Friday, April 19, 2013

താമര



















കനവു പാകിയ വഴിയിലായി ഞാന്‍ 
മിഴികളില്‍ പൂവിട്ട സ്വപ്നവും പേറി 
സ്നേഹം പൂക്കുന്ന താഴ് വരയില്‍  
കാത്തിരുന്ന നാളില്‍, എന്‍ സ്വപ്നച്ചരുവില്‍  
പൂത്തിറങ്ങാറുള്ള മാനത്തെ പൊന്‍ താരങ്ങള്‍ 
എന്നെ നോക്കി മിഴിചിമ്മുമ്പോള്‍ 

കറുത്ത പേക്കിനാവുകള്‍ വകഞ്ഞുമാറ്റി 
പാരിന്‍റെ  നീലിമയിലലിയുമ്പോള്‍  
ഞനൊന്നുകൊതിച്ചു ദൂരേയുള്ളോരാ
മാനത്തെ തമ്പുരാനും തരക മക്കളും 
ചൊരിയുന്നൊരു തൂവെണ്‍ നിലവിലലിയാന്‍ 
ഞാനറിയാതെ അറിയാതെ അലിയാന്‍  

നാണത്തില്‍ ഞനൊന്നു മിഴികൂമ്പുപോള്‍ 
എന്‍ നെറുകയില്‍ ഒരു മുത്തം തരുവാനും   
മടിയില്‍ തലചായ്ക്കും മാന്‍പേടയാകുവാനും 
പുലര്‍ മഞ്ഞു പോലെയെന്‍ ഓര്‍മ്മകളില്‍ 
ഒരു ഹിമകണമായി നീയെന്‍ വിരല്‍ത്തുമ്പുതൊടു-
വതിനായി ഞനൊന്നുകൊതിച്ച നേരം 

പോരുളറിയാത്തോരെന്‍  മൊഴികള്‍
മുറ്റത്ത് ദിക്കറിയാതെയെത്തുന്ന കാറ്റില്‍ 
ദിശയറിയാതെ പാറിപ്പറന്നു പോകുമ്പോള്‍
പേരറിയാത്തൊരു മൌനനൊമ്പരം മെന്‍-
നെഞ്ചുനോവിക്കുമ്പോള്‍ ഒരു പിന്‍ വിളിക്കായ് 
കാതോര്‍ക്കാതേ എന്നേത്തനിച്ചാക്കി നീ പോകയോ...!! 


Friday, April 12, 2013

വെണ്മകാക്കുന്ന വെയില്‍പക്ഷി
















നന്മയുടെ വെണ്മയാണവള്‍
തൂവെള്ളയാണവളുടെ 
മേനിയും മനസ്സും മിഴികളും 
നീരാവിതന്‍ വെണ്മപോലവളുടെ
നെടുവീര്‍പ്പുകളും.....

നൊമ്പരങ്ങള്‍ ഉരുകി ഒഴുകുമവളുടെ
മിഴിനീരിനും തൂവെണ്മ.  
മാലാഖമാര്‍ക്കു അസൂയ തോന്നിയിട്ടുണ്ടാവാം
അവളോടും , അവളിലെ വെണ്മയോടും.
ഒരു വട്ടമെങ്കിലുമവളെ തലോടാനോ 
അവള്‍ക്ക് തണലേകാനോ ചെന്നതില്ല,
അവരൊരുനാളും......

അവളുടെ വെളുത്ത മിഴികള്‍ 
നിറഞ്ഞു കവിഞ്ഞതും;
വെണ്ണക്കവിളില്‍ വെളുത്ത മിഴി-
മുത്തുകള്‍ പൊഴിഞ്ഞതും; 
നിറഞ്ഞതു വെണ്‍തടാകമായതും 
അതിലവള്‍ മുങ്ങിപ്പൊങ്ങുന്നതും 
എല്ലാം അവള്‍ മാത്രമറിഞ്ഞു ...
അവള്‍ മാത്രം അനുഭവിച്ചു ... 

മറ്റാര്‍ക്കും കാണാന്‍ ആയില്ലതോന്നുമേ!
എല്ലാം വെണ്മയായിരുന്നു
നിലാവിന്‍ വെണ്മ !!

എല്ലാം അറിയുമെന്നാലും,
നിസ്സഹായനായി നോക്കി നില്‍ക്കുമാ
പോക്കുവെയിലിപ്പോഴും
കാത്തിരിക്കുന്നാ മിഴി തുടക്കാന്‍ 
ഇനിയുമൊരു ജന്മത്തിനു വേണ്ടി...!!




