Friday, November 28, 2014

എന്‍റെ ഗ്രാമം

















സമൃദ്ധിയുടെ കണിവെട്ടങ്ങള്‍ നിറഞ്ഞോരെന്‍,
ഗ്രാമത്തിന്‍ നാട്ടുവഴികള്‍ക്കെന്തൊരു സുഗന്ധം
കണിമഞ്ഞക്കും,മുക്കുറ്റിക്കും കാശിത്തുമ്പക്കും
പ്രിയമീ ഗ്രാമം.

പടര്‍ന്നു കയറാന്‍ പിച്ചകത്തിന്നു 
തളിര്‍ ശിഖരം നല്‍കിയൊരു 
കിളിമാരത്തിന്‍ ആര്‍ദ്രത നിറഞ്ഞതെന്‍ ഗ്രാമം..

പാടും പക്ഷികള്‍തന്‍ സംഗീതം കേട്ടുണരും
മോഹന സംഗീതത്തിന്‍ ഗ്രാമം
കര കവിഞ്ഞോഴുകുമാ പുഴകളും , തോടുകളും
പുഞ്ചിരിക്കും കളനാദമെന്‍ ഗ്രാമം ...

മുളം കാടുകള്‍ക്കിടയിലൂടെ  നാണിച്ചിറങ്ങി
വരുന്നൊരു  കാറ്റിന്റെ ചുണ്ടിലായി 
തെളിയുന്നൊരു മഴ പുഞ്ചിരിയും 
എന്‍ ഗ്രാമത്തിന്‍ ശാലീന സൌന്ദര്യം.

Friday, November 21, 2014

കുംങ്കുമച്ചെപ്പ്















പെരിയാര്‍, കരയെ പുല്‍കി മെല്ലെ ഒഴുകി 
തളിരിളം കുളിര്‍ കാറ്റുമായ് തെന്നലും ...
അഴിഞ്ഞുലഞ്ഞ കറുപ്പു ചേല മാറ്റി
മഞ്ഞില്‍ നീരാടി കുറിതോട്ടോരുങ്ങി
മഞ്ഞിന്‍ കസവുള്ള പട്ടുചേല ചുറ്റി
ഭൂമിപ്പെണ്ണും കാത്തുനിന്നു 
അകലെ രാവുകള്‍ നേദിച്ച കുങ്കുമവുമായി 
വരുമാ പുലരിയെ വരവേല്‍ക്കുവാന്‍...
മഞ്ഞിന്‍ മറ നീക്കി പുലരി
ജാലകപ്പഴുതിലൂടെന്നെയെത്തി നോക്കി
ഇന്നലെയന്തിക്ക് എന്നില്‍ നിന്നും കട്ടെടുത്ത
കുംങ്കുമച്ചെപ്പ് തിരികെത്തരുവതിനായ്.....

Friday, March 14, 2014

അവളിലൂടെ
















പ്രഭാതത്തില്‍ താമരയെ തഴുകിയുണര്‍ത്തി 
ജാലക വാതിലിലെത്തി  “പ്രഭാ” യെന്നു വിളിച്ചു 
നിദ്രയുടെ ആലസ്യത്തില്‍ നിന്നെന്നെയുണര്‍ത്തിയവന്‍
പക്ഷേ, അവനില്‍ നിന്നകന്നു വിളറി വെളുത്ത 
നിഴലായി നീണ്ടുപോയി ഞാന്‍ ...

മധ്യാഹ്നത്തിന്‍ ചില്ലു വെയില്‍ കണ്ണില്‍ തറച്ചപ്പോള്‍
വെയിലിനോട് ഇണ ചേര്‍ന്ന് മണല്‍പ്പരപ്പില്‍ 
കവിത രചിക്കാന്‍ അവനെന്നെ  'പ്രഭാ'യെന്ന
പേരുമാറ്റി “ഉഷ”യെന്നു ഉച്ചത്തില്‍ വിളിച്ചു ...

സന്ധ്യയുടെ ശോണിമയില്‍ നിലവിളക്കിന്‍ 
ചാരുതയില്‍ നിഴലായി അവനരികിലായി 
പതിയിരിക്കാന്‍ ഉഷയെന്ന പേരുമാറ്റി 
മണ്‍ചിരാതിന്‍ തിരി നീട്ടി “സന്ധ്യാ”യെന്നു വിളിച്ചു ... 

