Tuesday, March 12, 2013

സഞ്ചാരം



















എന്തിനെന്നറിയാതെ, 
എങ്ങനെയെന്നറിയാതെ തുടക്കം. 
എത്രമേല്‍  ആലോചിച്ചിട്ടും ഒടുക്കത്തെ കുറിച്ച് ധാരണയില്ല...
എന്നില്‍  വന്നു ചേരുന്ന ആ ഒഴുക്കിന് 
എന്നോടു  ചേര്‍ന്നു ഒഴുകാനുള്ള സ്വാതന്ത്ര്യം.
ഒരുമിച്ചു ഒഴുകി പോകുമ്പോഴും 
കൈവഴി തിരിയാനുള്ള സ്വാതന്ത്ര്യം. 
നദിയില്‍  നിന്നും നദികള്‍  ഉണ്ടാവുന്നു.
ഒടുക്കം നദികള്‍ സമുദ്രത്തില്‍ ചെന്നു ചേരുകയും.
നദി നദിയെ വിരോധിക്കുന്നില്ല.
അതുപോലെ പ്രണയവും..
എന്നിലെ അപൂര്‍ണ്ണതയാണ് 
എന്നെ അന്വേഷിയാക്കുന്നത്. 
യാതൊന്നിന്‍റെ  കുറവാണോ എന്നില്‍  
ആ ഒന്നിനു വേണ്ടിയുള്ള അടക്കാനാവാത്ത ദാഹം.
അവിടെ സഞ്ചാരം തുടങ്ങുന്നു. 
ആ ഒന്നിനെ പ്രാപിക്കാന്‍, അതിലാവാന്‍, 
അതാവാന്‍  ...പിന്നെ ഞാനോ നീയോ ഇല്ല. 
ഏകം: പരമാനന്ദം...!!
എങ്കിലും അതിനും അപ്പുറം പാതകളുണ്ടോ?
എന്താണ്, എന്തുകൊണ്ട്.... ? 
സഞ്ചാരം തുടരുന്നു....................

ഇഷ്ടം എനിക്കേറെ ഇഷ്ടം


























മഴവില്ലിന്‍ ഏഴു വര്‍ണ്ണങ്ങളില്‍
ഉഞ്ഞാലാടും നിന്നെയെനിക്കിഷ്ടം  
ഇഷ്ടം നിന്നെയെയ്ക്കിന്നേറെയിഷ്ടം
നിന്‍റെയീ കിളിക്കൊഞ്ചലേറെയിഷ്ടം.

പുല്‍ നാമ്പിനോടും ,കിളികളോടും 
തുമ്പിയോടും കുറുമ്പു കാട്ടും നിന്‍റെ 
ചൊടികള്‍ കാണുവാന്‍ എനിക്കേറെയിഷ്ടം
ഇഷ്ടം എനിക്കേറെയിഷ്ടം 

ചെംതാമരപ്പൂവിന്‍ നിറവും 
പരിഭവം ചുവക്കുമീ കവിളിണയും
മധുമഴ പൊഴിയുമീ ചൊടിയിതളും.
ഇഷ്ടം എനിക്കേറെയിഷ്ടം .

കരിമക്ഷി എഴുതിയ മിഴിയിണയില്‍
വിടരുന്ന സ്വപ്നങ്ങളേറെയിഷ്ടം.
അലകള്‍ഞൊറിയുന്ന ചുരുള്‍മുടിയില്‍
ചൂടും ദശപ്പുഷ്പ്പമേറെയിഷ്ടം.

പാരിജാതത്തിന്‍റെ പരിശുദ്ധിയേറുന്ന
വെള്ളാമ്പല്‍ വിടരും മനസ്സുമിഷ്ടം.
ഒരു കൊച്ചുകുഞ്ഞിന്‍  കൗതുകംപേറുന്ന
ഈ മുഖശ്രീയുമേനിയ്ക്കേറെ ഇഷ്ടം .