(കൂട്ടുകാരേ....,


 ഇതിനു മുന്‍പ്  ഞാന്‍ നിലാവിനേയും പോക്കുവെയിലിനേയും കുറിച്ച്  കവിതകള്‍ എഴുതിയിടുണ്ട്‌ , ( നക്ഷത്ര കണ്ണുള്ള കൂട്ടുകാര്‍ ,

നീ മാത്രം, ദിവ്യ സ്നേഹത്തിനു സമര്‍പ്പണം....) അതിന്‍റെ തുടര്‍ച്ചയാണ് ഇതെന്ന് പറയന്‍ പറ്റില്ല... എങ്കിലും ഈ കവിതയിലെ കഥാ പാത്രങ്ങള്‍ അവര്‍ തന്നെയാണ്....നിലാവും, പോക്കുവെയിലും...., ഈ സൌഹൃദത്തിനു മുന്നില്‍ പകരം വെക്കാന്‍ സത്യത്തില്‍ ഒന്നും ഇല്ലാ...പരാതികള്‍ ഇല്ലാത്ത ഇവര്‍ക്കുമുന്നില്‍... എന്നും ചിരിതൂകി നില്‍ ക്കാനേ എനിക്ക് കഴിയൂ...ഇനിയും ഒരുപാടു വരികള്‍ ഇവരെ കുറച്ചു എഴുതാന്‍ എനിക്ക് കഴിയണമേ എന്ന് ഞാന്‍ പ്രര്‍ത്ഥിക്കുന്നു....) 






പിന്നിലെ





















പുഞ്ചിരിയുടെ   പിന്നിലെ     കരച്ചില്‍ പോലെ 
സന്തോഷത്തിനു    പിന്നിലെ     ദു:ഖം പോലെ 
കയറ്റത്തിനു         പിന്നിലെ     ഇറക്കം പോലെ 
കടലിനു               പിന്നിലെ     നദി പോലെ 
മാറ്റങ്ങള്‍ക്കു        പിന്നിലെ     വിപ്ലവം പോലെ 
വലിയവനു          പിന്നിലെ    ചെറിയവന്‍ പോലെ 
മലയുടെ               പിന്നിലെ    അരുവി പോലെ 
ഹൃദയത്തിനു       പിന്നിലെ     മനസ്സുപോലെ 
സ്വരത്തിനു           പിന്നിലെ     രാഗം പോലെ 
കണ്ണിരിനു            പിന്നിലെ     വിഷാദം പോലെ 
വിരഹത്തിനു       പിന്നിലെ     നൊമ്പരം പോലെ 
റോസപ്പൂവിനു     പിന്നിലെ     മുള്ളുപോലെ 
പകലിനു              പിന്നിലെ     രാത്രി പോലെ 
ദേഹത്തിനു           പിന്നിലെ    ദേഹി പോലെ 
ജനനത്തിനു           പിന്നിലെ     മരണം പോലെ 



Tuesday, April 9, 2013

നീര്‍ക്കുമിളയെന്ന നിമിഷകുമിള


























പുലരിയില്‍ എന്‍ മേല്‍ വീണൊരു മഞ്ഞിന്‍ 
നീര്‍പളുങ്കുകള്‍ എന്നോട് കിന്നാരം ചൊല്ലി 

ഇത്രമേലെന്നേ നീ സ്നേഹിക്കാന്‍... 
എന്നില്‍ നീയെന്തു കണ്ടു ... 

പുലരിമഞ്ഞിന്‍ ചുടു ചുംബനമേറ്റു ഒരു 
ബാഷ്പബിന്ദുവായി ഭൂമിയില്‍ പതിച്ച ഞാന്‍ 

ഉയിരിലാകെ നിറയുമ്പോള്‍ ഭാഗ്യമോ,നിര്‍ഭാഗ്യമോ ?
ഞനൊരു നീര്‍ക്കുമിളയായി മാറി 

പുതുമഴ പെയ്ത നനഞ്ഞ മണ്ണില്‍ ഞാനൊരു 
വലിയൊരു നീര്‍ക്കുമിളയായി മാറി 

ചെറിയ കുമിളകളെ നോക്കി ഞാന്‍ കളിയാക്കി ചിരിച്ചു 
നിങ്ങള്‍ എന്തിനായ് ഇത്ര ചെറുതായി 

ഭൂമിയെ പുല്‍കുവാന്‍ വന്ന ബാഷ്പബിന്ദുവായി 
പ്രഭാതത്തേ വിളിച്ചുണത്തി കൊകിലങ്ങള്‍ 

സ്വരസ്ഥായികളറിയാതെ ശ്രുതി ചേര്‍ത്തു പാടുമ്പോള്‍ 
ചുവടുകളിടറാതേ പൂവുകള്‍ നടനമാടുമ്പോള്‍... 