പഞ്ചമി ചന്ദ്രന്‍ ആമ്പല്‍ പൊയ്കയില്‍
നിലാമഴ പെയ്യിച്ച നേരം പാതിരാവില്‍ പൊയ്കയില്‍ 
നുണക്കുഴി തീര്‍ക്കുന്നത് കണ്ടു  കഥ പറഞ്ഞിരിക്കാന്‍ 
അവനെന്നെ സന്ധ്യാ യെന്ന പെരുമാറ്റി
വിറയാര്‍ന്ന സ്വരത്തില്‍ “രജനി”യെന്ന് വിളിച്ചു ...

Tuesday, March 11, 2014

ഒടുവില്‍



















എന്‍റെ ഡയറി താളുകള്‍ക്ക് 
ഇപ്പോള്‍ ചുവന്ന നിറമാണ്‌
ഇടവഴിയിലെ ഇരുട്ടില്‍ 
പിടഞ്ഞുവീണ യുവത്വത്തിന്‍റെ
വീര്യം കൂടിയ രക്ത ഗന്ധമാണ്
ഋതുഭേദങ്ങളുടെ ഇടയിലെവിടെയോ വെച്ച്
നനവുള്ള വാക്കുകളും സുഗന്ധവും 
എനിക്കന്ന്യമായിരിക്കുന്നു

ഒരു മഴക്കാലം പോലും ഇപ്പോള്‍
എന്‍റെ നെഞ്ചില്‍ കുളിരുപെയ്യിക്കുന്നില്ല
ഒരു വസന്തവും മനസ്സില്‍ 
സ്വപ്നങ്ങള്‍ വിതറുന്നില്ല 
ഹേമന്തത്തിലെ പുലരിയോന്നു പോലും
എനിക്കാശ്വാസം പകരുന്നില്ല
ഗ്രീഷ്മത്തില്‍  അടര്‍ന്നുവിഴുന്ന
ഒരു സായന്തനം പോലും
എന്‍റെ സിരകളെചൂടുപിടിപ്പിക്കുന്നില്ല

എന്‍റെ സ്വപ്നങ്ങളുടെ നിത്യ സ്മരണക്കായി
ഞാന്‍ എഴുതി തീര്‍ത്ത വരികള്‍ പോലും
ഉറുമ്പരിച്ചിരിക്കുന്നു
താളുകളിലോരോന്നിലും സ്പന്ദിച്ചിരിക്കുന്ന 
അക്ഷരങ്ങള്‍ നിറം മങ്ങിത്തുടങ്ങിയിരിക്കുന്നു

ഇഴഞ്ഞുനീങ്ങുന്ന ഓരോപുലരിയും
എന്നേ നോക്കി പരിഹസിക്കുന്നു...
സന്ധ്യകള്‍ മരണത്തിന്‍റെ ദൂതന്മാരെപ്പോലെ 
മൌനമായ് എനിക്ക് ചുറ്റും കറങ്ങിത്തിരിയുന്നു...

ഒടുവില്‍...
ഈ ജനാലകള്‍ക്കപ്പുറത്ത്
തെക്കേ തൊടിയില്‍ അഗ്നിയില്‍ എരിഞ്ഞടങ്ങുന്ന 
ഒരു നുള്ള് ചാരം മാത്രം മാകുന്നു ...

Monday, January 6, 2014

അയിത്തം.

















മാറിപ്പോവുക ചാത്തന്‍ പുലയ
തമ്പ്രാനീ‍ വഴി വന്നീടും 
ഓടിപ്പുവുക കാളി പുലയത്തി 
തമ്പ്രാനീ‍  വഴിയെഴുന്നള്ളും ...

കുടുമയു മുരുളി കണക്കെ കുടവയറും
മുറുക്കി ചുവപ്പിച്ചോരു ചുണ്ടും
വീശി തെളിയ്ക്കാന്‍‍ നായരും 
കാമം തീര്‍ക്കാന്‍ അടിയാളത്തിയും
ബ്രഹ്മണ്യമങ്ങനെ  ജ്വലിച്ചൊരു കാലം ...

