Thursday, March 21, 2013

നീലക്കൊടുവേലി .
















അതേയ് ,
നീലക്കൊടുവേലി വേണം എന്നുണ്ടോ ? എവിടെ ഇരിക്കുന്നുവോ അവിടം അക്ഷയ ഖനിയാക്കുന്ന അദ്ഭുത സസ്യം? ഉം , .... ഇപ്പൊ നെല്ലും പത്തായത്തില്‍  ഒരു ഇല ഉണ്ടെന്നിരിക്കട്ടെ . നെല്ല് ഒഴിയില്ല , ഇങ്ങനെ നിറഞ്ഞു കവിഞ്ഞു... എടുത്താലും...  എടുത്താലും തീരാതെ.. 
പിന്നെ സ്വര്‍ണ്ണപ്പണ്ടത്തിന്‍റെ  അറയില്‍  വച്ചാലോ സ്വര്‍ണ്ണം   ഇങ്ങനെ പൊലിച്ചു വരും. അതാണ് നീലക്കൊടുവേലി . അതിരിക്കണ ഇടത്ത് സര്‍വ്വ ഐശ്വര്യവും എപ്പളും ഉണ്ടാവും കേട്ടോ . അപ്പൊ ഈ നീലക്കൊടുവേലി എങ്ങനിയ  കിട്ടുക എന്നാവും അടുത്ത ചോദ്യം . അതിനും ഒരു വഴീണ്ട് . 
കേള്‍ക്കാന്‍  ഇഷ്ടച്ചാല്‍  പറയാം... !! എന്തേ..??
നീലക്കൊടുവേലി കിട്ടണം എന്ന് നിരീക്കുന്നോര് ഇതൂടി വായ്ച്ചോളൂ.
കൊടുംകാട്ടിലേക്ക് പോവൂ.  കയ്യില്‍  വഴിയില്‍  കഴിക്കാന്‍  പൊതി ചോറ് വാട്ടിയ വാഴയിലയില്‍  പൊതിഞ്ഞു എടുക്കാന്‍  മറക്കണ്ട . സൂര്യനുദിക്കുമ്പോള്‍  പുറപ്പെടുക . ഇനി അങ്ങനെ കാടും മേടും താണ്ടി വനത്തിന്‍റെ  ഉള്ളറകളിലേക്ക് കടന്നു ചെല്ലുക . വനത്തിന്‍റെ  പ്രകൃതി സംഗീതം കേട്ടങ്ങനെ പോവുമ്പോ അങ്ങ് ദൂരെ മലയുടെ ചെരുവില്‍  കൂറ്റന്‍  പ്ലാശു മരം കാണും . തലയില്‍  തീ പിടിച്ച മാതിരി നിക്കണ പ്ലാശു മരം. അതിന്‍റെ ഉച്ചി ക്കൊമ്പത്ത് ഒരു മഹതി കൂട് കൂട്ടീട്ടുണ്ട് . 

അവരാണ്ന്നറിയുവോ ..??

അവളാണ് ""തിത്തിരി പക്ഷി"".. 

നീലക്കൊടുവേലിയുടെ അകം പൊരുള്‍  അറിയുന്നോള്‍  . മരം കേറാന്‍  അറിയിയില്ലലോ എന്ന് ശങ്കിച്ചു സങ്കടം വേണ്ട . പതുക്കെ സമയം എടുത്ത് കേറുക . പ്ലാശു മരമല്ലേ , അതങ്ങനെ നിന്ന് തരും . ഒന്നും പേടിക്കണ്ട . ഇനി ചോറ് ഉണ്ടിട്ടാവാം ബാക്കി . മരച്ചോട്ടില്‍  തണല്‍  പറ്റി ഇരുന്നു പൊതി തുറന്നേ  .. ഹായ് എന്തോക്യ ഈ കൊണ്ടാന്നേക്കണേ ??  നല്ല കുത്തരിയുടെ തുമ്പപൂ ചോറ് , തേങ്ങ ചുട്ടരച്ച ചമ്മന്തി , .. പിന്നെ കടുമാങ്ങ , പാവയ്ക്കാ കൊണ്ടാട്ടം .. മതി മതി .. ഇത്രയൊക്കെ ധാരാളം . കുക്ഷി നിറഞ്ഞില്ലെ?? ഇനി ഒന്ന് മയങ്ങൂ , ഞാന്‍  ബാക്കി പറയാന്‍  ഇപ്പോ വരാട്ടോ...!! 