പാല്‍നിലാപ്പൂമഴ പുഞ്ചിരിയും നിന്‍റെ
നാണം പൂവിട്ട ഭാവങ്ങളും.
പാദസ്വരം കിലുങ്ങും നിന്‍
അന്നനടയും ഇഷ്ടം എനിക്കേറെയിഷ്ടം

പുളിയിലക്കരമുണ്ടില്‍ മൂടിവെയ്ക്കും നിന്‍റെ
മുഗ്ദ്ധ സൗന്ദര്യം ഏറെയിഷ്ടം.
അഴകേറും സ്വപ്നങ്ങള്‍ പൂമാലക്കോര്‍ക്കുന്ന
മിഴിയിണ പീലിയും ഏറെയിഷ്ടം.

തെന്നല്‍ തലോടുമ്പോള്‍ ഇളകിത്തെറിക്കുന്ന
അളകങ്ങള്‍ കാണുവാനെന്നും ഇഷ്ടം.
ഇഷ്ടം എനിക്കേറെ ഇഷ്ടം നിന്നെ
എന്തിനെക്കാളുമെനിക്കേറെയിഷ്ടം... 




Saturday, March 9, 2013

വൈദേഹി പറയാന്‍ മറന്ന പ്രണയം













എനിക്കു ഒരു പ്രണയമുണ്ടായിരു ന്നു
അതു ഞാന്‍ അറിയാതെ പോയി
കുറച്ചോര്‍മ്മകളുണ്ടായിരുന്നു
അതകലേക്ക് കറ്റുകൊണ്ടു പോയി
ഇരുണ്ട കരമേഘമായി വീണ്ടും 
മഴയായി വന്നെന്‍റെ മേല്‍ പെയ്യുന്നു.
പിന്നെയുള്ളതല്‍പ്പം വേദനയാണ്
അതണയാതെ ഒരു കനലായി നോവായി
മനസ്സിലിപ്പോഴും കൊണ്ട് നടക്കുന്നു. 


നിന്നോടും ആരോടും ഒന്നും പറയാതെ 
ഒരു ദിവസം പോകും ഞാന്‍ 
എവിടേക്കെന്നോ..എന്തിനെന്നോ അറിയാതേ 
ആരെയും കൂടെക്കൂട്ടാതെ തനിച്ചു 
ഒരു ദൂരയാത്രയ്ക്കു പോകും ഞാന്‍  
എന്നിട്ട് വിശാലമീ നഭസ്സില്‍ 
ഒരു ചെറുനക്ഷത്രമായി പുനര്‍ജ്ജനിക്കും
എന്നിട്ടെല്ലാ ദിവസവും എന്‍റെ  പ്രിയപ്പെട്ടവരെ
ഞാന്‍ നോക്കി നില്‍ക്കും ... 

ദൂരെ നഭസ്സിന്‍റെ അനന്തനീലിമയില്‍ നിന്നും
എപ്പോഴെങ്കിലും ഒരു നക്ഷത്രം നിന്നെ ഉറ്റു
നോക്കിച്ചിരിക്കുന്നു എന്ന് നിനക്കു തോന്നിയാല്‍ 
നീ അറിയുക,  അത് ഞാന്‍ തന്നെയെന്ന്
അന്നു നീ എന്നെയോര്‍ത്തു ദു:ഖിക്കരുത്
നിന്നെ സ്വാന്ത്വനിപ്പിക്കാന്‍ കഴിയില്ല 
കാരണം ഞാന്‍ നഭസ്സില്‍ വിരിയും
വെറുമൊരു നക്ഷത്രം മാത്രം ...


