Saturday, January 19, 2013

നിഴല്‍ ചിത്രങ്ങള്‍

























ഹൃദയം പൊട്ടിയോഴുകിയ
കണ്ണുനീരിന്‍ പുഴക്കരയില്‍
ഒന്നുമേ ചൊല്ലാതെ കുമ്പിട്ടിരിക്കുമീ
നിഴല്‍ ചിത്രത്തിനുള്‍ത്തടത്തില്‍..
പുഴ തന്‍ ഓളങ്ങളില്‍ നിന്‍റെ
പ്രതിബിംബം ഞാനാദ്യമായ്‌  കണ്ടു
പിന്നെ കണ്ണുകളിലെ മൌനവും ....
കെടാവിളക്കെന്ന പോലെ
അണയാതെകത്തുന്ന നിന്‍റെ നിഴലില്‍ 
പൊട്ടിച്ചിരികളോ, കുസ്രിതികളോ ,
ഒരുനേര്‍ത്തതേങ്ങലിന്‍ മാറ്റൊലിയോ ?
ഇല്ലാത്ത നിന്‍റെ മൌനം ...
എന്‍റെ  കാഴ്ച്ചകളില്‍ നീ അന്യനായിരുന്നു
ആരെന്നു തിരഞ്ഞു നീ പോകയോ..?
ചൊല്ലുക നിഴല്‍  ചിത്രമേ
എന്താണിന്നു നിന്‍ ഉള്‍ത്തടത്തില്‍ ......"
വീണ്ടും മറയുന്ന കാഴ്ചകള്‍ക്കു  പിന്നില്‍  ...........
പൊന്‍മണി ചെപ്പിലെ ഓര്‍മ്മകളോ ??
മുറിഞ്ഞപകലിന്‍റെ  മുഷിഞ്ഞ ഓര്‍മ്മകളുമായി
ജലരേഖപോലെന്നോ മറഞ്ഞു കളഞ്ഞാരോ  നിന്നേ ..!!
കഥയായി, നീ... എനിക്ക്
അകഥയില്‍ ഞാനില്ലായിരുന്നു
തിരഞ്ഞു നീ പോകയോ.., എന്നേ ??
ചൊല്ലുക നിഴല്‍  ചിത്രമേ...
എന്താണിന്നു നിന്‍ ഉള്‍ത്തടത്തില്‍ ......"!!
കാലം വലകെട്ടിത്തീര്‍ത്ത
ചിത്രങ്ങളെ നോക്കിയിരിക്കെ
നീ മരണത്തെ പറ്റി പറഞ്ഞു ..
പിന്നെ പിന്നെ ജീവിതത്തെ പറ്റിയും ......
മായിക സൌന്ദര്യമുള്ള മരണത്തെ പറ്റി
പറയാതെ പറഞ്ഞതും കാട്ടിക്കൊതിപ്പിച്ചതും നീയാണ്..!"
നിഴലുകള്‍ക്ക്  പിന്നില്‍   ഒരു തണലില്ലായിരുന്നുവെങ്കില്‍
എന്നേ മണ്ണോടു ചേര്‍ന്നേനെ
ആ വെളിച്ചത്തില്‍ മാത്രം ചലിക്കുന്ന
ജീവിതങ്ങള്‍ ......""
എന്‍റെ കാഴ്ച്ചകളില്‍ നീ അന്യനായിരുന്നു
വീണ്ടുംകണ്ടത് മറയുന്ന കാഴ്ചകള്‍
കാഴ്ചകള്‍ക്ക് പിന്നിലും ...........
അടഞ്ഞ ചില്ലുവാതിലിനിപ്പുറം
ജീവിതത്തിനു കാവലിരുന്നു ഞാന്‍  
ഇരുളില്‍ മരണത്തെ തിരഞ്ഞു...

Thursday, January 17, 2013

മനസ്സു പറഞ്ഞ സ്നേഹം .....
















ചെടികള്‍ മഴയെ സ്നേഹിക്കുന്നു
മഴ അതു അറിയുന്നുണ്ടാവുമോ..??
പൂവുകള്‍ പുലരിയെ പുണരാന്‍ കൊതിക്കുന്നു 
പുലരികള്‍ അതു അറിയുന്നുണ്ടാവുമോ..??
രാവുകള്‍ സന്ധ്യയെ പരിണയിക്കാനഗ്രഹിക്കുന്നു 
സന്ധ്യ അതു അറിയുന്നുണ്ടാവുമോ..??

