മഴവില്‍ ചാരുതയറിയാതെ നീലച്ചവാനം 
മേഖങ്ങള്‍ കൊണ്ട് ചിത്രം വരയ്ക്കുമ്പോള്‍... 

ശില്പ ചാതുര്യമറിയാതെ നീല വനമൊരു 
കാവ്യ മെഴുതുന്നു നീര്‍ക്കുമിളതന്‍ നടന കാവ്യം

എന്നിലേക്ക്‌ പ്രഭാതത്തിന്‍ പ്രകാശകിരങ്ങള്‍ പതിച്ചപ്പോള്‍ 
എന്നിലേഴു വര്‍ണ്ണങ്ങളുണ്ടായി, വര്‍ണ്ണവിസ്മയവുമായി  

ഭൂമിയിലേക്ക് വന്ന ഞാനേറെയഹങ്കരിച്ചു 
ഒരുനിമിഷ മാത്രയില്‍ ഭൂമിതന്‍ മാറിലേക്ക്‌ 

പൊട്ടിച്ചിതറി വീണു ഞാന്‍.... ഭൂമിതന്‍ മാറില്‍   
നീര്‍ക്കുമിളയങ്ങനെ.... നിമിഷ കുമിളായി....  





Friday, April 5, 2013

ആരാമത്തിലെ കൂട്ടുകാരി





















ഹിമകണം വീണ സായം സന്ധ്യയില്‍ 
മണ്‍ചിരാതിന്‍ വെളിച്ചത്തില്‍ ഞാന്‍ 
ഒരുമാത്ര നിന്‍ മുഖം കണ്ടപ്പോള്‍ 
നിന്‍ കവിളിലെ അരുണാഭമാര്‍ന്ന ശോണിമ 
എനിക്കിപ്പോഴും മറക്കുവാന്‍ കഴിയുന്നില്ല 
ആരാമത്തിലെ എന്‍റെ കൂട്ടുകാരി ...

നിന്നിലെ നാണത്തിലുള്ള നുണക്കുഴി കവിളിലെ 
പുഞ്ചിരിയില്‍ , നിന്‍ മിഴിയഴകിന്‍റെ 
ശാലീനതയില്‍ ഞാന്‍ ലയിച്ചിരുന്ന നിമിഷങ്ങളില്‍ 
എന്നരികിലിരിക്കും മാത്രയില്‍ 
കുങ്കുമചോപ്പുള്ള നിന്‍ അധരങ്ങളാല്‍ 
എന്‍ കാതില്‍ ഓതിയോ...?നീയാണെന്‍ 
ആരാമത്തിലെ കൂട്ടുകാരിയെന്ന്...

കയ്പ്പും മധുരവും ചേര്‍ന്ന ജീവിതത്തില്‍  
ചിന്താതന്തുക്കളുടെ പ്രകമ്പനം മുഴങ്ങുമ്പോള്‍ 
കറുപ്പും വെളുപ്പും മാത്രമല്ലാതെ മഴവില്ലിന്‍  
വര്‍ണ്ണങ്ങള്‍ ഒരുക്കി നീയെന്‍ മനത്താരില്‍
കൊറിയിട്ട ചിത്രത്തിലെ തുടിക്കുന്ന 
മുഖം നിന്‍റെതായിരുന്നോ ...?
ആരാമത്തിലെയെന്‍ കൂട്ടുകാരി... 

ഹിമകണം വീണ സായം സന്ധ്യയില്‍ 
ഒരു പൂമോട്ടായി നീ വിരിഞ്ഞതും, പിന്നെ 
പുലരിയില്‍ നാണത്തിന്‍ സുഗന്ധം തൂകി 
എന്നില്‍ കുളിര്‍ചൂടി ഓര്‍മ്മയില്‍‍ 
നിറങ്ങള്‍ വിതറി പൂവായി വിരിഞ്ഞതും 
എനിക്കായി മാത്രമായിരുന്നോ 
ആരാമത്തിലെ കൂട്ടുകാരി... 

എന്‍റെ സിരകളിലോഴുകും സംഗീതമായി ... 
ഈ മഞ്ഞിന്‍ കുളിരിലും നിന്‍റെ സാമിപ്യം 
എന്നിലുണര്‍ത്തിയ മധുരമാം നിമിഷങ്ങള്‍... 
വാരി പുണര്‍ന്നു ദിനകരന്‍ നിത്യവും പ്രഭ-
ചൊരിയുന്നോരേന്‍ ആരാമത്തില്‍ നീയൊരു 
താമരയായി വിരിയുമോ? 
എന്നാരാമത്തിലെ കൂട്ടുകാരി..








