Monday, December 24, 2012

ക്രിസ്തുമസ് ആശംസകള്‍


























മണി മാറില്‍ നിറയെ പൂത്തിളിര്‍   
ചാര്‍ത്തിയ വസന്ത കാലം .. 
നദിയോരത്തെ മാമരം നിറയെ 
മാമ്പൂ..കോഴിയും സുഗന്ധം ..
പിന്നെ തുടുത്ത ഫലങ്ങളായ് 
നിറഞ്ഞു നില്‍ക്കുന്നൊരു ഏദന്‍തോട്ടം ..
നീലാകാശച്ചരുവില്‍ മാരി വില്ലിന്‍ 
വര്‍ണ്ണ വൈചിത്ര്യമര്‍ന്ന വിസ്മയം 
തണുപ്പു  മരവിപ്പകുന്ന മഞ്ഞിന്‍ കുളിരിനോപ്പം...
നിലരാവിന്‍  നീശിഥത്തില്‍ നീ പാടിയ കരോള്‍ 

പട്ടിന്‍ ഈണത്തില്‍ വിണ്ണിന്‍ മാലാഖമാര്‍ 
നൃത്തം വെക്കുന്ന പുണ്യരാവില്‍ 
നിലാവു ചുംബിച്ചു ഉണര്‍ത്തുന്ന നക്ഷത്രങ്ങളാല്‍...
നിറഞ്ഞു നിലക്കുന്നരു  ഡിസംമ്പറിന്‍റെ 
പുണ്യമായ ദിനം വരവായി .....
ക്രിസ്തുമസ് ദിനം ....വരവായി ......

















"" എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും  ഹൃദയം നിറഞ്ഞ
     ക്രിസ്തുമസ് ആശംസകള്‍"" 


എരിവെയില്‍




















ഒടുവില്‍ലെന്‍റെയീ  പൂക്കൂടയില്‍ നിന്നു -
മൊരു മണിപൂവ് കാഴ്ച്ച വെക്കുന്നു ഞാന്‍
അടരിലെപ്പൊഴേ തോറ്റുപോയ്  പിന്നിട്ട
പടികളൊക്കെയും കണ്ണുനീര്‍ തന്നു പോയ്‌ ..
തണലു നീ തന്നെ ...നീ തന്നെയെന്നിതാ ..
പുതു വെളിച്ചമെന്‍ കണ്‍കള്‍ തുറക്കെയായ്...
അറിവു നോവുകള്‍ നല്കുമീ വീഥി ..
തന്നൊടുവിലിപ്പോഴേ വന്നു നില്‍ക്കുന്നു ഞാന്‍
അറിവതൊക്കെയുമൊക്കെയും മങ്ങുന്ന
സുഖ; മുറക്കം കൊതിച്ചു നില്‍ക്കുന്നു ഞാന്‍
പ്രിയമോടോന്നു നീ പുല്‍കുമോ... നാഥാ ഞാന്‍
എരിവെയില്‍ നെഞ്ചിലേറ്റുന്ന യാത്രിക
അരികിലെപ്പോഴുമ പ്രിയം കണ്ടു
കണ്‍ കവിയുമേകാന്ത ഗാഥ തന്‍ നായിക ...
ഒടുവിലീ മുള്‍മുനമ്പില്‍ നിന്നൊറ്റയ്ക്കു
കനിവുതോന്നി.. തിരഞ്ഞു പോരുന്നു ഞാന്‍ .... 



