Wednesday, December 19, 2012

മഴവില്ലു പോലൊരു പെണ്‍കുട്ടി ..




















ചന്നം പിന്നം ചാറുന്ന ചാറ്റല്‍ മഴക്കുമുന്നേ ...
ഏഴു വര്‍ണ്ണങ്ങള്‍ ചക്രവളത്തില്‍ 
പ്രത്യക്ഷപ്പെടുന്ന പോലെ 
സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന 
മഴവില്ലു പോലൊരു പെണ്‍കുട്ടി ...
പാറിനടക്കും ശലഭമല്ലയോ നീ ..
ചെറിയ ഓളങ്ങളും അലകളും പോലെയാണ് നീ ..
ഒരുനാള്‍ പറയാതെ വന്നതും ..നീ 
പറയതെ അറിയാതെ പോയതും.. നീ...അല്ലേ ...??

നീ നക്ഷത്രമായി ചിരിക്കുമ്പോള്‍ 
എത്രയോ രാവില്‍ നിന്നെഞാന്‍ കാത്തിരുന്നു 
നിലാവു പരക്കുന്ന  എന്‍റെ പൂമുറ്റത്തു 
മഞ്ഞിന്‍റെ പാദസ്വരങ്ങള്‍ ഇട്ടും 
ഒഴുകുന്ന പുഴയോടു  കിന്നാരം ചൊല്ലിയും 
എത്രയോ രാവില്‍ നിന്നെ ഞാന്‍ കാത്തിരുന്നു 
സ്വപ്നങ്ങള്‍ക്കും ..പ്രതിക്ഷകള്‍ക്കും
ചിറകു മുളക്കുമെങ്കില്‍ ഒരിക്കല്‍ക്കൂടി 
പറന്നേന്‍ അരികില്‍ വരുമോ  ശലഭമേ ..നീ ...

ചന്ദനനിറവും ചെന്താമരപോല്‍ വിടര്‍ന്ന കണ്ണുകളും
ചെമ്പരത്തി പൂവുപോലെ ചുവന്ന ചുണ്ടുകളും 
അതില്‍ വിരിയും പാല്‍ പുഞ്ചിരിയും 
വിടര്‍ന്ന ശംഖുപുഷപ കണ്ണില്‍ കരിമഷിഎഴുതിയും  
ഇറന്‍ മുടിയില്‍ തുളസിക്കതിര്‍ ചൂടി
നെറ്റിയില്‍ ചന്ദനക്കുറി തൊട്ടു
കുലുങ്ങിച്ചിരിക്കുന്ന കരിവളകള്‍ ഇട്ടു
പവിഴമല്ലി പൂക്കള്‍ വിരിഞ്ഞ എന്‍റെ പൂമുറ്റത്തു 
എത്രയോ രാവില്‍ നിന്നെ ഞാന്‍ കാത്തിരുന്നു 
ഒരിക്കല്‍ക്കൂടി പറന്നേന്‍ അരികില്‍
 വരുമോ  ശലഭമേ ..നീ ...






Tuesday, December 18, 2012

മിഴിനീര്‍















ഓര്‍മ്മകള്‍ കൊച്ചോളമായി 
അലയടിക്കുമീ  മനസ്സില്‍ 
ഒരു നേര്‍ത്ത മഴത്തുള്ളി കണക്കേ 
ഒരു പൊന്‍ മയിപ്പീലി പോലെ ഒരുനാള്‍ 
എനിക്കൊരു പോന്നോമാനെയേ കിട്ടി ...

വീണ്ടും കൊച്ചോളങ്ങള്‍ പൊട്ടിച്ചിരിച്ചു 
പണ്ടത്തെ ഏതോ പാട്ടിന്‍റെ വരികള്‍ 
ചുണ്ടത്തുവന്നു പുഞ്ചിരിയീണത്തില്‍
പിന്നെയും തുള്ളിക്കൊരുകുടം കണക്കേ 
ആര്‍ത്തു ചിരിച്ചും രസിച്ചും ഞാന്‍

ഒടുവിലൊരു മഴവില്‍ തുള്ളി 
അല്ല തുള്ളിയിലൊരു മഴവില്ല് ;
ഒരു മാത്ര നേരം കൊണ്ട് 
എല്ലാം എന്നില്‍ നിന്നും തട്ടിയെടുത്തു 
മഴ പോലെ എന്‍റെ മിഴിനീര്‍ പെയ്യതു 
കറുത്ത വാവിന്‍ കൂരിരുള്‍ പോല്‍ 
നിറഞ്ഞു എന്‍ ആത്മ നൊമ്പരം ...