Saturday, March 2, 2013

വെള്ളിക്കൊലുസ്സിന്‍റെ താളം





















വെള്ളിക്കൊലുസ്സിട്ട നിന്‍റെ കാലൊച്ച-
കേള്‍ക്കാനു മൊരു  താളമുണ്ട് 
എന്നില്‍ മോഹങ്ങളും പ്രണയവും 
സ്വപ്നങ്ങളും ജനിപ്പിക്കുന്ന താളം... 
ഏകാന്തത മാത്രം സമ്മാനിച്ച 
ഈ ജന്മത്തില്‍ ഇനി ഞാന്‍ എന്തു 
നേടുമെന്നു എനിക്കറിയില്ല 
ഈ സ്നേഹസാഗരത്തിന്‍റെ ആഴങ്ങളില്‍ 
വിരച്ചിട്ട ആ സ്നേഹ ശില്‍പ്പം എന്നില്‍ നിന്നും 
എന്നന്നേക്കുമായി മാഞ്ഞു പോകുന്നു....  
ഈ ജന്മത്തില്‍ ഇനി കണ്‍ടുമുട്ടുമോ...???
അറിയില്ലാ...!!  പക്ഷേ...  
ഈ ജന്മത്തില്‍ നീ എന്‍റെ എല്ലാമായിരുന്നു 
നീ ഇല്ലാത്തലോകം എനിക്കു 
ഇരുട്ടു മാത്രം സമ്മാനിക്കുന്നു . 
ആ ഇരുട്ടില്‍ നിന്നെയും തേടി അലഞ്ഞു ഞാന്‍ 
അവസാനം ഈ ജന്മം ..ഈ പാഴ് ജന്മ മായി 
പൊലിഞ്ഞു പോകും എന്നന്നേക്കുമായി.  
  

താണ്ടവം






ആരാണെനിക്കി വേദി ഒരുക്കിയത്
എന്തിനു വേണ്ടി വേദിയോരുക്കി 
കാലമോ ...?? അതോ വിധിയൊ.. ??
പകലിന്‍റെ  തമ്പുരാനുമൊത്ത് ഞന്‍ 
ഈ ജീവിത തീരം താണ്ടുമ്പോള്‍...
ജീവിതമെന്ന അരങ്ങില്‍ ആടിയ വേഷങ്ങള്‍ക്കും 
കണ്ടുമുട്ടിയ രൂപങ്ങള്‍ക്കുമിടയില്‍
അഴകാര്‍ന്ന ശോഭയില്‍ അറിവിന്‍റെ 
കേദാരമായ ഒരു കാവി വസ്ത്രധാരി... 
ആരാണു നീ... ? 
ഗോമേയം ചൂടിയ ശശികലാചൂഢനോ നീ...
ചൊല്ലുക ..!! നീ, 
വ്യഥകളുടെ ഭാണ്ഡങ്ങള്‍ ചുമലിലേറ്റി...
ജീവിത യാത്ര തുടരുമ്പോള്‍ 
നിഴല്‍ പോലും കൂട്ടനില്ലാതെ 
നീറുന്ന നൊമ്പര കടലിലേ 
ആഞ്ഞടിക്കും  തിരമാലകളാണെന്‍ ജീവിതം...
വിതുമ്പി ഞാനാദിനങ്ങള്‍ നീക്കുന്ന വേളയില്‍...
അറിവിന്‍ നിലാവായി വേദാന്ത പണ്ടിതനായി 
കവലയം ഹാരമായണിഞ്ഞു ഹിമഗിരി ശ്രുഗേ
ജടാധരനായി അമ്പിളിക്കലചൂടി തൃക്കണ്ണ് തുറന്നാടിയ 
തണ്ടവത്തില്‍ നിന്‍ കാലൊച്ച ചൊല്ലിയ
മന്ത്രത്തിന്‍ പൊരുളറിയാതെ 
നിഴലുകള്‍ കളമെഴുതുന്നോരെന്‍ മുന്നില്‍ 
മറ്റൊരു നിറ സന്ധ്യയില്‍ ശശികാണ്ഡമൌലിയായി
നീയെന്‍ മുന്നില്‍ വന്നു.... ആരു  നീ... ? ചൊല്ലുക... !! 
കൂടണയാന്‍  അര നാഴികനേരം ബാക്കി നില്‍ക്കേ 
പകലിന്‍റെ വെളിച്ചം പോരാഞ്ഞിട്ടാ-
തൃക്കണ്ണിന്‍ നേരിന്‍റെ വെളിച്ച
മെന്നിലേക്കിറ്റിച്ചു  നീയെന്നെ 
ഉമയാക്കിയോ...നിരഞ്ജനാ... ??
ആരും കേള്‍ക്കാത്തൊരു കടങ്കഥയിലെ
ആരും ചോല്ലാത്തൊരു ഉത്തരം തേടി
ആരും കാണാത്തൊരു തീരത്ത്‌
തപസ്സിരിക്കവേ... 
മനസ്സുകൊണ്ട് മനസ്സിനെ അറിയുമ്പോഴും...
സ്നേഹംകൊണ്ട് സ്നേഹത്തെ അറിയുമ്പോഴും...
തമ്മില്‍ കണ്ടില്ല എന്ന കാരണത്താല്‍ 
അവസാനിപ്പിക്കരുത്  ഈ സ്നേഹം......
നിന്‍ ഹൃദയത്തിലെ ഭാവനകള്‍ 
എന്‍ കരാംഗുലംങ്ങളാല്‍ കൊച്ചു 
കടലാസ്സില്‍ പര്‍ത്തിയ വരികള്‍ക്ക് 
ജീവനുള്ളതുപോലെ തോന്നുന്നുണ്ടോ നിനക്ക് ..??
ഒരുപാട് അകലെ ഇരുന്നു നീ ഇതെല്ലം കാന്നുന്നുണ്ടാകും 
അല്ലേ .........??
എന്‍റെ  വരികളെ കണ്ടു നീ കുളിര്‍ 
കോരുനുണ്ടകും അല്ലേ ....??
എ ന്നിട്ട്‌ നീ താനെ അറിയാതെ മൊഴിഞ്ഞു പോകും......
എടി പോത്തേ ഇതു വരികളല്ല.... മനസാണെന്ന്....!!





















