Monday, November 26, 2012

രാത്രി














ഇന്നെന്‍റെ കിനാവില്‍ കളഭം കലര്‍ത്തുവാന്‍ 
ശൃംഗാരലോലയായ്  രാത്രി വന്നു ...

ഇന്നെന്‍ നിനവിന്‍റെ നൊമ്പരം മാറ്റുവാന്‍ 
പൊന്‍കുളിര്‍ രാഗമായ് രാത്രി വന്നു ...

മന്ദാര മാലകള്‍ ചാര്‍ത്തിയ വിണ്ണിന്‍റെ നന്ദനം 
പൈമ്പാല്‍ ചൊരിഞ്ഞു രാത്രി വന്നു  ...

പോയ കാലത്തിന്‍റെ മായ മരീചികളില്‍ 
മാരിവില്‍ ഭംഗി പൊഴിച്ചു  രാത്രി വന്നു ...

രാവില്‍ മഴ പെയ്തു നില്‍ക്കുകില്‍ പൌര്‍ണ്ണമി 
തൂമന്ദഹാസക്കുട നിവര്‍ത്തും പോലെ രാത്രി വന്നു ... 

ആകയാല്‍ നീറുമെന്‍ ചിത്തമേ...
മേല്‍ക്കുമേല്‍ പൊട്ടിച്ചിരിച്ചു കളിച്ചോഴുകും 
പോല്‍ ശൃംഗാരലോലയായ്  രാത്രി വന്നു .....
  

Friday, November 23, 2012

നീ എന്‍റെ കവിത
















ഒരു നോവില്‍ എന്നിലേക്കുവന്ന  
എന്‍റെ സഖി ,നീ എന്‍റെ കവിത...!!
എന്‍റെ നൊമ്പരപ്പാടുകള്‍ കണ്ടു നീ പാടിയത് 
എന്‍റെ ആത്മാവിന്‍റെ മൌനഗീതങ്ങള്‍ ...!!

മോഹങ്ങളേ മൌനത്തിന്‍റെ കാലൊച്ചകള്‍ 
പേടിപ്പെടുത്തുമ്പോള്‍ എന്നുള്ളില്‍ നുരഞ്ഞു 
പതഞ്ഞ നദി നീയായിരുന്നു ...

എന്‍റെ ഹൃദയതിനുള്ളില്‍ കൂടുകൂട്ടിയ 
കുയിലുകള്‍  ചിറകടിച്ചകന്നപ്പോള്‍ 
ഒറ്റക്കിരുന്നു ഞാന്‍ തേങ്ങിയപ്പോള്‍ 
നീ എന്‍റെ ആത്മവില്‍ നിറം പകര്‍ന്നു ...

എന്‍റെ കാണാക്കിനാക്കള്‍ വീണുടയുംമ്പോഴും 
എന്നുള്ളില്‍ പൊട്ടിച്ചിതറി വന്നു 
നീ കവിതയായീ ...!!
എന്‍റെ ജീവനെപ്പിണഞ്ഞിരിക്കുന്ന 
വെള്ളി നൂലിനും നിന്‍റെ ഛയ ...
നീ എന്‍റെ കവിത ...