ശൂദ്രന്‍ നായരെ അകന്നു നില്‍ക്കുക
പതിനാറടിയും
പഞ്ചമ ഗണനീഴവ  മാറി നില്‍ക്കുക
മുപ്പത്തിരണ്ടടിയും
അധ:കൃതന്‍ പുലയ ദൂരെ പോവുക 
അറുപത്തി നലാടിയും ...

കൂട്ടി തൊടീല്‍ ‍ചെയ്യെന്നാകില്‍ 
കുളിയും തേവാരോം ചെയ്യേണം
മേലാളന്‍ വരുമെന്നോതി  
മുന്നേയോടും നായ‍ന്‍ മാര്‍ ...

ദരിദ്രനാമടിയാളന്‍ വേലചെയ്യും 
പാടവരമ്പില്‍ പച്ചിലയും മണ്ണും 
കൂട്ടിയടയാളം വച്ചിടേണം 
ഇക്കാഴ്ച കാണും സവര്‍ണ്ണരാവനെ-
യാട്ടിപ്പായിക്കും നായ കണക്കെ ...

നടക്ക വേണ്ടയീ   രാജാ വീഥിയിലും,
പഠിക്ക വേണ്ട നീ വേദങ്ങളും,
ധരിക്ക വേണ്ട നീ വസ്ത്രങ്ങളും,
വിളിക്ക വേണ്ട നീ നാമങ്ങളും, 
പ്രാര്‍ഥന കേള്‍ക്കാന്‍ ദൈവങ്ങളും വേണ്ട ...

ശൂദ്രന്‍ നായര്‍ക്കയിത്തമായാല്‍
ഖഡ്ഗമുയരും ശിരസ്സിനു കീഴെ
അരക്കു മീതെ വസ്ത്രം വേണ്ടാ 
നമ്മുക്കു നിന്നെ തിരിച്ചരിയേണം ...

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ 
മൃഗങ്ങള്‍ കണക്കെ 
മനുഷ്യ ജനമ്ത്തെ യറയിലടച്ചു  പകുത്തു 
തിന്നൊരു നികൃഷ്ട്ട കാലം ...

നുകത്തില്‍ ബന്ധിച്ചു നിലമുഴുമി-
പ്പിക്കും കാളകള്‍ കണക്കെ
മണ്‍ കൂനയിലയില്‍ കാടിവെള്ളം 
പകര്‍ന്നു നല്‍കി മോന്തി കുടിപ്പിക്കും 
ശ്വാനന്‍ കണക്കെ ...

അടിയള നാകിലും ഗൂഡമാം  
പൌരുഷം തീര്‍ക്കാന്‍ കാഴ്ച വെക്കേണം 
പ്രായമെത്തിയ കിടത്തികളെ
കാമം ശമിച്ചാല്‍ ചവച്ചു തുപ്പി 
ചവിട്ടി കൂട്ടുമവളുടെ നാഭിക്കു കിഴെ ...

കാലങ്ങളെരിഞ്ഞൊടുങ്ങി 
ഫ്യൂഡല്‍ ഹസ്ത ങ്ങളില്‍ ഭദ്രമാം
ചെങ്കോലും കിരിടവും തെറിച്ചു വീണു

അടിമത്വത്തിന്‍ നുക കയത്തിന്‍ കീഴില്‍ 
മൃഗം കണക്കെയെരിഞ്ഞൊടുങ്ങി-
യൊരു ജനത തന്നുള്ളില്‍
ആത്മ വിശ്വാസത്തിന്‍ തിരി-
തെളിച്ചാരാടിയ പോരാട്ടങ്ങള്‍
പുതിയ പ്രഭാതങ്ങള്‍ക്കു കരുത്തേകി ...


(കടപ്പാട് : അജയ് കുമാര്‍)

Wednesday, January 1, 2014

പുതുവത്സരാശംസകള്‍

















ചുമരില്‍ തൂക്കിയിട്ടിരുന്ന കലണ്ടര്‍ മാറ്റി പുതിയരെണ്ണം തൂക്കാന്‍ തിടുക്കം കൂട്ടുന്നു. മാസ നാമങ്ങളും, ദിന നാമങ്ങളും, നിര നിരയായ അക്കങ്ങളും ഒന്ന് തന്നെ.  വലിയ അക്കത്തിലുള്ള വര്‍ഷം മാത്രം മാറിയിരിക്കുന്നു ...! 