നെഞ്ചോടു ചേര്‍ത്ത് ഞാന്‍ കെഞ്ചി
എന്‍ ഓമനതന്‍ പ്രാണനു വേണ്ടി 
ഒരുനാള്‍ ഞാനറിയാതെ തൂ മഞ്ഞു പോല്‍ 
ആ മിഴി കൂമ്പിയടഞ്ഞു 
നിലത്തു വീണുടഞ്ഞു തെറിച്ച
കണ്ണാടി തുണ്ടുകള്‍ പോലെന്‍ മനം ചിതറി ...

ഇനിയെത്ര നാളുകളെന്നറിയില്ല 
ആ വേദനയില്‍ നിന്നും മോചനം നേടുവാന്‍ 
മാറില്ല ഒരിക്കലുമാവേദന 
എരിഞ്ഞു  തീരുന്ന നാള്‍ വരേയും 
കനലായി എന്നുമെന്നുള്ളില്‍
ഇതു തന്നെയല്ലേ  ജീവിതം ..... !!


മഴ പോലെ ഒരു പ്രണയം



























വേനല്‍  കുടിച്ചു വറ്റിച്ച പുഴ....
ഞാന്‍  വൃഥാനിന്‍റെ  കടലാസ്സു 
വഞ്ചി കളുടെ കാവല്‍ക്കാരി ആവുന്നു 
കൊടും കാറ്റിന്‍റെ  ശീലുകള്‍ നമ്മുക്കിടയിലെ 
ചൂടു മണല്‍ക്കുന്നില്‍ ജീവിതം വരയ്ക്കുന്നു 
നിലച്ചു പോയ ഓളത്തിനും പ്രണയത്തിനും
ഇടയിലെ കവിത വളപ്പൊട്ടുകള്‍ പോലെ ...

ഓട്ടിന്‍ പുറത്തു വന്നുവീണു ചിന്നിച്ചിതറുന്ന പുതുമഴ. 
ജാലകത്തിനപ്പുറം മഴ പെയ്യുമ്പോള്‍ അറിയുന്നു,.....
മഴ എന്‍റെ ഹൃദയത്തിലേക്കു തന്നെയാണു പെയ്യുന്നതെന്നു...
കാലം ആത്മാവില്‍ വീഴ്ത്തിയ മുറിവുകളിള്‍  
അമര്‍ത്തിയ നിര്‍മ്മലമായ നിന്‍റെ 
കൈപ്പടമാണെനിക്കു പ്രണയം ...

എന്‍റമുറിവുകളുടെ വേദന ചോദിച്ചു വാങ്ങി 
നിറകണ്ണുകളോടെ നീ വിടര്‍ത്തിയ
പുഞ്ചിരിയാണെനിക്കു  പ്രണയം 
ഒറ്റപ്പെട്ടുപോയ ജീവിതത്തിന്‍റെഊഷരഭൂമിയില്‍   
വന്യമായ ഉഷ്ണക്കാറ്റ് വിഴുങ്ങാതെ
എന്നിലെത്തിയ നിന്‍റവാക്കുകളാണെനിക്കു  പ്രണയം......
ഇതു എന്‍റെപ്രണയം നീ പൂവും ഞാന്‍ മഞ്ഞുതുള്ളിയും ...
നിന്നെ സ്നേഹിച്ചതുപോലെ ഇതുവരെ
ഞാന്‍ആരെയും സ്നേഹിച്ചിട്ടില്ലായിരുന്നു..
ഇനി ആരെയെങ്കിലും അങ്ങിനെ 
സ്നേഹിക്കാനുള്ള ധൈര്യവും ഇല്ല....
നിന്നോടു  എനിക്കു  എന്നും നന്ദിയുണ്ട്..
ഞാന്‍ പഠിക്കാന്‍മറന്നുപോയ 
ഒരു പാഠം എനിക്കു  പഠിപ്പിച്ചു തന്നതിനു ...




















