പോവുക.

ആയിടയ്ക്ക് ഒരു ദിവസം ഓഫീസ് ആവശ്യത്തിനായി  ഞാന്‍ ബാങ്കില്‍ പോയി. ഇവിടെ ബാങ്കില്‍ പുരുഷന്‍മാര്‍ക്കും, സ്ത്രികള്‍ക്കും പ്രത്യേകം, പ്രത്യേകം കൌണ്ടറുകള്‍ ആണുള്ളത്, സ്ത്രീകളുടെ കൌണ്ടറില്‍ പുരുഷന്‍മാര്‍ ചെല്ലാന്‍ പാടില്ല, അവിടെ സ്ത്രീകള്‍  ഇല്ലങ്കില്‍, പുരുഷന്മാരുടെ കൌണ്ടറില്‍ തിരക്കാണ് എങ്കില്‍ മാത്രം അവിടെ പോയി പണം അടക്കാം. അതാണ് ഇവിടത്തെ നിയമം. 
ബാങ്കില്‍ കയറിയ ഞാന്‍ പതിവ്പോലെ മൊത്തത്തില്‍ ഒരു നയന വീക്ഷണം നടത്തി, ഞാന്‍ ഒരു കേരളിയന്‍ ആണേ; നമ്മുടെ തനതായ സ്വഭാവം മറക്കാന്‍ പാടില്ലല്ലോ.  എന്റെ പറച്ചില്‍ കേട്ട് ഞാന്‍ വായനോട്ടം ശീലം ആക്കിയ ആളൊന്നുമല്ലകേട്ടോ! അവിടെ സ്ത്രീ കളുടെ നാലാമത്തെ കൌണ്ടറില്‍ ഒരു സുന്ദരി.


അല്ലാ വിടര്‍ന്ന ചെംമ്പനീര്‍ പൂവ്. അങ്ങനെ പറയുന്നതായിരിക്കും ശരി. പണം  അടക്കുമ്പോഴും ഒക്കെ ഞാന്‍ അറിയാതെ;  എന്നെ അനുസരിക്കാതെ എന്‍റെ കണ്ണുകള്‍ ആ പൂവിലേക്ക് പാളി പോയി. തിരികെ പോരുമ്പോഴും ഒരുനോട്ടം നോക്കാന്‍ ഞാന്‍ മറന്നില്ല,  പക്ഷേ ആരും കാണുന്നില്ല എന്നുറപ്പക്കിയിട്ടാണ്  നോക്കിയത്. കാരണം നമ്മുടെ കേരളം അല്ലല്ലോ, ഇത്.  നോട്ടത്തില്‍ എന്തെങ്കിലും പിശക് തോന്നിയാല്‍ പിന്നെ നോക്കാന്‍ കണ്ണുകള്‍ വഹിക്കുന്ന തല ഉണ്ടാവില്ല അതാണ് ഇവിടുത്തെ നിയമം. 

ഈ സുന്ദരിയെ കണ്ടതിനു ശേഷം , പിന്നിടുള്ള ദിവസങ്ങളില്‍ ബാങ്കില്‍ പോകാന്‍ എനിക്ക് ഒരുപാടു സന്തോഷം  ആയിരുന്നു. ഒരു വാക്ക് പോലും മിണ്ടാത്ത , പേരറിയാത്ത , നാടറിയാത്ത ആ സുന്ദരി പൂവിനെ ദൂരെ നിന്നു കാണാന്‍, ഒരു പ്രത്യേക സുഖമായിരുന്നു.
എന്തായാലും നമ്മുടെ കേരളിയ പെണ്‍കുട്ടി അല്ലായിരുന്നു അവള്‍, വേറെ ഏതോ രാജ്യക്കാരി ആണ്.  അവളെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ബാങ്കില്‍ ആരായാന്‍ വഴി ഇല്ലാത്തതു തന്നെ; അറിയുവാന്‍ ഉള്ള ആഗ്രഹം മനസ്സില്‍ തന്നെ കുഴിച്ചു മൂടി. 

ബാങ്കില്‍ പോകുന്ന ദിവസങ്ങളിലെ സായാഹ്നങ്ങളില്‍, അവളുടെ ഓര്‍മകള്‍  എന്നും എന്‍റെ മനസില്‍ പറയാതെ വരുന്ന വിരുന്നുകാരി ആയിരുന്നു , എന്നും എനിക്ക് മുന്നില്‍  നിറങ്ങളാല്‍ ചാലിച്ചതായിരുന്നു അവളെക്കുറിച്ചുള്ള ഓര്‍മ്മകള്‍. ആ സമയങ്ങളില്‍ പലപ്പോഴും അറിയാതെ മസ്സില്‍ ‍ചില ചപല വരികള്‍ ‍ മുളപൊട്ടാറുണ്ട്.


"അഴകാര്‍ന്ന നിലാവേ നിന്‍മടിത്തട്ടില്‍
വെയില്‍ കായുന്നു തിക്ത യൌവ്വനം
മിഴി തുറക്കുമീ പടവിലിപ്പൊഴും
കൂടെ വരികയെന്നു ചോദിച്ചുനില്‍പ്പൂ
ഞാനാ സ്വപ്നയാത്രികന്‍
നീ വരുകില്ലെന്നറിയാംമെങ്കിലും
വെയിലളന്നു ഞാന്‍
ദൂരക്കിനാവുകള്‍ കൂട്ടി വെയ്ക്കാം"

ഈ വരികള്‍ നന്ദിനിയുടെ അടുത്ത് ചൊല്ലി കേള്‍പ്പിക്കുമ്പോള്‍ അവള്‍ പറയും: "മോള് കേള്‍ക്കണ്ടട്ടോ അച്ഛന്‍റെ പ്രണയ കവിത.. വയസ്സാന്‍ കാലത്ത്...!!"

"കുളിച്ചെതുന്ന ഓരോ രാവിനും
തണുപ്പിന്‍റെ നനുത്ത സുഗന്ധമായ്
ഒഴികിയെത്തും നദിയിലേറെ 
കിനാവുകള്‍ തളിര്‍ക്കാത്ത ജലശാഖികള്‍
ഇലകള്‍ വീണ തൊടിയിലിപ്പൊഴും....."

അപ്പോള്‍ വീണ്ടും ഞാന്‍ എന്‍റെ നന്ദിനിക്കുവേണ്ടി ചൊല്ലും .
" മ്മം... മ്മം... " അവളുടെ മൂളല്‍ ഫോണിലൂടെ കേള്‍ക്കാം.


"ഹ..ഹ.. ഞാന്‍ ഒരു കവിയൊന്നും അല്ലാ  നന്ദിനി, ഇതു നിന്‍റെ മുകുന്ദേട്ടന്‍റെ അനുസരണയില്ലാത്ത മനസ്സിന്‍റെ ഒരു വികൃതിയാണ്"


ഞാന്‍ ആ സൌന്ദര്യത്തേ ആസ്വദിക്കുന്നത് അതിന്റെ എല്ലാ പരിശുദ്ധിയോടും കൂടിയാണ്. അല്ലാതെ സ്ത്രീ സൌന്ദര്യത്തേ ഒരു കാമഭാവത്തോടെ നോക്കി നില്‍ക്കാറില്ല.  നല്ല ഭംഗിയുള്ള ഒരു കുഞ്ഞിനെ കണ്ടാല്‍ കവിളില്‍ ഒന്നുതട്ടിനിറഞ്ഞ മനസ്സോടെ 'മോളെ' അല്ലെങ്കില്‍ വിടര്‍ന്നു നില്‍ക്കുന്ന ഒരു പൂവിനു വേദനിക്കാതെ ഒരു ദീര്‍ഘ ശ്വാസത്തില്‍ അതിനെ ഒന്നു മണത്തുനോക്കുന്ന ഒരു പച്ചയായ് മനുഷ്യന്‍! അതായിരുന്നു ഞാന്‍; എന്നിലെ വികാരവും.

ഏകദേശം അഞ്ചു വര്‍ഷം ബാങ്കില്‍ പോവുകയും; ഈ സുന്ദരിയെ നോക്കി നില്‍ക്കുകയും ചെയ്യുന്ന പതിവ് ഒരു പിഴവും കൂടാതെ തന്നെ തുടര്‍ന്നു. ഇതിനിടയില്‍ ഒരിക്കല്‍പ്പോലും ഞാന്‍ ആ സുന്ദരിയോടോ, സുന്ദരി ഇങ്ങോട്ടോ  ഒരു സംസാരവും ഉണ്ടായിട്ടില്ല. 