(പ്രിയപ്പെട്ട കൂട്ടുകാരേ... 


എന്‍റെ കൂട്ടകരികള്‍ക്കു  വേണ്ടി എഴുതിയ വരികള്‍. അവര്‍ രണ്ടാളും ശിവ ഭക്തര്‍ ആണ് . അവരെ ഞാന്‍ ശിവനായും , ഉമയായും ഉപമിച്ചു എഴുതി എന്നുമാത്രം. അവര്‍ അതു വായിച്ചിട്ടു എന്നോടു പറഞ്ഞ വരിയാണ് ഇതിലേ അവനത്തെ വരി..., അതു അവര്‍ പറഞ്ഞ പോലെ തന്നെ ഞാന്‍ എഴുതി.)





  

സന്ധ്യാംബരം


























സന്ധ്യാംബരത്തില്‍ അലിയും 
സൂര്യനെപോല്‍ 
നീയെന്നെ അറിയാതെയറിയാതെ 
മാഞ്ഞു പോയാലും...... 
ഒറ്റപ്പെടലിന്‍ തീരാ നൊമ്പരം 
മായ്ച്ചു നാളെ,  
വാനില്‍ ഉദിച്ചുയരും  
പ്രഭാത സൂര്യനെ പോല്‍ 
വീണ്ടും നിന്നിലെന്‍  പ്രണയം 
പുനര്‍ജനിക്കുമോരോ പുലരിയിലും
പിടക്കുമെന്‍  മനസ്സോടെ കാത്തിരുന്നു... 

പറയാത്ത നൊമ്പരങ്ങള്‍ 
എന്‍ നെഞ്ചകം കാര്‍ന്നിടുമ്പോള്‍ ...
അറിഞ്ഞു നിന്‍ നെഞ്ചകത്തെ. 
എന്‍ നൊമ്പരങ്ങളെന്‍ മിഴികളില്‍ പെയ്യിച്ച  
കണ്ണുനീര്‍ തുള്ളികളെ ...
നെഞ്ചോട്‌ ചേര്‍ക്കാന്‍ 
നീയെന്നരുകില്‍ വന്ന നേരം,
ഞാനൊരു  കാറ്റായി അങ്ങ് ദൂരേക്ക്‌ ... 
നിന്‍ വിരല്‍ തുമ്പില്‍ തൊട്ടിടാതെ
ഞാനങ്ങു മാഞ്ഞു പോയി........

വാക്കാല്‍  ഞാനും നീയും പ്രണയിച്ചില്ല, 
ഭാവങ്ങളാല്‍ നീയും ഞാനും അറിഞ്ഞില്ല. 
പക്ഷെ,  എന്‍റെയും നിന്‍റെയും ഹൃദയങ്ങള്‍  
പ്രണയിച്ചിരിന്നു...

































































Friday, March 1, 2013

പുന്നാര പൂങ്കുയിലേ.