നക്ഷത്രങ്ങള്‍ നിലാവിനെ പ്രണയിക്കുന്നു  
നിലാവു അതു അറിയുന്നുണ്ടാവുമോ..??
മയിലിനെപ്പോലെ എല്ലാ പക്ഷികള്‍ക്കും 
നൃത്തം ചെയ്യാന്‍ കഴിയില്ല ..
അതു പക്ഷികള്‍ അറിയുന്നുണ്ടാവുമോ..??























പനിനീര്‍  പുഷ്പ്പത്തിനെപ്പോലെ 
പ്രണയം  കൈ മാറുവന്‍ 
എല്ലാ പൂക്കള്‍ക്കും കഴിയില്ലന്നു 
അവര്‍  അറിയുന്നുണ്ടാവുമോ..??
അടര്‍ത്തി എടുക്കുവാന്‍ ആവില്ല എന്നില്‍  നിന്നും 
നിന്‍റെ സ്നേഹത്തെ അതു നീ  അറിയുന്നുണ്ടാവുമോ..??
ഒരുനാളും നോക്കാതെ നീ നീക്കിവച്ച പ്രണയത്തിന്‍
പുസ്തകം അതു നീ അറിയുന്നുണ്ടാവുമോ..??















എത്ര ഇഷ്ട്ട പ്പെടാം ഒരാള്‍ക്ക് ഒരാളെ
അതു പറയാന്‍ നിനക്കു  അറിയുമോ ...??
ഒരു നിമിഷം പോരെ നിന്നെ ഓര്‍ക്കാന്‍ ‍...
അതും നീ അറിയുന്നുണ്ടാവുമോ..??
നിന്നെ തഴുകിയകന്ന രാക്കാറ്റിനോപ്പം
ഇരുട്ടിന്‍റെ നേര്‍ത്ത തേങ്ങല്‍..
അതു നീ അറിയുന്നുണ്ടാവുമോ..??
നിലാവിനോട് പിണങ്ങിയ തമസ്സ് 
പരിഭവത്തോടെ മരചുവട്ടിലൊളിച്ചതും  
ഒപ്പം കൂട്ടാന്‍ സമ്മതം ചോദിച്ചുതും 
നീ അറിയുന്നുണ്ടാവുമോ..??
നിദ്രയുടെ ആഴങ്ങളില്‍ ഊളിയിടാന്‍  
മടിയില്‍ തലചായ്യച്ചു ഉറങ്ങിയപ്പോള്‍  
മുടിയിഴകള്‍ക്കിടയിലൂടെ എന്‍റെ  
നേര്‍ത്ത വിരല്‍ സ്പര്‍ശം ..
തഴുകിയതു  നീ അറിയുന്നുണ്ടാവുമോ..??




















ഒന്നു ഉണരാന്‍ വെമ്പുന്ന വെളിച്ചത്തിനോടെന്നും 
ഇരുട്ടിനു പിണക്കമാണെന്നും 
നീ അറിയുന്നുണ്ടാവുമോ..??
ഒരു തരിനഷ്ട്ട ബോധംപോലും ഇല്ലാ എനിക്കു 
എനിക്കു നിന്നെ കിട്ടിയില്ലല്ലോ എന്നുഓര്‍ത്തു..
ഒരിക്കലും എന്നെ വിട്ടു പോകില്ലന്നു ഉറപ്പുള്ള 
എവിടെയോ   ഒരു നൊമ്പരം ..മാത്രം 
സുഖമുള്ള ഒരു നോവ്.. ഒരു നോവു മാത്രം 
അതു നീ അറിയുന്നുണ്ടാവുമോ..??









Tuesday, January 15, 2013

മനസ്സില്‍ വിരിയുന്നോരോര്‍മ്മകള്‍



















എന്നോടൊത്തു ഉണരുന്ന പുലരികളില്‍ 
നിന്‍റെ  കൈപിടിച്ചു തൊടിയിലൂടെ നടക്കുമ്പോള്‍ 
പേരറിയാത്ത കാട്ടുപൂക്കളും, 
കരിയിലക്കിളികളും, വണ്ണാത്തിപ്പുള്ളുകളും 
വാഴകൈയില്‍ ഊഞ്ഞാലാടും അണ്ണാറകണ്ണനും, 
എന്‍ മനസ്സില്‍ വിരിയുന്നോരോര്‍മ്മകള്‍ മാത്രം.......