വല്ലപ്പോഴും നുണക്കുഴികവിളിലെ ഒരു ചെറുപുഞ്ചിരി മാത്രം. 
ഒരു ദിവസം ഞാന്‍ ബാങ്കില്‍ ചെല്ലുമ്പോള്‍ കൌണ്ടറില്‍ തിരക്കുണ്ടായിരുന്നു. ഞാന്‍  പുരുഷന്മാരുടെ കൌണ്ടറിലെ വരിയില്‍  നില്‍ക്കുമ്പോള്‍, അവിടെ ആ കൌണ്ടറില്‍ അവള്‍ ആരെയോ പ്രതീക്ഷിച്ചു നോക്കിനില്‍ക്കുന്നു. പണം  അടച്ചു തിരിഞ്ഞു നോക്കിയ എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല. ഞാന്‍ മനസ്സില്‍ ആരാധിച്ചിരുന്ന ആ കുസുമം എനിക്ക് മുന്നില്‍ കൂടി ഒരു വീല്‍ ചെയറില്‍ ഉരുണ്ടു നീങ്ങുന്നു.

ആ കാഴ്ച കണ്ണില്‍ നിന്നു മറയും വരെ ചലനശേഷി നഷ്ട്ടപ്പെട്ടവനെ നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. അവള്‍ പ്രയര്‍ ഹാളിലേക്കാണ് പോയത് . അവള്‍ ഒരു മുസ്ലിം കുട്ടിയാണ്. 

മനസ്സില്‍ തിങ്ങി നിന്ന വേദനയുമായി ഞാന്‍ ബാങ്കില്‍ നിന്നും ഇറങ്ങി. തിരികെ ഓഫീസില്‍ എത്തിയിട്ടും മനസ്സിന്‍റെ വിങ്ങല്‍ മാറിയില്ല. റൂമില്‍ എത്തിയപ്പോള്‍ കിടക്കയിലേക്ക് വീഴുകയായിരുന്നു ഞാന്‍.
ഞാന്‍ പോലും അറിയാതെ എന്‍റെ കണ്‍തടങ്ങള്‍ കരക്കവിഞ്ഞോഴുകി. 

ഒരു കുടുംബം എനിക്ക് ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ആ കുട്ടിയേ കൂട്ടത്തില്‍ കൂട്ടുമായിരുന്നു..., എന്‍റെ മനസ്സ് ഒരു നിമിഷം അങ്ങനെ ചിന്തിച്ചു പോയി. വീണ്ടും ഇവിടെ പുലരിയും സന്ധ്യയും മാറി വന്നു.  ഞാന്‍ എന്‍റെ ജോലികളില്‍ മികവു പുലര്‍ത്തി. അങ്ങനെ ഒരു വര്‍ഷം കൂടി കടന്നു പോയി, ഇടക്കിടെ ഞാന്‍ ബാങ്കില്‍ പോകും. അവിടെ എന്‍റെ തലവട്ടം കാണുമ്പോള്‍ എത്ര തിരക്കില്‍ ആണ് എങ്കില്‍ കൂടി അവള്‍ ഒന്നു നോക്കും, ആ നുണക്കുഴി കവിളില്‍ ഒരു ചെറു പുഞ്ചിരി പൂവായി വിടര്‍ത്താന്‍ അവള്‍ മറക്കാറില്ല. 

അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാന്‍ ബാങ്കില്‍ ചെല്ലുമ്പോള്‍ അവള്‍ ഇരിക്കുന്ന കൌണ്ടറില്‍ അവളില്ല, മനസ്സൊന്നു വേദനിച്ചു.  ആ മാസത്തില്‍ രണ്ടു തവണ ഞാന്‍ ഓഫീസി അവശ്യത്തിനല്ലാതെ തന്നെ ബാങ്കില്‍ കയറി.  അപ്പോഴൊന്നും  അവളെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല.എന്‍റെ മനസ്സ് കടും മലയും ചുറ്റി ,അവള്‍ 
എവിടെ എന്നാ ഉത്തരത്തിനായി അലഞ്ഞു,

ആരോട് ചോദിക്കും ?? എന്ത് ചോദിക്കും??  അവളുടെ പേരു പോലും എനിക്കറിയില്ല .സ്വസ്ഥതയില്ലാത്ത മനസ്സുമായി ഞാന്‍ നന്ദിനിയെ വിളിച്ചു. വിവരം പറഞ്ഞപ്പോള്‍ , അവളുടെ മറുപടി :  "മുകുന്ദേട്ടാ ചിലപ്പോള്‍ ആ കുട്ടി ലീവിനു അതിന്‍റെ നാട്ടില്‍ പോയതായിരിക്കും, ഏതു നാട്ടുകാരി ആണ് എന്ന് അറിയില്ലല്ലോ, ഏട്ടന്‍ വിഷമിക്കണ്ട , ഇശ്ശി ദിവസം കഴിയുമ്പോള്‍ അവളിങ്ങു വരും,. ഈ മുകുന്ദേട്ടന്‍റെ  ഒരു കാര്യം...!"
ആ ഉത്തരത്തിലും എന്‍റെ മനസ്സ് ശാന്തമായില്ല.
'എന്‍റെ മനസ്സേ നീ എന്തേ ഇങ്ങനെ'  പല ആവര്‍ത്തി ഞാന്‍ എന്നോടുതന്നെ ചോദിച്ചു. മനസ്സല്ലേ കടിഞ്ഞാണ്‍ ഇല്ലാതെ ഓടാന്‍ ചിന്തകള്‍ക്കല്ലേ കഴിയൂ.

അതിനിടയില്‍ അവിചാരിതമായി എനിക്ക് ഒരിക്കല്‍ കൂടി ആ മാസം തന്നെ ബാങ്കില്‍ പോകണ്ടാതായി വന്നു. അന്ന് ഞാന്‍ ചെല്ലുമ്പോള്‍ ആ സീറ്റില്‍ മറ്റൊരു കുട്ടി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. 
എന്‍റെ അനുസരണയില്ലാത്ത മനസ്സ് വീണ്ടു പല ചോദ്യങ്ങളിലൂടെയും , ഉത്തരങ്ങളിലൂടെയും ദിശ അറിയാതെ പായാന്‍ തുടങ്ങി. അന്നു ബാങ്കില്‍ തിരക്ക് കുറവായിരുന്നു,  സൌഹൃദ സംഭാഷങ്ങള്‍ ഒന്നും ഇല്ലെങ്കിലും ഞങ്ങള്‍ കൂടെക്കൂടെ കാണുന്നവര്‍ അല്ലേ.


കൌണ്ടറില്‍ ഇരിക്കുന്ന പയ്യനോട് രണ്ടും കല്‍പ്പിച്ചു ചോദിച്ചു. ആ കുസുമത്തെക്കുറിച്ച്.

"അയ്യോ..!  അപ്പോള്‍ ചേട്ടന്‍ വിവരങ്ങള്‍ ഒന്നും അറിഞ്ഞില്ലേ ..??" അതിശയം കൊണ്ട് വിടന്നു പോയിരുന്നു എന്‍റെ കണ്ണുകള്‍. 
എന്താണ് അവന്‍ പറയാന്‍ പോവുന്ന  വിവരങ്ങള്‍.. എന്‍റെ ഹൃദയം പെരുമ്പറ കൊട്ടാന്‍  തുടങ്ങി.
"ചേട്ടാ മൂന്നു ആഴ്ച മുന്‍മ്പ് അവള്‍ ബാങ്കിലേക്ക് വരും വഴി അവള്‍ സഞ്ചരിച്ച കാര്‍ ഒരു അപകടത്തില്‍പ്പെട്ടു, അപകടസ്ഥലത്തു വച്ചു തന്നെ അവളും ഡ്രൈവറും ...., ??"
"ചേട്ടാ ..ചേട്ടാ.., എന്താ ...എന്താ  മിണ്ടാത്തെ.. എന്ത് പറ്റി ..??"
"അവളെ ചേട്ടന്‍ അറിയുമോ...........??"  കൌണ്ടറിലെ പയ്യന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ എനിക്കായില്ല. എന്റെ മുന്നില്‍ ഇരുള്‍ പരക്കുന്നപോലെ തോന്നി.
എന്റെ അവസ്ഥ കണ്ടിട്ട് മലയാളിയായ അസിസ്റ്റന്റ്‌ മാനേജര്‍ പുറത്തേക്കിറങ്ങി വന്നു.
" ഹലോ...ഹലോ മി. മുകുന്ദന്‍ മേനോന്‍, എന്ത് പറ്റിടോ തനിക്ക്? ആര്‍ യു ഓള്‍ റൈറ്റ് ?
"നത്തിംഗ് സര്‍....സോറി,  ഐ അം ഓള്‍ റൈറ്റ് " മറുപടി പറഞ്ഞോപ്പിച്ചു. 