ഇന്നിന്‍റെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ നാളത്തെ പുലരിയുടെ പ്രതീക്ഷകളുമായി, പുതിയ സന്തോഷങ്ങളേയും പുത്തന്‍ കാര്യങ്ങളേയും കുറിച്ചു ഓര്‍ക്കാനുള്ള ദിവസം എന്നല്ലേ എല്ലാവരും പറയുന്നത് . ഒരിക്കല്‍ പോലും നടക്കാത്ത കാര്യങ്ങളേയും ഒരിക്കലും നടപ്പാക്കില്ലെന്നു ഉറപ്പിച്ചു കൊണ്ടു തന്നെ എടുക്കാന്‍ തീരുമാനിക്കുന്ന പ്രതിജ്ഞകളേയും കുറിച്ചോര്‍ക്കാന്‍ ഒരു ദിവസം. ഇന്നലെ വരെ ചിരിച്ചും കളിച്ചും കരഞ്ഞും ആഘോഷിച്ചും ഉല്ലസിച്ചും ഇണങ്ങിയും പിണങ്ങിയും നടന്ന കൂട്ടുകാര്‍ ഇന്നു ഉണ്ടോ ? ഇല്ല, പേപ്പര്‍ വായിക്കാന്‍ പറ്റുന്നില്ല, ടി.വി. നോക്കാന്‍ പറ്റുന്നില്ല, എവിടെയും കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതും,വേദനാ ജനകവുമായ വാര്‍ത്തകള്‍ മാത്രം. ഇന്നു ഈ ലോകത്തില്‍ ആര്‍ക്കും ആരേയും സ്നേഹിക്കാന്‍ കഴിയുന്നില്ല എന്നതാണ് സത്യം. എല്ലാം വെട്ടിപ്പിടിക്കാന്‍ ഉള്ള ഓട്ടത്തിനിടയില്‍,നമ്മുക്ക് എന്ത് നഷ്ട്ടപ്പെടുന്നു അല്ലെങ്കില്‍ എന്ത് നഷ്ട്ടപ്പെടുത്തുന്നു എന്ന് ഒരു നിമിഷം ചിന്തിക്കാന്‍ പോലും ഉള്ള മനസ്സോ സമയമോ ഇല്ല .., ഘടികാരത്തിന്‍റെ സൂചിയെക്കാള്‍ വേഗതയില്‍ ആണ് മനുഷ്യന്‍റെ ചിന്തകളും പ്രവര്‍ത്തികളും.  


ഞങ്ങള്‍ക്കു ഇന്നു ഒരു കഷണം ബ്രെഡ്‌-ഉം ഒരുഗ്ലാസ്‌ ചായയും, അല്ലെങ്കില്‍ തെരുവോരത്തെ പൈപ്പിലെ പച്ചവെള്ളം,മാത്രമായിരുന്നു ഭക്ഷണം എന്നു വിഷമത്തോടെ പറയുന്ന ഒരുപറ്റം ജനങ്ങള്‍ ഒരു വശത്ത്,ഇവരെയൊക്കെ കണ്ടിട്ടു ഫ്രൈഡ്‌ റൈസും-ഉം,മട്ടന്‍ ഫ്രയും,ഫ്രൂട്ട്‌ സലാഡ്‌-ഉം കഴിക്കുന്ന ഒരു ജനത മറുവശത്ത്, ശരീരം മറക്കാന്‍ ഒരുഉടുതുണിക്ക്‌ ഇരക്കുന്നവരേയും,ഒരു ആഘോഷത്തിനു ആയിരങ്ങള്‍ മുടക്കി മുന്തിയ ഇനം വേഷങ്ങള്‍ ധരിക്കുന്നവരും നമ്മുക്ക് മുന്നില്‍ ഉണ്ട്,പക്ഷേ ആരും കരുതുന്നില്ല ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണം എന്ന്... 

