Wednesday, February 13, 2013

ദിവ്യ സ്നേഹത്തിനു സമര്‍പ്പണം....














നീരുറവയുടെ പരിശുദ്ധിയും
നിര്‍മ്മാല്യത്തിന്‍റെ  പവിത്രതയും
നിറപറയുടെ ഐശ്വര്യവും
നിലവിളക്കിന്‍റെ  സ്വര്‍ണ്ണശോഭയും
നിജസ്ഥിതിയുടെ സത്യസന്തതയും 
എല്ലാം ഉണ്ടായിരുന്നു അവള്‍ക്ക് ...!! 

നിയന്താവിന്‍റെ  നീതിബോധവും
നിശ്വാസത്തിന്‍റെ  സമത്വഭാവവും
നിയോഗത്തിന്‍റെ അജഞ്ചലതയും
വര്‍ണ്ണങ്ങളുടെ വൈവിധ്യ ചാരുതയും
നെല്‍ക്കതിരിന്‍റെ നാണവും 
എല്ലാം ഉണ്ടായിരുന്നു അവള്‍ക്ക് ...!! 

തേനിന്‍റെ  മധുരവും
തേനീച്ചയുടെ അര്‍പ്പണബോധവും 
തെന്നലിന്‍റെ  ദിശാബോധവും
ഭുവമ്മയുടെ ക്ഷമാശീലവും
ആകാശത്തിന്‍റെ  കരുതലും 
എല്ലാം ഉണ്ടായിരുന്നു അവള്‍ക്ക് ...!! 

സന്ധ്യകള്‍ വിരിയുന്നതും 
പൂക്കള്‍ വിടരുന്നതും 
നറുമണം തൂകിയതും 
കിളികള്‍ പട്ടു മൂളിയതും 
എല്ലാം അവള്‍ക്കു വേണ്ടിയായിരുന്നു ...!!

കാശിക്കു പോകാതെ കാഷായം ധരിക്കാതെ
കണ്ണനെ കാണാതെ സന്യസിച്ചവള്‍ 
അതാവാം  ""നിലാവ്"" എന്നു 
പോക്കുവെയില്‍ അവള്‍ക്കു പേരു വിളിച്ചത് 

അതു തന്നെയാവാം 
അവള്‍ പോക്കുവെയിലിനെ പ്രണയിച്ചതും ...
നിലാവ് പോക്കുവെയിലിനെ കാത്തിരുന്നു...
കണ്ടില്ലെങ്കില്‍ തിരഞ്ഞു നടന്നവള്‍ 
പരിഭവിച്ചു പിണങ്ങിയവള്‍...

ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും 
നേര്‍ത്തവിരലുകളാല്‍
ആത്മാവിനെ തൊട്ടുണര്‍ത്താന്‍ 
ഒരു സ്വപ്നം പോലെ വന്നവള്‍
അതായിരുന്നു പൊക്കുവെയിനു 
 ""നിലാവ്...""...




















(പ്രിയ കൂട്ടുകാരേ,


ഇതിലേ പോക്കുവേയിലും ..നിലാവും .. ജീവിച്ചിരിക്കുന്ന കഥാപത്രങ്ങളാണ്. ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടു പേര്‍, 
അവര്‍ അക്ഷരങ്ങളിലൂടെ പരിചയപ്പെട്ടവര്‍, പേരുകള്‍ ചോദിച്ചു, 
ഒരാള്‍ പോക്കുവെയില്‍ എന്നു പറഞ്ഞു , അപ്പോള്‍ ആവള്‍ നിലവെന്നും പറഞ്ഞു. പോക്കുവെയിലും, നിലവും അങ്ങനെ കൂട്ടുകാരായി.. കാണാത്ത നിലാവിനെ പോക്കുവെയില്‍ അക്ഷരങ്ങളിലൂടെ വര്‍ണ്ണിച്ചു.. 
ആ വര്‍ണ്ണന നിലാവിനെ കണ്ടു വര്‍ണ്ണിക്കും പോലെയായിരുന്നു..
ഇന്നും ഇവര്‍ നല്ല കൂട്ടുകാരാണ്. കളങ്കമില്ലാത്ത സൌഹ്രദത്തിനു, അല്ലാ ആര്‍ക്കും കഴിയാത്ത മൂക പ്രണയത്തിനു സാക്ഷികളാണവര്‍...   
ലോകമോട്ടുക്കും  നാളെ പ്രണയിക്കുന്നവര്‍  പ്രണയദിനം കൊണ്ടാടുമ്പോള്‍, ഒന്ന് ഓര്‍ക്കുക ""പ്രണയം"" എന്ന വാക്കിന്‍റെ നേരും, അര്‍ഥവും പവിത്രതയും എല്ലാം...നേര്‍കാഴ്ചകള്‍ക്കും അപ്പുറത്താണ്...
തികച്ചും ദിവ്യമായ സ്നേഹം.. ഇവര്‍ രണ്ടാളും എന്‍റെ സുഹൃത്തുക്കള്‍ ആണ്.)