ഏകാന്തതയുടെ ഗീതങ്ങള്‍ക്കിടയില്‍ 
ഒരുമുളം തണ്ടില്‍ ഉതിരും 
ഓടക്കുഴല്‍ നാദം പോലെ....
നിന്‍ കിളിക്കോഞ്ച ലുകള്‍....
എന്‍ മനസ്സില്‍ വിരിയുന്നോരോര്‍മ്മകള്‍ മാത്രം.....

ഇനിയുമുടയാത്ത കുപ്പിവളകൈകളില്‍  
മിന്നിത്തിളങ്ങുന്ന വര്‍ണ്ണ വളച്ചീളുകളില്‍ 
മറഞ്ഞിരുന്നൊരു മിഴിനീര്‍ത്തുള്ളികള്‍ 
എന്‍ മനസ്സില്‍ വിരിയുന്നോരോര്‍മ്മകള്‍ മാത്രം....

കാവിനുള്ളില്‍ നാഗത്തറക്കുമേല്‍ ചുവന്ന 
പവിഴം പോല്‍ ചിതറിക്കിടക്കുന്ന
മഞ്ചാടിമണികളും...കുന്നിക്കുരുവും ..
ഉള്ളംക്കയ്യില്‍ നിനക്കായി കരുതിയ
മഞ്ചാടി മണികളില്‍ ചിന്നി തെറിക്കുന്നു
മഞ്ഞുതുള്ളികളും മഞ്ഞള്‍ പ്രസാദവും 
എന്‍ മനസ്സില്‍ വിരിയുന്നോരോര്‍മ്മകള്‍ മാത്രം....

മുറ്റത്തേച്ചെടിയില്‍ പാതിരാവില്‍ വിരിയുന്ന  
ഭൂമിയെപ്രണയിച്ച അപ്സര കന്യകയായ 
നിശാഗന്ധി പൂവിന്‍ നറു മണം വിതറുന്ന 
രാത്രികള്‍ക്കു എന്തൊരു ഭംഗി ..
എല്ലാംമെന്‍ മനസ്സില്‍ വിരിയുന്നോരോര്‍മ്മകള്‍ മാത്രം..

ശരിതെറ്റുകളെ  വേര്‍തിരിച്ചറിയാന്‍ 
സ്വപ്നങ്ങള്‍ക്കാവില്ലായെങ്കിലും 
തണുത്ത മഴത്തുള്ളികള്‍ സ്വപ്നങ്ങളായ്
പെയ്തിറങ്ങി ഒരു പുഴയായ് ഒഴുകിപ്പടര്‍ന്നതും 
മഴത്തുള്ളികളെന്നേ  ആലിംഗനം ചെയ്യുന്ന 
പ്രിയപ്പെട്ട മഴയായ് മാറിയതും....
നടന്നു വന്ന വഴികളിലൂടെ തിരിഞ്ഞു നടക്കുമ്പോള്‍ 
എവിടെയും നിറഞ്ഞു നില്‍ക്കുന്നത് 
ഇനിയും മരിക്കാത്ത എന്‍ ഓര്‍മ്മകള്‍ മാത്രം....."












Saturday, January 12, 2013

ഒരുമാത്രയെങ്കിലും...














ആളാരവങ്ങളില്‍ നിന്നുമകന്നുമാറി,
നടന്നുതീര്‍ത്തോരാ വഴികളില്‍ക്കൂടി 
ഭ്രാന്തിതന്‍  ലാഘവത്തോടെ
അലഞ്ഞു നടക്കുമ്പോള്‍ 
അങ്ങ്,
ആകാശച്ചരുവിങ്കലാരോ ചാരി വെച്ച 
കോണിയിലൂടൂര്‍ന്നിറങ്ങുന്നു മഴവള്ളികള്‍. 
രൌദ്രഭാവംപൂണ്ട് ഉറഞ്ഞുതുള്ളുന്നു  
തുലാവര്‍ഷമഴയും...കൂട്ടരും.