ബാല്യത്തില്‍ ഇലകള്‍ തമ്മില്‍ തൊടുമെന്നു 
പേടിച്ചു നാം അകറ്റി നട്ട മരങ്ങള്‍,
ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട് 
കൈ കോര്‍ത്ത്‌ പിടിക്കുന്ന സ്നേഹത്തെ 
ആര്‍ക്കും അകറ്റാന്‍ സാധ്യമല്ല....
ഇനിയുംപൂക്കാത്ത പൂമരക്കൊമ്പിലെ
വാടാത്ത പൂക്കളിറുത്തോട്ടെ ഞാന്‍
വാടാത്ത പൂക്കള്‍ക്കൊണ്ടില്ലാത്ത മുറ്റത്തായി
ഒരു കൊച്ചുപൂക്കളം തീര്‍ത്തോട്ടെ ഞാന്‍
ഇല്ലാത്ത മാവിന്‍റെ  കാണാത്ത കൊമ്പത്തായി
കെട്ടാത്തൊരൂഞാലില്‍ ആടട്ടെ ഞാന്‍
ഇല്ലാത്തൊരൂഞാലിലാടട്ടെ ഞാന്‍
തുമ്പയും തുമ്പിയും കൂട്ടുകാരും 
അനിയനും  അനിയത്തിയും 
ചേട്ടനും ചേച്ചിയും പിന്നെ
അയലത്തെ പിള്ളേരും വന്നിടാമോ ആടിക്കാം ഞാന്‍ .
ഈ പൂക്കളിലൂടെ, പൊഴിയുന്ന ഇലകളിലൂടെ ...
ഈ ഇരുളിലൂടെ, അതിന്‍റെ നിശബ്ദതയിലൂടെ ....
ഈ ആകാശത്തിലൂടെ, അതിലെ നക്ഷത്രങ്ങളിലൂടെ ....
ഒക്കെ...പാറി നടക്കാം നമ്മുക്ക് ... 






""ഏനുണ്ടോടീ അമ്പിളി ചന്തം, ഏനുണ്ടോടീ താമര ചന്തം.
ഏനുണ്ടോടീ മാരിവില്‍ ചന്തം, ഏനുണ്ടോടീ മാമഴ ചന്തം.
കമ്മലിട്ടോ പൊട്ടുതൊട്ടോ, കരിവളയിട്ടോ, കോടിയുടുത്തോ ഏനീതോന്നും അറിഞ്ഞില്ലേ....  പുന്നാര പൂങ്കുയിലേ... !""

Thursday, February 28, 2013

കര്‍പ്പൂരദീപം...



