    

Tuesday, February 12, 2013

സിന്ദൂരസന്ധ്യ നിലാവിലലിഞ്ഞു













വെളിച്ചത്തെ മൊത്തമായി
വല വീശിയെടുക്കുകയാണ്
ആകാശച്ചരുവിങ്കലെ മുക്കുവന്‍
അവന്‍ കുടഞ്ഞെറിഞ്ഞ ഇരുളില്‍
അതിലെ ശൂന്യതയില്‍
ഞാനൊത്തിരി താഴേക്ക്‌ പോയി....

പകലിന്‍റെ ഇതളുകള്‍ പാറിവീണാകാം 
സന്ധ്യയുടെ കവിളുകള്‍ തുടുത്തത്...
അല്ലെങ്കില്‍,
ഇനി വരാനുള്ള നിലാവിന്‍റെ 
കുളിരോര്‍ത്ത് കോരിത്തരിച്ചിട്ടാകാം...

ഒടുവില്‍ രാവിന്‍റെ ഇലച്ചാര്‍ത്തിനുള്ളില്‍
കൂടണയുമ്പോള്‍ ഹൃദയകവാടങ്ങള്‍ 
തുറന്നിട്ട യോഗിയെപ്പോലെ എത്ര ശാന്തമീ ""വാനം""












മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ
വലനെയ്തുവരുന്ന രാവ്...!!
ഉള്ളിലെ അനുഭൂതികളില്‍ തഴുകി
നിലാവ് നിറയുമ്പോള്‍
ഇരുളില്‍ മറഞ്ഞ വിഷാദത്തെ
മറക്കമോ...?? 
അതോ മനസ്സോ മറന്നതു...??

ആഴിതന്‍ മാറില്‍
മുഖം ചേര്‍ത്തു സൂര്യന്‍ ,
ഒളികണ്ണാല്‍ നോക്കിച്ചിരിക്കുന്ന തീരം
നിലാവിനെ ഉള്ളിലേക്കാവാഹിച്ച്
പടിയിറങ്ങുന്ന രാവിന്‍റഅവസാനത്തെ തുള്ളി
മിഴിയിണക്കുള്ളില്‍ മയങ്ങിക്കിടക്കുന്നു 

നിദ്രയുടെലോകത്ത് ഒറ്റപ്പെട്ടുപോയ
മിഴിയിണകളെ തനിച്ചാക്കി ,
ഓര്‍മ്മകളുടെ ലോകത്ത്
പകര്‍ന്നാട്ടം നടത്തുന്ന മനസ്സേ  ...!!
നിന്നോര്‍മ്മതന്‍ വെളിച്ചത്തില്‍
ഞാനാഞ്ഞു തുഴയട്ടെ , 
ഇരുളാണ് ചുറ്റും , കരയങ്ങു ദൂരെ ....





Monday, February 11, 2013

മയില്‍പ്പീലി















"ആകാശം കാണാതെ പുസ്തകത്താളില്‍  
ഒളിപ്പിച്ചാല്‍ പീലി പ്രസവിക്കും"
എന്നു  പറഞ്ഞ് കുഞ്ഞുനാളില്‍ 
ആ മയില്‍പ്പീലി തന്നത് അവനായിരുന്നു..
നല്ല ചന്തമായിരുന്നു.....
അവന്‍റെ കണ്ണുകള്‍ പോലെ
കുഞ്ഞു മുഖം പോലെ മൃദുലവും...
ആകാശം കാണാതെ
പീലിയറിയാതെ
എന്നും എന്‍റെ കണ്ണുകള്‍ പുസ്തകതാളില്‍  ..
അക്ഷരങ്ങള്‍ ചിതറിയ താളുകളില്‍ 
പീലിക്കൊപ്പം ഒരു മക്കളെയും കണ്ടില്ല...
പിന്നീടെപ്പോഴോ...!!
പീലി തന്നവന്‍ പറഞ്ഞു
"നീ എണ്ണിക്കോ ഞാന്‍ ഒളിക്കാം "
ഞാന്‍ അക്കങ്ങളില്‍ ഒളിച്ചു
അവന്‍ മേഘങ്ങള്‍ക്കിടയിലും
അക്കങ്ങളെല്ലാം എണ്ണി തീര്‍ന്നു  
അവന്‍ വന്നില്ല .
പക്ഷേ.... 
താഴെ വീണുടഞ്ഞ വളപൊട്ടുകളില്‍ 
വിരഹം തീര്‍ത്തോരു
വിളറിയ ചിത്രം ഞാന്‍ കണ്ടു
ഇന്നും എന്‍റെ കണ്ണുകള്‍ 
പുസ്തകതാളിലേക്ക് ........
പീലി ഇനിയും പ്രസവിച്ചില്ല
പീലി തന്നവന്‍ മേഘങ്ങളിലിരുന്നു ചിരിക്കുന്നു
"പീലി പ്രസവിക്കില്ലെടാ മണ്ടൂസേ "
എന്നു ചൊല്ലിയവള്‍  മിഴികള്‍ തുടയ്ക്കുന്നു
കരിമഷിയണിഞ്ഞ മിഴികള്‍ വിതുമ്പുന്നു
ആ ഒഴുക്കിനെ തടയാന്‍ 
ഒരു കടലിനും കഴിഞ്ഞില്ല... 