Wednesday, April 3, 2013

ശലഭമായി നീ

















അന്നോരുനളില്‍ വന്നൊരു ശലഭമായി നീ 
മഴവില്ലു വിടര്‍ന്നോര സായംസന്ധ്യില്‍ 
നിഴല്‍ മൂടിക്കിടന്ന എന്‍റെ സ്വപന്ങ്ങളില്‍ 
എനിക്കായിമാത്രം തുറന്നിരുന്ന നിന്‍റെ മിഴികള്‍ 
എന്നോട് നിശബ്ദതയുടെ മറവില്‍ കൂടി 
നൊമ്പരക്കഥകള്‍ പറഞ്ഞിരുന്നു . 

തളിരിട്ട മോഹത്തിന്‍റെ സ്വപ്‌നങ്ങളെല്ലാം 
ഒരു മാന്‍ച്ചുവട്ടിലെ ശരത്കാല വസന്തത്തില്‍ 
കൊഴിഞ്ഞുപോയ ഇലകള്‍ളെടുത്തു വെച്ചെന്‍റെ
ഓര്‍മ്മകളെ  ഒര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ 
എന്‍ മനതാരിലേക്ക്  നിന്‍ മുഖം 
വെണ്‍ ചന്ദ്രപ്രഭ ചൊരിഞ്ഞു മുന്നില്‍ വന്നു ... 

ചുവന്ന പട്ടു ചെലചുറ്റിയ സന്ധ്യയില്‍ പറയാന്‍ 
എനിക്കായി മാത്രം കാത്തുവെച്ച നിന്‍റെ
കൊച്ചു കൊച്ചു നൊമ്പര സ്വപ്നങ്ങളും  
ഇളം കാറ്റില്‍ അകന്നുപോകുന്ന നിന്‍റെ തേങ്ങലും 
നീ എനിക്കായി മൂളിയ മണിക്ക്യസോപനവും 
ഒരു കുളിര്‍മഴയായ് നിന്നില്‍ ആര്‍ത്തലച്ചുപെയ്യുമ്പോള്‍  

അറിയാതെ അറിയാതെ ഞാന്‍ നിന്നെ പ്രണയിക്കുന്നു... 
ഉദയ സൂര്യന്‍ പൊന്‍പ്രഭ ചൊരിഞ്ഞ പുലരിയില്‍ 
നിന്നെലെ പ്രണയം എന്നേയെന്നും ഉണര്‍ത്തിയിരുന്നു. 
മറുവാക്കു പറയാതെ പറന്നു പോയ ശലഭമേ 
കഴിയില്ലൊരു പൂങ്കാറ്റിനും തഴുകാന്‍,
വേദനിക്കുന്ന നിന്‍റെ ഹൃദയനൊമ്പരത്തേ...   

Friday, March 29, 2013

അമ്മ മനസ്സ്





















മക്കളേ , ചൊല്ലുവാനേറെയുണ്ട് 
പെറ്റ വയറിന്‍റെ വേവലാതി. 
ആധിപൂണ്ടിപ്പോഴും ഞെട്ടിയുണരുന്നു 
പാതിമയക്കത്തിലമ്മ പേടിച്ചരണ്ട മിഴികളുമായി. 
കാത്തിരിക്കുന്നു ഞാന്‍ നിന്‍റെ വരവിനായി 
വ്യാകുലമാകും മനസ്സോടേ.
ഇരുളിലുയരുന്ന നിന്‍റെയോരോ വിളിക്കുമായി 
കാതോര്‍ത്തിരിപ്പു ഞാന്‍ രാത്രിയാമങ്ങളില്‍...  
അങ്കണ മുറ്റത്തു നിന്‍ചിരി  കാണുവാന്‍ 
ഉമ്മറത്തിണ്ണയില്‍ കാത്തിരിക്കുന്നു ഞാന്‍... 
ഇക്കാലമത്രയും കാത്തു സൂക്ഷിച്ചു ഞാന്‍....  
കാലനും കാക്കക്കും വിട്ടു കൊടുക്കാതെ-
യമ്പിളിയമ്മാവെന്‍റെ കഥകള്‍ പറഞ്ഞു - 
താരാട്ടുപാടി ഊട്ടിയുറക്കി ഞാന്‍...  
ഇന്നലെ നീയെന്‍റെ കൈകള്‍ക്കു താങ്ങാ-
യിന്നെന്‍റെക്കാഴ്ചയ്ക്കു തണലായി നിന്നവന്‍... 
പാതിമെയ്യാവുന്ന ഭാര്യയ്ക്കു തുണയായി 
തൊട്ടിലിലാടുന്ന കുഞ്ഞിനു കാവലായി... 
അച്ഛന്‍റെ സ്നേഹാമായി വീടിനു ഭാഗ്യമായി 
നാട്ടു മനസ്സിന്‍റെ നന്മതന്‍ തിലകമായി തീര്‍ന്നവന്‍...  
അമ്മ മനസ്സിന്‍റെ മുറ്റത്തു നിന്നവന്‍ 
പുഞ്ചിരിക്കുമ്പോള്‍ അറിയുക മക്കളേ  
പെറ്റ വയറിന്‍റെ വേവലാതി... 
ഇരുളിലുയരുന്ന ആയുധ കൈകള്‍ക്കു 
ഓര്‍മ്മയുണ്ടാവണം പിച്ച നടത്തിയ 
അമ്മ മനസ്സിന്‍റെ വേദന...  
ഓരോ മുറിവിലും നിന്നും ചിതറി തെറിക്കുന്ന
ചോര തന്‍ തുള്ളിയില്‍ നിങ്ങള്‍തന്നമ്മ 
മുഖമുണ്ടെന്നോര്‍ക്കണം മക്കളെ...!!