ശരിക്കുമോര്‍ത്താല്‍ എല്ലാ മനുഷ്യരും നിസ്സാരന്‍മാരും നിസ്സഹായരും ആണ്.എന്നിട്ടും ചിലരെന്താ ചിരിച്ചു കാണിക്കുന്നതു പോലും കണ്ടില്ലെന്നു നടിക്കുന്നു,നിസ്സാര കാര്യങ്ങള്‍ക്ക്‌ പോലുംതെറ്റിദ്ധരിച്ചു പിണങ്ങുന്നു, ആവോ? അറിയില്ല, ചിന്തിക്കാം...!! 

സ്വന്തം കാര്യങ്ങള്‍ ഓര്‍ത്തോര്‍ത്തിരിക്കുമ്പോള്‍ മറ്റുള്ള വരെക്കുറിച്ചോര്‍ക്കാന്‍ ഒരു നിമിഷമെങ്കിലും നീക്കി വെക്കാം. സഹായിക്കാന്‍ പറ്റില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാം.എല്ലാവരും ഇങ്ങിനെയൊക്കെ ചിന്തിച്ചാല്‍ ഈ ഭൂമി മൊത്തം ദൈവത്തിന്‍റെ സ്വന്തം ആകില്ലേ? ആവുമായിരിക്കും...!!അപ്പോ പിന്നെ ദൈവം സ്വന്തം ഭൂമിയെയും അതിലെ ജീവനുകളെയും നശിപ്പിക്കുമോ....? ഇല്ലായിരിക്കാം....!!പക്ഷേ ചിന്താശക്തിയുള്ള മനുഷ്യന്‍ അങ്ങനെ ചിന്തിക്കുന്നില്ല എന്നതാണ് പരമമായ സത്യം...,മനുഷ്യന്‍ മറിച്ച് ചിന്തിച്ചിരുന്നുവെങ്കില്‍ എന്നും ഈ ഭൂമി ദൈവത്തിന്‍റെ സ്വന്തം നാടാകുമായിരുന്നു...,എന്തായാലും പുതുവര്‍ഷത്തില്‍ എല്ലാര്‍ക്കും അല്‍പമെങ്കിലും സുഖവും സന്തോഷവും നല്‍കണേയെന്നു പ്രാര്‍ഥിക്കുന്നു.... എല്ലാകൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.....!!!.

Tuesday, December 24, 2013

ക്രിസ്തുമസ്

























നന്മയാല്‍ വിരിച്ച 
പുല്‍തൊട്ടിലില്‍ താരകള്‍ 
വിരിഞ്ഞു നിന്നൊരു 
രാത്രിയില്‍ ലോകരക്ഷകനാം 
യേശുനാഥന്‍ പുഞ്ചിരിച്ചു 
ഭൂജാതനായി....
അവന്‍റെ കണ്ണുകള്‍ 
നേര്‍ വഴിയേകി 
അവന്‍റെ വാക്കുകള്‍ 
മുന്നില്‍ പാതയൊരുക്കി
അവന്‍റെ സഹനം 
ജീവനില്‍ അമൃതേകി 
സ്വപ്നം പോല്‍ വീണ്ടും 
വന്നു ക്രിസ്തുമസ്


Wednesday, December 18, 2013

പ്രണാമം














നിന്നെ മറക്കാന്‍ ആവുന്നില്ല
നിന്നെ മറക്കുന്ന മനസ്സുകളാണ് ഏറെയും;
നിമിഷങ്ങള്‍ നിന്നില്‍ കുത്തിവെച്ച വേദനയുടെ
നിസഹയാവസ്ഥക്ക് ഒരു വര്‍ഷം ...

നിന്നെ മൂടിയ ഇരുളിന് ശക്തി കൂടുന്നു
നിഴലിച്ച സൂര്യ കിരണങ്ങളും
നീല വിരിയിട്ടു വന്ന നിലാ വെളിച്ചവും
നിന്നെ കണ്ടില്ലെന്നു നടിച്ചു; പുഞ്ചിരിക്കുന്നു

നിറം ചാര്‍ത്തിയ സ്വപ്‌നങ്ങള്‍ അമ്മയുടെ മനസ്സില്‍
നിലം പതിച്ചു പോയ ദിനങ്ങള്‍ അച്ഛന്റെ ഓര്‍മ്മയില്‍
നിശബ്ദമായി ആരോടോ അരിശം കാണിക്കുന്ന ചേട്ടനും
നിന്റെ ഓര്‍മ്മയുടെ ചൂടില്‍ വെന്തുരുകുന്നു ...