Saturday, February 9, 2013

അവള്‍ മാത്രം



















രാത്രിയുടെ ഭാരങ്ങളില്‍ എല്ലാ ജീവികളും
മയക്കത്തിന്‍റെ പ്രേതത്തെ തേടുമ്പോള്‍ 
അവള്‍ മാത്രം ..അവള്‍ മാത്രം 
മേഘങ്ങളിലിരുന്ന് ഭൂമിയിലേക്കിറങ്ങാന്‍ 
മഴനൂലുകള്‍  നെയ്യുകയായിരുന്നു ...........
ഇന്നലെ സന്ധ്യക്ക് പെയ്ത മഴയില്‍ 
എന്‍റെ നെഞ്ചില്‍ വീണു പൊള്ളിയത്
അവളുടെ കണ്ണുനീര്‍ ആയിരുന്നോ...??
ആ മഴയ്ക്ക്  അവള്‍ അണിയാന്‍ ബാക്കിവെച്ച
കരിവളകളുടെ നിറമായിരുന്നോ...??
ആ മഴ സംഗീതത്തിനു താളമിട്ടത് നഷ്ടമായ
അവളുടെ കുഞ്ഞു മോഹങ്ങളായിരുന്നോ...??
മണ്ണിലെ നഷ്ടതീര്‍ത്ഥങ്ങളിലേക്ക് 
അമ്മയുടെ മാറിടത്തിലേയ്ക്ക്
ആമഴ ആര്‍ത്തലച്ചു പെയ്യുകയാണ്....
എന്തിനെന്നറിയാതെ. 



Thursday, February 7, 2013

നോവറിയും ബന്ധങ്ങള്‍




















കാലത്തിന്‍റെ കാറ്ററിയാതെ 
വര്‍ഷപ്രളയങ്ങളറിയാതെ 
പാറപിളര്‍ന്നു പൊള്ളുന്ന 
വേനല്‍ച്ചുളയിലെരിഞ്ഞമരുന്നു  
ഇന്നു ബന്ധങ്ങള്‍...!! 

സ്വന്തം വേദനകളെ പുണര്‍ന്നു 
കരയുവാന്‍ കഴിയാതെ 
എരിഞ്ഞു തിരുന്നവര്‍ എത്രയെന്നോ...??
ലോകമേ നിന്‍റെ നന്മയുടെവിത്തുകള്‍ 
എവിടെയാണ് മറഞ്ഞിരിക്കുന്നത്...??
നഗരപ്പുഴുപ്പിന്‍റെ ഗന്ധങ്ങളില്‍ 
വിളര്‍ത്ത പകല്‍ച്ചിലമ്പലുകളില്‍ 
രാപകലുകള്‍ പോലും തിരിച്ചറിയാന്‍ കഴിയാതെ 
അച്ഛന്‍ മകളില്‍,
സഹോദരന്‍ സഹോദരിയില്‍,
ഗുരു ശിഷ്യയില്‍,
മകന്‍ അമ്മയില്‍,
കാമത്തിന്‍റെ വേരുകള്‍ചുറ്റി പടര്‍ന്നു കയറുന്നു...
അസ്ഥിരമായ അസ്തിത്വമില്ലാത്ത 
എത്രെയോ ബന്ധങ്ങള്‍ .....




















ഒരു പുഞ്ചിരിക്കും ആശ്വാസവാക്കിനുംപകരമായി 
ഇല്ലാതാകുന്നയെത്രെയോ ജന്മങ്ങള്‍ ? 
ആരാലും നിര്‍വചിക്കപ്പെടാതെ,
കണ്ണീര്‍ നനവുള്ളപുഞ്ചിരിയൊരുക്കി 
കഥകള്‍ക്കുമപ്പുറത്താവുന്നു ബന്ധങ്ങള്‍ 
നിലാവിന്‍റെ പൂങ്കവിള്‍ ചുംബിച്ച് ,
സ്വപ്നങ്ങളുടെ കലപിലകളിലലിഞ്ഞു 
തീരേണ്ട ബന്ധങ്ങള്‍ ....!!
ഇന്നിപ്പോള്‍ ....??
ദിക്കുകള്‍ മറന്ന്,വഴികള്‍ മറന്ന്,സ്വയം മറന്ന്,
തരിച്ച സ്മൃതിച്ചുവരുകള്‍ 
ആകാശങ്ങളെ ചൂഴ്ന്നു ചുഴലിയായ്,
പ്രളയമായ്, അതില്‍ ലയിച്ച് 
എന്തോ ആയിത്തിരുന്നു...  
വിറക്കുകയാണ് തൂലിക 
അക്ഷരങ്ങളായി തീരുന്നതോ 
ഉള്ളില്‍നിന്നൂര്‍ന്നു വരുന്ന രോക്ഷത്തിന്‍ പ്രാണരക്തം 






















Tuesday, February 5, 2013

അര്‍ദ്ധ വിരാമം






















ജീവിതത്തില്‍ ഒരുനാള്‍ 
മരുപ്പച്ച തേടിപ്പോയി ഞാന്‍ 
അതില്‍ പിന്നെ കാലം കടലായതും ,
കടലില്‍ വഞ്ചി മുങ്ങിയതും
ഞാനറിഞ്ഞതേയില്ല.