ഞാനും ഒന്ന് മയങ്ങാന്‍  പോയതാണേ . അപ്പോ  ഇനി എഴുന്നേറ്റ് മരം കയറാം .പതുക്കെ പിടിച്ചു പിടിച്ചു ഇലകളുടെ മണം നുകര്‍ന്ന്, മരച്ചില്ലകളുടെ സ്പര്‍ശനം അറിഞ്ഞു , മരത്തിന്‍റെ ഉള്ളകം അറിഞ്ഞങ്ങനെ മുകളില്‍  എത്തിപ്പിടിക്കുമ്പോ ,, അതാ തിത്തിരിപ്പക്ഷി ആകാശ തുഞ്ചത്തെ കൊമ്പത്ത് പൊത്തില്‍  വച്ച കുഞ്ഞുക്കൂട് . അതിനുള്ളില്‍  അമ്മക്കിളിയെ കാത്തു വിശന്നുറങ്ങുന്ന കുഞ്ഞിക്കിളികളെ കാണാം. അവരെ ഒന്നും ചെയ്യല്ലേട്ടോ . കുഞ്ഞോമനകള്‍  അല്ലേ? ആ കൂട് കയ്യില്‍  കരുതിയ ഉരുക്ക് കയര്‍  കൊണ്ട് മുറുക്കി കെട്ടിയിടുക . അതു  പറഞ്ഞപ്പോള  ഓര്‍ത്തെ  , ഉരുക്ക് ചങ്ങലെടെ കാര്യം പറയാന്‍  വിട്ടുപോയി . മാപ്പാക്കണേ . മറന്നു പോയീന്നേ  . ഇനീപ്പോ  എന്താ ചെയ്യാ . ആദ്യം മുതല്‍  കഥ ഉരുക്ക് ചങ്ങലെ കൂടി ചേര്‍ത്തു   അങ്ങോട്ട് വയിക്ക്യ്,, പോരേ  . അപ്പോ  ചങ്ങല കൊണ്ട് കൂട് ബന്ധിച്ചല്ലോ . തിത്തിരി കുഞ്ഞുങ്ങള്‍  ഉറക്കം എണിറ്റി ട്ടില്ലാലോ ? നന്നായി .. ഇനി ഇറങ്ങിപ്പോരെ . ഇതെന്താ എന്ന് സൂക്ഷിച്ചു നോക്കണ്ട . ഇറങ്ങിപ്പോരെ . താഴെ ഒരു രാവ് ഇനി കാത്തിരിപ്പിന്‍റെ താണ് ...അത് പറയാട്ടോ.