കഥയെന്തെന്നറിയാതെ ആടിത്തീര്‍ത്ത 
വേഷങ്ങള്‍ കാഴ്ച്ചക്കാരിപോല്‍ കണ്ടിടേണം!  
മൂടുപടത്തിന്‍റെ  അഭാവത്തില്‍ 
അവ്യക്തതവന്നൊരു കാഴ്ച്ചകളേ 
ഹൃദയത്തിന്‍റെ  കണ്ണുകളാല്‍ ഒപ്പിയെടുക്കേണം!

പ്രാണശ്വാസമെടുക്കും തിരിനാളം 
ചുവരില്‍കോറിയിടും മായക്കാഴ്ച്ചകള്‍ക്കു നടുവില്‍ ,
ശ്വാസമില്ലാതെ പാറി നടക്കുമ്പോള്‍,

ഇങ്ങുതാഴെ;

തിങ്കളും താരങ്ങളും ,പാതിരാപ്പൂക്കളുമില്ലാതെ 
ചമയങ്ങളുപേക്ഷിച്ച വിധവയെപ്പോല്‍
ഏകാന്തമീ രാവില്‍ ആത്മാഹുതി ചെയ്തൊരു 
നിശാശലഭത്തെ സാക്ഷിയാക്കി,
അക്ഷരങ്ങളാല്‍, ചിന്തയുടെമുത്തുകള്‍ 
കോര്‍ത്തെടുക്കുവാന്‍ ശ്രമിക്കുന്നെന്‍ 
മതിഭ്രമം ബാധിച്ച മനസ്സ് !

എല്ലാ ഭാവങ്ങളുമാടിതീര്‍ത്ത് 
വേഷങ്ങള്‍ ഓരോന്നായി ഉപേക്ഷിക്കുകില്‍
ഒട്ടുനേരത്തേക്കെങ്കിലും 
നനയാന്‍ കൊതിച്ച മഴച്ചാറ്റലും 
മൂളാന്‍മറന്ന രാഗങ്ങളും , 
ആടാന്‍ മറന്ന നാട്യങ്ങളും 
അണിയാന്‍ കൊതിച്ച വേഷങ്ങളും 
ഒരുമാത്രയെങ്കിലും......
മാറോടുചേര്‍ത്തോന്നു പൊട്ടിക്കരയണം 
ഒരുമാത്രയെങ്കിലും.....


























Friday, January 11, 2013

വിധികല്പനകള്‍ .




















മനസ്സില്‍ പലപല നിറ വര്‍ണ്ണങ്ങളാല്‍ 
ശോഭയാത്ര നടത്തും സ്വപ്‌നങ്ങള്‍.
സഫലമാകില്ലെന്നറിയുകില്‍ 
യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നടുവില്‍ 
എനിക്കെന്നെ  കൈവിട്ടു പോകുന്നു.

കറുത്ത കാര്‍മേഘങ്ങള്‍ കണ്ണില്‍ 
അന്ധകാരം തീര്‍ക്കുംമ്പോഴും 
കെട്ടിയിട്ട ചങ്ങലക്കണ്ണികള്‍ പൊട്ടിച്ചെടുത്ത് 
ആനന്ത നൃത്തമാടുന്നെന്‍ മനസ്സ്  .

സാധ്യമാകാത്തോരാ സക്ഷാത്ക്കാരങ്ങള്‍ക്കായി
ഉണരുമൊരു ബോധമണ്ഡലത്തിലേറ്റു മുട്ടും 
യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലേക്കാവാഹിക്കാ-
നാവാതെ മുഖം തിരിക്കും മസ്തിഷ്കം.

കരുതിവച്ചതും വന്നുചേര്‍ന്നതുമായൊരു  
സ്നേഹബന്ധങ്ങള്‍ ...മിഥ്യയാണെന്നറിയവേ,
മുന്നോട്ടുള്ള വഴി ശൂന്യമാകുന്നു.

പകപ്പുകയറി , 
കണ്ണില്‍ ശൂന്യതയുടെ തമസ്സ് മൂടുമ്പോഴും  
അനുസരിക്കാത്ത മനസ്സ്,  പ്രതീക്ഷയോടെ...
കഴിഞ്ഞകാല മധുരസ്മൃതിയിലും
ഭാവികാലത്തിന്‍റെ  കൈപിടിയിലുമൊതുങ്ങുന്നു.