നിലവിളിക്കാന്‍ ആവാതെ നിലത്ത് വീണു;
നിശബ്ദമായി തേങ്ങിയപ്പോഴും;
നിയമം നിന്നില്‍ ദയയില്ലാതെ അലറി.
നിരത്തുകള്‍ നിനക്കായ്‌ മെഴുകുതിരി കൊളുത്തി ...

നികായം നിന്നെ വിട്ടു പോയപ്പോഴും
നികാമനങ്ങള്‍ ഒരു കൂട്ടം തലയില്‍ വെച്ചപോഴും;
നികുഞ്ചിതമാം നിയമങ്ങള്‍ നിന്‍റെ;
നികുഞ്ജം കണ്ടില്ലെന്നു നടിപ്പതെന്തേ ??


Thursday, December 5, 2013

മോഹഭംഗങ്ങള്‍

























എന്‍റെ സ്വപ്നങ്ങള്‍ക്ക്
കൂട്ടായി നില്‍ക്കുമെങ്കില്‍ 
പറയാതെ പോയോരാ വാക്കുകള്‍
ഞാനെന്‍  ജീവ രക്തത്തില്‍
ആലേഖനം ചെയ്യാം..

എന്നിലേക്കെത്തുന്ന നാള്‍ 
വായിക്കുവാന്‍, പ്രിയനെ, 
ഒരു ചുടു നിശ്വാസത്തിന്‍ 
അരികിലായ്  ഞാനുണ്ടാവും.

നിന്‍റെ പുഞ്ചിരിപ്പൂക്കള്‍ കാത്തിരുന്നെന്‍
പൂക്കാലമെല്ലാം പൊഴിഞ്ഞുപോയി

പറയാത്ത മൊഴികള്‍ക്ക്‌ 
കാതോര്‍ത്ത്‌; കാലം പോയതറിയാതെ
ഇന്നുഞാന്‍ മാത്രമായി.

ആമുഖം കാണാന്‍ കൊതിക്കുമീ
നയനങ്ങള്‍ തമസിന്‍ വിലാപകാവ്യത്തില്‍ അലിഞ്ഞിതല്ലാതായി.


നിന്‍റെ വരവിനായി
കാത്തിരുന്ന എന്‍ ജീവിതം 
വെറും കാത്തിരിപ്പിന്‍ സമസ്യയായി.

ഹൃദയത്തില്‍ എരിയുന്ന
ഓര്‍മ്മകള്‍ക്കൊരു കുളിര്‍ ‍മഴയായ്
എന്നു വരുമെന്നറിയാതെ, 
പറയാതെപോയൊരു വാക്കുകള്‍;
ഒരു കനലായ് എന്നില്‍ 
എരിഞ്ഞടങ്ങി.

നിന്നില്‍ അലിയാന്‍ കൊതിച്ച്,
ഞാന്‍ ഒരു മഴയായി പെയ്തിറങ്ങി.
ഇനി ഞാനുറങ്ങട്ടെ,
ഉണരാന്‍ കൊതിക്കാതെ;
പാഴ് സ്വപ്നങ്ങള്‍ വിരിച്ചിട്ട 
ശയ്യയില്‍......... ...


































Saturday, November 23, 2013

ഒരു ജന്മം എനിക്കായി ..



