ഇതെന്തായാലും വല്ലാത്ത ഒരു കാത്തിരിപ്പിന്‍റെ  രാത്രിയായിപ്പോയി . ആരു എങ്ങനെ എപ്പോള്‍  മനുഷ്യരുടെയാണോ , ദേവന്മാരുടെയാണോ രാത്രി പിന്നിട്ടതെന്നു സംശയം . ഉം....  , അതെന്തികിലുമാവട്ടെ , രാത്രി കഴിഞ്ഞൂലോ . എന്നാല്‍  രാത്രി എന്താ സംഭവിച്ചത് എന്നറിയണ്ടേ ?
തിത്തിരി പക്ഷി വന്നു നോക്കുമ്പോഴുണ്ട് കുഞ്ഞുങ്ങളെ ആരോ ഉരുക്ക് ചങ്ങലയാല്‍  ബന്ധിച്ചിരിക്കുന്നു . ചുറ്റും പറന്നു നടന്നു തന്‍റെ ചെറിയ മൂര്‍ച്ചയുള്ള കൊക്ക് കൊണ്ട് അമ്മക്കിളി കുറെ ശ്രമിച്ചു ആ ചങ്ങല കൊത്തി വേര്‍പെ ടുത്താന്‍  . നടന്നില്ല . ഏറ്റവും അവസാനത്തെ പരിഹാരത്തിന് മുന്‍പ്  അവനവന്‍  ശ്രമിക്കണമല്ലോ, അതാണ് അമ്മക്കിളി ചെയ്തത് . എന്നിട്ടതു തല കുലുക്കി ഒന്ന് നീട്ടി ചിലച്ചു ദൂരേക്ക് പറന്നു മറഞ്ഞു . രാവിന്‍റെ   രണ്ടു യാമം പിന്നിട്ട് നിലാവ് പരന്നപ്പോള്‍  മടങ്ങിയെത്തി . ചുണ്ടില്‍  ഇരുട്ടില്‍  വിചിത്രമായി അരണ്ട് തെളിഞ്ഞു കണ്ട ഒരു ഇലയുണ്ടായിരുന്നു . വളരെ മനോഹരമായ ആകൃതിയുള്ള തിളങ്ങുന്ന പച്ചില . തിത്തിരി പക്ഷി അത് കൊണ്ട് ഉരുക്ക് ചങ്ങല ഉഴിഞ്ഞു .....
കിളിക്കുഞ്ഞുങ്ങളുടെ ആഹ്ലാദ ക്കലപില കേട്ട് വേഗം ഉണരൂ , കിഴക്ക് ചുവന്നു തുടങ്ങീട്ടില്ല. വേഗം ഉണര്‍ന്ന്   മുകളിലേക്ക് നോക്കുമ്പോള്‍  കണ്ടില്ലേ, ബന്ധനം അഴിഞ്ഞ കൂടും കിളികളും ?
ഉം, അപ്പൊ അതന്നെ കാര്യം . വേഗം മരച്ചുവട്ടിലുള്ള ഇലകള്‍  എല്ലാം വാരി ഭദ്രമായി എടുക്കു . ഇനി നമുക്ക് താഴ്വരയില്‍  കുതിച്ചു പായുന്ന പുഴവക്കത്തേക്കു പോവാം . ഇപോ സൂര്യന്‍  നന്നായുദിച്ചു. ഇന്നത്തെ പ്രഭാതം എന്ത് പ്രകാശം നിറഞ്ഞതാണ് അല്ലേ??  സ്വതന്ത്രരായ കിളികള്‍  എത്ര മനോഹരമായി പാടുന്നു .! പുഴവക്കില്‍  എത്തിയല്ലോ . ഇനി കയ്യിലെ പൊതിയില്‍  ഉള്ള ഇലകള്‍  അത്രയും ഒഴുക്കി വിടു. ഹേ , അതാ നോക്കൂ ഒരില , അതെ ഒരില മാത്രം അതാ ഒഴുക്കിനെതിരെ ഒരു മത്സ്യം പോലെ നീന്തിപ്പോകുന്നു . വേഗം കയ്യെത്തി എടുക്കു . കിട്ടീല്ലേ  എത്രയും അമൂല്യമായ """നീലക്കൊടുവേലി""" !!!!
അതാണ് നീലക്കൊടുവേലി . ഒഴുക്കിനെതിരെ നീന്തുന്ന , ഏതു ബന്ധനങ്ങളും തകര്‍ക്കുന്ന,  അക്ഷയ ഖനിയായ നീലക്കൊടുവേലി ...
ഒന്നറിഞ്ഞോ നിങ്ങള്‍  ? ഈ നീലക്കൊടുവേലി നിങ്ങളുടെ ഉള്ളിലെ പ്പോഴും ഉണ്ടായിരുന്നത് തന്നെയാണ് . പക്ഷെ ഹൃദയത്തിനൊപ്പം അതീവ ജാഗ്രതയുള്ള ഒരു അന്വേഷണം വേണം കണ്ടു പിടിക്കാന്‍  എന്ന് മാത്രം ..
ഇഷ്ടായില്ലേ കഥ ??? ഉം ??? എന്താ സന്തോഷയോ ...??



എന്നുമെന്‍റെ ഓര്‍മ്മകളേ
















ഓര്‍മ്മകള്‍ക്ക് നല്ല സുഗന്ധമാണെന്നു പറയും...ശരിയാണോ??? ..
ഓര്‍മ്മകള്‍ക്ക് ഒരു പ്രത്യേക സുഗന്ധമാണ്...
അവ പകര്‍ന്നു നല്‍കുന്നത് ഒരു പ്രത്യേക നിര്‍വൃതിയാണ്.....!!
അവയ്യക്ക് ചിലപ്പോള്‍ ആത്മാവിന്‍റെ നഷ്ട സുഗന്ധമാകാം...
ചിലപ്പോള്‍ പ്രണയത്തിന്‍റെ മായിക സുഗന്ധമാകാം...........
ചിലപ്പോള്‍ അവ നമ്മളെ കരയിക്കും...
ചിലപ്പോള്‍ ചിരിപ്പിക്കും.....പക്ഷേ 
അവ എന്നും ഒരു നഷ്ടബോധമായിത്തന്നെ 
നമ്മില്‍ അവശേഷിക്കുകയും ചെയ്യും................... 
തിരിച്ചു വരാന്‍ അറിയാത്ത വിധം മറന്നുപോയ 
വഴികളില്‍ ഓര്‍മ്മയുടെ സുഗന്ധം തേടി 
വീണു പോയിട്ടും വെളിച്ചം മങ്ങാതെ 
മനസ്സിന് ആശ്വാസമേകാന്‍ ഒന്നു  
പുഞ്ചിരിക്കുവാന്‍ മരിക്കുന്നതിനും 
മുമ്പേ കൊതി തീരേ ഒന്നു കാണാന്‍ 
പ്രതീക്ഷയുടെ അവസാന പൂക്കാലം 
ആയി ഒരിക്കല്‍ കൂടി വരുമോ... നീയെന്‍ മുന്നില്‍... ???? 