അറിയാതെ നീയെന്‍റെ മാനസക്ഷേത്രത്തിലൊരു
തിരിവെട്ടം പകര്‍ന്നു തന്നു.
ദിവ്യാനുഭൂതികള്‍ എന്‍ ചിത്തമാകവേ
വര്‍ണ്ണവിരാജികള്‍ വരച്ചു ചേര്‍ത്തു .
നിന്‍ കരലാളന നിര്‍വൃതിക്കുളില്‍ ഞാനെ-
ന്നേ മറന്നെന്‍റെ പൊന്നിന്‍ കിനാക്കളേ
പ്രേമാര്‍ദ്ര സങ്കല്‍പ്പ സുന്ദര-
മാകുമൊരേകാന്ത രാവിന്‍റെ  രാഗ ലഹരിയായ്
താലോലിച്ചൊമനിച്ചുമ്മ വച്ചോ-.
രാമോദമെന്നില്‍ നിറഞ്ഞുനിന്നു.
താരണിച്ചന്ദ്രികച്ചാറൊളി പൂശുമാ
മഞ്ഞലക്കുള്ളിലെ സൗന്ദര്യവും,
മാസ്മരമാകുമാ പൊന്നുഷസ്സന്ധ്യതന്‍ 
ചാരുവര്‍ണ്ണാങ്കിത മാധുര്യവും,
മാമരച്ചാര്‍ത്തിന്‍റെ ഉള്ളില്‍ നിറഞ്ഞൊരാ
ഹേമന്ത വാസന്ത ചൈതന്യവും,
ചാരു മനോഹര സങ്കല്‍പ്പധാരയില്‍ 
നവ്യസുഗന്ധങ്ങളായണഞ്ഞു.
എന്നന്തരംഗത്തിന്നങ്കണമാകവേ 
പൊന്‍മയില്‍ പേടകള്‍  നൃത്തമാടി.
കാലത്തിന്നഞ്ജാതമാം യവനികക്കുള്ളിലെന്‍റെ 
പ്രേമസങ്കല്‍പ്പങ്ങള്‍ പൊലിഞ്ഞുപോയി.
മായുന്ന ജീവിതത്താരയില്‍  മോഹത്തിന്‍ 
സൗവ്വര്‍ണ്ണപ്പൂക്കള്‍ കൊഴിഞ്ഞു വീണു.
ഒന്നുരിയാടുവാന്‍  കാത്തു നില്‍ക്കാതെ നീ
എന്നില്‍ നിന്നെങ്ങൊ നടന്നകന്നു.
ഒന്നുമറിയാതെ ഒറ്റയ്ക്കു ഞാനിന്നീ കണ്ണീര്‍ 
കണങ്ങള്‍ക്കു സ്വന്തമായീ.
നിന്‍ പാദസ്വനമൊന്നു
കേള്‍ക്കുവനാശിച്ചെന്‍റെ 
അന്തരാത്മാവിന്നും കേഴുന്നു വിലോലമായ്
ഒരു നറു തുളസിക്കതിരായി നിന്നെന്നും നിനക്കാ-
യൊരു കര്‍പ്പൂരദീപമായെരിഞ്ഞുതീരാം..........

Wednesday, February 27, 2013

കടലിന്‍റെ ഇഷ്ട്ടങ്ങള്‍







കരയെ കടലിനിഷ്ടമാണ് 
ഓരോ നിമിഷവുമവന്‍,
അവളെ പുണരാന്‍ വെമ്പല്‍ കൂട്ടുന്നു.
പക്ഷേ കര കടലിന്‍റെതല്ലാ...
അവളവനേക്കാള്‍ ഉയരങ്ങളിലാണ്
ആ ഉയരങ്ങള്‍ താണ്ടിയവളെ 
സ്വന്തമാക്കാനവനു കഴിയില്ല... 
അത് കൊണ്ടാണത്രെ,അവന്‍റെയാ-
ലിംഗനങ്ങളെ തിരമാലകളെന്നു  
വിളിച്ചു നിസ്സാരവക്കരിക്കപ്പെട്ടത്‌... !!
ആഴിപോലെ അഗാധവും... 
ആകാശം പോലെ അനന്തവുമായ 
കടലിന്‍റെ  സ്നേഹമാണ് തിരമാലകള്‍ 
സൂര്യന്‍റെ  താപവും... 
നിലാവിന്‍റെ  കുളിര്‍മ്മയും... 
പകല്‍ക്കിനാവിന്‍റെ  ആലസ്യവും... 
അനുരാഗിയുടെ നിരാശയുമുണ്ടായിരുന്നു   
സന്ധ്യയിലെ ശക്തിയില്ലാത്ത തിരമാലകള്‍ക്ക്

കരയില്‍ എഴുതുന്നതൊക്കെയും 
ഒളികണ്ണാല്‍ നോക്കി 
നാണത്തോടെ, പതനുരയാല്‍ 
ഒരു ചിപ്പി സമ്മാനമയി കരക്കുനല്‍കി  
ചുംബിച്ചു മാച്ചു കളയുന്നതു 
തിരമാലകളുടെ വിനോദവും.
   
അകന്നകന്നു പോകുമ്പോഴും, 
കടലിനെ കാന്തം പോലെ കരയിലേക്ക്,
വലിച്ചടുപ്പിക്കുന്നത് തിരമാലയുടെ 
മാത്രം മാന്ത്രികതയാണ്...,
അതത്രെ കടലിനു കരയോടുള്ള സ്നേഹം.