ഉണര്‍ന്നപ്പോള്‍, സ്വപ്നം നഷ്ടമായൊരു 
കല്‍പ്പടവു മുന്നില്‍.
ഈ പടവുകളിലിരിക്കവേ... 
ആരെത്തിരഞ്ഞു ഞാന്‍ വന്നുവോ,
ഓര്‍ത്തെടുക്കാനാവാതെ മനം പിടഞ്ഞു.
ആത്മനൊമ്പരങ്ങളുടെ ശവപ്പറമ്പില്‍, 
ദൂരേക്ക് പോയവര്‍ നല്‍കിയിട്ടുപോയോരാ
മഞ്ഞുകാലത്തിന്‍ ഓര്‍മകളുമായി 
ഒരു കുഞ്ഞു സ്വപ്നത്തിനായി 
ഞാനിരുന്നു,   ഏകയായീ കല്‍പ്പടവില്‍.

ഇനിയൊരു മടങ്ങിപോക്കിനാവാതെ,
പാദങ്ങളെന്നെ നോക്കി പരിഹസിക്കുന്നു.
കെട്ടഴിഞ്ഞ ചൂലുകൊണ്ട് കരിയിലകളെ
തൂത്തുമാറ്റാന്‍ ശ്രമിക്കും പോല്‍
കുത്തഴിഞ്ഞ ചിന്തകളുമായി
ആകാശഗോപുരം പോലുള്ള പടവുകളില്‍,
നിസ്സഹായതയോടെ ഞാനിരിപ്പൂ.

കാതിലെന്തോ സ്വകാര്യം പറയുവാന്‍ 
എവിടെ നിന്നെന്നറിയാതെ വന്നൊരു 
തണുത്ത കാറ്റിനു എന്നോടെന്തോ 
പറയുവാന്‍ ഇല്ലേ.....???

ഇതൊരു അര്‍ദ്ധ വിരാമം ..
കൌമാരത്തിന്‍റെ വ്യാധിയില്‍ 
തമസ്സിന്‍ ഓളങ്ങള്‍ കരക്കണഞ്ഞില്ല.
ആരോടും പറയാതെ സന്ധ്യയുടെ 
ഇലകള്‍ ഒന്നാകെ പൊഴിഞ്ഞു പോയി..!!
ഇതു യൌവ്വനം ...!!

ഇളം കൈകളാല്‍ തലോടുന്ന വര്‍ണ്ണങ്ങങ്ങളാല്‍ 
വാരി ചൂടിയ മയില്‍പ്പീലിയാവേണം നീ 

നാളെയാ, നിലാവിന്‍റെ  തൊട്ടിലില്‍ 
മിന്നിയാളുന്ന താരകമാകേണം നീ 

ഇന്നിന്‍റെ  ജീവനില്‍  നറുവെട്ടം ചിതറുമീ
മെഴുകുതിരി പോലുള്ളീ ജന്മത്തിനുമിടയില്‍ 
നേരിന്‍റെ ജാലകം പണിയണം നീ 

നിന്നെവിട്ടു പോയവര്‍ക്കു മുന്നില്‍
വിജയത്തിന്‍റെ പടവുകള്‍ താണ്ടി  
ഉയിര്‍ത്തെഴുന്നേല്‍ക്കുമൊരു കണ്ണീര്‍പ്പക്ഷിയുടെ
ചിത്രം വരച്ചു തീര്‍ക്കേണം നീ





























































Monday, February 4, 2013

പൂമൊട്ട് പൂവാകും പോലെ























ഒരിക്കല്‍ നീ പറഞ്ഞത് ഓര്‍ക്കുന്നു ഞാന്‍
പൂമൊട്ട് പൂവാകും പോലെ..
ജനനത്തിലൂടെ ഒരുവന്‍ മരണത്തിലേക്ക് വളരുന്നു, 
പരാശ്രയത്തോടുകൂടി മാത്രമുള്ള ജീവിതം.
എന്നിട്ടും
" ഞാന്‍" " സ്വയം" എന്ന അവകാശവാദം... 
നേടിയോരല്ലേ നാമെല്ലാം 
"സ്വയം" എന്ന വാക്കില്‍ പ്രത്യക്ഷമായും പരോക്ഷമായും 
എത്രയോ കൈകള്‍  നമ്മുക്ക് താങ്ങായി... 
കൂട്ടിന്നുണ്ടായിരുന്നു...
പിന്തിരിഞ്ഞു നീ അകന്ന സന്ധ്യയില്‍ 
കനവുകള്‍ കൂട്ടുണ്ടായിരുന്നു എനിക്ക് 
നിഴല്‍ മറഞ്ഞ വീഥിയില്‍
നിന്‍റെ  മായാത്ത  കാല്‍പ്പാടുകളും.
മനസ്സിലെ ശൂന്യതയില്‍പതിഞ്ഞ 
ആള്‍ക്കൂട്ടത്തിന്‍റെ ചിത്രത്തില്‍ 
" ഇന്നത്തെ ഓര്‍മ്മകള്‍ക്ക് " 
ഇരുപ്പിടമുണ്ടായിരുന്നുവോ?? 
അറിയില്ല ........??
വെയില്‍പിറന്നതും മഞ്ഞുരുകിയതും 
പിന്നീടായിരുന്നു 
നിഴലുകള്‍ ചലിച്ചതും..
മായാത്ത നിഴലുകള്‍ ദൂരെ ദൂരെ
മനസ്സിന്‍ച്ചുരങ്ങളില്‍ ഊളയിട്ടതും 
നിനക്ക് ഓര്‍മ്മയ്ണ്ടോ...??
എന്തേ നീ എന്നെ എങ്ങനെ നോക്കുന്നു ...??
ഒരു മിന്നാമിനുങ്ങിനെ എനിക്കു 
കടംകിട്ടിയിരുനന്നെങ്കില്‍ ..
ഇരുളിലും നിന്‍റെ വിസ്മയംതുളുമ്പുന്ന 
മിഴികളെ ഞാന്നൊന്നു കാണുമായിരുന്നു 
മതിയാവോളം ...!!