"""വേദനിപ്പിക്കാന്‍ വേണ്ടി ആരെയും സ്നേഹിക്കരുതു
സ്നേഹിക്കാന്‍വേണ്ടി ആരെയും വേദനിപ്പിക്കുകയും അരുതു, 
മറിച്ചു  മനസ്സു അറിയുന്നതു ആയിരക്കണം സ്നേഹം """""


Monday, December 17, 2012

മരീചിക




















കേട്ടത് കളകളനാദം ..
അറിഞ്ഞത് ചില്‍ചില്‍  ശബ്ദം ..
ഇന്നലെയുടെ വിടവാങ്ങല്‍ 
പിന്നെയും ഇന്നിന്‍റെ മരീചിക ..
കനക മരീചികകള്‍ എന്നോടു പറഞ്ഞു ..
തുടങ്ങു ചലങ്ങള്‍ ..നിന്നില്‍ 
ഉളവാകും ജ്ഞാനരസം പകരുവാന്‍ 
ഞാനിതാ വന്നു..
നിന്‍റെ ആരാധ്യദേവന്‍ ..!
അറിയുന്നു ഞാന്‍ .....
ഓരോ ജീവിയും അറിയുന്നു നിന്‍ ഗമനം ..
ചലിച്ചു അവര്‍ ഇന്നിന്‍റെ ഫലമറിയാതേ ..
സുന്ദര സ്വപന്‌ങ്ങള്‍ കാണുവാന്‍ ..
അറിയാതെ ഞാനും ചലിക്കുന്നു ..
പറയൂ ഇതു നിന്‍ മായാജാലമോ ...??
എന്തേ ......., ഒന്നും പറയാതെ 
എന്തേ....? എന്നെയീ അജ്ഞാനാന്ധകാരത്തില്‍  തള്ളിയിട്ടൂ ...
വീണ്ടും നീ വരുന്നതു കതോര്‍ത്തിരിക്കുവാനോ ..???

നീ മാത്രം


























നിന്നധരങ്ങളുടെ അനക്കവും 
നോക്കിയിരിപ്പാണ് ഞാന്‍
നിന്നെ കുറിച്ചോര്‍ത്തെടുക്കുവാന്‍ 
ഒന്നുമില്ലെനിക്കെന്നു സത്യം.

നിന്നെ കുറിച്ചുള്ളതൊന്നും മറന്നിട്ടില്ല ഞാന്‍
നിന്നെയിനിയും ഒരുപാടു സ്നേഹിപ്പാന്‍  
എനിക്കു  കഴിവതില്ലയെന്നു നേര്.

എന്‍ സ്നേഹത്തിന്‍ അവസാന തുള്ളിയും 
നിന്നിലേക്കു പകര്‍‍ന്നു തന്നില്ലയോ, 
ഇനിയുള്ള നാളുകള്‍  എന്‍ കണ്ണുകള്‍, ‍
നിന്നെക്കാള്‍ ഉപരിയായി മറ്റൊന്നിനെ
ഇഷ്ട്ടപെട്ടു പോവുമോ?
എന്നൊരു  ചിന്താ ഭയവും എനിക്കില്ല 

ഞാന്‍ കാണുന്നതെല്ലാം നിന്നെ മാത്രം,
മറ്റേതെങ്കിലും സ്വരമാധുരിയെന്നെ
കിഴ്പ്പെടുത്തുമോയെന്നു  വേവലാതിപ്പെടുന്നില്ല.

ഞാന്‍‍ കേള്‍‍ക്കുന്നതെല്ലാം 
നിന്‍റെ മധുമൊഴികള്‍‍ മാത്രം ... 
നടന്നു പോകവേ,  നിന്നില്‍ നിന്നകന്നു 
പോവുമോയെന്നു ഞാന്‍ ഭയപ്പെട്ടിട്ടില്ലോരിക്കലും!

ഏതു ദിശയിലേക്കു നടന്നാലും എത്തുന്നതോ,
നിന്‍ മുമ്പില്‍‍ തന്നെ.
അവകാശവാദം ഉന്നയിച്ചാരെങ്കിലും 
നിന്നെ കൊണ്ട്പോവുമെന്നൊരു  ചിന്തയെന്നെ 
അലട്ടിയിട്ടെല്ലോരിക്കലും.