 മുന്നോട്ടു വേച്ചു വേച്ചു ഞാന്‍ ഇടറുന്ന പാദങ്ങളോടെ ചുട്ടുപൊള്ളുന്ന ആ നഗരത്തിലൂടെ നടന്നു നീങ്ങി.
എന്‍റെ കവിളിലൂടെ നിയന്ത്രണ വലയം ഭേദിച്ചു പെരുമഴച്ചാലുകള്‍ പോലെ ഒഴുകുന്ന കണ്ണുനീര്‍, അവള്‍ക്കു മുന്നില്‍ അശ്രുപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.

പ്രിയ കുസുമമേ നിനക്ക് വിട.... വിട...
എപ്പൊഴോ നാട്ടിലേക്ക് നന്ദിനിക്ക് ഒരു മെസ്സേജും അയച്ചു. 'നന്ദിനിക്കുട്ടി അവള്‍ ഇനി വരില്ല... ഒരിക്കലും...!!'



മടക്കയാത്ര




















അഴിച്ചു വെയ്ക്കുന്നു ഞന്‍ ഈ
കണ്ണടയും നേര്‍ത്ത കുപ്പായവും

വലിച്ചെറിയുന്നു ഞന്‍ ഈ
തൂലികയും കടലസ്സുകെട്ടുകളും

കവിയല്ല ഞാനൊരുകലാകാരനുമല്ല
പിടക്കുന്ന ഓര്‍മ്മകളുടെ കാവല്‍ക്കാരന്‍ മാത്രം

ഒളിച്ചുവെക്കുന്നു ഞാന്‍ ഈ
സംഗീതവും വര്‍ണ്ണ ചിത്രങ്ങളും

തച്ചുടക്കുന്നു ഞന്‍ ഈ
മണ്‍ പ്രതിമയും മത്സ്യകന്യകയേയും

തിരിച്ചുനല്‍കുന്നു ഞന്‍ ഈ
പ്രശസ്തിപത്രവും സ്വര്‍ണ്ണപതക്കവും

നിശബ്ദനയിടുന്നു ഞാന്‍ ഈ
പോര്‍ക്കളത്തിലും സമരമുഖത്തും

മരവിച്ചിടുന്നു രക്തവും മസ്തിക്ഷവും
ത്രസിച്ചിടുന്നു ജീവിതവും സ്വപ്നങ്ങളും

വിട പറയുന്നു ഞാന്‍ ഈ
ഗൃഹത്തില്‍ നിന്നും

ഭസ്മിച്ചിടുന്നു ഞാന്‍ ആ
പച്ച മണം മാറാത്ത മാവിന്‍ കഷ്ണത്തില്‍

ഉയര്‍ന്നു പൊകുന്നു ഞാനൊരു
നക്ഷത്രമായി ശൂന്യതയിലേക്ക്.




Monday, August 5, 2013

യാത്ര

















യാത്രാത്തിരക്കിലാണെങ്കിലും  സഖീ
യാഗാഗ്നിയായ്  കാത്തിരിപ്പൂ ഞാന്‍
മാനസത്തിന്‍ തീജ്വാലയൊന്നണക്കുവാന്‍ 
തിരിഞ്ഞൊന്നു നോക്കാഞ്ഞതെന്തേ

ഒരുവിളിപ്പാടകലെ വന്നു നീ നീന്നിട്ടും 
വിറയുമെന്‍ വിളിക്കുത്തരം തന്നതില്ല.
നോക്കെത്താദൂരത്തല്ലാതിരുന്നിട്ടും 
നോവുമെന്‍ നൊമ്പരം നീ  കണ്ടതുമില്ല

നിന്നിലെ നിന്നെയൊന്നറിയുവാന്‍
നടന്നു ഞാന്‍ നിന്നോടൊപ്പം നിഴലായി
യാത്രക്കിടയിലെവിടെയോ വികലമായ് 
മൊഴിഞ്ഞനിന്‍ മൊഴികളത്രയും വരികളാക്കി
വിളക്കിയെന്‍ കവിതയില്‍ 

വിവാഹിതയാണിവളെങ്കിലും 
വിധി വിധവയാക്കിയവളല്ലോ നീ 
യൌവ്വനം യാത്ര പറഞ്ഞ യാമങ്ങളില്‍
പ്രണയം തേടി എത്തിയ പ്രിയനു
ഹൃദയം പകുത്തു നല്‍കുമ്പോള്‍   
ഇത്തിരി പൊന്നിന്‍  താലിയും 
നെറുകിലെ കുങ്കുമക്കുറിയും
ആചാരത്തിനെന്ന് മനസ്സിലാക്കിയോള്‍

വിനയിനിയാണവളെങ്കിലും 
വിരഹം വിദൂരമാക്കിയോള്‍ 
വേദ വിശുദ്ധയാണവളെങ്കിലും 
വ്യഥ വെറുക്കപ്പെട്ടവളാണിവള്‍
കാണുന്നോര്‍ക്കിവള്‍ സനാഥയെങ്കിലും
വാസ്ഥവത്തിലനാഥയാണിവള്‍.

പാതിയുരുകി തടാകമായ പരിഭവങ്ങളും 
നീ ഉപേക്ഷിച്ചു പോയൊരാ 
കയ്പ്പുള്ള ദുരിത വീഥികളും
പാഥേയത്തില്‍ അനുഭവങ്ങളുടെ 
അത്യുഷ്ണവും ആളിപ്പടരുമീ 
ആത്മാര്‍ത്ഥശൂന്യമാം ജീവിതത്തിന്‍
അതിരുകാണാത്ത നിനക്ക് മുന്നില്‍, 
മരണമെന്ന യാത്രക്കിനി എത്ര ദൂരം ???
ചൊല്ലു സഖീ... യാത്രക്കിനിയെത്ര ദൂരം...




























































Saturday, July 27, 2013

ഭിക്ഷായനന്‍







































താരാട്ടു പാടുവാന്‍ അമ്മയില്ല
താലോലമാട്ടുവാന്‍ അച്ഛനുമില്ല
അന്തിയുറങ്ങുവാനൊരു കൂരയില്ല 
ഇരുട്ടില്‍ കൂട്ടായിട്ടാരുമില്ല

പൂക്കളാല്‍ നെയ്തെടുത്തോരു വസന്തമില്ല
അറിവിന്‍ ആദ്യക്ഷരങ്ങള്‍ക്കുറിച്ചൊരു നാളില്ല
തറവാട്ടിന്‍ തൊടിയില്‍ ഗോക്കളുമൊന്നിച്ചു 
കളിച്ചോരു ബാല്യവുമില്ല

പഴംപാട്ടും, പഞ്ചതന്ത്രകഥകളും 
പറഞ്ഞുതരാനൊരു മുത്തശ്ശനുമില്ല
പുലരിയില്‍ പ്ലാവിലക്കുമ്പിളില്‍
നറുവെണ്ണതരുവാനൊരു മുത്തശ്ശിയുമില്ല

ദാവണിത്തുമ്പു പിടിച്ചു നടത്താനൊരു ഓപ്പോളുമില്ല 
കുറുമ്പുകാട്ടും എന്നുടെ വികൃതിയെ ശാസിച്ചു 
ചാരേ നിര്‍ത്തി ഓലപ്പന്തും പീപ്പിയും 
നല്‍കുവാനൊരു കുഞ്ഞേട്ടനുമില്ല .... 

വാര്‍മഴവില്ലു കണ്ടു മഴ നനയാന്‍ കൊതിച്ചു
കാറ്റിനെ കാത്തു കാത്ത് പിണങ്ങിപ്പോയ
കാര്‍മേഘത്തെ നോക്കി വിതുമ്പിയ
ബാല്യവും എനിക്കന്യമല്ലോ....?