(കടപ്പാട്)

Thursday, March 28, 2013

ഏകാന്തപഥിക


























മഞ്ഞിന്‍ പാളികളെ വകഞ്ഞു മാറ്റി ...   
അരുണ കിരണങ്ങള്‍ പുഞ്ചിരി തൂകി ...
പുല്‍ നാമ്പുകളെ ആസ്ലേഷിച്ചിരിക്കുന്ന 
മഞ്ഞു തുള്ളികള്‍ക്കും 

പൂമ്പൊടി ഏറ്റു കിടക്കുന്ന തുഷാര- 
മണികള്‍ക്കും ഒന്നേ പറയാനുള്ളൂ ...
എന്നില്‍ കൂട്ടി വെച്ച ഇഷ്ടങ്ങള്‍ മറക്കാതെ
പങ്കിടാന്‍ നീ ഇല്ലാതെ എത്ര അകന്നു നിന്നാലും ...

അകലെയുള്ള നിമിഷങ്ങളില്‍ 
നീ എന്‍റെ  കണ്ണുകള്‍ കാണുന്നില്ലങ്കിലും,
പ്രണയമേ നീയെന്‍ ജീവനല്ലേ...!!!
കരയാതെ കരയുമ്പോഴും നീ മാത്രമെന്‍ മനസ്സില്‍ ...

ജീവിത യാത്രയില്‍  അകലെയുള്ള കൂട്ടില്‍ നീയിരുന്നു
കാലമെന്നില്‍ മാറി മറയുമ്പോള്‍ ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍ 
എന്നില്‍ വിരിഞ്ഞ ചിന്തകള്‍ , നിന്നിലൂടെയല്ലാതെ ഓര്‍മ്മകള്‍
കടന്നു പോകുന്നില്ല ഒരിക്കലും ... 

ചെടിയില്‍ ഒരു പൂ വിരിയുന്നതും
ഒരു പുലരി എന്നില്‍ പിറക്കുന്നതും 
ഒരു മഴ പെയ്യുന്നതും , കാറ്റു വീശുന്നതും 
നിന്‍ ഓര്‍മ്മകള്‍ക്കു  മാത്രമായി

നീ പറഞ്ഞ കഥകളും ,എന്‍ കാതില്‍ മൂളിയ പാട്ടുകളും 
എന്നിലെ വിഷാദം മാറ്റിയ നിന്‍ വാക്കുകള്‍ക്കും .....
എന്‍ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരിയില്‍
കനവുകള്‍ മയങ്ങുന്നു ... നീയില്ലാത്ത ദിനങ്ങളില്‍

ഒരു രാവില്‍ നിനച്ചിരിക്കാതെ വന്ന സ്വപ്നമായിരുന്നോ നീ
എന്നകതാരില്‍ മുള പൊട്ടിയ മോഹമായിരുന്നോ നീ 
എപ്പോഴാണ് എന്‍ മനസ്സില്‍ അരിമുല്ല പൂവായ്
നീ നറുമണം തൂകിയത് .....അറിയില്ലാ ...???

പക്ഷേ ഇന്നു ഞാന്‍ ഏകയാണ് ,നിന്നോര്‍മ്മകളുടെ 
മാറാപ്പും പേറി ഇന്നീ രാവിന്‍റെ മടിയില്‍ തല ചായ്ച്ചുറങ്ങുന്ന 
ന്‍റെ നഷ്ട സ്വപനങ്ങള്‍ക്ക് കൂട്ടിരിക്കാന്‍ വിധിക്കപ്പെട്ട 
ഒരു ഏകാന്ത പഥികയാണ് ഞാന്‍ ...      