Friday, March 15, 2013

വഴിച്ചിരാത്














അകത്തൊരു കടല്‍
പുറത്തൊരു കടല്‍
നടുക്കു പൂക്കുന്നു
ചുവന്ന തീ മരം
അലഞ്ഞുവോ  വ്രഥാ
കരിഞ്ഞ കട്ടിലും
വഴിച്ചിരതിന്‍റെ 
പരിഭവത്തിലും 
കുടില ദൈവങ്ങള്‍
ദുര പുകയ്‌ക്കുമ്പോള്‍ 
മരുന്നെരിവുകള്‍ മനസ്സു നീറ്റുമ്പോള്‍ 
തെരഞ്ഞു ഞാനൊരു 
മഹിത മന്ത്രണം 
അരുതെനിക്കിനി കുടിയിറങ്ങുവാന്‍ 
വിഷം മഷിയാക്കി 
ചിരി വരക്കുമ്പോള്‍
നിന്‍ മിഴി കൂമ്പിയിരുന്നു 

അരികില്‍ വന്നു തഴുകവെ 
നീയെന്നെ നോവിച്ചു
എന്നിട്ടും നീയെന്നെ സ്നേഹിച്ചതില്ല
മടക്കയാത്രകളള്‍ , നനുത്ത നോവുകള്‍ 
നമുക്കു നമ്മളും 
തുടുത്തോരോര്‍മ്മയും ... മാത്രം .


Thursday, March 14, 2013

കാല്‍പ്പനിക ചിത്രംവരച്ചവള്‍
















അറിയാതെ വന്നൊരു  സ്വപ്നങ്ങള്‍
എന്നില്‍ ചിറകു വിടര്‍ത്തിയാടിയപ്പോള്‍
നിറം വറ്റിയ ചായക്കൂട്ടുകള്‍ ചേര്‍ത്തു
ഞാനൊരു ചിത്രം വരക്കനോരുങ്ങി ...

ആകാശത്ത് മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചു
മേഘങ്ങള്‍ കൊണ്ടു രൂപങ്ങള്‍ തിര്‍ത്ത് 
വെണ്ണിലാവിന്‍ ചാരുതയില്‍ നക്ഷത്രങ്ങളെ 
സാക്ഷിയാക്കി ഞാനാ ചിത്രം വരച്ചു .. 

ഞാന്‍ വരച്ചോരാ ചിത്രങ്ങളില്‍,
ഗ്രീഷ്മത്തില്‍ വറ്റിപ്പോയൊരു നദിയെപ്പോല്‍
അഗ്നി പരീക്ഷണം ചെയ്ത വൈദേഹിയുടെ-
കണ്ണുനീര്‍ വറ്റിയ മുഖമായിരുന്നോ നിനക്ക് ??

ഞാന്‍ വരച്ച ചിത്രങ്ങളില്‍ നീ,
ഓര്‍മ്മക്കായ്‌ കിട്ടിയ സ്നേഹസമ്മാനമാം  
മുദ്ര മോതിരം നഷ്ട്ടമായ ശാകുന്തളത്തിലെ 
ശകുന്തളുടെ ദു:ഖമയിരുന്നോ... ??

തുളസ്സിത്തറയിലെ നിലവിളക്കില്‍ തിരിയിട്ടു 
പഞ്ചാക്ഷരീ നമന്ത്രംമുരുവിട്ടു നാഥനെ കാത്തിരിക്കും
ഉമയുടെ മായത്ത മൌനമായിരുന്നോ...??
ഞാന്‍ വരച്ച ചിത്രങ്ങളില്‍ നിനക്ക്.. 

ഒരുമുളംതണ്ടില്‍ നിന്നുതിരും പാട്ടിന്‍റെ 
ശിലുകളില്‍ മതിമറന്ന വൃന്ദാവനത്തിലെ 
രാധയുടെ  പ്രണയമായിരുന്നോ...??  
എന്റെ ചിത്രങ്ങളില്‍  നിനക്ക്.. 

അറിയില്ലെനിക്കറിയില്ല;  അറിയാതെയെന്നില്‍ 
ചിറകുവിടര്‍ത്തിയ സ്വപ്നങ്ങള്‍ കൊണ്ട്
നിറം മങ്ങിയ മനസ്സിന്‍റെ ചായകൂട്ടില്‍ 
എങ്ങിനെ ഞാനൊരു കാല്‍പ്പനിക ചിത്രം തീര്‍ത്തുവോ?




























































Wednesday, March 13, 2013

ചാറ്റല്‍മഴ














എന്‍റെ ഹൃദയം ഒരു പൂവിനെപ്പോലെ ആയിരുന്നു ..
ഒരുപാട് സുഗന്ധം ഞാന്‍ ഒളിപ്പിച്ചു വെച്ചിരുന്നു , 
എന്നിട്ടും അതിന്‍റെ സുഗന്ധം അറിയാന്‍ ആരും വന്നില്ല ..
പക്ഷേ ...ഞാന്‍ വിളിച്ചാല്‍ ഓടിയെത്തുന്ന 
എന്‍റെ മഴനീര്‍ത്തുള്ളികള്‍ എന്നെ ഒരുപാട് പ്രണയിക്കുന്നു .
അവ ഓടിയെത്താറുണ്ട് ഞാന്‍ തനിച്ചായി പോകുമ്പോഴൊക്കെ ..