Saturday, December 22, 2012

വേപഥു



















എന്നെത്തിരഞ്ഞിടായ്കെന്നു  കേണിടുമീ 
വാക്കിന്നരങ്ങളേ ...ഒന്നറിഞ്ഞിടുക 
നിന്‍റെ മൌനത്തിന്‍ വിശുദ്ധിയിലെന്‍റെയീ 
നൊമ്പരം കൂടി ശപിചെറിഞ്ഞീടുക 
വസന്തമില്ലാ വരള്‍ച്ചകള്‍ മാത്രമാം 
എന്നിന്‍റെ ചെപ്പിലനേകം  ചുഴലികള്‍ 
ചുറ്റിപ്പിണയുമിരമ്പനങ്ങള്‍ മാത്രമാം 
എന്നോ കിളിയൊഴിഞ്ഞു ഏകാന്ത ശൂന്യമായ് ...
തെക്കോട്ട് നോക്കിയിരിക്കുന്ന പഞ്ജരം 
വാക്കിന്‍റെ നെഞ്ചിലുമൂറും 
ചുവപ്പിലാളുന്ന ശാന്തത ...
നീയറിഞ്ഞിടുമോ ...!!എന്‍റെ ഏകാന്തത 

നിന്‍റെ മൌനത്തിനു കൂട്ടാവതെങ്ങനെ ...??
എന്നില്‍ തിളക്കും കനലാണു  നീയെങ്കില്‍ 
നിന്‍റെ കണ്ണുനീര്‍ ഞാനുണക്കുവതെങ്ങനെ ...??
എന്നെത്തിരഞ്ഞിടായ്കെന്നു  കേണിടുമീ
അരുള്‍വിളിയെന്‍റെതു  മാത്രമായ് നീയറിഞ്ഞിടുക 
നീന്‍റെ മോഹത്തിന്‍ അതിര്‍വരമ്പാകുവാന്‍ 
എന്നേ  അനശ്വരയാക്കാതിരിക്കുക.....

മഴ മേഘമേ...

















പെയ്തു  പെയ്തിറങ്ങവേ മഴ മേഘമേ ...
നിയില്ലതെയായ് ..
മണ്ണിതിന്‍ കുറേ വെള്ള -
ത്തുള്ളിയായ്ടുങ്ങിപ്പോയ് ..
ആര്‍ദ്ര യായപ്പോള്‍  മഞ്ഞു കട്ടയോ ..
കണമാട്ടില്‍ മണ്ണിതിന്‍ കുളിര്‍മ്മതന്‍ ..
വെള്ളമായ് ഒഴുകി നീ ...

വെന്തു വെന്തെരിഞ്ഞപ്പോള്‍ ..
മര്‍ത്യ ദേഹമേ !! നിയും ..
മണ്ണിതിന്‍ കുറേ ..ചാരപ്പോടിയായ് ..
അടങ്ങിപ്പോയ് ...

നിരാശ ബാധിച്ചപ്പോള്‍ ..
കരളില്‍ തിരിയിട്ട മോഹമേ !!!!!
ഇനിയും   കാണാനില്ലാത്ത 
താമസ്സായി ഞാനും എന്‍  മഴമേഘമേ ... 
ഓര്‍മ്മകള്‍ ചിതറുന്ന ഉച്ച വെയിലിലേക്ക്‌ 
പടിയിറങ്ങുമ്പോള്‍ കരുതലിന്‍റെ 
തണല്‍ എന്നില്‍ നിന്നും കൈവിടുന്നു....