സ്മരണകളില്‍ നിന്നും മോചനമില്ലാതെ 
തകര്‍ന്നടിയുമെന്നറിയാമെങ്കിലും,
ആ സുന്ദര സ്മൃതിയില്‍ ആഴ്ന്നിറങ്ങിങ്ങുന്നു,
മോചനമില്ലാതെ .....
ഒരിക്കലും  മോചനമില്ലാതെ!! 

സ്നേഹത്തിന്‍  തടവറയില്‍ 
നിന്നുടെ വിധികല്പന കാത്തു കഴിയുമെന്നില്‍
കാരുണ്യം കാണിക്കുന്നതെപ്പോഴാണു നീ.

കാത്തിരിപ്പിന്‍റെ മനസ്സില്‍ തളര്‍ച്ചയേകുന്നു,
പഴകിയ സ്വപ്‌നങ്ങള്‍ സൂക്ഷിക്കും മനസ്സിന്‍റെ നിലവറകള്‍,
മരവിപ്പിന്‍ തണുപ്പിനാല്‍ ചിതല്‍പ്പുറ്റുകയറിയിരിക്കുന്നു.
വര്‍ണ്ണചിത്രങ്ങളാല്‍ തീര്‍ക്കപ്പെട്ട മോഹനചിത്രങ്ങള്‍ 
ആയുസ്സിന്‍  മദ്ധ്യാഹ്നത്തില്‍ നിറംകെട്ടു പോയിരിക്കുന്നു.

യൌവനത്തിന്‍റെ പൂന്തോട്ടത്തില്‍ പ്രണയത്താല്‍ 
മൊട്ടിട്ടു വിരിഞ്ഞ സ്വപ്നത്തിന്‍ പൂക്കള്‍ 
തണ്ടോടോടിഞ്ഞുവാടിത്തുടങ്ങിയിരിക്കുന്നു. 
ശേഷിച്ചെന്‍  ആയുസ്സു  സ്നേഹവായ്പിനായ് മാത്രം.
