സന്ധ്യക്ക് പെയ്ത ചാറ്റല്‍ മഴ മനസ്സില്‍ 
നേര്‍ത്ത നൊമ്പരം നല്‍കിയാണ്‌ കടന്നു പോയത്
ഒരിക്കല്‍ അടച്ചു വെച്ച അധ്യായം പില്‍ക്കാല 
ചിന്തയില്‍ നേര്‍ത്ത നൊമ്പരമായി വീണ്ടും എത്തി . 

എനിക്കും നിനക്കും ഒന്നാകാന്‍ പറ്റാത്തതില്‍ ഒന്നിനെയും 
കുറ്റപെടുത്താന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല . 
എല്ലാം വിധി ആണെന്ന് സമാധാനിച്ച് , 
വിധിയെ പഴിച്ചു കഴിയുകയായിരുന്നല്ലോ ഞാന്‍..

പക്ഷേ ഇന്ന് ഒരു ചാറ്റല്‍ മഴയുടെ രൂപത്തില്‍ 
നിന്‍റെ ഓര്‍മ്മകള്‍ വീണ്ടുമെത്തി .
എത്ര ശ്രമിച്ചാലും ആ ഓര്‍മ്മകള്‍ മനസ്സില്‍ 
നിന്നു  മായ്ച്ചു കളയാന്‍ പറ്റില്ല എന്ന്
ഇന്നു ഞാന്‍  മനസ്സിലാക്കുന്നു . 

കാരണം സ്നേഹം , 
അത് എത്ര ശ്രമിച്ചാലും സ്വബോധത്തോടെ 
മനസ്സില്‍ നിന്നും തുടച്ചു മാറ്റാന്‍ കഴിയില്ല 
എന്നതാണ് സത്യം .

Tuesday, March 12, 2013

സഞ്ചാരം



















എന്തിനെന്നറിയാതെ, 
എങ്ങനെയെന്നറിയാതെ തുടക്കം. 
എത്രമേല്‍  ആലോചിച്ചിട്ടും ഒടുക്കത്തെ കുറിച്ച് ധാരണയില്ല...
എന്നില്‍  വന്നു ചേരുന്ന ആ ഒഴുക്കിന് 
എന്നോടു  ചേര്‍ന്നു ഒഴുകാനുള്ള സ്വാതന്ത്ര്യം.
ഒരുമിച്ചു ഒഴുകി പോകുമ്പോഴും 
കൈവഴി തിരിയാനുള്ള സ്വാതന്ത്ര്യം. 
നദിയില്‍  നിന്നും നദികള്‍  ഉണ്ടാവുന്നു.
ഒടുക്കം നദികള്‍ സമുദ്രത്തില്‍ ചെന്നു ചേരുകയും.
നദി നദിയെ വിരോധിക്കുന്നില്ല.
അതുപോലെ പ്രണയവും..
എന്നിലെ അപൂര്‍ണ്ണതയാണ് 
എന്നെ അന്വേഷിയാക്കുന്നത്. 
യാതൊന്നിന്‍റെ  കുറവാണോ എന്നില്‍  
ആ ഒന്നിനു വേണ്ടിയുള്ള അടക്കാനാവാത്ത ദാഹം.
അവിടെ സഞ്ചാരം തുടങ്ങുന്നു. 
ആ ഒന്നിനെ പ്രാപിക്കാന്‍, അതിലാവാന്‍, 
അതാവാന്‍  ...പിന്നെ ഞാനോ നീയോ ഇല്ല. 
ഏകം: പരമാനന്ദം...!!
എങ്കിലും അതിനും അപ്പുറം പാതകളുണ്ടോ?
എന്താണ്, എന്തുകൊണ്ട്.... ? 
സഞ്ചാരം തുടരുന്നു....................

ഇഷ്ടം എനിക്കേറെ ഇഷ്ടം


























മഴവില്ലിന്‍ ഏഴു വര്‍ണ്ണങ്ങളില്‍
ഉഞ്ഞാലാടും നിന്നെയെനിക്കിഷ്ടം  
ഇഷ്ടം നിന്നെയെയ്ക്കിന്നേറെയിഷ്ടം
നിന്‍റെയീ കിളിക്കൊഞ്ചലേറെയിഷ്ടം.