Friday, December 21, 2012

എനിക്കു പ്രണയം രാത്രിയോട്














സിന്ധൂര സന്ധ്യ പകലിനെ 
കൈ വെടിഞ്ഞു പോകുമ്പോള്‍ ....
വൈഡൂര്യ കമ്മലണിഞ്ഞെത്തുന്ന  രാത്രിയുടെ 
വരവു  മെല്ലേ മെല്ലേ നമ്മള്‍ അറിയുന്നു ...
രാത്രിക്കു  മനോഹാരിത നല്‍കാന്‍ 
നിലവും നക്ഷത്രങ്ങളും വന്നു ...
ഒരു പുതു പെണ്ണിനെ പോലെ നാണത്തോടെ
നിലാവുള്ള രാത്രിയില്‍  പല ഭാവങ്ങളില്‍ 
വരുന്ന അവളുണ്ടല്ലോ ആ രാത്രി ..
അവളെയാണു  എനിക്കു ഏറെ ഇഷ്ട്ടം ...
നിലാവിനേയും നക്ഷത്രങ്ങളെയും
ഇഷ്ട്ടപ്പെടാത്തവര്‍ ഉണ്ടോ ??
മിന്നാമിനുങ്ങുകളെപ്പോലെ മിന്നി
പ്രകാശിക്കുന്ന നക്ഷത്രങ്ങളെ നിങ്ങളേ 
പ്രണയിക്കാത്തവര്‍ ഉണ്ടോ..??
രാത്രിയുടെ നിശബ്ദത എനിക്കേറെ ഇഷ്ടമാണ്....
കാരണം എന്‍റെ  സങ്കടങ്ങള്‍ അപ്പാടെ 
ആ ഇരുളില്‍മാഞ്ഞില്ലതെയാവുന്നു..
നീലാകാശത്തെക്കാള്‍ എനിക്കേറേയിഷ്ടം
നക്ഷത്രങ്ങള്‍ കൂടു  കൂട്ടിയ ആകാശമാണ് .... 
അവിടേക്കും കണ്ണും നട്ടു  ഇരിക്കുമ്പോള്‍ 
പ്രതീക്ഷകള്‍ മനസ്സില്‍ പൂക്കുന്ന പോലെ 
ഒരു പാടു കഥകള്‍ അവര്‍ എന്നോടു പറയാറുണ്ട്‌..
നാമെല്ലാം ഉറങ്ങുമ്പോള്‍ അവള്‍ 
നമ്മളെ നോക്കി പുഞ്ചിരിതൂകികൊണ്ടിരികും .
പ്രകാശം വിടര്‍ത്തി നില്‍ക്കുന്ന ചന്ദ്രനും ..
ആ നീലനക്ഷത്രങ്ങളും ആ നിഷ്ബ്ദതകളും 
രാത്രിക്കു  മാത്രം സ്വന്തമാണ്.....






















"ഹോ !! ഈ രാത്രി" ഇവള്‍ എത്ര  സുന്ദരിയാണ്‌.... 
ഇവിടെ ഈ കടല്‍ കരയിലിരുന്നു രാത്രിയെ
സ്നേഹികുമ്പോള്‍ എനിക്കു  നിന്നോട് 
അസൂയ തോന്നുന്നു...കാരണം 
നീ അത്രയ്ക്ക് ഭാഗ്യവതിയാണ്‌.
കയ്യില്‍ വളകള്‍ വേണ്ടാ  ...........
കണ്ണില്‍ കരിമഷി വേണ്ടാ  .........
നെറ്റിയില്‍ പൊട്ടു വേണ്ടാ ....
എങ്കിലും എന്തു  അഴകാണു  നിനക്കു .. ..
നിലാവുള്ള രാത്രികളില്‍ തനിച്ചു ഇരിക്കുമ്പോള്‍
മനസിന്‍റെ ഏതോ ഒരു കോണില്‍നിന്നും 
രാത്രിയോടു  തോന്നുന്ന ... പ്രണയം 
ഒരു നിലാവായി തെളിയാറില്ലേ ? 
നക്ഷത്ര പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന 
നിലാവിന്‍റെ  നീലിമയുള്ള തണുത്ത രാത്രി 
നിന്നെ കണ്ടു എനിക്കു  കൊതിതീരുന്നില്ല......
അറിയില്ല ഇതെന്‍റെ ചാപല്യമാണോ എന്നു .....
പക്ഷെ എന്‍റെ  മനസ്സു പോലെ നിനക്കും 
എന്നെ പിരിഞ്ഞിരിക്കാന്‍ കഴിയില്ല 
എന്നു  മനസ്സിലാക്കിയ അന്നു  മുതല്‍ 
ഞാന്‍ നിന്‍റെ  കൂടെ തന്നെ ഉണ്ടായിരുന്നു ............
നിന്‍റെ സാമീപ്യം എനിക്കു സന്തോഷം 
പകുരുമെങ്കില്‍ പിന്നെ ഞാന്‍ 
എന്തിനു നിന്നെ പിരിഞ്ഞു ഇരിക്കണം............
പിരിയില്ലനമ്മള്‍ മരണത്തിനു ശേഷവും......
അന്നും നിന്നില്‍ അലിയാന്‍ ഒരു നക്ഷത്രം
ആയി ഞാന്‍ കൂടെ ഉണ്ടാവും .... 