വസന്തം വരുമെന്ന പ്രതീക്ഷ




















നമ്മള്‍ ‍ ജീവനെക്കാളേറെ സ്നേഹിച്ച 
ഒരാള്‍ നമ്മേ വിട്ടകലുമ്പോള്‍ ഉള്ള 
വേദന നിങ്ങള്‍ക്കറിയാമോ?? 
ജീവിതം അതിന്‍റെ പരക്കം പാച്ചിലില്‍ 
പാഞ്ഞുകൊണ്ടേയിരുന്നു 
ഞാനും വിട്ടുകൊടുത്തില്ല...!!
മുന്നോട്ടു നോക്കിയപ്പോള്‍ പ്രതീക്ഷയുടെ 
ഇത്തിരി വെട്ടം മുന്നില്‍തെളിഞ്ഞു കാണാം
പിന്തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ണീരാര്‍‍ന്ന
കുറെ ഓര്‍‍മ്മകള്‍, ‍നഷ്ട്ടപെട്ട ഒരു ജീവിതം. 
പാതി വഴിക്കു  മാഞ്ഞു പോയ ചിന്തകള്‍, 
പറക്കാന്‍ ശ്രമിച്ചിട്ടും, പറക്കാന്‍ തയ്യറാവാതെ
ചിറകറ്റു വീണ സ്വപ്നങ്ങള്‍..... 
വസന്തം വരുമെന്നു പ്രതീക്ഷിച്ചു 
വഴി മാറിക്കൊടുത്ത ശിശിരം, 
ഞാന്‍ അങ്ങനെ ഒറ്റക്കു ഇരുന്നു 
ഈ ജീവതം എനിക്കു നഷട്ടത്തിന്‍റെ അല്ലെങ്കില്‍ ‍ 
ഒരു ദുഖത്തിന്‍റെ നേര്‍ത്ത നിഴല്‍ വീഴ്ത്തിയിരുന്നു
പോയ കാലത്തില്‍?? 
ചിലപ്പോള്‍ ‍.!!അനിശ്ചിതത്തിന്‍റെ കലയാണു  ജീവിതം.
അതിനുമപ്പുറം ഇതിനെ എങ്ങെനെ ആണു വിശേഷിപ്പിക്കുക ? 
അറിയില്ലാ??......ഒരുപക്ഷെ ഇനിയുമറിയുമായിരിക്കും ?
ചിന്തകളുടെ വേലി പടര്‍പ്പു എന്നിലേക്ക്‌ പടന്നു കയറി 
കടിഞ്ഞാണിനില്ലാത്ത കുതിരെയെ പോലെ 
മനസ്സു  പാഞ്ഞു കൊണ്ടേയിരുന്നു .
ആരുടെയൊക്കെയോ വേദനിക്കുന്ന 
മുഖങ്ങള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. 
ആരാണവര്‍..?? എന്‍റെ സുഹൃത്തുക്കളോ?? ബന്ധുക്കള്‍ളോ??
പ്രാണന്‍ ‍ പറിഞ്ഞു പോകുമ്പോഴും 
ആശ്വസിപ്പിക്കാന്‍ ഓടിയെതിയവര്‍ .
പകരം തരാന്‍ ഒന്നുമില്ലാതെ ഞാന്‍ ‍
ഏറ്റുവാങ്ങിയ നിങ്ങളുടെ സ്നേഹം .
കിട്ടിയിട്ടും കിട്ടിയിട്ടും മതിവരാതെ വീണ്ടും 
ഈ സ്നേഹ മഴയില്‍ നനയണം എന്നു കൊതിച്ചു ഞാന്‍ 
എനിക്കു സൌഹൃദം ആകുന്ന തണല്‍ മരത്തിലേ 
ചില്ലയില്‍ ചേക്കേറാന്‍ അവര്‍ ഒരു ചില്ല തന്നു .
അതില്‍ ഞാന്‍ അവരോടൊപ്പം  ഒത്തു ചേര്‍‍ന്നു..
സന്തോഷത്തിന്‍റെ അലകള്‍ അതില്‍ ‍ തിരയടിച്ചു .
ഒരു നാള്‍ വീശിയടിച്ച വിധി എന്ന കൊടുങ്കാറ്റില്‍ 
എല്ലാം തകര്‍‍ന്നു പോയി.....തകര്‍ന്നു പോയി...
വീണ്ടും വസന്തത്തെ പ്രതീക്ഷിച്ചുകൊണ്ട്
സന്തോഷത്തിന്‍റെ ദിനങ്ങള്‍ നമ്മുക്കായി
കാത്തിരിക്കുന്നുണ്ട് എന്ന വിശ്വാസത്തില്‍...
അവരുടെ  വരവുകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു .
എന്നിരുന്നാലും നാം ഒന്നാണ് .
നിങ്ങള്‍ ‍ എന്നോടൊപ്പം ഉണ്ടെങ്കില്‍ ‍ 
ഞാന്‍ ‍ തളരുകയില്ല നമ്മുക്കു പോകാം കുറച്ചു ദുരം ഒന്നിച്ചു, 
നമ്മുക്കു പറക്കാം ഈ ആകാശകുടക്കീഴില്‍ 
ഒരു നാള്‍ വസന്തം വരുമെന്ന പ്രതീക്ഷയില്‍ .........






Thursday, January 10, 2013

യമുനയുടെ മഴമേഘക്കനവുകള്‍




















പാദങ്ങള്‍ പതിയെ അമര്‍ത്തി ഇതളടര്‍ന്നു 
വീണ ദളങ്ങക്കു  മുകളിലൂടെ നടന്ന്‌
മഴയില്‍ കുളിച്ചു തണുത്തു ചൂളി 
നില്‍ക്കുന്ന ഭൂമിയെ നോക്കി 
കണ്ണിറുക്കി ചിരിക്കണം  എനിക്ക് ...

കാര്‍കൂന്തല്‍ കൊണ്ട് ഭൂമിയെ 
പുതപ്പിക്കുന്ന കാര്‍മേഘത്തിന്നടുക്കല്‍  ‍നിന്നും 
ഇടവപ്പാതിക്കു മുന്നേ മാനത്തെ തമ്പുരാന്‍ കാച്ചിയ
ശകലം കാച്ചെണ്ണ കടം വാങ്ങണമെനിക്ക്...

അറിയാത്ത മരത്തിന്‍റെ കാണാത്ത 
കൊമ്പില്‍ നിന്നുയരുന്ന കുയില്‍ പാട്ടിന്‍
ശ്രുതിയില്‍ ലയിച്ചു പാടി
കാറ്റിന്‍റെ  താളത്തിനോത്തു നടനമാടി ,
ഇലകളെ നാണിപ്പിക്കണമെനിക്ക് ...