പുല്‍ നാമ്പിനോടും ,കിളികളോടും 
തുമ്പിയോടും കുറുമ്പു കാട്ടും നിന്‍റെ 
ചൊടികള്‍ കാണുവാന്‍ എനിക്കേറെയിഷ്ടം
ഇഷ്ടം എനിക്കേറെയിഷ്ടം 

ചെംതാമരപ്പൂവിന്‍ നിറവും 
പരിഭവം ചുവക്കുമീ കവിളിണയും
മധുമഴ പൊഴിയുമീ ചൊടിയിതളും.
ഇഷ്ടം എനിക്കേറെയിഷ്ടം .

കരിമക്ഷി എഴുതിയ മിഴിയിണയില്‍
വിടരുന്ന സ്വപ്നങ്ങളേറെയിഷ്ടം.
അലകള്‍ഞൊറിയുന്ന ചുരുള്‍മുടിയില്‍
ചൂടും ദശപ്പുഷ്പ്പമേറെയിഷ്ടം.

പാരിജാതത്തിന്‍റെ പരിശുദ്ധിയേറുന്ന
വെള്ളാമ്പല്‍ വിടരും മനസ്സുമിഷ്ടം.
ഒരു കൊച്ചുകുഞ്ഞിന്‍  കൗതുകംപേറുന്ന
ഈ മുഖശ്രീയുമേനിയ്ക്കേറെ ഇഷ്ടം .

പാല്‍നിലാപ്പൂമഴ പുഞ്ചിരിയും നിന്‍റെ
നാണം പൂവിട്ട ഭാവങ്ങളും.
പാദസ്വരം കിലുങ്ങും നിന്‍
അന്നനടയും ഇഷ്ടം എനിക്കേറെയിഷ്ടം

പുളിയിലക്കരമുണ്ടില്‍ മൂടിവെയ്ക്കും നിന്‍റെ
മുഗ്ദ്ധ സൗന്ദര്യം ഏറെയിഷ്ടം.
അഴകേറും സ്വപ്നങ്ങള്‍ പൂമാലക്കോര്‍ക്കുന്ന
മിഴിയിണ പീലിയും ഏറെയിഷ്ടം.

തെന്നല്‍ തലോടുമ്പോള്‍ ഇളകിത്തെറിക്കുന്ന
അളകങ്ങള്‍ കാണുവാനെന്നും ഇഷ്ടം.
ഇഷ്ടം എനിക്കേറെ ഇഷ്ടം നിന്നെ
എന്തിനെക്കാളുമെനിക്കേറെയിഷ്ടം... 




Saturday, March 9, 2013

വൈദേഹി പറയാന്‍ മറന്ന പ്രണയം













എനിക്കു ഒരു പ്രണയമുണ്ടായിരു ന്നു
അതു ഞാന്‍ അറിയാതെ പോയി
കുറച്ചോര്‍മ്മകളുണ്ടായിരുന്നു
അതകലേക്ക് കറ്റുകൊണ്ടു പോയി
ഇരുണ്ട കരമേഘമായി വീണ്ടും 
മഴയായി വന്നെന്‍റെ മേല്‍ പെയ്യുന്നു.
പിന്നെയുള്ളതല്‍പ്പം വേദനയാണ്
അതണയാതെ ഒരു കനലായി നോവായി
മനസ്സിലിപ്പോഴും കൊണ്ട് നടക്കുന്നു. 


നിന്നോടും ആരോടും ഒന്നും പറയാതെ 
ഒരു ദിവസം പോകും ഞാന്‍ 
എവിടേക്കെന്നോ..എന്തിനെന്നോ അറിയാതേ 
ആരെയും കൂടെക്കൂട്ടാതെ തനിച്ചു 
ഒരു ദൂരയാത്രയ്ക്കു പോകും ഞാന്‍  
എന്നിട്ട് വിശാലമീ നഭസ്സില്‍ 
ഒരു ചെറുനക്ഷത്രമായി പുനര്‍ജ്ജനിക്കും
എന്നിട്ടെല്ലാ ദിവസവും എന്‍റെ  പ്രിയപ്പെട്ടവരെ
ഞാന്‍ നോക്കി നില്‍ക്കും ... 

ദൂരെ നഭസ്സിന്‍റെ അനന്തനീലിമയില്‍ നിന്നും
എപ്പോഴെങ്കിലും ഒരു നക്ഷത്രം നിന്നെ ഉറ്റു
നോക്കിച്ചിരിക്കുന്നു എന്ന് നിനക്കു തോന്നിയാല്‍ 
നീ അറിയുക,  അത് ഞാന്‍ തന്നെയെന്ന്
അന്നു നീ എന്നെയോര്‍ത്തു ദു:ഖിക്കരുത്
നിന്നെ സ്വാന്ത്വനിപ്പിക്കാന്‍ കഴിയില്ല 
കാരണം ഞാന്‍ നഭസ്സില്‍ വിരിയും
വെറുമൊരു നക്ഷത്രം മാത്രം ...