താങ്ങും തണലുമെങ്ങുമില്ല 
താങ്ങായിനില്‍ക്കുവാനാരുമില്ല
മൊട്ടിട്ടു നിന്നൊരാകാലം തൊട്ടേ 
അറ്റങ്ങുപോയല്ലോ തായ്‌വേരുകള്‍ 

ആരോ വലിച്ചെറിഞ്ഞോരു ജീവനെ  
ജീവിത യാത്രയില്‍  തോളിലേറ്റി 
വിധിയ്ക്കൊപ്പം നീറി നീറി
ജീവച്ഛവം പോലെ നീങ്ങുന്നു ഞാന്‍

ഭാരമതേറെയുണ്ടെന്നാകിലും
ഭാരിച്ചതല്ലല്ലോ ഭാണ്ഡമിന്നെനിക്ക് 
എന്‍ ജീവന്‍റെ ജീവനാം കുഞ്ഞനുജത്തി  
ഒരുകാലവുമെനിക്കന്യയല്ല 

ഭിക്ഷാനനായി സഞ്ചരിക്കുമെനിക്ക്
മറക്കാനാവില്ല ഒരിക്കലും നിന്‍
മുത്തുമണികള്‍ ചിതറുമാ പുഞ്ചിരിയും
ഹൃദയത്തില്‍ ഒഴുകിയെത്തുമാ 
നിന്‍ മിഴിചലനങ്ങളും, കിളികൊഞ്ചലും.
എല്ലാമെന്നില്‍ സ്നേഹനൊമ്പരത്തിന്‍
കണികകളായി തീര്‍ന്നുവല്ലോ കുഞ്ഞേ!










































Tuesday, July 23, 2013

ഇരതേടി (അജയുടെ കവിത)

കൂട്ടുകാരേ,

ഇത് അജയുടെ കവിത ..

ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ ഒരു നല്ല കലാകാരനെ പരിചയപ്പെടുത്തുകയാണ്...,ഇവിടെ ഈ പേജില്‍ അജയ് എഴുതിയ ഇരതേടി എന്ന കവിതയില്‍ കൂടി...

മൂടല്‍ മഞ്ഞിനുള്ളില്‍ മറഞ്ഞു നിന്നിരുന്ന..,,,സ്വന്തം കഴിവായ എഴുത്തിനേയും , വരയേയും ഒരു ചിത്രപ്പൂട്ടുകൊണ്ട് പൂട്ടി അതിനു കാവല്‍ ഇരുന്ന ഒരു കലകാരന്‍...., അതാണ് അജയ്...,
അജയുടെ ആ പൂട്ട്‌ പൊട്ടിച്ച് പുറത്ത് കൊണ്ട് വന്നു ഞാന്‍ , എന്‍റെ നിര്‍ബന്ധത്തിനു അജയ് എഴുതിയതാണ് ഈ കവിത...ഇതു പോസ്റ്റ്‌ ചെയ്യാന്‍ ഉള്ള സ്വാതന്ത്ര്യം എനിക്ക് അജയ് തന്നു.




Thursday, July 18, 2013

മറന്നുവോ ഈ അമ്മയെ ..





















മറന്നുവോ ഈ അമ്മയെ 
വാവേ....മോനേ 
മറന്നുവോ ഈ അമ്മയെ ...
അന്ന് നീ വിതച്ചു പോയ 
അശ്രുതന്‍ വിത്തുകള്‍ മുളച്ച 
വയലേലകളില്‍  ഇന്നും 
ദു:ഖം കൊയ്തു കൂട്ടും നിന്നമ്മയെ
പത്താണ്ടാല്‍ പതിറ്റാണ്ടുകളുടെ 
പാഠം പകര്‍ന്നു തന്നില്ലയോ കുഞ്ഞേ
ഒന്നും  മിണ്ടാതെ, ഒന്ന് കരയാതെ ... 
ഒരടി വെക്കാതെ, 
അമ്മേയെന്നു വിളിക്കാതെ ... 
ആത്മീയ സങ്കല്പങ്ങളുടെ 
ചുറ്റുമതില്‍  തകര്‍ത്തില്ലേ നീയ്യാദ്യം
   
മുപ്പത്തിമുക്കോടി മൂര്‍ത്തിമാര്‍ക്കപ്പുറം... 
മാതാ മേരിയുടെ 
മാതൃശിലകള്‍ക്ക്‌ മുന്നിലും 
മുഹമ്മദീയ മഖ്‌ബറയിലെ 
മീസാന്‍ കല്ലുകള്‍ക്കരികിലും
ഇട തേടുവാന്‍  പഠിപ്പിച്ചു നീയമ്മയെ ...
കരഞ്ഞു കേണു, 
വേണമെന്നിക്കെന്‍  വാവയെ...
എന്നിട്ടുമെന്തേ?  എന്‍ വിലാപങ്ങള്‍ 
എന്നില്‍ തന്നെ ഓടിയെത്തിയല്ലോ!!

അണയാത്ത വേദനയിലും 
അമ്മയൊന്നു ചോദിച്ചോട്ടേ കുഞ്ഞേ 
നീയോര്‍ക്കുന്നോ അമ്മക്ക്, 
തന്നു പോയ പാരിതോഷികങ്ങളെ 
അമ്മയുടെ ഉറക്കമില്ലായ്മക്കവര്‍ 
പാഴ്വേല എന്നോമനപ്പേരിട്ടു 
ഒന്നടുത്തിരിക്കാന്‍ 
ഒരാശ്വാസവാക്ക് പറയുവാന്‍ 
വാത്സല്യത്തോടെ നിഷ്കളങ്കമാം
നിന്‍ കണ്ണുകളിലേക്കൊന്നു നോക്കുവാന്‍ 
അവരാരും വന്നതേയില്ല ...

അരുതായ്മകളുടെ അവതാരമെന്നു 
കണിയാന്‍ കവടിയാല്‍ രചിച്ചല്ലോ
നിന്‍ ജാതകം!!
വാവേ,  നിന്‍  ജാതകം
അമ്മക്ക് മാത്രമായ് 
കോരിക്കുടിക്കുവാന്‍ ആവുമൊരു വറ്റാത്ത,
വരളാത്ത കണ്ണുനീരിന്‍ കിണറായല്ലോ!!

അമ്മ,  നിനക്കായി കരുതി വെച്ചോരാ 
വര്‍ണ്ണ വസ്ത്രങ്ങളത്രയും 
വേണ്ടെന്നു വെച്ച്, നീ
വെറും വെള്ളയുടുത്തു പടിയിറങ്ങിയപ്പോള്‍,  
ഒരു കാലടിപ്പാട് പോലും വിണ്ണില്‍
പതിച്ചു വെക്കാതെ,
നീയെനിക്കോമനിക്കാന്‍ 
ഓര്‍മ്മകള്‍ മാത്രം നല്‍കി.

നിന്‍ നട്ടെല്ല് ചുംബിച്ചു കുഴിഞ്ഞു പോയ 
മെത്തയും, അനിവാര്യതക്ക് മുന്നില്‍
കീഴടങ്ങിക്കഴിഞ്ഞിരിക്കുന്നു കുഞ്ഞേ!!

അമ്മയെന്തൊക്കെ മോഹിച്ചുവോ,
എല്ലാം,  ആ വെള്ളയില്‍ പൊതിഞ്ഞെടുത്തു 
കടന്നു പോയില്ലേ വാവേ ...
അമ്മയേക്കാള്‍,   മാലാഖമാര്‍ 
സ്നേഹിച്ചതച്ചതിനാലോ?
അതോ, ദേവലോകം നീയില്ലാതെ 
മ്ലാനമായി പോകുമെന്നതിനാലോ?
കാരണമെന്തു തന്നെയാകിലും
കരഞ്ഞെതെന്നും  ഈയമ്മയല്ലോ കുഞ്ഞേ!!

പോര്‍ക്കളത്തില്‍ അമ്പേറ്റു വീണ് 
പിടക്കുമീ പടയാളിയെ 
കണ്ടില്ലെന്നു നടിക്കുന്നെല്ലാവരും.
കടന്നു പോവുന്നവരത്രയും 
ചുണ്ട് വരണ്ട് ചോര വാര്‍ന്നങ്ങനെ.
ഇനിയധികമാവില്ലീയമ്മക്ക്,
ചന്ദനത്തിരിയുടെ  മണവും,
വെള്ള വേഷവുമുടുത്ത് വരുമീയമ്മ
വാതില്‍ക്കല്‍ വരവും കാത്തിരിക്കണം 
എന്‍ വാവ അമ്മയ്ക്കായി.
വാവേ....മോനേ, 
മറന്നുവോ ഈ അമ്മയെ.