Friday, February 1, 2013

പൊരുളറിയാത്ത നൊമ്പരങ്ങള്‍




















മടിയിലെ മണിവീണ വീണുടഞ്ഞു 
ഒരു രാഗം പോലും മീട്ടാനാവാതെ;
ഉള്ളില്‍ തിങ്ങിനിറഞ്ഞ മാസ്മര സംഗീതത്തെ 
പകര്‍ന്നു നല്‍കുവനാവാതെ,
മൌനത്തിന്‍ വാല്മീകത്തില്‍ മയങ്ങും
തന്ത്രികള്‍.....
പൊട്ടിയ രുദ്രവീണതന്‍ നൊമ്പരം 
ആരാനും അറിഞ്ഞുവോ..??

പാടുവാന്‍ കഴിവതില്ല ഒരു ഗാനം പോലും
എഴുതുവാന്‍ കഴിവതില്ല ഒരു കാവ്യം പോലും  
മനസ്സിലെ ശിബിരങ്ങള്‍ മാഞ്ഞുപോയതിന്‍ നൊമ്പരം
ആരാനും അറിയുന്നുവോ ..??

പാദത്തെ പുണര്‍ന്നു നടനമാടി കൊതിതീരാതെ,
മറവികളുടെ ലോകത്തേക്ക് വലിച്ചെറിഞ്ഞ 
കനക ചിലങ്കയുടെ നൊമ്പരങ്ങള്‍ 
ആരാനും അറിഞ്ഞുവോ ...??

നിദ്രയുടെ ലോകത്ത് ഒറ്റപ്പെട്ടുപോയ മനസ്സേ..
മിഴിയിണകളെ മനപൂര്‍വ്വം അടക്കവേ,,
ഓര്‍മ്മകളുടെ മറവില്‍കൂടി ഓടി മറഞ്ഞ 
സ്വപ്നങ്ങള്‍തന്‍ നൊമ്പരമെന്തെന്നു
ആരാനും അറിഞ്ഞുവോ ...??

താനേ ചിരിച്ചും കരഞ്ഞും 
പതിയെ കിന്നാരം ചൊല്ലിയും 
പരിഭവം പറഞ്ഞുവന്ന കാറ്റേ 
നിനക്കുമുണ്ടല്ലോ പറയാനേറെ
പൊരുളറിയാത്ത നൊമ്പരത്തിന്‍കഥകള്‍
ആരാനും കേട്ടുവോ ..??

കുളിര്‍തെന്നലായിന്നു നീ തഴുകേ,
നിന്‍ മനസ്സിന്‍ തേങ്ങല്‍ അറിയുന്നു ഞാന്‍ 
എന്നളകങ്ങളെ ചുംബിച്ചുണര്‍ത്തവേ നിന്‍ ,
കണ്ണിരിന്നുപ്പും ഞാനറിയുന്നു..
നിനക്കുമുണ്ടല്ലോ പറയാന്‍
പേരറിയാത്ത നൊമ്പരങ്ങളേറെ
എന്നിട്ടും വന്നുവോ...
ആരാനും കേള്‍ക്കുവാന്‍  ...??

































































ചിറകൊടിഞ്ഞ കിനാക്കള്‍



















പ്രതീക്ഷയുടെ തുമ്പിചിറകുകള്‍ തളര്‍ന്നോടിയുന്നു ..
സ്മൃതികളുടെ കിനാവള്ളികളില്‍ തൂങ്ങി ഞാന്‍ 
രക്ഷപെട്ടോട്ടേ ...അകലേക്ക്‌ ......അകലേക്ക്‌ ........
"എങ്കിലും വിദൂരമായ ഭൂതകാലത്തിന്‍റെ കുറച്ച് 
ഓര്‍മ്മകള്‍ മാത്രം മസ്സിലുണ്ട് """!!

"""അതെന്തെന്നോ ...?????"""