ഒരു ഹൃദയത്തിനും ഒന്നില്‍‍ കൂടുതല്‍ 
അവകാശികള്‍ ‍ഉണ്ടാവില്ലല്ലോ! 
നീ എന്‍റെ ഹൃദയം ആണ്... 
എന്‍റെ മാത്രം ഹൃദയം 

ഭയമൊന്നേയുള്ളു ...ഒരേയൊരു ഭയം,
നീയെന്നെ വിട്ടു പോവുമോ എന്ന ഭയം
അതാണെന്‍റെ ഭയം ...

അതിനുത്തരം നല്‍‍കേണ്ടത് 
ഞാന്‍‍ അല്ല നീ തന്നെയാണ് ...!
നീ മാത്രം ...
ആ ഉത്തരത്തിനായി 
കാതോര്‍ത്തിരിക്കുകയാണു  ഞാന്‍ 
‍നിന്നധരങ്ങളുടെ താളവും  നോക്കി ..

























































നിന്‍റെ അധരങ്ങളുടെ അനക്കവും 
നോക്കി  ഇരിക്കുകയാണ് ഞാന്‍
നിന്നെ കുറിച്ചു ഓര്‍ത്തെടുക്കാന്‍ 
എനിക്കൊന്നുമില്ല 

കാരണം ...
നിന്നെ കുറിച്ചുള്ളതൊന്നും ഞാന്‍മറന്നിട്ടില്ല 
നിന്നെ ഇനിയും ഒരുപാടൊരുപാടു 
സ്നേഹിക്കാന്‍ എനിക്കു  കഴിയില്ല 

കാരണം ... 
എന്‍റെ സ്നേഹത്തിന്‍റെ അവസാന തുള്ളിയും 
നിന്നിലേക്കു പകര്‍ന്നു തന്നതാണ്, 
എന്നോ, എപ്പഴോ , എന്‍റെ കണ്ണുകള്‍ 
നിന്നെക്കാള്‍ മറ്റൊന്നിനെ ഇഷ്ട്ടപെട്ടു പോവുമോ 
എന്ന ഭയവും എനിക്കില്ല 

കാരണം ...
ഞാന്‍ കാണുന്നതെല്ലാം നിന്നെ തന്നെയാണ് ...
മറ്റേതെങ്കിലും സ്വരമാധുരി എന്നെ 
കിഴ്പ്പെടുത്തുമോ എന്നു  വേവലാതിപ്പെടുന്നില്ല

കാരണം ...
ഞാന്‍കേള്‍ക്കുന്നതെല്ലാം 
നിന്‍റെ മധുമൊഴികള്‍ മാത്രമാണ് ... 
നടന്നു നടന്നു നിന്നില്‍ നിന്നകന്നു 
പോവുമോ എന്നു ഞാന്‍ ഭയപ്പെട്ടിട്ടെ ഇല്ല 

കാരണം ...
ഏതു ദിശയിലേക്കു നടന്നാലും എത്തിപ്പെടുന്നത് 
നിന്‍റെ മുമ്പില്‍തന്നെയാണ്...
അവകാശവാദം ഉന്നയിച്ചു 
ആരെങ്കിലും 
നിന്നെ കൊണ്ട്പോവുമെന്ന ചിന്ത 
എന്നെ അലട്ടിയിട്ടെ ഇല്ല

കാരണം ...
ഒരു ഹൃദയത്തിനും ഒന്നില്‍‍ കൂടുതല്‍ 
അവകാശികള്‍ ഉണ്ടാവില്ല 
നീ എന്‍റെ ഹൃദയം ആണ്... 
എന്‍റെ മാത്രം ഹൃദയം 
ഭയം ഒന്നേ ഉള്ളു ...ഒരേ ഒരു ഭയം ...
നീ സ്വയം 
എന്നെ വിട്ടു പോവുമോ എന്ന ഭയം
അതാണെന്‍റെ ഭയം ... 

കാരണം ...
അതിനുത്തരം നല്‍കേണ്ടത് 
ഞാന്‍അല്ല നീ തന്നെയാണ് ...!
നീ മാത്രം ...
ഉത്തരത്തിനായി 
കാതോര്‍ത്തിരിക്കുകയാണു  ഞാന്‍ 
നിന്‍റെ അധരങ്ങളുടെ അനക്കവും നോക്കി ...