നിന്‍റെ മൌനത്തില്‍‍ ഒളിപ്പിച്ച 
വാക്കുകള്‍‍ തേടി ഞാന്‍‍ അലഞ്ഞു 
പിന്നീട് നിന്‍റെ‍ മൌനം എന്നെ 
വാചാലയാക്കിയതും ഞാന്‍‍ അറിഞ്ഞു 
പ്രഭാതം പൂത്ത ദിനങ്ങളില്‍‍ നിന്നിലേക്ക്‌ 
ഇനിയുള്ള ദൂരം ഞാന്‍‍ അറിയുന്നു 

നീ തന്ന പൂക്കള്‍‍ കോണ്ട് 
ഒരു വസന്തം ഞാന്‍‍ തീര്‍‍ത്തു 
നീ തന്ന കിനാക്കള്‍‍ കോണ്ട് 
ഒരു ലോകവും ഞാന്‍‍ തീര്‍‍ത്തു 
നിന്‍റെ‍ ഓരോ വാക്കിന്‍‍ ചുവട്ടിലും
നീറും നൊമ്പ'ര കഥ ഞാനറിഞ്ഞു  

മഴ കൊണ്ട് വാടാത്ത പൂക്കള്‍‍ 
അതിലൊരു പൂവായി ഞാനും 
എന്‍‍ സ്വപ്നവും ... പ്രിയനേ  
ഒരു ജന്മം ഇനിയും എനിക്കായി ...

Monday, November 11, 2013

പെയ്തൊഴിയും പരിഭവങ്ങള്‍













ഇണങ്ങുവാന്‍ നാമെത്ര കാത്തിരുന്നു 
ഇഷ്ടത്തിന്‍ കനവെത്ര  നെയ്യതിരുന്നു
ഇരു മെയ്യും പിരിയാതെ നാമിരുന്നു 
ഇരു മനവും ഒന്നായി ചേര്‍ന്നിരുന്നു ... 

കണ്ണേറും  നാവേറും  നാം ഭയന്നു 
കാതോട് കാതോരം നാം കഥ പറഞ്ഞു 
കൈവിട്ടു നീ എന്നില്‍ നിന്നകന്നു 
കാരണം കാണാതെ ഞാനുഴന്നു ...

ഉള്ള് പറിച്ചു ഞാന്‍ തന്നതാണ് 
ഉള്ളത് ഞാനന്നേ പറഞ്ഞതാണ് 
ഉയിരും കൊണ്ടെന്നോ നീ പോയതാണ് 
ഉടലുരുകും ഉഷ്ണത്തില്‍ ഞാനേകയാണ് ...

കൂട്ട് പിരിച്ചവര്‍ക്കൊന്നുമില്ല 
കൂട്ടി ഇണക്കാനിന്നാരുമില്ല 
കൂട്ടിനെനിക്കെന്‍റെ പ്രാണനില്ല 
കാത്തു കരഞ്ഞിന്നു കാഴ്ചയില്ല ...

നീ തന്ന സ്നേഹമേ ഉള്ളിലുള്ളൂ 
നിന്‍ വര്‍ണ്ണ ചിത്രമേ നെഞ്ചിലുള്ളൂ 
നിന്‍ കാലൊച്ച കാതോര്‍ത്തുറങ്ങാറുള്ളൂ 
നീ പോയ വഴി നോക്കി ഉണരാറുള്ളു ...

മറു വാക്ക് കാത്തു നില്‍ക്കാതെ

മറുപടി ഒന്നും ചൊല്ലിടാതെ
മറയുന്നു നീയെന്‍  കണ്ണിര്‍ക്കടലില്‍
മായാത്തോരോര്‍മ്മയായി നീ എന്നില്‍  ...

Tuesday, October 29, 2013

പെയ്യാന്‍ മറന്ന മേഘങ്ങള്‍















കാണാതെയേറെക്കഴിഞ്ഞാല്‍ 
കണ്ണുകള്‍ക്കെന്തു മോഹം
കേള്‍ക്കാതെയേറെയിരുന്നാല്‍ 
കാതുകള്‍ക്കെന്തു ദാഹം

ഉദിക്കുമ്പോളര്‍ക്കനെന്തു ചന്തം 
സുവര്‍ണ്ണശോഭയാല്‍ പ്രഭാപൂരിതം

അസ്‌തമനസൂരൃന്‍റെ കിരണങ്ങള്‍ 
കൊണ്ട്ചാരുതയാര്‍ന്ന കനകകാന്തി
നൈമിഷികമെന്നോതി അരുണന്‍ 
ചിരിതൂകി വിലസിനില്‍പ്പൂ
മങ്ങുന്നൂ എന്നുടെ വര്‍ണ്ണശോഭ 
പോകുന്നു ഞാനന്ധകാരത്തിലേക്കായ് ...