മഞ്ഞരളിപ്പൂക്കളടരുന്ന 
വസന്ത സായാഹ്നത്തിലേക്ക് ....
മണ്ണപ്പം ചുട്ട് കാത്തിരിപ്പിന്‍റെ 
പരിഭവം ഉള്ള കളിവീട്ടിലേക്ക് ....
തെളിനീര്‍ നിറഞ്ഞ പായല്‍ മൂടിയ 
അമ്പലക്കുളത്തിലെ തണുപ്പിലേക്ക്......... 
ഹരിതഭംഗി നിറഞ്ഞ നീരോലിപ്പടര്‍പ്പുകള്‍ 
ചാഞ്ഞ ഇടവഴിയിലേക്ക്....... 
കുന്നിക്കുരുവും മഞചാടിമണികളും 
സ്ലെയിറ്റും കല്ലുപെന്‍സില്‍ തുണ്ടുകളും 
മയില്‍പ്പീലിത്തുണ്ടുകളും 
നിറച്ചു വച്ച മണിച്ചെപ്പിലേ ബാല്യം  ...

പിന്നെ .......




















രാമായണത്തിലേ ശാരിക പൈതലും 
ഭാരതത്തിലേ പാഞ്ചാലിയും ...
ശകുന്തളയും...സാവിത്രിയും ..ഇതൊക്കേ 
എന്‍റെ മുത്തശ്ശിപറഞ്ഞ കഥകള്‍  .....

""ഭാവി കാലത്തില്‍ എന്ത് ?? എങ്ങനെ ??
ഇവിടെ എനിക്ക് ഒന്നും ഓര്‍ത്തു  
സൂക്ഷിക്കാന്‍ ഉണ്ടായിരുന്നില്ലാ"".
ഈ കാലത്തില്‍ നിന്നും ഒരു മോചനം 
വേനലിന്‍റെ ഉഷ്ണ പുഷ്പങ്ങളില്‍  നിന്ന് 
ഒരു ചാറ്റല്‍ മഴയുടെ വിതുമ്പലില്‍ നിന്ന് 
പുലര്‍മഞ്ഞിന്‍റെ കനത്ത ശീതത്തില്‍ നിന്ന് ..
ഞാന്‍ രക്ഷപെട്ടോട്ടേ .......
അകലേക്ക്‌ ......അങ്ങ് ..അകലേക്ക്‌ ....

Thursday, January 31, 2013

കുറുമ്പുകള്‍






























മാരിവില്ലിന്‍ വര്‍ണ്ണങ്ങളാല്‍ 
ചാലിച്ചോരു സൌന്ദര്യമേ, 
മിഴിവേകി മായുമൊരു മഴവില്ലേ 
നീ മാനത്തിനേകുമോ നിന്നുടെ വ്യഥകള്‍...??

കുങ്കുമം ചൊരിയും ശോഭയില്‍
നാണം  ചാര്‍ത്തി വന്നൊരു  സന്ധ്യയേ, 
നീ പകലിനേകുമോ നിന്‍ വേദനകള്‍...??

ശ്യാമവര്‍ണ്ണം ചൂടും പൂനിലാവില്‍ 
വെഞ്ചാമരം ചൂടിയ രാവേ 
നീ നിഴലായ് അലയുമോ...??
മൌനത്തിന്‍റെ ചൂടില്‍, കുളിര്‍ തേടിപ്പറന്ന 
നിശാശലഭമേ വേനലില്‍  
നീ നോവായി മാറുമോ ...??

കണ്ണിരിന്‍ താഴ് വരയിലെ നന്മയാം,
തെന്നലിന്‍ താരാട്ടിലെ മണിമുത്തേ 
എന്‍ കണ്ണിരും ദു:ഖവും 
നീയ്യേറ്റുവാങ്ങുമോ...??

































Wednesday, January 30, 2013

സ്വപ്നംകൊണ്ടൊരു കളിവീട്
















കൊഴിഞ്ഞു വീണൊരു  സ്വപ്നങ്ങളാല്‍
എന്‍ മനസ്സിലൊരു കളിവീടുണ്ടാക്കി 
ദു:ഖത്താലതിനു അടിത്തറപാകി,
വേദനയാല്‍ ഞാനതിനെ കെട്ടിപ്പൊക്കി.

കണ്ണുനീരാലതിനെ ദിനവും നനച്ചു 
മൌനത്താല്‍ ഞാനതിനെ തേച്ചുമിനുക്കി 
ക്ഷമ കൊണ്ട് ഞാനതിനു നിറമേകി; 
മനസ്സാലൊരു സുന്ദരമാം ജീവിത ചിത്രം വരച്ചു ...

പുഞ്ചിരി തണലൊരുക്കും കളിവീടിന്‍ മുറ്റത്തോ,
ഞാന്‍ വേരുകള്‍ മുളക്കാത്ത ചെടികള്‍ നട്ടു. 
ഇലകള്‍ തളിര്‍ക്കാത്ത ചെടികകളാല്‍,
പൊന്‍വസന്തം തീര്‍ക്കാനായി കാത്തിരുന്നു.