Saturday, March 2, 2013

വെള്ളിക്കൊലുസ്സിന്‍റെ താളം





















വെള്ളിക്കൊലുസ്സിട്ട നിന്‍റെ കാലൊച്ച-
കേള്‍ക്കാനു മൊരു  താളമുണ്ട് 
എന്നില്‍ മോഹങ്ങളും പ്രണയവും 
സ്വപ്നങ്ങളും ജനിപ്പിക്കുന്ന താളം... 
ഏകാന്തത മാത്രം സമ്മാനിച്ച 
ഈ ജന്മത്തില്‍ ഇനി ഞാന്‍ എന്തു 
നേടുമെന്നു എനിക്കറിയില്ല 
ഈ സ്നേഹസാഗരത്തിന്‍റെ ആഴങ്ങളില്‍ 
വിരച്ചിട്ട ആ സ്നേഹ ശില്‍പ്പം എന്നില്‍ നിന്നും 
എന്നന്നേക്കുമായി മാഞ്ഞു പോകുന്നു....  
ഈ ജന്മത്തില്‍ ഇനി കണ്‍ടുമുട്ടുമോ...???
അറിയില്ലാ...!!  പക്ഷേ...  
ഈ ജന്മത്തില്‍ നീ എന്‍റെ എല്ലാമായിരുന്നു 
നീ ഇല്ലാത്തലോകം എനിക്കു 
ഇരുട്ടു മാത്രം സമ്മാനിക്കുന്നു . 
ആ ഇരുട്ടില്‍ നിന്നെയും തേടി അലഞ്ഞു ഞാന്‍ 
അവസാനം ഈ ജന്മം ..ഈ പാഴ് ജന്മ മായി 
പൊലിഞ്ഞു പോകും എന്നന്നേക്കുമായി.  
  

താണ്ടവം






ആരാണെനിക്കി വേദി ഒരുക്കിയത്
എന്തിനു വേണ്ടി വേദിയോരുക്കി 
കാലമോ ...?? അതോ വിധിയൊ.. ??
പകലിന്‍റെ  തമ്പുരാനുമൊത്ത് ഞന്‍ 
ഈ ജീവിത തീരം താണ്ടുമ്പോള്‍...
ജീവിതമെന്ന അരങ്ങില്‍ ആടിയ വേഷങ്ങള്‍ക്കും 
കണ്ടുമുട്ടിയ രൂപങ്ങള്‍ക്കുമിടയില്‍
അഴകാര്‍ന്ന ശോഭയില്‍ അറിവിന്‍റെ 
കേദാരമായ ഒരു കാവി വസ്ത്രധാരി... 
ആരാണു നീ... ? 
ഗോമേയം ചൂടിയ ശശികലാചൂഢനോ നീ...
ചൊല്ലുക ..!! നീ, 
വ്യഥകളുടെ ഭാണ്ഡങ്ങള്‍ ചുമലിലേറ്റി...
ജീവിത യാത്ര തുടരുമ്പോള്‍ 
നിഴല്‍ പോലും കൂട്ടനില്ലാതെ 
നീറുന്ന നൊമ്പര കടലിലേ 
ആഞ്ഞടിക്കും  തിരമാലകളാണെന്‍ ജീവിതം...
വിതുമ്പി ഞാനാദിനങ്ങള്‍ നീക്കുന്ന വേളയില്‍...
അറിവിന്‍ നിലാവായി വേദാന്ത പണ്ടിതനായി 
കവലയം ഹാരമായണിഞ്ഞു ഹിമഗിരി ശ്രുഗേ
ജടാധരനായി അമ്പിളിക്കലചൂടി തൃക്കണ്ണ് തുറന്നാടിയ 
തണ്ടവത്തില്‍ നിന്‍ കാലൊച്ച ചൊല്ലിയ
മന്ത്രത്തിന്‍ പൊരുളറിയാതെ 
നിഴലുകള്‍ കളമെഴുതുന്നോരെന്‍ മുന്നില്‍ 
മറ്റൊരു നിറ സന്ധ്യയില്‍ ശശികാണ്ഡമൌലിയായി
നീയെന്‍ മുന്നില്‍ വന്നു.... ആരു  നീ... ? ചൊല്ലുക... !! 
കൂടണയാന്‍  അര നാഴികനേരം ബാക്കി നില്‍ക്കേ 
പകലിന്‍റെ വെളിച്ചം പോരാഞ്ഞിട്ടാ-
തൃക്കണ്ണിന്‍ നേരിന്‍റെ വെളിച്ച
മെന്നിലേക്കിറ്റിച്ചു  നീയെന്നെ 
ഉമയാക്കിയോ...നിരഞ്ജനാ... ??
ആരും കേള്‍ക്കാത്തൊരു കടങ്കഥയിലെ
ആരും ചോല്ലാത്തൊരു ഉത്തരം തേടി
ആരും കാണാത്തൊരു തീരത്ത്‌
തപസ്സിരിക്കവേ... 
മനസ്സുകൊണ്ട് മനസ്സിനെ അറിയുമ്പോഴും...
സ്നേഹംകൊണ്ട് സ്നേഹത്തെ അറിയുമ്പോഴും...
തമ്മില്‍ കണ്ടില്ല എന്ന കാരണത്താല്‍ 
അവസാനിപ്പിക്കരുത്  ഈ സ്നേഹം......
നിന്‍ ഹൃദയത്തിലെ ഭാവനകള്‍ 
എന്‍ കരാംഗുലംങ്ങളാല്‍ കൊച്ചു 
കടലാസ്സില്‍ പര്‍ത്തിയ വരികള്‍ക്ക് 
ജീവനുള്ളതുപോലെ തോന്നുന്നുണ്ടോ നിനക്ക് ..??
ഒരുപാട് അകലെ ഇരുന്നു നീ ഇതെല്ലം കാന്നുന്നുണ്ടാകും 
അല്ലേ .........??
എന്‍റെ  വരികളെ കണ്ടു നീ കുളിര്‍ 
കോരുനുണ്ടകും അല്ലേ ....??
എ ന്നിട്ട്‌ നീ താനെ അറിയാതെ മൊഴിഞ്ഞു പോകും......
എടി പോത്തേ ഇതു വരികളല്ല.... മനസാണെന്ന്....!!





