നിര്‍വൃതി































നെഞ്ചിനുള്ളിലെയിത്തിരി ചൂടില്‍
വെന്തു നീറുന്ന മോഹങ്ങള്‍ മാത്രം...
കണ്ണുനീര്‍ വെറുതെ കളഞ്ഞു ..
കാക്ക കൂടിനുമൊരേറു കൊടുത്തു
കാലുകൊണ്ടിടമൊക്കെയളന്നു
കാത്തിരുന്നു ദിവസങ്ങളോളം
കാലനെങ്കിലുമെത്തുവാന്‍ വേണ്ടി 
കാര്യാമില്ലാതോടുവിലായെന്‍റെ 
കത്തിരിപ്പിന്‍റെ നീളം കുറച്ചു  
നെഞ്ചിനുള്ളിലെയിത്തിരി ചൂടില്‍
വെന്തു നീറുന്ന മോഹങ്ങള്‍ളെല്ലാം 
ചീന്തിപ്പാറും ചിതയിലമര്‍ന്നു ..
വെന്തെരിഞ്ഞപ്പോള്‍ നിര്‍വൃതിയായി .. 

എന്‍റെ ആകാശം






















എനിക്ക് 
എവിടം  വരെ 
പറക്കാനാവും അവിടം 
വരെയാണ് എന്‍റെ  ആകാശം ...

എനിക്ക്
എവിടം  വരെ നടക്കാനാവും 
അവിടം വരെയാണ്  
എന്‍റെ വഴി ...

എന്‍റെ അളവറ്റ 
ആഹ്ലാദം കരയുന്നത് 
എന്‍റെ ഹൃദയത്തിലാണ് ...

എന്‍റെ പിണക്കത്തിന്‍റെ 
മറവിലാണ് സ്നേഹം 
ഒളിഞ്ഞിരിക്കുന്നത് ...

കനത്ത  മൌനമാണ് 
എനിക്കുള്ളത് എങ്കില്‍ 
അത്രയക്കു  ആഴമാണ്
എന്‍റെ വാക്കുകള്‍ ...

കൊത്തിയുടച്ച 
പവിഴപ്പുറ്റുകള്‍ 
കണ്ണില്‍ തറച്ചപ്പോള്‍ 
ഒറ്റക്കണ്ണില്‍ ചുടുചോര 
കിനിഞ്ഞ പോലേയാണ് 
എന്നിലെ വാശികള്‍ ... 

വാത്സല്യത്തിനു  
കൃഷ്ണ മണിയില്‍ വീണ 
മഞ്ഞുതുള്ളികളെ പോലെ 
നിര്‍മ്മലവും നിഷ്കളങ്കവും 
കുസൃതിയും നിറഞ്ഞതാണ്
എന്‍റെ സ്നേഹം ...

എവിടെ എത്തിയപ്പോഴാണ് 
ഞാന്‍ തിരിഞ്ഞു നടന്നത്
അവിടം വരെയാണ്
എന്‍റെ ജീവിതം ...!!

Wednesday, December 19, 2012

മഴവില്ലു പോലൊരു പെണ്‍കുട്ടി ..




















ചന്നം പിന്നം ചാറുന്ന ചാറ്റല്‍ മഴക്കുമുന്നേ ...
ഏഴു വര്‍ണ്ണങ്ങള്‍ ചക്രവളത്തില്‍ 
പ്രത്യക്ഷപ്പെടുന്ന പോലെ 
സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന 
മഴവില്ലു പോലൊരു പെണ്‍കുട്ടി ...
പാറിനടക്കും ശലഭമല്ലയോ നീ ..
ചെറിയ ഓളങ്ങളും അലകളും പോലെയാണ് നീ ..
ഒരുനാള്‍ പറയാതെ വന്നതും ..നീ 
പറയതെ അറിയാതെ പോയതും.. നീ...അല്ലേ ...??