Saturday, July 13, 2013

സ്നേഹംമെന്ന വാക്ക്





























സ്നേഹമെന്ന വാക്കിന്‍റെ കാര്യം പറയാന്‍  നല്ല രസമാണ്,
ഒരുനാള്‍  ആദിയില്‍ കുമിളപോലെ പൊങ്ങി വന്നു
പൂവുപോലെ പൊട്ടിവിരിഞ്ഞു, 
നമ്മേ നോക്കി കൊതിപ്പിച്ച് ചിരിക്കും എന്നാലോ..??
പറിച്ചെടുക്കുന്നവന്‍റെ കയ്യില്‍ കരിഞ്ഞുണങ്ങികൊണ്ട് 
കള്ളച്ചിരി ചിരിക്കുന്ന പൂവ്പോലെയാണ് 
സ്നേഹം നിര്‍വചിക്കപ്പെടുമ്പോള്‍ ...!!, 

ചിലതാകട്ടെ അനന്തതയില്‍ മഞ്ഞായുറഞ്ഞ് , 
പാല്‍തുള്ളിയായ് പെയ്യാനോരുങ്ങിനില്‍ക്കുന്നു ...
പക്ഷേ ...പലതുംഭാവിച്ച് , പലരേയും കൊതിപ്പിച്ച് 
പൊടുന്നനെ മാഞ്ഞുപോകും , 
ജലത്തില്‍ വരയ്ക്കും വരപോലെ 
ചിലപ്പോള്‍ പെയ്യാനും മറയാനുമകാതെ 
കനത്തു കിടക്കും നെഞ്ചിന്‍കൂടിനുള്ളില്‍ ...
ഇത്തിരി പോന്ന ചുടു നോമ്പരമായി ...
ചില ജന്മ ബന്ധങ്ങള്‍ അങ്ങിനെയാണ്
മറ്റുചിലപ്പോള്‍ ആത്മശാന്തിക്കുവേണ്ടി 
അലയും പിതൃക്കളെപ്പോലെയാണ് സ്നേഹം...
  
എന്നാല്‍ ചിലരുണ്ടോ പൊരുളിന്‍റെ ഭാരത്തില്‍ 
ഞെ രിഞ്ഞ്‌ മുള്‍ക്കിരീടത്തില്‍ വിങ്ങി, 
മരുഭൂമിയുടെ വരള്‍ച്ച അപ്പാടെ ഏറ്റുവാങ്ങി 
ഒടുവിലൊരു കൂരിരുമ്പിന്‍റെ മൂര്‍ച്ചയില്‍ 
പടവെട്ടി തളര്‍ന്നു വീഴുന്നവര്‍ ...
പിന്നെ വല്ലപ്പോഴുമൊരിക്കലാണ് ഉടയാതെയും ... 
പൊടിയാതെയും ഇവര്‍ക്ക് ഒരു 
ആശ്വാസമെന്നപോലെ ഒരുവാക്ക് കിട്ടുന്നത് ....
അക്ഷരക്കൂട്ടങ്ങളില്‍ ബന്ധങ്ങളുടെ നര്‍മ്മരസം ചാലിച്ച
അര്‍ഥം എന്നപോലെയാണ് ആ വാക്ക് ...
ആ വാക്കിനെ നല്ല രീതിയില്‍ ഉള്‍ക്കൊള്ളാന്‍
കഴിയുമെങ്കിലേ  അതിന്‍റെതായ പരിശുദ്ധി, 
പവിത്രത, നൈര്‍മല്യവും ഏതോരാള്‍ക്കും കിട്ടു... 
ആ വാക്കിനെ  ചൊല്ലി വിളിക്കാം സ്നേഹംമെന്ന് ...

അനാമിക






മനമെന്നവാനം തെളിഞ്ഞോന്നു കാണട്ടെ
ദു:ഖ കാര്‍മേഘമേ നീ വഴിമാറില്ലേ ...
വിങ്ങിപ്പൊട്ടി നില്‍ക്കുമെന്‍ ഹൃദയം 
മങ്ങിയ കാഴ്‌ചകള്‍ കണ്ടു നില്‍പ്പൂ.

കൂരിരുള്‍ കരിമ്പടം ദൂരേക്കു മാറ്റുവാന്‍ 
സാന്ത്വന തെന്നലായ്‌ ചാരത്തു വന്നവന്‍
മന്ദസ്‌മിതം തൂകി മെല്ലെമെല്ലേത്തലോടി
പ്രേമത്തിന്‍ രോമാഞ്ചം നല്‍കീടവേ.

ഈരേഴു പതിന്നാലു ലോകവും കീഴടക്കിയ 
യോദ്ധാവായി  മാറിയ പോലെയായി ഞാന്‍
ഇനിയും വേണമോ നിന്‍ പരീക്ഷണ-
നിരീക്ഷണങ്ങള്‍ ഈ അശരണക്കു മുന്നില്‍.

നൂലുപൊട്ടിയ പട്ടമായ്‌  വാനില്‍ ദിക്കറിയാതെ
പാറിപ്പറക്കവേ, പാരിത്‌ വിട്ടു ഞാന്‍
ആകാശം കണ്ടപ്പോള്‍....!! ഒരുവേള 
ഞാനെന്തോ ആണെന്നു നിനച്ചുപോയ് 

ഗര്‍വ്വിന്‍റെ  കൂമ്പാരക്കുന്നില്‍ നിന്നു നോക്കവേ
ലോകമെന്‍  കാല്‍ച്ചുവട്ടിലായ പോല്‍, 
മദിച്ചുതുള്ളിയെന്നെ മെരുക്കുവാന്‍;
വിധിതന്‍ നിയോഗം, നീയ്യെന്‍ ചാരെയണഞ്ഞു.

സ്നേഹത്തിന്‍  പൊന്നായ പൊന്നേ നീ 
കാണാമറയത്തുനിന്നെന്നു വരും 
എന്‍ കണ്ണുകളെ തമസ് പുല്‍കും മുന്‍പേ
നീയാകും ചിത്രത്തേ കാട്ടീടുമോ.

കേള്‍ക്കുമ്പോള്‍ പിന്നെയും കേള്‍ക്കുവാന്‍ 
കൊതിതോന്നും ശ്രുതി മധുരമല്ലൊ നിന്‍ സ്വരങ്ങള്‍
കണ്ടാലും കണ്ടാലും മതിവരാത്തൊരു 
ദാരു ശില്‌പമാണോ നിന്‍റെ രൂപം ...

പാതിവിരിഞ്ഞൊരു മുല്ലമൊട്ടിന്‍റെ 
ചാരുതയുണ്ടല്ലോ  നിന്‍ ചിരിയില്‍...
ഇളങ്കാറ്റിലാടുന്ന ആലിലമര്‍മ്മരമോ..
അതോ കിലുകിലാരവമോ നിന്‍ മൊഴികള്‍
ചൊല്ലുക വേഗം നീയോമലേ...!!

അങ്ങകലെ സൂര്യ  കിരണങ്ങള്‍  
കണ്ണിനേറെ കുളിര്‍മ്മയാണെന്നാകിലും
നീയെന്‍ ഹൃത്തിലുദിച്ചതാം നേരത്തെ, 
ചന്തമെനിക്കു മെല്ലമെല്ലേ തെളിയുന്ന പാരിതില്‍. 

സുവര്‍ണ്ണ വര്‍ണം വാരിവിതറിയോമലെ 
നിന്‍ തൂമന്ദഹാസം കണ്ണിനേറെ 
കുളിര്‍മയാണെന്നാകിലും;
മനതാരില്‍ മാരിവില്‍ വര്‍ണ്ണമതേകിലും. 

അന്ത്യമാകുന്നോരസ്തമയം 
കണുവാനെനിക്കാവതില്ല!!
കണ്ണിതില്‍ കണ്ടതിനെക്കാളെത്രയോ ഭംഗി, 
ഉള്‍ക്കണ്ണാല്‍  നിന്‍ കാഴ്ചകള്‍ കാണാന്‍ 
നിനക്കു ഞാനാരാണീ പാരില്‍,
ചൊല്ലുക വേഗം നീയോമലേ...!!


























Saturday, June 22, 2013

സാവിത്രി ശരിക്കും ഒരു പിശാചു തന്നെ






















രാവിലെ തെല്ലു മടിയോട് കൂടിയാണ് ജോലിക്ക് പോന്നത്... നല്ല മഴയും ഉണ്ടായിരുന്നു , ഗേറ്റ് കടന്നതും ദാ മുന്നില്‍ സാവിത്രി ഒരു ഇളിച്ച ചിരിയും പാസ്സാക്കി നില്‍ക്കുന്നു, അപ്പോള്‍ തന്നെ മനസ്സില്‍ നിരീച്ചു...ഹോ..!!എന്തെങ്കിലും ....????? 
സംഭവിക്കും...ഇന്ന്..