ഇവള്‍ ശാരദേന്ദു







നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍  
എനിക്കു  മധുരിക്കുന്ന ഓര്‍മ്മകളാണ്.
ആ ഓര്‍മ്മകളാണ് എന്നെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നത്.
ഓര്‍മ്മകള്‍ക്ക് മധുരമാണെങ്കിലും 
ജീവിതത്തിനു  കണ്ണുനീരിന്‍റെ  കയ്പ്പാണ്.
നിന്‍റെ  മധുരിക്കുന്ന ഓര്‍മ്മകളുടെ 
നോവുന്ന കണ്ണുനീരിന്‍റെ  കയ്പ്പ് 
ഒഴുകിത്തീര്‍ന്ന കണ്ണുനീരും ഒഴിഞ്ഞ മനസ്സുമായി 
ഞാന്‍ കാത്തിരിക്കുകയാണ്.... 
മുറിവേറ്റ ഹ്രദയത്തിന്‍റെ നൊമ്പരം മായ്ക്കുവാന്‍
ഒരു നുള്ളു സ്നേഹവുമായ് അണയില്ലെ നീ.
മായ്ക്കുവാന്‍ കഴിയില്ലൊരു മരണത്തിനും
മനസ്സിലെ ഓര്‍മ്മകള്‍.....നിന്‍റെ ഓര്‍മ്മകള്‍....
പടിവാതിലൊളം ഞാന്‍ കാത്തിരിക്കാം ഒരു വേള
നീയിങ്ങു വന്നുവെങ്കില്‍ ഒരു നൂറു ജന്മം ഞാന്‍ കാത്തിരിക്കാം
ഇനിയുമെന്‍ സ്നേഹം നീ കാണുമെങ്കില്‍.
മൌനത്തിന്‍റെ നേര്‍ത്ത  ജാലകത്തിനപ്പുറം
നിന്നു ഞാന്‍ പറയാതെ പറഞ്ഞത്
നിന്നോടുള്ള എന്‍റെ പ്രണയത്തെ പറ്റിയായിരുന്നു
സ്വപ്നങ്ങളില്‍  നിന്നു സ്വപ്നങ്ങളിലേക്ക് 
പറക്കുന്നതിനിടെ നീ അറിയാതെ പോയതും 
കാണാതെ പോയതും അതായിരുന്നു...
എങ്കിലും ഞാനിപ്പോഴും കാത്തിരിക്കുന്ന 
നീ അതറിയുന്ന നിമിഷത്തിനായി
കൊരുത്തുവച്ചിരുന്നു ഒരു പാടു സ്വപ്നങ്ങള്‍
മാലകള്‍ പോലെ എന്നും മനസ്സിലുണ്ട് 
ആ മാലകളിലെന്‍റെ സ്വപ്നങ്ങള്‍ ഞാനൊളിപ്പിച്ചുവച്ചു.
ഞാനൊളിപ്പിച്ച എന്‍റെ  സ്വപ്നങ്ങള്‍ കൊണ്ടു 
ഒരുപാടു കവിതകള്‍ ഞാനെഴുതിവച്ചു.
അവയെല്ലാം അറിയാതെ, കേള്‍ക്കാതെ നീ നടന്നു പൊയപ്പോള്‍
പിടഞ്ഞത് മനസ്സും , നശിച്ചത് എന്നിലെ സ്വപ്നങ്ങളുമായിരുന്നു.
ഇനിയൊരളെ സ്നെഹിക്കാന്‍ ഈ ജന്മത്തിലില്‍ ഞാനില്ല.
നിന്‍റെ ഓര്‍മ്മകളുമായി ഞാനുണ്ടാകും.
നിന്‍റെ അരികില്‍ അടുത്ത ജന്മത്തിനു കാതൊര്‍ത്ത്.
ഈ ജന്മത്തിലിത്ര മാത്രം.... 




Wednesday, March 27, 2013

മണിനാഗകാവിലെ മാളവിക















പറയാതെ പൊയതെന്തെ എന്നെ
അറിയാതെ പൊയതെന്തെ........
സ്വപ്നങ്ങളുറങ്ങുന്ന തംബുരു മീട്ടി 
കാത്തിരുന്നില്ലേ നിക്കായി ഞാന്‍ 


മണിനാഗകാവിലെ കല്‍വിളക്കോക്കെയും
ശാരദ സന്ധ്യയില്‍ പൂത്തുലഞ്ഞു
മോഹനമാമൊരീ പാര്‍വണ രാവിലും
നിന്‍ വരവോര്‍ത്തു കാതോര്‍ത്തിരുന്നു

പാരിജാതത്തിന്‍റെ പൂക്കളിറുത്തുഞാന്‍
പൂമുഖ വാതിലില്‍ കാത്തിരിക്കും 
നീ വരും നേരമെന്‍ കാതില്‍ പറയും.......
എന്നെ ഒരുപാട് ഇഷ്ട്മെന്ന്...  