മിന്നാമിനുങ്ങുകള്‍ ചെടിക്കു പ്രകാശമേകി, 
അപ്പൂപ്പന്‍ താടികള്‍ ഇളം കാറ്റായി വന്നു. 
ഗ്രിഷ്മത്തിന്‍ തൂശനിലത്തൂമഞ്ഞു തുള്ളികളിറ്റിച്ചു;
ചെടികളില്‍ കിനാവിന്‍ മോഹ പൂക്കളേ സൃഷ്ടിച്ചു
എന്‍ സ്വപ്നവസന്തം ആവോളം നുകരാന്‍ 
കിളികള്‍ പറന്നെത്തി ദൂരെ നിന്നും.
പൂവിന്‍ നറുതേന്‍ നുകരാന്‍ അളികളുമെത്തി ...
കാത്തുവെച്ച പൊന്‍ വസന്തവുമായി മഴയുടെ 
വരവിനായി കാത്തിരുന്നു നിറക്കണ്ണുമായി.

നിനച്ചിരിക്കേ വര്‍ണ്ണങ്ങള്‍ വാരി വിതറിയോരാ, 
വാര്‍മഴവില്ല് എന്നെനോക്കി ചിരിപ്പൂ കളിയോടെ. 
വഴിതെറ്റിവന്നൊരു  മഴക്കാറിനോടു പരിഭവം ചൊല്ലവേ,
മഴമേഘം എന്നോട്  മൌനമായി മൊഴിഞ്ഞു,
മറ്റാര്‍ക്കോ സ്വന്തമാം  സ്വപ്നം,
നിനക്കായ്‌ പെയ്തിറങ്ങി അറിയാതെ.....






Tuesday, January 29, 2013

അപര്‍ണ്ണ



















അങ്ങ് ..,
ദൂരേ ആകാശത്ത് തിളങ്ങുന്ന ഒറ്റ നക്ഷത്രം ..
കൈകളില്‍ ചോരയിറ്റുന്ന -
ചൂഴ്ന്നെടുക്കപ്പെട്ട കണ്ണുകള്‍ 
പറിച്ചെടുക്കപ്പെട്ട ഹൃദയം 
മനസ്സില്‍ ഒരായിരം 
കടലുകളുടെ വേലിയേറ്റങ്ങള്‍....!! 


















ഇങ്ങു..,
ചാരേ ആകാശത്ത് വിതുമ്പുന്ന  ഒറ്റ നക്ഷത്രം .
കൈകളില്‍ അടഞ്ഞ കണ്ണുകള്‍ 
തുടിക്കാത്ത ഹൃദയം 
മരുഭൂമിയില്‍ നീ വിടരുമെന്ന് 
പ്രതീക്ഷിച്ച വസന്തങ്ങള്‍ക്കായ് 
കാത്തിരിക്കുന്ന  പാഴ് മനസ്സ് ...
തണുപ്പ് മരവിപ്പാകുന്നു രാത്രികളില്‍ 
ഗന്ധങ്ങള്‍ക്കു  ഭേദങ്ങളില്ലാതാവുന്നു 
എന്നോ ചോരവറ്റി സ്പന്ദനങ്ങള്‍ -
നിലച്ചുപോയ ഹൃദയമാണ് 
എന്‍റെ വരികള്‍ ...!!

Monday, January 28, 2013

നിലവും രാത്രിയും




















രാത്രി ചോദിച്ചു നിന്‍റെ നിഗൂഡതക്കു 
എന്തു നിറമാണെന്നു ???
നീല ആകാശത്തിന്‍റെ  പ്രണയ നിറം 
   
എന്നു  നിലാവ്..!!!
നിലാവു ചോദിച്ചു നിന്‍റെ അഗാധതക്കു

എന്തു നിറമാണ് ???
ജഡഗന്ധമുളള വയലെറ്റ്‌ നിറം
എന്നു  രാത്രി ..!!!
പക്ഷേ .................!!!!!!!!!!!!!!!!!!!
രാത്രിയും ..പകലും ..പ്രണയത്തില്‍ ആണല്ലോ ????
രാത്രി പറഞ്ഞു അതു ഒരു സത്യം ആണ്‌ ..
നിലവും ..നക്ഷത്രവും പോലെ....!!!!!

Friday, January 25, 2013

സായാഹ്നം














കൂടാണയാന്‍ ചിറകു വീശി പറക്കും 
പറവകളെപ്പോലെയാണ് സായാഹ്നം
സുന്ദരമായ സായാഹ്നത്തില്‍ സുര്യന്‍റെപ്രഭ
ആഴകടലിന്‍റെ അനന്തതയിലേക്കു  
നീങ്ങി അപ്രതയക്ഷമാകുന്നു. 
ഞാന്‍ ഏകയാണ് .. 
കൂട്ടിന്നു എന്‍റെ സ്വപങ്ങള്‍ മാത്രം ..
കല്ലും മുള്ളും നിറഞ്ഞ വീഥികളിലെ വിഘ്നങ്ങളും
തിരിച്ചടികളും മനക്കരുത്താല്‍ 
വകഞ്ഞു മാറ്റി ജീവിതത്തില്‍ മുന്നേറിയവര്‍ 
ആണു  നമ്മളില്‍ പലരും.....
ഇളം കാറ്റു  വന്നു ചെവിയില്‍ 
ഒരു പ്രണയമന്ത്രം പോലെ നീ തനിച്ചാണ് ..
കൂട്ടിന്  ആരും ഇല്ലായെന്നുഓതിയെങ്കില്‍ ... 
ദേഹത്തിനും ദേഹിക്കുമിടയിലെ അന്തരം... 
ആഴിയും ആകാശവും പോലെ- 
അനന്തമായ വിഹായസ്സിലെ കോടാനുകോടി 
നക്ഷത്രങ്ങളെ പോലെ ആണ്‌ 
എന്നു  മനസ്സിലാക്കാന്‍  മറന്നു പോകുന്നു നമ്മള്‍……
എല്ലാം വെട്ടിപ്പിടിക്കാന്‍ ഉള്ള ആവേശത്തിന്‍റെ 
മറവില്‍ നിഷ്ട്ടങ്ങള്‍ എന്തൊക്കെയെന്നു 
നമ്മള്‍ തിരിച്ചറിയുമ്പോഴേക്കും 
കാലം നമ്മെ പിന്‍ തള്ളി പോയിട്ടുണ്ടാകും ..
ഇവിടെ ഓരോരുത്തര്‍ക്കും നഷ്ട്ടങ്ങള്‍ ഓര്‍ത്തു 
മിഴി നനയുമ്പോള്‍ ലാഭം 
എന്ന പുസ്തകില്‍ എന്ത് എഴുതിടാം......!!!