അല്ലാ കുട്ടിയേ മഴയുണ്ടോ..??? ഉം..ഉം.. ഞാന്‍ ഒന്നു ഇരുത്തി മൂളി....,
എന്‍റെ കയ്യില്‍ പിടിത്തം ഇട്ടൂ...., കുട്ടിയേ കണ്ടിട്ട് ഇശ്ശി ആയില്ലോ....?പുറത്തേക്കു ഒന്നും ഇറങ്ങാറില്ലേ...??

മനസ്സില്‍ ഞാന്‍ പിറു പിറുത്തു  പിന്നാലെ കൂടില്ലോ..പിശാച്....!!വര്‍ത്താനം പറഞ്ഞു നിന്നാല്‍ ബസ്സ്‌ പോകും ഞാന്‍ പോകട്ടേ..., അല്ലാ ഞാനും കവലയിലേക്കാ....,, അവിടം വരെ ഇതിനെ സഹിക്കണമല്ലോ ഈശ്വരാ...!!

ഞാന്‍ നടത്തത്തിനു വേഗത കൂട്ടി, സാവിത്രിയും വേഗത കൂട്ടി.. അല്ലാ കുട്ടിയേ, ഇപ്പോള്‍ എത്ര കിട്ടും... ?? എന്ത്..?, 
ശമ്പളം....?? 
തരക്കേടില്ല ...!!,
അല്ലാ ഈ കഷ്ട്ടപ്പെട്ടു വേഷം കെട്ടി പോണതിനു വല്ല മിച്ചവും ഉണ്ടോന്നറിയാന്‍ ചോദിച്ചതാ...

ഇല്ലങ്കില്‍ നിങ്ങളു തരുമോ???  മനസ്സ് പിറുപിറുത്തു..??

കവലയില്‍ എത്തി...., ഈശ്വരാ വേഗന്നു ബസ്സ്‌ വരണേ..., എവിടെ ..10 മിനിട്ട് കഴിഞ്ഞാണ് ബസ്സ്‌ വന്നത്... അത്രയും നേരം... ഇടക്കിടെയുള്ള  സാവിത്രിയുടെ തോണ്ടലും ... നാട്ടിലെ പരദൂഷണവും... ഏശണിയും സഹിക്കാണ്ടി വന്നു... ദാ വരുന്നു ബസ്സ്‌ ... ഒരുകണക്കിന് അതിനുള്ളില്‍ കയറിപ്പറ്റി..., സാവിത്രിയുടെ കണ്ണില്‍പ്പെടാതെ  ഞാന്‍ നിന്നു..., കണ്ട്ക്ടര്‍ ടിക്കറ്റ്‌ എടുക്കാന്‍ വന്നു ഞാന്‍ പത്തു രൂപ കൊടുത്തു, കണ്ട്ക്ടര്‍ ഇതു പോര മാഡം...? ഞാന്‍ കണ്ണ്മിഴിച്ചു,   ബസ്സ്‌ ചാര്‍ജ് കൂട്ടിയോ?? എന്‍റെ മനോഗതം..?? അതു മന സ്സിലാക്കിയെന്ന പോലെ കണ്ട്ക്ടര്‍ പറഞ്ഞു , അല്ലാ 2 പേരുണ്ടല്ലോ...? അപ്പോഴും ഞാന്‍ ഒന്നു നോക്കി..?? ദാ ആ ചേച്ചി പറഞ്ഞു ..പച്ച ഉടുപ്പിട്ട കുട്ടി ടിക്കറ്റ്‌ എടുക്കും എന്ന്.., എന്തിന്.. സവിത്രിയുടെ ടിക്കറ്റ്‌.. ഞാന്‍ തന്നെ എടുത്തു..., ഞാന്‍ തിരിഞ്ഞു നോക്കി സാവിത്രി.. കസ്സറുകയാണ് കത്തി..., ഹോ.. ഈ പിശിചിന്‍റെ നാക്കിനു ഇത്രേം നീട്ടമോ...??

ടൌണ്‍ എത്തി ..സമയവും വൈകി...ഒരു കണക്കിനു  ബസ്സില്‍ നിന്നും ഇറങ്ങി.. അടുത്ത ബസ്സ്‌ പിടിക്കാന്‍ ഉള്ള ഓട്ടം.. ബസ്സ്‌ വന്നു അതില്‍ കയറി..., ബസ്സ്‌ വിടാന്‍ തുടങ്ങി..., വിടല്ലേ കൊച്ചേ... ദാ സാവിത്രി ബാഗും തൂക്കി ബസ്സിന്‍റെ മുന്‍പില്‍ ... കിളി ഡോര്‍ തുറന്നു കൊടുത്തു കയറ് അമ്മച്ചി വേഗന്നു .. മഴയും,ബ്ലോക്കും ആണ് ഓടി എത്തണ്ടേ...??, സാവിത്രി..എനിക്ക് കേറാനല്ലട കൊച്ചനെ .. എന്‍റെ കൂടെ ഒരു കൊച്ചുണ്ടായിരുന്നു .. അതു വണ്ടികൂലിക്ക് കാശു തന്നില്ല... അതു വാങ്ങാന..., കിളി വിളിച്ചു പറഞ്ഞു ഈ അമ്മച്ചിടെ കൊച്ചരാ... കാശു കൊടുക്ക്‌...,ബസ്സില്‍ നിശബ്ധത ...മേനക്കെടുത്താതെ  കൊച്ചെ ഇങ്ങോട്ട് ഇറങ്ങ് കിളി വിളിച്ചു വീണ്ടും പറഞ്ഞു ... എന്തിനേറെപ്പറയുന്നു.. സവിത്രി ഫുഡ്‌ ബോര്‍ഡില്‍ കയറിനിന്നു എന്‍റെ പേരുവിളിച്ചു തിക്കും പോക്കും നോട്ടം തുടങ്ങി... ദാ എന്നെ കണ്ടു ... മോളേ  കാശുതാ... അയ്യോ.. എല്ലാരും എന്നെ നോക്കി .. ചിരിക്കാനും അടക്കം പറയാനും തുടങ്ങി... വേഗന്നു ഞാന്‍ 50 ഒരു നോട്ട് എടുത്തു കൊടുത്തു..., സാവിത്രിയുടെ മുഖം ചുളിയുന്നത്‌ ഞാന്‍ കണ്ടു..., ഡ്രൈവര്‍ എന്നെ  നിഗണ്ടുവില്‍ ഇല്ലാത്ത നല്ല ഒരു കൂട്ടം  ഭാഷ "" ്##^^## ്%&%^^, ""  മധുരം ചേര്‍ത്ത് നീട്ടി വിളിച്ചു,

 ഹോ...ഞാന്‍  തല കുമ്പിട്ടു നിന്ന് ... എന്തൊരു ഗതികേട് എന്‍റെ ഈശ്വര ഇത്...., ഇടക്ക് എനിക്ക് ഇരിക്കാന്‍ സീറ്റ് കിട്ടി..,  ഇടക്കിടെ കിളി എന്നെ നോക്കി കളിയാക്കി ചിരിക്കുന്നുട്..., അടുത്ത ടൌണ്‍ എത്തിയപ്പോള്‍ കുറെ തിരക്ക് കുറഞ്ഞു..., അപ്പോള്‍ കണ്ട്ക്ടര്‍, കിളി, ഡ്രൈവര്‍ മൂന്നാളും കൂടി ഒത്തുകൂടി പിന്നെ കമന്റ്സ് ആയി.. കുറെ നേരം സഹിച്ചു ഇരുന്നു ... പിന്നെ എന്‍റെ കണ്ട്രോള്‍ പോയി ഞാനും വിട്ടുകൊടുത്തില്ല..., സത്യം മസ്സിലായപ്പോള്‍ ഡ്രൈവര്‍ തന്‍റെ നിഗണ്ടുവിലെ സഭ്യമായ ഭാഷക്ക് ഒരു സോറി... പറഞ്ഞു...., ഇയാള്‍ സോറി പറഞ്ഞാല്‍ എന്‍റെ നാണക്കേട്‌ തീരുമോ...??