നടുമുറ്റത്തേ  പെയ്യ്ത്തു  വെള്ളത്തില്‍ 
ചിത്രപ്പണികള്‍ തീര്‍ക്കുന്ന മഴയുടെ 
കരങ്ങള്‍ക്കൊപ്പം മിഴിയിണകളെ പായിച്ച് 
ആ വേല പഠിച്ചെടുക്കണമെനിക്ക് ...

പുല്‍നാമ്പുകളോടു കിന്നാരം പറഞ്ഞു  
കൂട്ടിരുന്ന മഴത്തുള്ളികളെ ചുംമ്പിച്ചുണര്‍ത്തുന്ന 
സൂര്യന്‍റെപ്രണയത്തിന്‍റെ  മായാജാലം 
കണ്ടുപിടിക്കണമെനിക്ക് ...

ആര്‍ക്കന്‍റചുംബനമേറ്റ് തിളങ്ങി നില്‍ക്കുന്ന 
മഴതുള്ളികളില്‍ ഒന്നിനെയെങ്കിലും 
ഉള്ളംകയ്യിലെടുത്തു പ്രിയനു  
സമ്മാനമായി നല്‍കണമെനിക്ക് ...


കോരിച്ചൊരിയുന്ന രാത്രിമഴയുടെ 
ശബ്ദവിന്യാസങ്ങളില്‍ ലയിച്ചു ,
ഒരിക്കലും തീരാത്ത കിന്നാരങ്ങള്‍ പറഞ്ഞ് 
പ്രിയന്‍റെ  തോരാത്ത പ്രണയത്തിന്‍റെ  ചൂടില്‍ 
മനം നിറഞ്ഞുറങ്ങണമെനിക്ക് ...

Wednesday, January 9, 2013

സമ്മതം





























കാറ്റിനു സമ്മതമെന്തിനു

മരത്തിന്‍  ചില്ലയില്‍ ഒന്നു തൊടാന്‍

കടലിനു സമ്മതമെന്തിനു

തീരത്തിന്‍റെ പാദങ്ങള്‍ക്കുമ്മ വെക്കാന്‍

രാവിനു സമ്മതമെന്തിനു

സന്ധ്യയെ മൂടിപ്പുതപ്പിക്കുവാന്‍

ശലഭത്തിനെന്തിനു സമ്മതം

പൂവിന്‍റെ  ഉടലൊന്നു തൊട്ടുണര്‍ത്താന്‍

സൂര്യനു സമ്മതം വേണ്ടയീ-

ഭൂമിയെ നിദ്രയില്‍ നിന്നുണര്‍ത്തുവാന്‍ 

എങ്കിലും....

സമ്മതമില്ലാതെ എങ്ങിനെ

നിന്‍ ഹൃദയം തൊടും ഞാന്‍... 

വാനമ്പാടി




















മോഹം ഒരു പൂവിതള്‍ത്തണ്ടുപോല്‍ പൊട്ടിവിടര്‍ന്നൂ ..
ആ വാനമ്പാടി എന്‍റെ മനം കവര്‍ന്നൂ ..
ചിറകൊടിഞ്ഞ വാനമ്പാടി 
പഴയ ഓര്‍മ്മകളില്‍ നീ മാത്രമൊരു സ്വപ്നം 
മിഴിനീരിന്‍ തുമ്പില്‍ വിടരും ഓര്‍മ്മതന്‍ 
പനിനീര്‍ പൂവിനുഎന്തു സുഗന്ധം 
നീയെന്‍ സ്വപ്നത്തിന്‍ ചാരുതയെന്നു ആരാനും അറിഞ്ഞുവോ??
കനവുകള്‍ മെനയുന്ന കഥകളില്‍ 
മനസ്സിന്‍റെ കൂട്ടിലെ മായാത്ത നിറങ്ങളില്‍ 
നിന്‍ പേരു ഞാന്‍ എഴുതീടട്ടേ  വാനമ്പാടി ...
ഒരു പൂക്കാലം പോലെ നെഞ്ചിലേറ്റിയ 
എന്‍ ആശകള്‍ പോട്ടിച്ചിതറുമോ ..??
എന്‍ ഉള്ളു തേങ്ങുന്നതു ആരാനും അറിഞ്ഞുവോ  ..??
ആദ്യം പൊട്ടിത്തകര്‍ന്നു എന്‍ മനം 
പിന്നെ ഭ്രാന്തിയായ്ഞ്ഞു ഞാന്‍ 
രാവുകള്‍ അറിയാതേ ദിക്കുകള്‍ അറിയാതേ 
ആരോരുമില്ലാത്തൊരു കാട്ടു പക്ഷിപ്പോല്‍  
കണ്ണില്‍ ഇരുള്‍ മൂടുന്നു ....
എന്‍റെ കവിതകള്‍ പൊട്ടിച്ചിതറുന്നു 
ഒരു പൂവിതള്‍ പോലേ ..