Wednesday, January 23, 2013

നീതിദേവത മുഖംമൂടി അണിഞ്ഞപ്പോള്‍

















പിന്നിട്ട വഴികളില്‍ ഒരു വട്ടം കൂടി 
ഞാന്‍ വീണ്ടും ഒന്നു നടന്നു 
അന്നു  ഞാന്‍ നടന്നോരാ  വഴികള്‍ക്കു 
ഇന്നെന്തോ പഴയൊരു ചന്തമില്ലല്ലോ ...??
വഴിയില്‍ പുഞ്ചിരി തൂവിയ 
പൂക്കളുമെങ്ങുമില്ലല്ലോ ...??

ഇഷ്ട്ട സ്വപനങ്ങള്‍ 
ചിറകൊടിഞ്ഞു എന്‍ കണ്ണില്‍നിന്നും 
കണ്ണുനീരിറ്റിറ്റു വീഴുന്നു...


മായിക സ്വപ്നം നെയ്യും മനസ്സില്‍
ഇന്നൊരു ജീവിത സ്വപ്നവുമില്ല;
ഇനിയെത്ര നാളുകളെന്നറിവതില്ലാ, 
ആ വേദനയില്‍ നിന്നും മോചനം നേടുവാന്‍
മാറില്ല ഒരിക്കലുമാ വേദന 
എരിഞ്ഞുതീരുന്ന നാള്‍ വരേയും
കനലായി എരിഞ്ഞടങ്ങുമെന്നുള്ളില്‍;


അസത്യത്തിന്‍റെ തീച്ചൂളയില്‍ നിന്നാണ് 
സത്യസന്ധതയുടെ  ചാരം കോരിയെടുത്തത്‌ 
നീതിയുടെ തുലാസില്‍ തന്‍റെ ചെയ്തികളുടെ 
തൂക്കംകുറഞ്ഞുവെന്നു തോന്നുമ്പോഴാണ് 
ഒളിഞ്ഞും തെളിഞ്ഞും നീതി ദേവതയെ നീ 
കല്ലെറിയാന്‍ തുനിയുന്നത്... 

നീയോ ഞാനോ എന്നധര്‍മ്മയുദ്ധത്തില്‍ 
തകര്‍ന്നടിഞ്ഞതാകട്ടെ മാന്യതയുടെ 
പളുങ്കു  കൊട്ടാരവും 
നന്മയുടെ റോസാ പുഷ്പ്പത്തിന്‍ 
ഇതളുകളില്‍ നീ ദുഷിച്ച വാക്കുകള്‍ 
ചൊരിഞ്ഞപ്പോള്‍ ,
അറിഞ്ഞില്ലേ  നീയെന്നേ...?
ഉതിര്‍ന്നകണ്ണീരില്‍ അലിഞ്ഞതു 
എന്‍ ജീവസ്വപ്നം ...

പ്രിയമുള്ള ആശകള്‍ കൊഴിയുമ്പോള്‍ 
നിലാവിനെ നോക്കി ഞാന്‍ നിന്നൊരാ കാലം.
ജീവനില്‍ കുളിരുള്ള നിലാവു പൂത്ത കാലം.

ഇന്നു നിലാവിനെ ഞാന്‍ നോക്കി നിക്കുമ്പോള്‍....
കൈനീട്ടി മരണമെന്നേ വിളിക്കുന്ന പോല്‍....
പാരിജാത മലര്‍ പൂക്കുന്ന രാവുകളില്‍ .
ചിലപ്പോള്‍ സുഖമുള്ള ഓര്‍മ്മകളെന്‍ നോവുകളായി ...
ചിലപ്പോള്‍ കൈപ്പുള്ള കണ്ണുനീരായി മാറി  ..
ആശകള്‍ മനസ്സില്‍ പേമാരി തീര്‍ത്തപ്പോള്‍
അറിയാതെ വീണു പോയി ഞാന്‍....
ഇരുള്‍മൂടിയ വഴിയില്‍ ...
കൈതാങ്ങിനായി 
ഒരു പിടിവള്ളിയില്ലാതെ ....