എനിക്ക് ഇറങ്ങാന്‍ ഉള്ള സ്ഥലം എത്തി ,  ഞാന്‍ ഇറങ്ങി പോന്നു ..., സാമയം 9.50... ഈശ്വരാ.. അറിയാതെ വിളിച്ചു പോയി.... പിന്നെ ഒന്നും ആലോചിച്ചില്ല കാലി വന്ന ഓട്ടോയ്ക്ക് കൈ കാണിച്ചു കയറി ..., അപ്പോഴാണ് കുട നോക്കുന്നത് .. അതു ബസ്സില്‍ വച്ചു മറന്നു പോയി....., സത്യത്തില്‍ എന്‍റെ കണ്ണ് നിറഞ്ഞു പോയി...., ഓഫീസല്‍ എത്തി, മാനേജര്‍ വാച്ചില്‍ നോക്കി, 
സര്‍... ബ്ലോക്കായിരുന്നു...., അതാണ് ....!!!, നാളെമുതല്‍ ഇവിടെ തമസ്സിച്ചോ അപ്പോള്‍ correct  timeil  ജോലിക്ക് കയറാം ...എല്ലാം കേട്ട് തലകുമ്പിട്ടു എന്‍റെ ക്യാബിനില്‍ വന്നിരുന്നു .... കൂട്ടുകാര്‍ ചോദിച്ചു എന്താ വയ്യികിയത് ...,,,,,,!!!.... ബസ്സ്‌ കിട്ടിയില്ലേ..., ??ബ്ലോക്ക്‌ ആയിരുന്നു ...??? മുഖം എന്താ വല്ലതിരിക്കുന്നത്...??? അയ്യോ 
എനിക്ക് ഭ്രാന്ത് പിടിക്കുന്നു ....

ഹോ.... അല്ലാ ഒരു പിശാചു കൂടിയതാ....

ആ പറഞ്ഞത് തെല്ലു ഉറക്കെ ആയിപ്പോയി...!!,
മാനേജര്‍ ഇരിപ്പിടത്തില്‍ നിന്നും ഒന്നു എണിറ്റു എന്നെ നോക്കി.. ഒന്നു ചിരിച്ചു....,

ഓഫീസ് ബോയ്‌ ബാങ്കില്‍ പോയപ്പോള്‍ ഒരു കുട വാങ്ങിച്ചു.....
വെറും കുടയല്ല കേട്ടോ ""പോപ്പിനാനോ....""!!

ഇന്നത്തേ എന്‍റെ നഷ്ട്ടം ..

ബസ്സില്‍       -   10 +
സാവിത്രി    -   50
ഓട്ടോ         -   70
കുട             - 465 
ആകെ         - 595/-... 
ഇതിനും പുറമേ ... എണ്ണിതിട്ടപ്പെടുത്താന്‍ പറ്റാത്ത കളിയാക്കലുകളും നാണക്കേടും ,

രാവിലെ സാവിത്രി എത്ര കിട്ടും എന്ന് ചോദിച്ചതിന്‍റെ ..പൊരുള്‍...!!എന്‍റെ 595/- സ്വാഹാ.....

ഉച്ച ഭക്ഷണവേളയില്‍ സാവിത്രിയുടെ കാര്യം പറഞ്ഞു ഞങ്ങള്‍ കൂട്ടുകാര്‍ കുറെ ചിരിച്ചു...!!!!
ശരിക്കും സാവിത്രി ഒരു പിശാചു തന്നെ ആയിരുന്നില്ലേ .. എന്‍റെ ഒരു ദിവസം കുളം ആക്കിയ പിശാച്.....

സാവിത്രിയെ നാട്ടില്‍ എല്ലാവരും ദുശ്ശകുനം എന്നാ വിളിക്കുന്നത്‌ ....., ദാ ഇന്നുവരെ അങ്ങനെ വിളിക്കുന്നവേരെ ഞാന്‍ എതിര്‍ത്തിരുന്നു .. പക്ഷേ ഇന്നു ...അതു ഒരര്‍ത്ഥത്തില്‍ ശരിയാണ് എന്ന് അനുഭവത്തില്‍ കൂടി എനിക്ക് മനസ്സിലായി....

വൈകിട്ട് കവലയില്‍ ബസ്സ്‌ ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ അടുത്ത വീട്ടിലേ 2 ചേച്ചിമാര്‍ കൂടെ ഉണ്ടായിരുന്നു .., രാധയും, അമ്മിണിയും, (ഏഷണിയും , കുശുമ്പും എന്ന് വിശേഷിപ്പിക്കാം രണ്ടാളെയും) എന്തുണ്ട് വിശേഷം .., അവരുടെ വക ഒരു കുശലാന്വേക്ഷണം, ഏയ് പ്രത്യേകിച്ച് ഒന്നും ഇല്ല.,  മഴയുണ്ടോ ...??, ഉം ..ഉം..
ഴയത്ത് യാത്ര ബുദ്ധിമുട്ടല്ലേ..?? അതെ, പക്ഷേ പോകാതെ പറ്റില്ലാലോ...
മോള്‍ക്കിപ്പോള്‍ അത്രക്ക് കഷ്ട്ടപ്പെടണ്ട ആവിശ്യം ഒന്നും ഇല്ലല്ലോ...മോനും ജോലി ആയില്ലേ.., അതു സ്ഥിരായ ജോലി അല്ലാ ചേച്ചി, അടുത്ത courseനു ചേരും വരെ വെറുതെ വീട്ടില്‍ ഇരിക്കണ്ട എന്ന് കരുതി പോണതാ..ഒരു experience അവുല്ലോ...,
അതു ശരിയാ കേട്ടോ, അപ്പോള്‍ പിള്ളയോട് (husband) കൊണ്ടാക്കാന്‍ പറയണം മഴ മാറും വരെ, നനയാണ്ട് പോവാല്ലോ...ഏയ് അതിന്‍റെ ആവിശ്യയില്ലാ..രാധേച്ചി..

ഒരു നാനോ വാങ്ങി ഞാന്‍, അതെയോ ...!! എന്താ കളര്‍ .., ലൈറ്റ് ബ്ലൂ ... നല്ല കളറാണ് കേട്ടോ..ചെച്ചിമാരുടെയുടെ അഭിപ്രായം..., ചേച്ചിമാരുടെ യുടെ മുഖത്ത് തെല്ല് കുശുമ്പില്ലാതെയില്ല ...,മറ്റത് കൊടുത്തോ വണ്ടി, ഇല്ലാ..., 
എന്തിനാ മോളേ ഒരു വീട്ടില്‍ 2 വണ്ടി...ഒരാളുടെ comment, 
അല്ലെ ഇതിപ്പോ ഒരു fashion അല്ലിയോരാധേ  മറ്റേയാളുടെ comment..

അപ്പോഴും ഞാന്‍ ചിരിച്ചു... വീടിന്‍റെഗേറ്റ് എത്തിയരിക്കുന്നു..., അപ്പോള്‍ ശരി ചേച്ചി..പിന്നെ കാണാം..., ഉം..ഉം..ചേച്ചിമാരുടെ ഇഷ്ട്ടക്കുറവോടെയുള്ള മൂളല്‍...,രണ്ടാളും പരസ്പരം നോക്കി മുഖം കൊണ്ട് ഒരു വിക്രിയയും കാട്ടാന്‍ മറന്നില്ല കേട്ടോ..., സത്യത്തില്‍ എനിക്ക് ചിരിപൊട്ടിപ്പോയി .. , ചേച്ചി ഒരുനിമിഷം .. വേഗന്നു ബാഗ്‌ തുറന്നു അതില്‍ നിന്നും  എന്‍റെ പുതിയ നാനോ പുറത്തെടുത്തു, തെല്ലു അഹങ്കാരത്തോടെ... ഒന്നു കുടഞ്ഞു നിവര്‍ത്തി .... , രണ്ടാളും എന്നെ അത്ഭുതത്തോടെ നോക്കി നിന്നു,,,, 
ചേച്ചിമാരെ ഇതാണ് ഞാന്‍ വാങ്ങിയ നാനോ...വെറും നാനോ അല്ല പോപ്പിനാനോ ...!!

അല്ലാതെ ..നിങ്ങള്‍ കരുതിയപോലെ  നാനോ കാര്‍ അല്ലാ .....,ഇതു മതി തല്‍ക്കാലം മഴ നനയാതെ സുഖമായി പോകാന്‍ ,,,, രണ്ടാളും തങ്ങള്‍ക്കു പറ്റിയ അമളി ഓര്‍ത്ത്, ഉള്ളില്‍ എന്നെ ശപിച്ചു കൊണ്ട്  വേഗന്നു നടന്നു പോയി ..., ഒന്നു തിരിഞ്ഞു പോലും നോക്കാതെ ,, 

ചെറു ചെരിയോടെ പതികെ വീടിലേക്ക്‌ നടന്നു ഞാന്‍.. 