നിഴല്‍
















ചുവന്നു തുടുത്ത കടല്‍ക്കരയിലിരുന്നു ..
അവള്‍ പറയാന്‍ തുടങ്ങുകയായിരുന്നു ...
അപ്പോള്‍.....
അരൂപിയാമൊരു തണുത്ത കാറ്റായ്
നീ ഞങ്ങളുടെ അടുത്തു വന്നു
ആയിരം കൈകളാല്‍ തിരമാലകള്‍ 
നിന്നെ വണങ്ങുന്നത് ഞാന്‍ കണ്ടു 
ഒരു നിമിത്തം പോലെ 
രണ്ടു കടല്‍ കാക്കകള്‍ തെക്കോട്ട്‌ പറന്നുപോയി 
സന്ധ്യയുടെ തുടുത്ത മുഖം കരുവാളിച്ചതും 
തിരകളുടെയൊഴുക്കന്‍ തലോടലില്‍ 
അവളുടെ പാദമുദ്രകള്‍ മഞ്ഞു പോയതും 
ഞാന്‍ കണ്ടു ..
മനസ്സിന്‍ ചില്ലയിലിരുന്ന എന്‍റെ നിലാപക്ഷികള്‍ 
എങ്ങോ ചിതറിപറന്നുപോയി ..
ഇറങ്ങാന്‍ മടിക്കുന്ന വേലിയേറ്റം പോല്‍ 
മനസ്സിന്‍ വീണയില്‍ ചീവിടിന്‍ മുഴക്കം മാത്രം.
""അവള്‍ക്ക്  പറയുവാന്‍ ഉള്ളത് എന്തായിരുന്നു...""???.

Wednesday, November 21, 2012

സൂര്യന്‍
















സൂര്യാ
നീ എന്തിനെരിഞ്ഞി പ്രപഞ്ചത്തിലാകെ
വെളിച്ചം പരത്തിടുന്നൂ ...
അന്ധകാരം കൊണ്ട വീഥിയിലുണ്മതന്‍ 
അനന്ദദീപം തെളിച്ചിടുന്നൂ ...
ഉജ്ജ്വല ദീപ്തിയില്‍ വരും 
ദൈവതമെന്നു നിനച്ചിരുന്നു ....

സൂര്യാ , 
നീലച്ച വാനിലെന്നും പുലരിയില്‍ 
പുഞ്ചിരി തൂകി നീ നിന്നിരുന്നു ...
ഭൂമിയിലെന്നും വിരിഞ്ഞിടും പൂവുകള്‍
നിന്നെ കണികണ്ടുഉണര്‍ന്നിരുന്നു ...
നിന്നുടെ പൊന്നിന്‍ പ്രഭയില്‍ കുളിച്ചോരീ ...
മന്നിടം ധന്യതയാര്‍ന്നിരുന്നു ...

സൂര്യാ,
ഭൂമിതന്‍ സന്താപഗാഥക്കൊക്കെയും
നീ സാക്ഷിയായിനിന്നിരുന്നു ...
ഇന്നു നിന്‍ അന്തക്കരണം ജരാനര 
വന്നപോലിത്തിരി മങ്ങിയെന്നോ ...?
എങ്കിലും ഇന്നും തപിക്കുന്നുവോ നീ ..

സൂര്യാ,
നീയെല്ലാ വികാരവും പേറിക്കൊണ്ടു
ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന
അന്ത്യമില്ലാത്ത നിന്‍ ജീവിതചര്യയെ 
നോക്കി ഞാന്‍ നിന്നിടുന്നു ദിനവും ...
അന്തിച്ചു നോക്കി ഞാന്‍ നിന്നിടുന്നു ...!!


Tuesday, November 20, 2012

മണ്‍ചിരാതുകള്‍


















മോഹനഭാവുക സ്വപ്നത്തില്‍  ഞാനൊരു 
മാരിവില്‍ കോട്ട പണിതുയര്‍ത്തി 
ആ മോഹനസൗധത്തിന്‍ പൂങ്കാവനത്തിലോ 
സൗഗനന്ധികങ്ങള്‍ വളര്‍ന്നു നിന്നു 
ഓരോ ദിനവുമാ സുന്ദര സ്വപ്നത്തില്‍  
ചേണാര്‍ന്ന വെള്ളിക്കുടം നിറയെ 
പാലാഴിതന്നിലേ മായ ജലത്തിനാല്‍ 
നീലാരവിന്ദം നനച്ചുപോന്നു ..
ജീവിത മോഹത്തിന്‍ തൂവെള്ളിക്കിണ്ണത്തില്‍ 
വാടാത്ത സൂനം നിറച്ചുവച്ചു..........