നീ നക്ഷത്രമായി ചിരിക്കുമ്പോള്‍ 
എത്രയോ രാവില്‍ നിന്നെഞാന്‍ കാത്തിരുന്നു 
നിലാവു പരക്കുന്ന  എന്‍റെ പൂമുറ്റത്തു 
മഞ്ഞിന്‍റെ പാദസ്വരങ്ങള്‍ ഇട്ടും 
ഒഴുകുന്ന പുഴയോടു  കിന്നാരം ചൊല്ലിയും 
എത്രയോ രാവില്‍ നിന്നെ ഞാന്‍ കാത്തിരുന്നു 
സ്വപ്നങ്ങള്‍ക്കും ..പ്രതിക്ഷകള്‍ക്കും
ചിറകു മുളക്കുമെങ്കില്‍ ഒരിക്കല്‍ക്കൂടി 
പറന്നേന്‍ അരികില്‍ വരുമോ  ശലഭമേ ..നീ ...

ചന്ദനനിറവും ചെന്താമരപോല്‍ വിടര്‍ന്ന കണ്ണുകളും
ചെമ്പരത്തി പൂവുപോലെ ചുവന്ന ചുണ്ടുകളും 
അതില്‍ വിരിയും പാല്‍ പുഞ്ചിരിയും 
വിടര്‍ന്ന ശംഖുപുഷപ കണ്ണില്‍ കരിമഷിഎഴുതിയും  
ഇറന്‍ മുടിയില്‍ തുളസിക്കതിര്‍ ചൂടി
നെറ്റിയില്‍ ചന്ദനക്കുറി തൊട്ടു
കുലുങ്ങിച്ചിരിക്കുന്ന കരിവളകള്‍ ഇട്ടു
പവിഴമല്ലി പൂക്കള്‍ വിരിഞ്ഞ എന്‍റെ പൂമുറ്റത്തു 
എത്രയോ രാവില്‍ നിന്നെ ഞാന്‍ കാത്തിരുന്നു 
ഒരിക്കല്‍ക്കൂടി പറന്നേന്‍ അരികില്‍
 വരുമോ  ശലഭമേ ..നീ ...






Tuesday, December 18, 2012

മിഴിനീര്‍















ഓര്‍മ്മകള്‍ കൊച്ചോളമായി 
അലയടിക്കുമീ  മനസ്സില്‍ 
ഒരു നേര്‍ത്ത മഴത്തുള്ളി കണക്കേ 
ഒരു പൊന്‍ മയിപ്പീലി പോലെ ഒരുനാള്‍ 
എനിക്കൊരു പോന്നോമാനെയേ കിട്ടി ...

വീണ്ടും കൊച്ചോളങ്ങള്‍ പൊട്ടിച്ചിരിച്ചു 
പണ്ടത്തെ ഏതോ പാട്ടിന്‍റെ വരികള്‍ 
ചുണ്ടത്തുവന്നു പുഞ്ചിരിയീണത്തില്‍
പിന്നെയും തുള്ളിക്കൊരുകുടം കണക്കേ 
ആര്‍ത്തു ചിരിച്ചും രസിച്ചും ഞാന്‍

ഒടുവിലൊരു മഴവില്‍ തുള്ളി 
അല്ല തുള്ളിയിലൊരു മഴവില്ല് ;
ഒരു മാത്ര നേരം കൊണ്ട് 
എല്ലാം എന്നില്‍ നിന്നും തട്ടിയെടുത്തു 
മഴ പോലെ എന്‍റെ മിഴിനീര്‍ പെയ്യതു 
കറുത്ത വാവിന്‍ കൂരിരുള്‍ പോല്‍ 
നിറഞ്ഞു എന്‍ ആത്മ നൊമ്പരം ...

നെഞ്ചോടു ചേര്‍ത്ത് ഞാന്‍ കെഞ്ചി
എന്‍ ഓമനതന്‍ പ്രാണനു വേണ്ടി 
ഒരുനാള്‍ ഞാനറിയാതെ തൂ മഞ്ഞു പോല്‍ 
ആ മിഴി കൂമ്പിയടഞ്ഞു 
നിലത്തു വീണുടഞ്ഞു തെറിച്ച
കണ്ണാടി തുണ്ടുകള്‍ പോലെന്‍ മനം ചിതറി ...