എവിടെ പറന്നു പോയി നീ കിനാ തുമ്പി
ഒരു നേര്‍ത്ത തുവലില്‍ എന്‍ ഹൃദയം കവര്‍ന്നു
നിഴലേകുമീ വഴിത്താരയില്‍
അഴല്‍ മൂടി അകലുന്നോ നീ..

ഒരു വാക്കിന്‍ നോവും,
ഒരു നോക്കിന്‍ നനവും .
നിധിപോല്‍ തേടി തേടി ഞാനിരിക്കെ ..
എവിടെ പോയി മറഞ്ഞു നീ ?

ഒരു രാവില്‍ നീ തന്ന പ്രണയവും
വിരല്‍ നീട്ടിയെന്‍റെ മണിവീണയില്‍ ..
ഒരു നേര്‍ത്ത നിശ്വാസമായ്...
അറിയാതെ പോകയോ നീ രാഗമേ... ??

ഇനി നീ വരാ രാവുകള്‍ ....
വിരഹത്തിന്‍ പാടവേ...
ഒരു മാത്ര തെന്നല്‍ പോല്‍ , അരികില്‍ -
വന്നെന്‍ മുടിയില്‍ തഴുകി പോകുമോ... ??

അറിയില ഇനി എത്ര ദൂരം
അറിയാത്ത വഴിയില്‍ അലയുവാന്‍.
അരികെ വരൂ നീ , മിഴിതേടും..
അലിവോലും മെന്‍ സ്നേഹതുമ്പി.

പറയാന്‍ മറന്നപോയ വാക്കുകള്‍
ഓര്‍ത്തിന്നു വിതുമ്പുന്നു ഞാനും
ഒരു വാക്കിലും പകരാതെ ..
മറുവാക്കായ്‌ നില്‍പിതു പ്രണയവും

എഴുതാനറിയില ഒന്നുമേ ...
എഴുതി തീരില്ല ഒരുനാളിലും ,
പറയാന്‍ മടിച്ച അനുരാഗവും
പകരാന്‍ കൊതിച്ച സ്നേഹവും.

പലനാള്‍ പകല്‍ ,കാത്തു കൊഴിഞ്ഞു ..
പുലര്‍മഞ്ഞില്‍ പൂത്ത പൂക്കളും...
ഒരു നാള്‍ നീ വരുമെന്ന ..
കനവും ,വെറുതെയോ....?

കരയാന്‍ ഇനിയില്ല കണ്ണുകള്‍ ...
കനല്‍ പൂക്കളായിന്നു മാറി ..
അരികില്‍ ഒരു കളിവാക്കുമായ് വീണ്ടും ,
ഒരു മാത്രയെങ്കിലും വരികില്ലയോ.....


Tuesday, March 26, 2013

സ്നേഹം നിര്‍വ്വചിക്കുമ്പോള്‍






















ഹിമകണം പൊഴിഞ്ഞോരാ രാവില്‍ ഒരു പുഷ്പം
ഋതുഭേദങ്ങളുടെ സഹായമില്ലാതെ മുകുളമയി 
പിന്നെയതു പൂവായി വിടരുകയും വളരുകയും 
ചെയ്യുന്ന ഒരേ ഒരു പുഷ്പം പോലെ പവിത്രമാണ് സ്നേഹം 

സമയവും സന്ദര്‍ഭവും നോക്കാതെ കടന്നു വന്നു
സ്നേഹിച്ചവരുടെ മുമ്പില്‍ നമ്മേ കോമാളി വേഷം കെട്ടിച്ചു വേഷങ്ങള്‍ ആടി അരങ്ങു തകര്‍ത്ത് പറയാതെ കടന്നു പോകുന്ന 
ഒരു നിഴല്‍..പോലെ മറഞ്ഞുപോകുന്ന കള്ളമാണ് സ്നേഹം 

ഒരു കടലാസ് കഷ്ണം കീറുന്ന അതെ ലാഘവത്തോടെ ചീന്തിയെറിയാനുള്ള ഒരു വെറും പാഴ്വസ്തു,പിച്ചി ചീന്തുമ്പോള്‍ കടലാസിനു വേദനിക്കാറുണ്ടോ..?എന്ന് ആരും നോക്കാറില്ലല്ലോ... അതുമൊരു സ്നേഹം 

പൊട്ടിത്തകരുന്ന സ്ഫടിക പാത്രം പോലെ ....
താഴെ വീണുടഞ്ഞാല്‍ പിന്നീടൊരിക്കലും 
ആരാലും കൂട്ടിച്ചേര്‍ക്കാന്‍ ആകാതെ പോകുന്ന 
സുതാര്യമായ ഒരുകണിക... ഒന്നും മില്ലാത്ത സ്നേഹം 

അടര്‍ന്നു പോകുന്ന പൂവിതള്‍ പോലെ...
തളിര്‍ത്തു നില്‍ക്കുമ്പോള്‍ ,പൂക്കുമ്പോള്‍ ,
വിടര്‍ന്നു നില്‍ക്കുമ്പോള്‍ ,നല്ലതെന്നു ചൊല്ലി
അതിന്‍റെ സൌന്ദര്യം ആസ്വദിക്കുന്നവര്‍... 