ഓരോ മണ്‍ചിരാതിലും നൂല്‍ത്തിരിമാലയില്‍ 
ജീവിത സ്നേഹം പകര്‍ന്നോഴിച്ചു ..
ആത്മാവിനുള്ളില്‍ നിന്നും ജ്വലിക്കുന്ന 
ജീവിത നാളം കൊളുത്തിവച്ചു...
ഏതോ വിഷാദത്തിന്‍ കാര്‍വണ്ടുവന്നെന്‍റെ 
മോഹത്തിന്‍ നാളം കെടുത്തിയെന്നോ..??
ആ വിഷാദത്തിന്‍റെ യുഷ്ണക്കൊടുങ്കാറ്റി -
ലാമണി സൗധം തകര്‍ന്നു വീണു....

പുലരി


















കുളിരും കിളിപ്പാട്ടും
കതിരും പൂവും
കൈനിറച്ച്പുലരിയെത്തുന്നു ...

മുറ്റത്തെ മഞ്ഞ 
മന്ദാരവുംപാതി
വിടര്‍ന്ന പൂക്കളും

കാറ്റിന്‍റെ തലോടലേറ്റു 
തലചായ്ക്കും
ചൂളമരച്ചില്ലകളും
കൂടുവിട്ടകലുന്ന 
പറവകളും
ഉണര്‍ന്നോഴുകുന്ന 
പുഴയും

വിഹായസ്സിലേ മായുന്ന
നക്ഷത്രങ്ങളും..
നനഞ്ഞ മണ്ണിലെ 
കൊഴിഞ്ഞ പൂക്കളും
അമ്മാത്തേപ്പറമ്പിലെ 
മഞ്ചാടിമണികളും  ...
ഇവയെല്ലാം എന്‍റെ സ്വപ്നങ്ങള്‍ ...

Monday, November 19, 2012

ചില്ലു ജാലകം






















വരിക കിനാക്കളേ
ഈ ചില്ലു ജാലകം തുറന്നു തരാം ,
നോവുകളെ പോരൂ 
മാറാല മൂടുമീ  മച്ചിലണയൂ 
ഇവിടം ശൂന്യം സ്വപനങ്ങള്‍ 
പോലും മുളയ്ക്കാത്തിടം

വരിക നിലക്കുളിരേ
ചില്ലു ജാലകം നിനക്കായ്‌ തുറന്നു തരാം ,
എന്നാത്മാവിലെ താപം 
നിന്‍ പീലിക്കണ്‍ മുനകണ്ടു തണുക്കട്ടെ..!

സുര്യാ കിരണങ്ങളെ വരിക,
വന്നെന്‍റെ പ്രജ്ഞയില്‍ 
കെട്ടുകിടക്കും കാര്‍ത്തിക 
വിളക്കു തെളിയിക്കൂ.

മിഴിനീര്‍ മഴതുള്ളികളേ
നിങ്ങളെന്നിലേക്കിറങ്ങു....,
ജാലകപ്പടിയില്‍ 
തട്ടിത്തെറിക്കാതെ നശിക്കാതെ                                                                 ഇളം തെന്നലേ വരിക,
നിന്‍ മര്‍മ്മരം എന്നിലെയെന്നെ 
ഉണര്‍ത്തട്ടെ!!

ഇല്ല, 

ആരുമീ വഴി വന്നില്ല 
ഉള്‍വലിയുന്നു ഞാനാശൂന്യമായ 
മച്ചിന്‍ പുറത്തേക്ക്‌ വീണ്ടും 
പഴകി ദ്രവിച്ചു  തുടങ്ങിയെങ്കിലും 
ചില്ലു ജാലകം തുറന്നു തന്നെ കിടക്കട്ടെ ......!!
