ഇനിയെത്ര നാളുകളെന്നറിയില്ല 
ആ വേദനയില്‍ നിന്നും മോചനം നേടുവാന്‍ 
മാറില്ല ഒരിക്കലുമാവേദന 
എരിഞ്ഞു  തീരുന്ന നാള്‍ വരേയും 
കനലായി എന്നുമെന്നുള്ളില്‍
ഇതു തന്നെയല്ലേ  ജീവിതം ..... !!


മഴ പോലെ ഒരു പ്രണയം



























വേനല്‍  കുടിച്ചു വറ്റിച്ച പുഴ....
ഞാന്‍  വൃഥാനിന്‍റെ  കടലാസ്സു 
വഞ്ചി കളുടെ കാവല്‍ക്കാരി ആവുന്നു 
കൊടും കാറ്റിന്‍റെ  ശീലുകള്‍ നമ്മുക്കിടയിലെ 
ചൂടു മണല്‍ക്കുന്നില്‍ ജീവിതം വരയ്ക്കുന്നു 
നിലച്ചു പോയ ഓളത്തിനും പ്രണയത്തിനും
ഇടയിലെ കവിത വളപ്പൊട്ടുകള്‍ പോലെ ...

ഓട്ടിന്‍ പുറത്തു വന്നുവീണു ചിന്നിച്ചിതറുന്ന പുതുമഴ. 
ജാലകത്തിനപ്പുറം മഴ പെയ്യുമ്പോള്‍ അറിയുന്നു,.....
മഴ എന്‍റെ ഹൃദയത്തിലേക്കു തന്നെയാണു പെയ്യുന്നതെന്നു...
കാലം ആത്മാവില്‍ വീഴ്ത്തിയ മുറിവുകളിള്‍  
അമര്‍ത്തിയ നിര്‍മ്മലമായ നിന്‍റെ 
കൈപ്പടമാണെനിക്കു പ്രണയം ...

എന്‍റമുറിവുകളുടെ വേദന ചോദിച്ചു വാങ്ങി 
നിറകണ്ണുകളോടെ നീ വിടര്‍ത്തിയ
പുഞ്ചിരിയാണെനിക്കു  പ്രണയം 
ഒറ്റപ്പെട്ടുപോയ ജീവിതത്തിന്‍റെഊഷരഭൂമിയില്‍   
വന്യമായ ഉഷ്ണക്കാറ്റ് വിഴുങ്ങാതെ
എന്നിലെത്തിയ നിന്‍റവാക്കുകളാണെനിക്കു  പ്രണയം......
ഇതു എന്‍റെപ്രണയം നീ പൂവും ഞാന്‍ മഞ്ഞുതുള്ളിയും ...
നിന്നെ സ്നേഹിച്ചതുപോലെ ഇതുവരെ
ഞാന്‍ആരെയും സ്നേഹിച്ചിട്ടില്ലായിരുന്നു..
ഇനി ആരെയെങ്കിലും അങ്ങിനെ 
സ്നേഹിക്കാനുള്ള ധൈര്യവും ഇല്ല....
നിന്നോടു  എനിക്കു  എന്നും നന്ദിയുണ്ട്..
ഞാന്‍ പഠിക്കാന്‍മറന്നുപോയ 
ഒരു പാഠം എനിക്കു  പഠിപ്പിച്ചു തന്നതിനു ...




