സത്യത്തില്‍ ഇപ്പോഴാ രാവിലെത്തെ കലിപ്പ് എനിക്ക് തീര്‍ന്നത്..... 
ആ 595/- രൂപാ പോയതില്‍ ഉള്ള സങ്കടം തെല്ലു മാറിട്ടോ... ഒരു നാനോ അല്ലേ  കയ്യില്‍ വന്നത്.....എന്നാലും എന്‍റെ  സാവിത്രി....ത്രി .....ത്രി.....,!! 














Saturday, June 15, 2013

കാര്‍ത്തിക

























പൊഴിഞ്ഞു പരന്ന കണ്ണുനീര്‍ തടാകത്തില്‍
തണുത്തുറഞ്ഞ മനസ്സിപ്പോള്‍ പിറുപിറുക്കുന്നു 
എനിക്ക്... എനിക്ക്.....
ഇനി നിന്നെ വേണം 
നിന്‍റെ കണ്ണുകള്‍ എന്നെ തിരികെ വിളിച്ചതാവാം 
അത് കൊണ്ട് കൈ പിടിച്ചു നടക്കാന്‍ ....
ഇനിയും മിഴി നിറഞ്ഞു പേമാരിയാവും മുമ്പേ 
അത് തുടച്ചൊതുക്കാന്‍ കൂട്ടിനു നീ തന്നെ വേണം 
എനിക്ക് ചിരിക്കണം ....
ഗദകാല നൊമ്പരങ്ങളെ ഭീതിയുടെ ശവപ്പറമ്പിലടക്കി 
എല്ലാം മറന്നു ചിരിക്കുമ്പോള്‍ 
എനിക്ക് നീയൊരു റോസാപ്പൂതരണം 
അതിന്‍റെ നറുമണമേറ്റ് കടന്നു പോയ 
കാളരാത്രികളുടെ പാലപ്പൂമണം പമ്പ കടക്കണം 
പകരം നിനക്ക് ഞാന്‍ എന്നെ തരും പക്ഷേ ...!! 
എന്‍റെ സ്വപ്നങ്ങളെ ...
എന്‍റെ സ്വര്‍ഗ്ഗങ്ങളെ  ....
ഒരിക്കലും നിനക്ക് പോലും വിട്ടു തരില്ല
പരിഭവിക്കരുത് നീ ... 
എന്‍റെ സ്വപ്നങ്ങളും സ്വര്‍ഗ്ഗങ്ങളുമെല്ലാം 
നീയാണ്... നീ മാത്രം 
അത് വിട്ടു തരാനാവില്ല എനിക്ക് 
എനിക്കുറക്കെ ചൊല്ലാനുള്ള കവിതയാണ് 
നിന്‍റെ നേര്‍ത്ത നിശ്വാസങ്ങള്‍ ... 
നിന്‍റെ പരിഭവങ്ങള്‍ ... 
പകയാണ് എനിക്കീ പൊക്കുവെയിലിനെ
നിന്‍ മുഖം കണ്ടിരിക്കുമെന്‍ 
കാഴ്ച മങ്ങിക്കുമീ അര്‍ദ്ധതേജസ്സിന്‍ 
കുശുമ്പു കുസൃതിയെ ....
പുലരിയെ പ്രണയിക്കുന്നു ഞാന്‍ പിന്നെയും 
നിന്‍റെ മുഖത്തേക്ക് വൈര്യം തെളിക്കുമീ
പൊന്‍ പുലരിയെ ....



Thursday, May 30, 2013

നഭസ്സ്


















സുഗന്ധമില്ലാ പുഷ്പമായി, 
നാദമില്ലാ വേണുവായി
തന്ത്രികള്‍‍ പൊട്ടിയൊരെന്‍ തംബുരുവായ് 
എന്തിനെന്നേ ചതിച്ചു നീ ...
എങ്ങെങ്ങുപോയ് ഒളിച്ചു നീ ...

എന്‍ മിഴിനീര്‍ തടാകത്തില്‍ തെളിയും 
നിന്‍ ചെറുചിരി ഓളങ്ങളെ മായ്ക്കുവാനെത്തും,
തെന്നലേ, നിനക്കിവിടെന്തു കാര്യം?

നിന്‍ സാമീപ്യമില്ലാത്തോരിന്നലെ 
നീര്‍തുള്ളികള്‍ തെറിച്ച മണ്ണിലെ 
മുളക്കാതെ പോയ വിത്തുകളെന്‍ പ്രണയം.

തഴുകിത്തലോടുമാ കരസ്പര്‍ശ സാന്ത്വനം 
സ്വപ്‌നമായെങ്കിലും സ്വന്തമായികിട്ടുവാന്‍ 
ചൊല്ലുക നീ, ഞാനേതു ശപഥം എടുക്കവേണം.

പിരിയില്ല പാരിലെന്നാണയിട്ടന്നു നീ ... 
അത്രമേല്‍ അന്നെന്‍റെ ആത്മാവിലാണ്ടു നീ 
അവസാനം അകലേക്ക്‌ പാറിയകന്നു നീ 
അപരാധം എന്തെന്ന് അറിയില്ലെനിക്കിനി
അത് കൂടി പറയാതെ മറഞ്ഞതെന്തിനു  നീ.

സ്നേഹത്തിന്‍ തീര്‍ഥവും , മോഹത്തിനര്‍ഥവും
ചാരത്തിരുന്നു ഞാന്‍ പകര്‍ന്നു തരികെ;
ശയനത്തിലെപ്പോഴോ ശൂന്യമാം ഇക്കരെ 
ഇരുത്തി നീയെങ്ങു പോയ്  മറഞ്ഞു.
ആവില്ലെനിക്ക് നീയില്ലാതെ ജീവിതം 
ആത്മാവ് നീയല്ലെയോ ഏന്‍ ഊഷരമേനിയില്‍?






Monday, May 20, 2013

ദേഹം വിട്ടൊഴിയും ദേഹി.




















എനിക്ക് കരഞ്ഞു കണ്ണുകള്‍ നിറയ്ക്കാം
ഒഴുകും കണ്ണീര്‍ കവിളില്‍ പുഴകളാക്കാം 
എന്തെന്നാല്‍ ഞാന്‍ സ്ത്രീയാണ് ...
അതെന്‍ ജന്മാവകാശം.
അനിഷേദ്ധ്യമാണ് നിനക്ക്.

പക്ഷേ ...
നീ ഓര്‍ക്കാതെ പോയതൊന്നുണ്ട്,
അതിന്‍ ഒരിറ്റ് നീരിന്‍ ഇളം ചൂടേറ്റാല്‍
വെന്തു പോകും നിന്‍ ഹൃദയം.
ആ ഒരിറ്റ് മിഴി നീര്‍ നിന്നന്തരാളങ്ങളില്‍
അലകടല്‍ തീര്‍ക്കാന്‍
മതിയാവുമെന്നും നീ മറന്നു ...

കടലെനിക്കിഷ്ടമെന്നാലും, പക്ഷേ 
അത് എന്നില്‍ ഉടലെടുക്കും 
കണ്ണുനീര്‍ കൊണ്ടാവരുതേ ...
കാറ്റും കോളും നിറഞ്ഞോരാ കരിങ്കടലില്‍ 
എന്‍ പ്രണയം മുങ്ങി മരിക്കുമോ? 
നിന്നെ തനിച്ചാക്കി എന്‍ യാത്ര 
സഹിക്കാനാവതില്ലെനിക്ക്.

പക്ഷേ ...
അവസാനത്തെ കാഴ്ച നിന്‍ മുഖമാവണം 
എന്‍ സ്വാര്‍ഥതക്ക് വഴങ്ങുവാന്‍
എനിക്കിഷ്ടമേറെ.
പറഞ്ഞു വരുന്നതെന്‍ യാത്രയെ.
എന്നുടെ അവസാന യാത്ര ...

പക്ഷേ ...
എന്‍ അന്ത്യകര്‍മ്മച്ചടങ്ങുകളില്‍
നീ വരരുതൊരിക്കലും....
നീ പ്രണയിച്ചതെന്‍ ബാഹ്യ 
സൌന്ദര്യമല്ലെന്നെനിക്കറിയാം

ഞാനെന്‍ ശരീരം
ഉപേക്ഷിക്കുന്നതു നിന്നിലേക്ക്‌
ലയിക്കാന്‍ വേണ്ടി മാത്രമേന്നോര്‍ക്ക നീ.