Friday, November 16, 2012

ശ്യാമയാം പുല്ലാങ്കുഴല്‍





















എന്തിനു പിന്നെയും വന്നു നീ ..?
നോവിന്‍റെ മുള്ളുകള്‍  പാകുമീ പാതയില്‍ 
തപ്തമാമെന്‍റെ ഹൃദയത്തില്‍ നിന്നുടെ 
ബാഷ്പകണങ്ങള്‍  നീ പതിക്കുവതെന്തിനോ ??
നീറിപ്പുകയും നെഞ്ചിനുള്ളില്‍ ഒരു പൊന്‍ 
പീലികൊണ്ട് താഴുകുവതെന്തിനോ..??
ജന്മതീരങ്ങളില്‍ അര്‍ദ്രമാം രാഗമായ് ..
സ്വന്തന ഗീതിയുണര്‍ത്തുന്നതെന്തിനോ ..??
നീലകടമ്പ് പൂക്കതത്തോരെന്‍ 
മനസ്സാ വൃന്ദാവനികയിലെത്തുന്നതെന്തിനോ ..??
എന്തിനു പിന്നെയും വന്നു നീ ..?
ശ്യാമയാം ..സംഗീതമൂറുന്ന ...പുല്ലാങ്കുഴലായ്....

Thursday, November 15, 2012

എന്നെ തേടി വന്ന കുട്ടി
















നിദ്ര ദേവി ഇന്നും ശപിച്ചിരിക്കുന്നു ...
ഉറക്കം വരാതെ പഴയ ഡയറി കുറിപ്പുകള്‍ 
വായിക്കുമ്പോള്‍ അവളുടെ 
കണ്ണുകള്‍ നിറഞ്ഞിരുന്നോ...??
മഴയുടെ ഇരമ്പല്‍ കേട്ട് ജാലകം തുറന്നപ്പോള്‍....
രാത്രിയുടെ ഇരുട്ടിനെ അവള്‍ ഭയപ്പെട്ടില്ല ..
മഴയുടെ സംഗീതം എന്നും അവളുടെ മനസ്സിന് 
കുളിര്‍മ്മ നല്‍കുന്നതായിരുന്നു...
പക്ഷേ ഇന്ന് അവളില്‍ എന്തെങ്കിലും 
ഒരു ഭാവചലനം ഉണ്ടാക്കിയില്ല....
അവളുടെ മനസ്സ് അവളെത്തന്നെ 
അന്വേക്ഷിക്കുകയായിരുന്നു  
സൃഷ്ട്ടി... എന്നാല്‍ മാതാവ്‌ 
ഭൂമി ദേവി...ദൈവം ..അങ്ങനെ 
പലതായി വ്യഖനിക്കാം...
കാണുവാന്‍ കഴിഞ്ഞില്ലായിരുന്നു ...
അറിയുവാന്‍ ശ്രമിച്ചില്ല ...
കാലത്തിന്‍റെ കുത്തൊഴുക്കില്‍ 
ജീവിതത്തില്‍ വന്ന മാറ്റങ്ങളില്‍ 
അവളും അകപ്പെട്ടു ...
ഓര്‍മ്മയില്‍ കാണുവാന്‍ ആഗ്രഹിച്ച എന്നെ 
അവള്‍ തേടുകയായിരുന്നു ....എന്നെ മാത്രം !!
























ജനനവും ..മരണവും





















ഇളം കാറ്റു വീശുന്നു എന്നിട്ടും
ചിതകള്‍ കത്തിയെരിയുന്നു.
ഒരു വശത്ത് ജീവിതം പോല്‍ 
ആനന്ദഭരിതമാം കടല്‍..
മറുവശത്ത് ജീവിതത്തിന്‍ 
അന്ത്യം കുറിക്കും ചിതകള്‍ ..
ചിരിക്കും നിഷ്കളങ്കത, 
കൂരിരുട്ടിന്‍ ക്രൂരമുഖം
കോഴിയും പുഷ്പം പോലെ,
ഒരു നല്ല മനസ്സിന്‍ കരുണ 
അസുര മനസ്സിന്‍ ക്രൂരത, 
ചിരിച്ചുവരും അഥിതി 
സംഗീതത്തിന്‍ പാല്‍മഴ, 
അപശ്രുതിതന്‍ അപരാധം 
പാല്‍ പോലെ പരിശുദ്ധം എങ്കിലും, 
ഇരുട്ടു പോലെ ക്രൂരം .
അഹിംസയുടെ സമാധാനം ,
ഹിംസയുടെ ഗര്‍ജ്ജനം 
സത്യത്തിന്‍ പരിശുദ്ധി ,
അസത്യത്തിന്‍ അശുദ്ധി 
ആത്മവിശ്വാസം പോലെ, 
അഹംകാരം പോലെ
തുറക്കും കണ്ണുകള്‍ പോലെ,
അടയും നേത്രം പോലെ 
തുറക്കും വഴിപോലെ, 
അടയും വഴിപോലെ 
പിന്‍തുടരുന്നുനമ്മേ, 
ജീവിതവും ..മരണവും...