Tuesday, February 26, 2013

മഴയായി വിരിയുമെന്‍ പ്രണയം...












സ്നേഹം.. എനിക്കു സ്നേഹം... 
നനുത്ത മഴയോടു  സ്നേഹം.. 
മഴത്തുള്ളിയോടു സ്നേഹം.. 
മഴത്തുള്ളിയെന്നിലെ സ്വപ്നമായി, 
പിന്നെ ഒരു മഴക്കാലമായ് എന്നില്‍ പെയ്യതിറങ്ങി 
മഴയിലെക്കന്നു ഞാനിറങ്ങിച്ചെന്നു
മഴത്തുള്ളികളെനിക്കായി കൂട്ടുവന്നൂ…
മഴയോട് ഞാന്‍ ചൊല്ലി പ്രണയമെന്നു
മഴ ചൊല്ലി, നീ വെറും കൂട്ടുകാരിയെന്നു 
ഓടിന്‍ മുകളില്‍ വീഴുന്ന മഴയുടെ താളം കേട്ടില്ലേ...
നിളയിലലിയും മഴയുടെ താളം കേട്ടില്ലേ 
പിന്നെ... പിന്നെ ...  മഴ നിലയ്ക്കുമ്പോള്‍ 
തുള്ളി തുള്ളിയായി വീഴുന്ന താളമൊന്നുവേറെ
എന്തു രസമാണാശബ്ദം കേട്ടു കിടക്കാന്‍ ....
മഴയുടെ തംബുരു ശ്രുതിചേര്‍ത്തു  
ഞാനൊരു മാധവഗീതം പാടാം
അരികിലിരുന്നത് കാതോര്‍വാന്‍ 
കനക നിലാവേ വരുമോ നീയെന്‍ ചാരേ   
നിന്‍റെ കടമിഴിതാളം എനിക്കു കടംതരുമോ... 
എനിക്കു ഉറങ്ങുവാന്‍  നീ ഒരു താരാട്ടയിരുന്നു...
ഉണരുമ്പോള്‍  ഒരു കുളിര്‍ കാഴ്ചയും.
ഉറങ്ങാതിരിക്കുമ്പോള്‍ എന്‍ 
ഓര്‍മ്മകള്‍ തന്‍ പറുദീസയും നീയല്ലോ...!! 
മഴയുടെ താളത്തിനിരുതാളം
തുള്ളുവാന്‍ വെറുതേ... വെറുതേ 
ഞാനൊന്നു കൊതിക്കവേ...
ദൂരെനിന്നെത്തിയ കാറ്റിന്‍റെയീണം
തഴുകിത്തലോടിയെന്നോര്‍മ്മകളേ ...
മഴ സന്ധ്യകള്‍ എന്നുമെനിക്കൊരു വശ്യതയാണ്
ജാലകത്തിന്നുള്ളിലൂടെ എന്നിലേക്ക് ...
എന്‍റെ  ആത്മാവിലേക്ക്  .....
ഉടലാകെ കുളിര്‍ പെയ്യിക്കുന്ന...  
ഈ മഴത്തുള്ളികള്‍ എന്‍റെ സ്വന്തം 
മഴവെള്ളത്തിലൂടെ കടലാസ് വള്ളം 
ഒഴുക്കിവിടുന്നതിന്‍  രസംഒന്നു വേറെ തന്നെ ...
മനം നിറയ്ക്കുന്ന ബാല്യത്തിന്‍ ഉത്സവങ്ങള്‍ ...
അല്ലയോ മഴയേ നീ എനിക്കുന്നതന്ന ഓര്‍മ്മകള്‍ 
നിറഞ്ഞു നില്‍ക്കു ന്ന തണല്‍ മരങ്ങളുടെ നിഴലും,
മഴയുടെ നേര്‍ത്തതേങ്ങലും, 
ഇടിയും മിന്നലും ഒക്കെ..
മഴയും സ്നേഹവും എനിക്കോരുപോലെയാണ്...
പക്ഷേ....  
മഴയെന്‍ ദേഹം നനയിക്കും...
സ്നേഹമെന്‍ കണ്ണുകള്‍ നനയിക്കും ...
മഴയില്‍ നിറയുമെന്‍ പ്രണയം...
മഴയായി വിരിയുമെന്‍  പ്രണയം...
മിഴിനീര്‍ തുള്ളിയായിയെന്‍ പ്രണയം...
മഴയില്‍ അലിയുമെന്‍  പ്രണയം ...
ഈ മഴ എനിക്കു കാമുകന്‍...
ദുഃഖങ്ങളില്‍ എന്‍റെ കൂട്ടുകാരന്‍...
ഉറക്കങ്ങളില്‍ വിരുന്നെത്തി -
എന്നെ തഴുകി ഉണര്‍ത്തിയവന്‍...