"""വേദനിപ്പിക്കാന്‍ വേണ്ടി ആരെയും സ്നേഹിക്കരുതു
സ്നേഹിക്കാന്‍വേണ്ടി ആരെയും വേദനിപ്പിക്കുകയും അരുതു, 
മറിച്ചു  മനസ്സു അറിയുന്നതു ആയിരക്കണം സ്നേഹം """""


Monday, December 17, 2012

മരീചിക




















കേട്ടത് കളകളനാദം ..
അറിഞ്ഞത് ചില്‍ചില്‍  ശബ്ദം ..
ഇന്നലെയുടെ വിടവാങ്ങല്‍ 
പിന്നെയും ഇന്നിന്‍റെ മരീചിക ..
കനക മരീചികകള്‍ എന്നോടു പറഞ്ഞു ..
തുടങ്ങു ചലങ്ങള്‍ ..നിന്നില്‍ 
ഉളവാകും ജ്ഞാനരസം പകരുവാന്‍ 
ഞാനിതാ വന്നു..
നിന്‍റെ ആരാധ്യദേവന്‍ ..!
അറിയുന്നു ഞാന്‍ .....
ഓരോ ജീവിയും അറിയുന്നു നിന്‍ ഗമനം ..
ചലിച്ചു അവര്‍ ഇന്നിന്‍റെ ഫലമറിയാതേ ..
സുന്ദര സ്വപന്‌ങ്ങള്‍ കാണുവാന്‍ ..
അറിയാതെ ഞാനും ചലിക്കുന്നു ..
പറയൂ ഇതു നിന്‍ മായാജാലമോ ...??
എന്തേ ......., ഒന്നും പറയാതെ 
എന്തേ....? എന്നെയീ അജ്ഞാനാന്ധകാരത്തില്‍  തള്ളിയിട്ടൂ ...
വീണ്ടും നീ വരുന്നതു കതോര്‍ത്തിരിക്കുവാനോ ..???

നീ മാത്രം


























നിന്നധരങ്ങളുടെ അനക്കവും 
നോക്കിയിരിപ്പാണ് ഞാന്‍
നിന്നെ കുറിച്ചോര്‍ത്തെടുക്കുവാന്‍ 
ഒന്നുമില്ലെനിക്കെന്നു സത്യം.

നിന്നെ കുറിച്ചുള്ളതൊന്നും മറന്നിട്ടില്ല ഞാന്‍
നിന്നെയിനിയും ഒരുപാടു സ്നേഹിപ്പാന്‍  
എനിക്കു  കഴിവതില്ലയെന്നു നേര്.

എന്‍ സ്നേഹത്തിന്‍ അവസാന തുള്ളിയും 
നിന്നിലേക്കു പകര്‍‍ന്നു തന്നില്ലയോ, 
ഇനിയുള്ള നാളുകള്‍  എന്‍ കണ്ണുകള്‍, ‍
നിന്നെക്കാള്‍ ഉപരിയായി മറ്റൊന്നിനെ
ഇഷ്ട്ടപെട്ടു പോവുമോ?
എന്നൊരു  ചിന്താ ഭയവും എനിക്കില്ല 

ഞാന്‍ കാണുന്നതെല്ലാം നിന്നെ മാത്രം,
മറ്റേതെങ്കിലും സ്വരമാധുരിയെന്നെ
കിഴ്പ്പെടുത്തുമോയെന്നു  വേവലാതിപ്പെടുന്നില്ല.

ഞാന്‍‍ കേള്‍‍ക്കുന്നതെല്ലാം 
നിന്‍റെ മധുമൊഴികള്‍‍ മാത്രം ... 
നടന്നു പോകവേ,  നിന്നില്‍ നിന്നകന്നു 
പോവുമോയെന്നു ഞാന്‍ ഭയപ്പെട്ടിട്ടില്ലോരിക്കലും!

ഏതു ദിശയിലേക്കു നടന്നാലും എത്തുന്നതോ,
നിന്‍ മുമ്പില്‍‍ തന്നെ.
അവകാശവാദം ഉന്നയിച്ചാരെങ്കിലും 
നിന്നെ കൊണ്ട്പോവുമെന്നൊരു  ചിന്തയെന്നെ 
അലട്ടിയിട്ടെല്ലോരിക്കലും.