Wednesday, November 14, 2012

വരാതിരിക്കില്ല ..
















മഴയത്തു നനഞ്ഞ 
കാറ്റിന്‍റെ കൈയില്‍ മുഖ-
മമര്‍ത്തി ചിണുങ്ങി നീ 
വരും , വരാതിരിക്കില്ലാ 
ഉത്സവത്തിന്‍റെ യന്ത്യത്തില്‍ 
വീണ മഴത്തുള്ളികള്‍-
ക്കിടയിലെ ചിരിക്കുന്ന 
വളപ്പൊട്ടുകള്‍ പെറുക്കാന്‍ ..
പിന്നെ നനഞ്ഞ മണ്ണില്‍ 
വെറുതെ കഥ പറഞ്ഞിരിക്കാന്‍....
നീ വരും ...
വരാതിരിക്കില്ല ... 

മൃതി















മൃതിയില്‍
തന്നുയിര്‍ കണ്ടെത്തിന
കാലത്തിന്‍ ദാഹജലവും 
നുകര്‍ന്നേന്‍ ,
അറിഞ്ഞെന്‍ ,
ജീവിക്കാമെനിക്കിനി ..........
വാനം പോല്‍ വിടരുമൊരു കൌതുകം.........!!! 
വെയില്‍ പോല്‍ പടരുമൊരു മോഹമായ്.....!!! 
നിഴല്‍ പോല്‍ വളരുമൊരു ദു:ഖമായ് ..........!!!
ഇരുള്‍ പോലുറയുമൊരു മൌനമായ് ..........!!!
മാറി മറയുന്നു ഞാന്‍ ....എന്നിലേക്ക്‌ തന്നെ  !!

Tuesday, November 13, 2012

അതിരുകളുടെ ഉത്തരം കടല്‍


കവിതയുടെ അതിരുകള്‍ ചോദിച്ചവന് 
ഞാന്‍ കടലു കാണിച്ചുകൊടുത്തു ...
കടലിന്‍റെ അതിരുകള്‍ കണ്ടുപിടിക്കാന്‍
കഴിയാത്തവന്‍ എന്തിനു കവിതയുടെ 
അതിരുകള്‍ തിരയുന്നു ??
















പ്രണയത്തിന്‍റെ വലിപ്പം ചോദിച്ചവള്‍ക്ക് 
ഞാന്‍ കടലു കാണിച്ചുകൊടുത്തു ....
കടലിന്‍റെ വലിപ്പം അളക്കാന്‍ 
കഴിയാത്തവള്‍ എന്തിനു പ്രണയത്തിന്‍റെ വലിപ്പത്തെക്കുറിച്ചു തിരക്കുന്നു  ??
















അറിവിന്‍റെ ആഴം ചോദിച്ചവര്‍ക്കും 
ഞാന്‍ കടലു കാണിച്ചുകൊടുത്തു ....
കടലിലെ ജലത്തിന്‍റെ ആഴം അറിയാത്തവര്‍ 
എന്തിനു അറിവിന്‍റെ ആഴം തിരയുന്നു ??



