Saturday, February 23, 2013

സ്വപ്നങ്ങളിലെ പ്രണയം.



























സ്വപ്നങ്ങളെ പ്രണയിക്കുമ്പോള്‍ ആ പ്രണയം 
ഒരു സ്നേഹമായി നമ്മില്‍ വിരിയാറുണ്ട്  
സ്നേഹം ഒരായുധമാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്..
ഏത് ലോലഹൃദയന്‍റെയും നിഷ്ഠൂരന്‍റെയും 
മനസ്സിനെ ഒരു പോലെ കീഴടക്കുന്ന ആയുധം
അനുഭവങ്ങള്‍ പലര്‍ക്കും മറിച്ചാണ്.
സ്നേഹം ഒരായുധം തന്നെയാണ്.
സ്വയം മുറിവേല്‍പ്പിക്കുന്ന ആയുധം
തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ 
മാത്രം ആരും ആരേയും സ്നേഹിക്കരുത്..
എന്നാലും സ്നേഹത്തിന്‍റെ  നോവുകളില്‍ 
കിടന്നുപിടയാനുമൊരു സുഖമുണ്ട്.
പ്രണയനഷ്ടം സുഖമുള്ള നോവാണ്.. 
ഈ ജന്മം കൊണ്ട് പകരം വെക്കാനാവാത്ത
നോവ്.............
സ്വപ്നങ്ങളെ പ്രണയിക്കുമ്പോള്‍ നാം മറ്റൊന്നും അറിയുന്നില്ല..
നമ്മള്‍ ചിത്രപതംഗങ്ങളേപ്പോലെ വാനില്‍ പറന്നു നടക്കും..
മേഘങ്ങള്‍ ഇടയ്ക്കിടയിലൂടെ വന്നു പ്രണയാഭ്യര്‍ഥന നടത്തും..
മറ്റു ചിലപ്പോള്‍ പേരറിയാ പക്ഷിക്കൂട്ടങ്ങള്‍ 
ഒന്നായി പറന്നുവന്നു പ്രണയസ്വപ്നങ്ങളെ 
കൊത്തിയെടുത്തുകൊണ്ട് മറയും..
പ്രണയത്തിന്‍റെ  ആദ്യാക്ഷരങ്ങള്‍ സ്നേഹത്തിന്‍ 
കണ്ണീര്‍ മഴ നനഞ്ഞ് മാഞ്ഞുപോവുകയാണെങ്കിലും......
പാളം തെറ്റിയോടുന്ന തീവണ്ടിയുടെ പ്രകമ്പനം പോലെ,
ഗതിമാറിയ ജീവിത വ്യഥകളിലൂടെ,
നീറുന്ന മനസ്സോടെ, നിശ്ശബ്ദമായ നൊമ്പരങ്ങളോടെ,
കഥയറിഞ്ഞിട്ടും അറിയാത്ത
ഭാവത്തില്‍  തുടരുന്ന അവിശ്വസനീയമായ
മാസ്മരികതയുടെ ഓര്‍മ്മകള്‍ മാത്രമാണ് 
സ്വപ്നങ്ങളിലെ  പ്രണയവും.....സ്നേഹവും    
അങ്ങിനെ ആരോരുമറിയാതെ 
ഒരിക്കല്‍  കൂടി....
ഓര്‍മ്മത്താളുകള്‍ക്കിടയിലെ ഒരു
മയില്‍പ്പീലിയായി മാറി സ്വപ്നങ്ങളിലെ പ്രണയം.