അടര്‍ന്നു വീഴുമ്പോള്‍ പെറുക്കി മാറ്റുന്നു ...
വാടി കരിഞ്ഞു അടര്‍ന്നു പോകുന്ന 
വെറും പൂവിതളുകള്‍ പോലെയാണ് 
നാം മറ്റുള്ളവരുടെ മനസ്സില്‍ ...

ജ്വലിക്കുന്ന കനല്‍ പോലെ അണഞ്ഞു പോകാന്‍
തുടങ്ങുമ്പോള്‍ ഒരു ചെറു നിശ്വാസം
കൊണ്ട് പോലും ആളി കത്തിക്കാന്‍
കഴിയുന്ന ഒരു ജ്വലയാണ് ....സ്നേഹം...

Monday, March 25, 2013

അഭിരാമി





















കാലം മറന്നു പെയ്തമഴ കഴിഞ്ഞപ്പോള്‍
കടലിലേക്ക്‌ തുറക്കുന്ന ജാലകങ്ങള്‍ക്കപ്പുറം
മറയുന്ന സൂര്യന്‍റെചുവന്ന മുഖം കണ്ടു 
ആകെ ചുവന്ന മധു പാത്രം... 

ദൂരെയ്ക്കു പറന്നുപോയ പക്ഷിക്കൂട്ടത്തിനോപ്പം
എല്ലാഓര്‍മ്മകളും മറന്നകന്നെന്നു കരുതി
അവസ്സാനതുള്ളികളില്‍ ബാക്കിയായത്
ന്‍റെ കണ്ണു നീര്‍ മാത്രമായിരുന്നു ...

ആടിത്തിമിര്‍ത്തനൃത്ത ചുവടുകളില്‍
ഒരുമിച്ചു നടന്ന പാതകള്‍ മറഞ്ഞെന്നു തോന്നി
താളം നിലച്ചപ്പോള്‍ നര്‍ത്തകര്‍ പിരിഞ്ഞപ്പോള്‍
മനസ്സു നിന്‍റെ ചുവടുകള്‍ പോയ 
വഴികളില്‍തനിച്ചു നടന്നു ....

നിറങ്ങളില്‍ മുങ്ങി അമരുന്ന ഓര്‍മ്മകള്‍
വിടര്‍ന്ന ചിത്രങ്ങളായി പടര്‍ന്നു
ഓര്‍മ്മകള്‍ നിറയുന്ന പഴയ വീഥികളില്‍ നിന്നും
ഏതോ ദൂരങ്ങളിലേക്ക് കുതിച്ചു പായുമ്പോള്‍
കാറ്റിനും മുന്നേ വ്യക്തമല്ലാത്ത ലക്ഷൃങ്ങളില്‍  
നീ മാത്രം തെളിഞ്ഞു  മറക്കാനെന്തെളുപ്പം 
ഒരു വശം മാത്രം ബാക്കിയായ നാണയത്തുട്ടു പോലെ
ഞാന്‍ ഓര്‍മകളില്‍ നിന്നും മറന്നു അകന്നിരിക്കുന്നു
ന്‍റെ  മനസ്സിലിപ്പോള്‍  ഒരു കാലൊച്ച മാത്രമേയൊള്ളൂ അകന്നുപോകുന്ന കാലൊച്ച പതുക്കെ നടന്നുമറയുന്ന 
ഓര്‍മ്മകളില്‍ മനസ്സ് മുറിഞ്ഞു ഒഴുകുന്നു
രക്തബന്ധങ്ങളുടെ വിലയറിഞ്ഞു സഹനത്തിനു സാക്ഷിയായി 
ഈ വെയിലില്‍  നീ എന്നെ തനിച്ചാക്കിയോ...??
അസ്വസ്ഥമാകുന്നു വീണ്ടും ഈ ഹൃദയം
തനിച്ചാവുകയാണ് ഞാന്‍  ...എവിടെയാണ് നീ...??
ഇല്ല.. എനിക്കറിയാം ...ഇനിയാരും വരാനില്ല...