ഉത്തരം


















അന്നൊരിക്കല്‍ ...
അവന്‍ എന്നോടു  ചോദിച്ചു
മരണം നിര്‍വചിക്കുമ്പോള്‍ ജീവിതത്തിന്‍റെ 
അര്‍ഥം തിരയേണ്ടാതുണ്ടോ ...??
ഞാന്‍ നല്‍കിയ ഉത്തരം ഇതായിരുന്നു ..

അറിയില്ല.....!!

വീണ്ടും  അടുത്ത ചോദ്യം ?
നീ പറയുന്ന മരണത്തിനു 
ഇരകണ്ട കഴുകന്‍റെ കണ്ണിലെ 
കൊതിപിടിപ്പിക്കുന്ന ഭാവമാണ് അല്ലെ  ??

അതുനുള്ള ഉത്തരവും അറിയില്ല ...!!

നിന്‍റെ ചിന്തകള്‍ എപ്പോഴും ആകാശത്തിന്‍റെ  
അതിരുകള്‍ക്കു  അപ്പുറത്ത  യിരുന്നില്ലേ ?? 
ഒരിക്കല്‍ നീ പറഞ്ഞില്ലേ അതിരുകള്‍ 
വിട്ടുപറക്കുന്നതായി പിന്നീടു  
നീ ഉണര്‍ന്നിട്ടില്ല എന്നും 
അതും നീ പറയുന്ന മരണത്തിന്‍റെ
വേറൊരു മുഖം അല്ലേ .??
ഇതിനുള്ള  ഉത്തരവും അറിയില്ല ..!!

കറുകനാമ്പിലെ  കുഞ്ഞു സുര്യന്‍ പെട്ടന്നു  
അസ്തമിച്ചപോലെ ..
ദേഷ്യത്തോടുകൂടി ...
പിന്നെ..നിനക്കു എന്തറിയാം ...??
എന്നായി ചോദ്യം ...???

ഏതിനെങ്കിലും ഉള്ള ഉത്തരം നല്‍കിയില്ലങ്കില്‍  
അവനു സംങ്കടം വരും ...!!
ഞാന്‍ നല്‍കിയ ഉത്തരം  ഇതായിരുന്നു ...

നിന്‍റെ  സ്നേഹം പോലെ ശ്വസംമുട്ടിക്കുന്ന 
ഒരുനുഭവമാണെന്നറിയാം
നിന്‍റെതുപോലെ മരണത്തിന്‍റകണ്ണിലെ 
സ്നേഹാര്‍ദ്ര ഭാവവും എനിക്കു 
നിഷേധിക്കാനാവില്ലന്നും  അറിയാം ...

ഇതൊരു  യാത്രയാണു എന്നും അറിയാം ..
അതിലേ വെറും സഞ്ചരികള്‍ ആണുനാമെല്ലാം
കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ നിയോഗിക്കപ്പെട്ട 
വെറും കര്‍മ്മയോഗികള്‍ ആണെന്നും അറിയാം ...   

ഹൃദയത്തിനുകുറുകേ വേലി തീര്‍ത്തു 
അതിരുകള്‍ തിരിക്കുന്നവന്‍ , 
അവനാണ് മരണം....
ആ അതിരുകള്‍ ഭേദിക്കുവാന്‍ 
എനിക്കോ നിനക്കോ കഴിയില്ലന്നും അറിയാം ...

നേരും നുണയും തിരിച്ചറിയാതെ 
കാലത്തിന്‍ കണ്ണടിയില്‍ തെളിയുന്ന 
ദിക്കറിയാതെ , വാക്കറിയാതെ 
ഉഴലുന്ന വെറും പേക്കോലങ്ങള്‍ 
ആണുനാമെല്ലാം എന്നുമാറിയാം ...
എന്താ ശരിയാണോ ... ??