ഒരു ഹൃദയത്തിനും ഒന്നില്‍‍ കൂടുതല്‍ 
അവകാശികള്‍ ‍ഉണ്ടാവില്ലല്ലോ! 
നീ എന്‍റെ ഹൃദയം ആണ്... 
എന്‍റെ മാത്രം ഹൃദയം 

ഭയമൊന്നേയുള്ളു ...ഒരേയൊരു ഭയം,
നീയെന്നെ വിട്ടു പോവുമോ എന്ന ഭയം
അതാണെന്‍റെ ഭയം ...

അതിനുത്തരം നല്‍‍കേണ്ടത് 
ഞാന്‍‍ അല്ല നീ തന്നെയാണ് ...!
നീ മാത്രം ...
ആ ഉത്തരത്തിനായി 
കാതോര്‍ത്തിരിക്കുകയാണു  ഞാന്‍ 
‍നിന്നധരങ്ങളുടെ താളവും  നോക്കി ..

























































നിന്‍റെ അധരങ്ങളുടെ അനക്കവും 
നോക്കി  ഇരിക്കുകയാണ് ഞാന്‍
നിന്നെ കുറിച്ചു ഓര്‍ത്തെടുക്കാന്‍ 
എനിക്കൊന്നുമില്ല 

കാരണം ...
നിന്നെ കുറിച്ചുള്ളതൊന്നും ഞാന്‍മറന്നിട്ടില്ല 
നിന്നെ ഇനിയും ഒരുപാടൊരുപാടു 
സ്നേഹിക്കാന്‍ എനിക്കു  കഴിയില്ല 

കാരണം ... 
എന്‍റെ സ്നേഹത്തിന്‍റെ അവസാന തുള്ളിയും 
നിന്നിലേക്കു പകര്‍ന്നു തന്നതാണ്, 
എന്നോ, എപ്പഴോ , എന്‍റെ കണ്ണുകള്‍ 
നിന്നെക്കാള്‍ മറ്റൊന്നിനെ ഇഷ്ട്ടപെട്ടു പോവുമോ 
എന്ന ഭയവും എനിക്കില്ല 

കാരണം ...
ഞാന്‍ കാണുന്നതെല്ലാം നിന്നെ തന്നെയാണ് ...
മറ്റേതെങ്കിലും സ്വരമാധുരി എന്നെ 
കിഴ്പ്പെടുത്തുമോ എന്നു  വേവലാതിപ്പെടുന്നില്ല

കാരണം ...
ഞാന്‍കേള്‍ക്കുന്നതെല്ലാം 
നിന്‍റെ മധുമൊഴികള്‍ മാത്രമാണ് ... 
നടന്നു നടന്നു നിന്നില്‍ നിന്നകന്നു 
പോവുമോ എന്നു ഞാന്‍ ഭയപ്പെട്ടിട്ടെ ഇല്ല 

കാരണം ...
ഏതു ദിശയിലേക്കു നടന്നാലും എത്തിപ്പെടുന്നത് 
നിന്‍റെ മുമ്പില്‍തന്നെയാണ്...
അവകാശവാദം ഉന്നയിച്ചു 
ആരെങ്കിലും 
നിന്നെ കൊണ്ട്പോവുമെന്ന ചിന്ത 
എന്നെ അലട്ടിയിട്ടെ ഇല്ല

കാരണം ...
ഒരു ഹൃദയത്തിനും ഒന്നില്‍‍ കൂടുതല്‍ 
അവകാശികള്‍ ഉണ്ടാവില്ല 
നീ എന്‍റെ ഹൃദയം ആണ്... 
എന്‍റെ മാത്രം ഹൃദയം 
ഭയം ഒന്നേ ഉള്ളു ...ഒരേ ഒരു ഭയം ...
നീ സ്വയം 
എന്നെ വിട്ടു പോവുമോ എന്ന ഭയം
അതാണെന്‍റെ ഭയം ... 

കാരണം ...
അതിനുത്തരം നല്‍കേണ്ടത് 
ഞാന്‍അല്ല നീ തന്നെയാണ് ...!
നീ മാത്രം ...
ഉത്തരത്തിനായി 
കാതോര്‍ത്തിരിക്കുകയാണു  ഞാന്‍ 
നിന്‍റെ അധരങ്ങളുടെ അനക്കവും നോക്കി ...