സ്നേഹത്തിന്‍റെ അളവു ചോദിച്ചവര്‍ക്ക്  
ഞാന്‍ കടലു കാണിച്ചുകൊടുത്തു ....
കടലിന്‍റെ  തിരമാലകളെ എണ്ണന്‍
കഴിയാത്തവര്‍ എന്തിനു സ്നേഹത്തിന്‍റെ 
അളവു ചോദിക്കുന്നു ??














വേര്‍പാടിന്‍റെ ആഴം ചോദിച്ചവര്‍ക്കും 
ഞാന്‍ കടലു കാണിച്ചുകൊടുത്തു ....
കടലിന്‍റെ രൂക്ഷഭാവം കാണുവാന്‍ 
കഴിയാത്തവര്‍  എങ്ങനെ വേര്‍പാടിന്‍റെ 
വേദനയെക്കുറിച്ചറിയും??


















കടല്‍ ...
എനിക്ക് എല്ലാത്തിനും ഉള്ള ഉത്തരം....!!!
നിങ്ങള്‍ക്കോ ........??

നിലാപക്ഷി















നിലാവുള്ള രാത്രികള്‍ തേടിപ്പോയ നിലാപക്ഷി..... 
നിന്‍ ചിറകൊടിഞ്ഞു വീണതെവിടെയാണ് ..!!
ഉരുകുന്ന മീനച്ചൂടില്‍ രക്ത പുഷ്പങ്ങള്‍-
തേടിപ്പോയ  "സതീര്‍തഥന്‍ ""..ലാവയായി 
ഉരികിയോലിച്ചതെവിടെയാണ്..!!
സാരഥിയുടെ മരവിച്ച പ്രചോദനങ്ങള്‍ 
ഉള്‍ക്കൊള്ളാതെ ..,
രണ ഭൂമികള്‍ തിടിപ്പോയ പോരാളികളുടെ 
കാലടിപ്പാടുകള്‍ ...പൊടി  മൂടിക്കിടക്കുന്നതും
ഇവിടെയാണ്‌....ഇവിടെ ....
ഈ കല്‍മണ്‍ഡപത്തില്‍....!!!!!














ഓര്‍മ്മകളുടെ ഒരു തിരി കൊളുത്തി വച്ചേക്കൂ...
ഒടുവില്‍ ...,
വെറുമൊരു കരിന്തിരിയായ് മാറും വരെ 
കാലമതിനെണ്ണ  പകരട്ടെ ...!!
തന്ത്രികള്‍ തുരുമ്പിച്ചുതുടങ്ങിയ ഈ 
സാരംഗിയില്‍നിന്നും ഇഴലുന്ന 
ഗസ്സലിന്‍റെ പതറുന്ന ശീലുകള്‍ ...
നിലക്കതിരിക്കട്ടെ .....!!!  

കിനാവിന്‍റെ പാട്ട്















എരിയും കിനാവിന്‍റെ പാട്ടുപാടാം 
ഏതോ കിനാവിന്‍റെ നോമ്പുനോല്‍ക്കാം 
നീഹാരമേന്തന്നോരിത്തിരി -
നോവുണ്ടേന്നകതാരിലാകെ പകര്‍ന്നു നല്‍കാന്‍ ....
പൂനിലാവത്തു കിനാവിന്‍റെ മുത്തുകള്‍ 
നൂറു നൂറായി പകുത്തു നല്‍കാന്‍....
കൊന്നകള്‍ പൂക്കുന്ന നേരമേത് ...??
പക്ഷികള്‍ പാടുന്ന നിമിഷമേത് ...??
ഒരു വരി സ്നേഹത്തിന്‍റെ കീര്‍ത്തനങ്ങള്‍ 
ഒരുവിട്ടു പാതി പകര്‍ന്നു നല്‍കാന്‍
നേരമേതെന്നു പറഞ്ഞിടാതെ......
കലമെതെന്നു ഉരിയാടിടാതെ ....
മിഴി തുറന്നൊന്നു ഞാന്‍ കത്തു നില്‍ക്കാം...
ഈ ....,
വഴിത്താരയില്‍ കാത്തുനില്‍ക്കാം .....