(പ്രിയപ്പെട്ട കൂട്ടുകാരേ... 


എന്‍റെ കൂട്ടകരികള്‍ക്കു  വേണ്ടി എഴുതിയ വരികള്‍. അവര്‍ രണ്ടാളും ശിവ ഭക്തര്‍ ആണ് . അവരെ ഞാന്‍ ശിവനായും , ഉമയായും ഉപമിച്ചു എഴുതി എന്നുമാത്രം. അവര്‍ അതു വായിച്ചിട്ടു എന്നോടു പറഞ്ഞ വരിയാണ് ഇതിലേ അവനത്തെ വരി..., അതു അവര്‍ പറഞ്ഞ പോലെ തന്നെ ഞാന്‍ എഴുതി.)





  

സന്ധ്യാംബരം


























സന്ധ്യാംബരത്തില്‍ അലിയും 
സൂര്യനെപോല്‍ 
നീയെന്നെ അറിയാതെയറിയാതെ 
മാഞ്ഞു പോയാലും...... 
ഒറ്റപ്പെടലിന്‍ തീരാ നൊമ്പരം 
മായ്ച്ചു നാളെ,  
വാനില്‍ ഉദിച്ചുയരും  
പ്രഭാത സൂര്യനെ പോല്‍ 
വീണ്ടും നിന്നിലെന്‍  പ്രണയം 
പുനര്‍ജനിക്കുമോരോ പുലരിയിലും
പിടക്കുമെന്‍  മനസ്സോടെ കാത്തിരുന്നു... 

പറയാത്ത നൊമ്പരങ്ങള്‍ 
എന്‍ നെഞ്ചകം കാര്‍ന്നിടുമ്പോള്‍ ...
അറിഞ്ഞു നിന്‍ നെഞ്ചകത്തെ. 
എന്‍ നൊമ്പരങ്ങളെന്‍ മിഴികളില്‍ പെയ്യിച്ച  
കണ്ണുനീര്‍ തുള്ളികളെ ...
നെഞ്ചോട്‌ ചേര്‍ക്കാന്‍ 
നീയെന്നരുകില്‍ വന്ന നേരം,
ഞാനൊരു  കാറ്റായി അങ്ങ് ദൂരേക്ക്‌ ... 
നിന്‍ വിരല്‍ തുമ്പില്‍ തൊട്ടിടാതെ
ഞാനങ്ങു മാഞ്ഞു പോയി........

വാക്കാല്‍  ഞാനും നീയും പ്രണയിച്ചില്ല, 
ഭാവങ്ങളാല്‍ നീയും ഞാനും അറിഞ്ഞില്ല. 
പക്ഷെ,  എന്‍റെയും നിന്‍റെയും ഹൃദയങ്ങള്‍  
പ്രണയിച്ചിരിന്നു...