അലയടിച്ചാര്‍ത്തിരമ്പും സാഗരമേ 
എന്തേ നീയിന്നിത്ര ശാന്തയായ്‌ 
പനിനീര്‍പ്പൂവിന്‍ പരിമളം പരത്തി 
ഒരുനനുത്തതെന്നലായ് നീയരികിലണഞ്ഞപ്പോള്‍  
അസ്വസ്തമാമെന്‍ മനസ്സിന്‍റെയുള്ളില്‍ 
ഭാവനാ മയൂരം നൃത്തമാടി 
മങ്ങി മരവിച്ചു മയങ്ങിക്കിടന്നോരേന്‍
സ്വപ്‌നങ്ങള്‍ ആലസ്യംവിട്ടുണര്‍ന്നെഴുന്നേറ്റിട്ട-
അന്നുതൊട്ടിന്നോളം വിഘ്‌നങ്ങളില്ലാതെ 
എന്നില്‍ ഭാവനാഗംഗയൊഴുകീടുന്നു ...

എന്നിലുറങ്ങുന്ന എന്നിലേയെന്നേ 
തട്ടിയുണര്‍ത്തിയ പൂങ്കുയിലേ
സ്വാഗതമോതുന്നു നിന്നെ ഞാനെന്നുടെ 
ഭാവനാലോകത്തിനുണര്‍ത്തുപാട്ടായ്‌
നിന്നുടെ മേനിതന്‍ നോവുകള്‍
എന്‍ഹ്യദയത്തിനേറ്റ മുറിവുകള്‍
നിന്‍റെ മനസ്സിന്‍റെ വേദന എനിക്കുതീരാത്തയാദന
നന്മയും തിന്മയും നിന്നിലെ വര്‍ണ്ണങ്ങള്‍ 
വെണ്‍മയാം ജീവിതം നിന്‍റെ കരങ്ങളില്‍ ...

Thursday, October 24, 2013

നീലാംബരി നീയെത്ര ധന്യ





















നിന്‍ മൊഴികളെക്കാള്‍ എത്രെയോ,
വാചാലമാണ്‌ നിന്‍ മൌനം 
നിന്‍ വദനത്തിന്‍ പ്രഭയില്‍ 
ദര്‍ശിക്കുന്നു ഉദയ സൂര്യകിരണങ്ങള്‍ 
പേടമാനിന്‍ വടിവൊത്ത നിന്‍ മിഴികള്‍
കനിഞ്ഞു നല്‍കിയതാരാണ് ...??

മിഴികളിലൊളിപ്പിച്ച നിന്‍  മൌനം
എന്‍റെ ഹൃദയത്തില്‍  കണ്ടുവല്ലോ!
എന്തോ,  പറയാതെ പറയാന്‍ 
വെമ്പുന്ന നിന്‍  മാനസം 
വാക്കുകളില്‍ കൊഴിയാതെ 
അധര വാതില്‍പ്പടിയില്‍ 
അറച്ചങ്ങു നില്‍ക്കുന്നുവോ ...??

നിന്‍റെ വാചാലതയില്‍  രാവും പകലും 
വഴിമാറിയപ്പോള്‍, നിന്നിലെ  മൌനം 
സന്ധ്യയെ നോക്കി കവിത കുറിച്ചുവോ ...??

തുളസിക്കതിരില ചൂടിയ
നനുത്ത കാര്‍കൂന്തലും 
ഈറന്‍ മുടിയിഴകളില്‍ നിന്നും
ഇറ്റിറ്റു വിഴുമാ നീര്‍ത്തുള്ളികളും
ഒരിറ്റു ചന്ദനം നെറ്റിയില്‍ ചാര്‍ത്തി
അഷ്ട്ടപതി താളത്തില്‍ ലയിച്ചു 
മിഴി കൂമ്പിയ നീയോ നീലാംബരി...

സുതാര്യ സുന്ദര ഹൃദയം സുസ്മിതത്താല്‍
പോഴിയുമധരം സുരഭില സൂര്യ വന്ദനം 
സുമുഖീ  നീലാംബരി നീയെത്ര ധന്യ ...!!